ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണൻ സർക്കാരിന്റെ ആയുധമോ? സർക്കാരിനും നമ്പി നാരായണനും കേസിൽ ഇപ്പോൾ ഒരേ ഭാഷ്യം; സെൻകുമാർ നമ്പി നാരായണനെ അകപ്പെടുത്താൻ കൂട്ടുനിന്നെങ്കിൽ 'ഓർമകളുടെ ഭ്രമണപഥ'ത്തിൽ നിന്ന് എന്തുകൊണ്ട് സെൻകുമാറിനെ ഒഴിവാക്കി; ഐഎസ്ആർഒ കേസിൽ നമ്പി നാരായണനെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല; ഐഎസ്ആർഒ കേസിലെ ദുരൂഹതകൾക്ക് അവസാനമില്ലേ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഐഎസ്ആർഒ കേസിൽ സെൻ കുമാറിനെതിരെ നമ്പി നാരായണനെ സർക്കാർ ആയുധമാക്കുകയാണോ? ഐഎസ്ആർഒ ചാരക്കേസിൽ ഇപ്പോൾ പൊടുന്നനെ സർക്കാരിനും നമ്പി നാരായണനും ഒരേ ഭാഷ്യമാണ്. ഇതേ ഭാഷ്യം കാരണമാണ് ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ സർക്കാർ ആയുധമാക്കുകയാണോ എന്ന ചോദ്യം ഉയരുന്നത്. ഐ.എസ്.ആർ.ഒ ചാരക്കേസ് പുനരന്വേഷിക്കാൻ സെൻകുമാറിന് അമിതമായ താൽപര്യമുണ്ടായിരുന്നു എന്നാണ് ഇപ്പോൾ നമ്പി നാരായണൻ ആരോപിക്കുന്നത്. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടും സെൻകുമാർ കേസുമായി മുന്നോട്ടുപോയി. സെൻകുമാർ എതിർകക്ഷിയായ നഷ്ടപരിഹാരക്കേസുമായി മുന്നോട്ടുപോകുമെന്നും നമ്പി നാരായണൻ പറയുന്നു.
അതേസമയം ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ ഉപദ്രവിച്ചതിൽ സെൻകുമാറിനും പങ്കുണ്ടെന്നു കാണിച്ചു സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമനം വൈകുന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നടപടികൾക്കെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചപ്പോഴാണ് പൊടുന്നനെ നമ്പി നാരായണനെതിരായ കേസിൽ സെൻകുമാറും തെറ്റായ ഇടപെടൽ നടത്തിയെന്നു കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇതോടെയാണ് ഐഎസ്ആർഒ കേസിൽ സെൻകുമാറിന്റെ പേരുകൂടി പൊന്തിവരുന്നത്.
സർക്കാരിന്റെ ഈ നീക്കത്തിൽ ഗൂഢാലോചന മണക്കുമ്പോൾ തന്നെയാണ് ഇപ്പോൾ ഐഎസ്ആർഒ കേസിൽ നമ്പി നാരായണനും സർക്കാർ വാദങ്ങളെ പിന്തുടർന്ന് സെൻകുമാറിനെ വഴിവിട്ടു ആക്രമിക്കാൻ നീങ്ങുന്നത്. ഐഎസ്ആർഒ കേസിന്റെ നാൾവഴികളിലും നമ്പി നാരായണന്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥ'ത്തിലും നമ്പി നാരായണൻ സെൻകുമാറിന്റെ പേരിൽ ആരോപണം ഉന്നയിച്ചിരുന്നില്ല. പക്ഷെ സർക്കാരിൽ നിന്ന് 50 ലക്ഷം നഷ്ടപരിഹാരം കൈപ്പറ്റിയ ശേഷം നമ്പി നാരായണൻ ആരോപണശരങ്ങൾ സെൻകുമാറിന് നേർക്ക് കൂടി തിരിച്ചുവിടുകയാണ്. നമ്പി നാരായണന്റെ ഈ വാക്കുകളാണ് അദ്ദേഹത്തിന്റെ നീക്കങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നത്. ഐഎസ്ആർഒ കേസ് അന്വേഷിക്കാൻ സെൻകുമാറിന് താത്പര്യമില്ലായിരുന്നു.
അദ്ദേഹത്തിന്റെ വ്യക്തിപരമായ എതിർപ്പുകൾ മറികടന്ന് ഈ കേസ് പുനരന്വേഷിക്കാൻ സെൻകുമാറിനെ അന്നത്തെ ഇ.കെ.നായനാർ മന്ത്രിസഭ നിയോഗിക്കുകയായിരുന്നു. ഹൈക്കോടതി വിധി കൂടി വാങ്ങിയ ശേഷമാണ് സെൻകുമാർ ഈ കേസ് അന്വേഷിക്കാൻ തീരുമാനിക്കുന്നത്. അദ്ദേഹം റിപ്പോർട്ട് നൽകിയത് കോടതിയിലാണ്. ആ റിപ്പോർട്ട് നമ്പി നാരായണൻ കാണാനും ഇടയില്ല. ധപക്ഷെ ഈ കാര്യങ്ങൾ എല്ലാം തന്നെ നമ്പി നാരായണൻ മറച്ചു വെയ്ക്കുകയാണ്. ഐഎസ്ആർഒ കേസിൽ തന്നെ ഇരയാക്കിയ ഓരോ ഓഫീസറുടെയും പേര് നമ്പി നാരായണൻ എടുത്ത് പറഞ്ഞിട്ടുണ്ട്. ഓർമ്മകളുടെ ഭ്രമണപഥത്തിൽ അദ്ദേഹം പൊലീസ്-സിബിഐ-ഐബി ഉദ്യോഗസ്ഥരെ ഓർത്തെടുക്കുന്നുണ്ട്. അതിൽ സെൻകുമാറില്ല.
