ലോക്ക് ഡൗൺ കാരണം ദേവസ്വങ്ങൾ മരണവീട് പോലെ ശോകമൂകം; ക്ഷേത്രങ്ങളിൽ നിന്നും ഒരു രൂപ പോലും വരുമാനമില്ല; ഫണ്ടില്ലാത്തതിനാൽ ശമ്പള-പെൻഷൻ വിതരണവും പ്രതിസന്ധിയിൽ; ക്ഷേത്ര നവീകരണ ഫണ്ടിൽ നിന്നും സർക്കാരിന് നൽകിയത് ഒരു കോടി രൂപയും; ബോർഡ് പ്രസിഡന്റും കൂട്ടരും നടത്തിയത് രഹസ്യനീക്കം; ദേവസ്വം സംഘടനകൾ കാര്യമറിയുന്നത് ഫേസ്ബുക്കിലൂടെ; ക്ഷേത്രങ്ങൾക്കായി ഭക്തർ നൽകിയ തുകയിൽ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ എൻ.വാസുവിന്റെ നടപടി വിവാദത്തിൽ
എം മനോജ് കുമാർ
തിരുവനന്തപുരം: പ്രളയകാലത്ത് ക്ഷേത്രങ്ങൾ തകർന്നടിഞ്ഞപ്പോൾ ആരംഭിച്ച ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപയെടുത്ത് സർക്കാർ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടി വിവാദമാകുന്നു. ക്ഷേത്ര വരുമാനം പൂർണമായി നിലച്ചിരിക്കെ, ശമ്പളം നൽകാൻ പോലും ഫണ്ടില്ലാതിരിക്കുന്ന അവസ്ഥ നേരിടുമ്പോൾ ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടി സംഭാവന നൽകിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിന്റെ നടപടിക്കെതിരെ കടുത്ത എതിർപ്പാണ് ദേവസ്വം സംഘടനകളിൽ നിന്നും ജീവനക്കാരിൽ നിന്നും ഉയരുന്നത്. വരുമാനം നിലച്ച ഈ സാഹചര്യത്തിലും സർക്കാരിനോട് സഹായം അഭ്യർത്ഥിക്കില്ലാ എന്നാണ് ബോർഡ് പ്രസിഡന്റ് വ്യക്തമാക്കുന്നത്. ഈ നിലപാട് കൈക്കൊണ്ടിരിക്കുമ്പോൾ തന്നെയാണ് ക്ഷേത്ര നവീകരണത്തിനു ഭക്തർ നൽകിയ തുകയെടുത്ത് വാസു സർക്കാരിനു നൽകിയിരിക്കുന്നത്.
പ്രളയത്തിൽ തകർന്ന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം മാത്രം ലക്ഷ്യമാക്കി കഴിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഫണ്ടാണിത്. പ്രളയത്തിൽ തകർന്നടിഞ്ഞ ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനു ഭക്തർ നല്കുന്ന ഈ തുക ഒരു പ്രത്യേകം അക്കൗണ്ടായാണ് ദേവസ്വം പരിപാലിക്കുന്നത്. മറ്റു ഭണ്ഡാരങ്ങൾ തുറക്കുമ്പോഴാണ് ക്ഷേത്രങ്ങളിലേ ഈ പ്രത്യേക ഭണ്ഡാരവും തുറക്കുന്നത്. ഈ തുക ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഈ ഫണ്ടിൽ നിന്നും ഒരു കോടി രൂപയെടുത്താണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന ചെയ്തത്. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ടു ദേവസ്വം ബോർഡ് ഇറക്കിയിരിക്കുന്ന സർക്കുലറിൽ പറയുന്നത് ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ലെന്നാണ്. അതിനാൽ ഒരു മാസത്തെ ശമ്പളം ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് സംഭാവന ചെയ്യണം. ദേവസ്വം തന്നെ കടുത്ത പ്രതിസന്ധിയിൽ മുന്നോട്ടു പോകുമ്പോഴാണ് ദേവസ്വം പരിപാലിക്കുന്ന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ നൽകിയ തീരുമാനത്തിന്നെതിരെ എതിർപ്പ് ശക്തമാകുന്നത്.
ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും തുകയെടുക്കുന്നത് ശരിയല്ലാത്തതിനാൽ എതിർപ്പ് പേടിച്ച ആരും അറിയാത്ത ഒരു രഹസ്യനീക്കമാണ് എൻ.വാസുവും കൂട്ടരും നടത്തിയത്. സംഭാവനാ നീക്കം പുറത്ത് വന്നില്ല. അറിഞ്ഞവർ എല്ലാം രഹസ്യമാക്കി വയ്ക്കുകയും ചെയ്തു. ഒരു കോടി രൂപ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് വാസു സംഭാവന ചെയ്യുന്ന ചിത്രങ്ങൾ ഇടത് ദേവസ്വം നേതാക്കൾ ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഏക അംഗീകൃത സംഘടനയായ ദേവസ്വം എപ്ലോയീസ് ഫ്രണ്ട് കൂടി സംഭവം അറിഞ്ഞില്ല. ഇതോടെയാണ് എൻ.വാസുവിന്റെ നടപടിയെക്കുറിച്ച് സംഘടനകൾക്കും ജീവനക്കാർക്കും എതിർപ്പ് ശക്തമാകുന്നത്. ക്ഷേത്രങ്ങൾ തുറക്കാത്തതിനെ തുടർന്നു വരുമാനം നിലച്ചതിനാൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കടുത്ത പ്രതിസന്ധി നേരിടുകയാണ്. ലോക്ക് ഡൗൺ കാരണം ദേവസ്വങ്ങൾ മരണവീട് പോലെ മൂകമാണ്. ഒരു രൂപയുടെ വരുമാനം പോലും ഭക്തർ എത്താത്തത് കാരണം ബോർഡിനു ലഭിക്കുന്നില്ല.
കൊറോണ കാരണം സർക്കാർ സാലറി ചാലഞ്ച് ഏർപ്പെടുത്തിയപ്പോൾ ദേവസ്വം ജീവനക്കാർക്ക് മറ്റൊരു നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. സാലറി ചാലഞ്ച് തുക ടെമ്പിൾ റിനോവേഷൻ ഫണ്ടിനു നൽകാനാണ് സർക്കുലറിൽ ആവശ്യപ്പെടുന്നത്. ദേവസ്വം ജീവനക്കാരുടെ ശമ്പളവും പെൻഷനും അടക്കുമുള്ള തുകകൾക്ക് പ്രതിസന്ധി നേരിടുന്നതിനാലാണ് ഈ തീരുമാനം. ദേവസ്വം ബോർഡ് ഇറക്കിയിരിക്കുന്ന സർക്കുലറിൽ തന്നെ കാര്യങ്ങൾ സുവ്യക്തമാണ്. വരുമാന നഷ്ടം വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചതെന്നാണ് ബോർഡ് സമ്മതിക്കുന്നത്. അതിനാൽ ഒരു മാസത്തെ ശമ്പളം ജീവനക്കാർ ടെമ്പിൾ റിനോവേഷൻ ഫണ്ടിലേക്ക് നൽകണം. രണ്ടു പ്രളയങ്ങളും ശബരിമല യുവതീ പ്രവേശന വിഷയങ്ങളും ബോർഡിനെ സാമ്പത്തികമായി തകർത്തിരിക്കുന്നു. കാണിക്കയാണ് പ്രധാന വരുമാനം. കാണിക്ക നിലച്ചിരിക്കുന്നു. അപ്പോൾ മുന്നോട്ട് പോകാൻ ഒരു മാസത്തെ ശമ്പളം നൽകിയെ തീരൂ. ഈ തുക ശമ്പള ബില്ലിൽ നിന്നും കുറവ് ചെയ്യും. നിലവിലെ പ്രതിസന്ധിയുടെ ചിത്രം സർക്കുലർ വഴി വിവരിക്കുന്ന ബോർഡ് ഉന്നതർ തന്നെയാണ് ദുരിതാശ്വാസ നിധിയിലേക്ക് ഉള്ള തുകയും സംഭാവന ചെയ്തിരിക്കുന്നത്. ബോർഡിനു തന്നെ നിലനിൽക്കാൻ പണമില്ല. അപ്പോൾ കരുതൽ ധനം എടുത്ത് സംഭാവന നൽകിയാൽ ബോർഡ് എങ്ങനെ മുന്നോട്ടു പോകും എന്നാണ് സംഘടനകൾ ഉയർത്തുന്ന ചോദ്യം.