എന്നാൽ ഈയിടെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ നമ്പി നാരായണൻ സെൻകുമാറിന് എതിരായി തിരിയുകയായിരുന്നു. . പൊടുന്നനെ നമ്പി നാരായണന് ഉണ്ടായ മനംമാറ്റത്തിനു കാരണമെന്ത്? അതുകൊണ്ട് തന്നെയാണ് നമ്പി നാരായണൻ ഇടത് സർക്കാരിന്റെ ആയുധമാകുകയാണോ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നത്. നമ്പി നാരായണന്റെ നീക്കങ്ങളെക്കുറിച്ച് ഒട്ടുവളരെ സംശയങ്ങൾ ഇപ്പോൾ ബാക്കി നിൽക്കുകയും ചെയ്യുന്നുണ്ട്. നമ്പി നാരായണനും ഇടത് സർക്കാരും രമ്യതയിലാണ്. പക്ഷെ സെൻകുമാറുമായി സർക്കാർ ഉരസലിലാണ്. പൊലീസ് മേധാവിയായി സെൻകുമാറിനെ നീക്കിയ ശേഷം സുപ്രീം കോടതിവിധി വഴി ഡിജിപി സ്ഥാനത്ത് സെൻകുമാർ തിരികെ വന്നത് സർക്കാരിന് ക്ഷീണമായിരുന്നു.
അതുകൊണ്ട് തന്നെ കള്ളക്കേസുകളിൽ സെൻകുമാറിനെ ഉൾപ്പെടുത്താൻ സർക്കാർ ഭാഗത്ത് നിന്ന് തന്നെ ശ്രമം വന്നു. വ്യാജമായ നാലുകേസുകൾ സെൻകുമാറിനെതിരെ സർക്കാർ നൽകിയിലെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും കേസുകൾ തള്ളിക്കളഞ്ഞു. പക്ഷെ സെൻകുമാറിന്റെ കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യുണൽ നിയമനം തടയാൻ സർക്കാരിന് കഴിഞ്ഞു. കേസുകളിൽ തുടർച്ചയായി തോറ്റ ക്ഷീണം മാറ്റാൻ സെൻകുമാറിനെ കൂടി ഐഎസ്ആർഒ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഐഎസ്ആർഒ കേസിൽ നമ്പി നാരായണൻ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അതുമായി ബന്ധപ്പെട്ട് ഒട്ടുവളരെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമായിട്ടില്ല. ഈ ചോദ്യങ്ങൾ ബാക്കി നിൽക്കവേ തന്നെയാണ് അത് മറച്ചുവച്ചുകൊണ്ട് സെൻകുമാറിനെ കൂടി പ്രതിക്കൂട്ടിൽ നിർത്താൻ നമ്പി നാരായണന്റെ ഭാഗത്ത് നിന്നും ശ്രമങ്ങൾ വരുന്നത്.
മറിയം റഷീദയുമായി എന്തു ബന്ധമാണ് നമ്പി നാരായണന് ഉണ്ടായിരുന്നത് എന്നത് അദ്ദേഹം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ഐഎസ്ആർഒ കേസിൽ എന്തുകൊണ്ട് നമ്പി നാരായണന്റെയും ശശികുമാറിന്റെയും പേരുകൾ ഉയർന്നു വന്നു? ഒട്ടുവളരെ ശാസ്ത്രജ്ഞർ ഉള്ള ഐഎസ്ആർഒയിൽ ഇവർ മാത്രം എന്തുകൊണ്ട് ആരോപണ വിധേയരായി? ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. 1994ൽ ഐഎസ്ആർഓ കേസിൽ പ്രതി ചേർക്കുന്നതിനു മുൻപായി എന്തിനാണ് നമ്പി നാരായണൻ സ്വമേധയാ വിരമിക്കലിന് കത്ത് നൽകിയത്? വെറും നാല് ദിവസം മാത്രമാണ് നമ്പി നാരായണൻ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം സിബിഐ കസ്റ്റഡിയിൽ ആയിരുന്നു.
സിബിഐ നടത്തിയ പീഡനങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞില്ല. ഈ കേസ് ഒതുക്കിയത് ബാഹ്യമായ താത്പര്യങ്ങൾ പ്രകാരം സിബിഐ ആയിരുന്നു. അതുകൊണ്ട് തന്നെ സിബിഐക്കെതിരെ നമ്പി നാരായണൻ നിശബ്ദത പാലിക്കുന്നു. ഈ ചോദ്യത്തിനും അദ്ദേഹം പ്രതികരണം നടത്തിയിട്ടില്ല. ഇങ്ങിനെ ഒട്ടുവളരെ ചോദ്യങ്ങൾ ഐഎസ്ആർഒ കേസുമായി ബന്ധപ്പെട്ടു ഇപ്പോഴും കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തിലുണ്ട്. ഈ ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം നൽകാതെയാണ് നമ്പി നാരായണൻ ഐഎസ്ആർഒ കേസിൽ സെൻകുമാറിന് നേരെ ആരോപണ ശരങ്ങളുമായി മുന്നോട്ടു നീങ്ങുന്നത്. പക്ഷെ സെൻകുമാറിന് എതിരെ കൂടി ആരോപണം വന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഭ്രമണപഥത്തിൽ ഐഎസ്ആർഒ ചാരക്കേസ് വീണ്ടും സജീവമാകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