കൊറോണ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെയാണ്. കാണിക്ക വരുമാനമാക്കി മുന്നോട്ടു പോകുന്ന ബോർഡിനു കടുത്ത പ്രഹരമാണ് ക്ഷേത്രങ്ങളുടെ അടച്ചിടൽ. ശബരിമല അടക്കമുള്ള മുഴുവൻ ക്ഷേത്രങ്ങളും അടഞ്ഞു കിടക്കുകയാണ്. കൊറോണ കാരണം ബോർഡ് മൂക്കുകുത്തിയിരിക്കുകയാണ്. രണ്ടു പ്രളയങ്ങൾ, യുവതീ പ്രവേശന വിഷയം ബോർഡിനു അതിജീവനശേഷിയുടെ മേലുള്ള കടുത്ത പ്രഹരങ്ങളാണ്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ വഴിമുട്ടിയ അവസ്ഥയിലാണ്. അതിനാൽ ഒരു മാസ ശമ്പളം റിനോവേഷൻ ഫണ്ടിലേക്ക് വകയിരുത്തും. ഇതാണ് സർക്കുലറിൽ ബോർഡ് വ്യക്തമാക്കുന്നത്. മഹാപ്രളയത്തിൽ ശബരിമല അടക്കമുള്ള ക്ഷേത്രങ്ങൾ തകർന്നടിഞ്ഞപ്പോൾ ദേവസ്വം ബോർഡ് കണക്കാക്കിയ നഷ്ടം നൂറു കോടിയുടെതായിരുന്നു. നൂറു കോടിയുടെ നഷ്ടം ചൂണ്ടിക്കാട്ടി തന്നെ വന്നു കണ്ട അന്നത്തെ പ്രസിഡന്റ് എ.പത്മകുമാറിനോട് അയ്യപ്പൻ തുണയ്ക്കും എന്ന മറുപടി നൽകിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ യാത്രയാക്കിയത്. ബോർഡിന്റെ നീക്കിയിരുപ്പായ ആയിരം കോടിയോളം വരുന്ന ഫണ്ടിൽ നിന്നും പണമെടുത്ത് പുനർ നിർമ്മാണം നടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ശമ്പളം, പെൻഷൻ മുന്നിലുള്ളതിനാൽ ഈ നിർദ്ദേശം പത്മകുമാർ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് പത്മകുമാർ ടെമ്പിൾ റിനോവേഷൻ ഫണ്ട് എന്ന ഓമനപ്പേര് നൽകി ക്ഷേത്ര പുനരുദ്ധാരണത്തിൽ ഭക്തരിൽ നിന്നും സംഭാവന തേടാനുള്ള തീരുമാനം കൈക്കൊണ്ടത്.
ഫണ്ടില്ലാത്തതിനെ തുടർന്നു നൂറു കോടി രൂപ തിരുവിതാംകൂർ ദേവസ്വം ബോർഡിനു പിന്നീട് മുഖ്യമന്ത്രി തന്നെ അനുവദിച്ചിരുന്നു,. ആ നൂറു കോടിയിൽ നിന്നും മുപ്പത് കോടി മാത്രമാണ് പക്ഷെ ദേവസ്വം ബോർഡിനു ലഭിച്ചത്. എഴുപത് കോടി നൽകിയതേയില്ല. ഈ ഘട്ടത്തിൽ തന്നെയാണ് യുവതീ പ്രവേശന വിഷയവും ബോർഡിനെ പിടിച്ചു കുലുക്കിയത്. ശബരിമലയിൽ പോലും ഭക്തർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. പൊലീസിന്റെ ലാത്തി പേടിച്ച് പോകുന്ന ഭക്തരും ശബരിമല എത്തിയില്ല. പ്രളയവും യുവതീ പ്രവേശന വിഷയവും കാരണം ഇതര സംസ്ഥാനക്കാരും താത്ക്കാലത്തെക്കെങ്കിലും ശബരിമല കൈയൊഴിഞ്ഞ അവസ്ഥയിലായി. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കാലാകാലങ്ങളായി സർക്കാർ അനുവദിക്കുന്ന ഗ്രാന്റുണ്ട്. പ്രതിവർഷം 80 ലക്ഷം രൂപയാണ് ഈ ഗ്രാന്റ്. ഇതിലും നാല്പത് ലക്ഷം മാത്രമേ നൽകിയിട്ടുള്ളൂ. ദേവസ്വം ബോർഡിനോടുള്ള സർക്കാർ നിലപാട് ഇങ്ങനെയായിരിക്കെയാണ് വിത്തെടുത്ത് കുത്തുന്ന രീതിയിൽ ടെമ്പിൾ റിനോവേഷൻ ഫണ്ടിൽ നിന്നും ഒരു കോടിയെടുത്ത് ദുരിതാശ്വാസ നിധിയിലേക്ക് ബോർഡ് സംഭാവന ചെയ്തിരിക്കുന്നത്. കടുത്ത പ്രതിഷേധം ബോർഡ് ഉന്നതർക്കെതിരെ ഉയർത്താനുള്ള ഒരുക്കത്തിലാണ് ദേവസ്വം സംഘടനകൾ.
വരുമാനത്തിലെ കുറവ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ താളം തെറ്റിച്ചിട്ടുണ്ട്. ലോക് ഡൗൺ നീട്ടുന്നത് മുന്നിൽ കണ്ട് ഓൺലൈൻ വഴിപാടുകൾ ആരംഭിക്കാനാണ് ബോർഡ് തീരുമാനം. ദൈനംദിന പൂജകൾ മാത്രമാണ് ക്ഷേത്രങ്ങളിൽ ഇപ്പോൾ നടക്കുന്നത്. ലോക് ഡൗണിൽ ഭക്തർക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ വഴിപാട് വരുമാനവും കാണിക്ക വരുമാനവും നിലച്ചു. ശബരിമല ക്ഷേത്രത്തിൽ മാത്രം സാധാരണ വിഷു കാലത്ത് ലഭിക്കാറുള്ളത് 30 കോടിയാണ്. ഈ തുക ഇക്കുറി ലഭിക്കില്ല. ലോക് ഡൗൺ നീട്ടുന്നത് മുന്നിൽ കണ്ട് ഓൺലൈൻ വഴിപാടുകൾ ആരംഭിക്കാനാണ് ബോർഡ് തീരുമാനം. ശബരിമലയിൽ ഓൺലൈൻ വഴിപാട് ബുക്കിങ് സൗകര്യം ഒരുക്കി. മേട -വിഷു പൂജകൾക്കായി ശബരിമല നട തുറക്കുന്ന പതിനാലാം തീയതി മുതൽ പതിനെട്ടാം തീയതി വരെ 8 വഴിപാടുകൾ ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- ശമ്പളം വേണ്ട... നിയമനം മാത്രമതിയെന്ന് ശബരിമലയിലെ താക്കോൽ സ്ഥാനക്കാരൻ!
- തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണറായി ദേവസ്വം ജീവനക്കാരനെത്തുമോ?
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- ആർക്ക് മുന്നിൽ മുട്ടു മടക്കാൻ ഇല്ലെന്ന ഉറച്ച മനസ്സോടെ ഗ്രോവാസു; ജയിലിൽ തുടരും
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്