കരുണാകരൻ ഒപ്പമില്ലാതെ കണ്ണനെ തൊഴാനെത്തുന്ന ആദ്യ പ്രധാനമന്ത്രി; ഇന്ദിരയ്ക്കും രാജീവിനും നരസിംഹറാവുവിന് ശേഷമെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിച്ചത് പൂർണ്ണ കുംഭം നൽകി; നാലാമന്റെ ക്ഷേത്ര ദർശനം ചടങ്ങുകളെ ഒന്നും ബാധിക്കാത്ത തരത്തിൽ; പട്ടും കദളിക്കുലയും ഉരുളിയിൽ നെയ്യുമായി നെഞ്ചുരുകി കണ്ണനെ പ്രാർത്ഥിക്കുന്നത് ഇത് രണ്ടാം തവണയും; 2008ലെ വരവ് ജയലളിതയുടെ പ്രചോദനത്താലും; ഇന്ദ്രപ്രസ്ഥത്തിൽ രണ്ടാമൂഴം അധികാരം നേടി ഗുരുവായൂരിലെ പരമ ഭക്തനായി മോദി മാറുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഗുരുവായൂർ: ലീഡർ കെ കരുണാകരനൊപ്പമല്ലാതെ ഗുരുവായൂരപ്പനെ തൊഴാനെത്തിയ ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ഗുരുവായൂരിലേക്ക് പ്രശസ്തി എത്തിച്ചത് കേരള മുഖ്യമന്ത്രിയായിരുന്ന കരുണാകരനാണ്. എല്ലാം കണ്ണന് സമർപ്പിച്ചായിരുന്നു കരുണാകരന്റെ രാഷ്ട്രീയ പ്രവർത്തനം. എല്ലാ മാസവും ഒന്നാം തീയതി കണ്ണനെ തൊഴുന്ന മുഖ്യമന്ത്രി ഗുരുവായൂരപ്പന്റെ പ്രിയ ഭക്തനായി. ഈ ഭക്തിയാണ് മൂന്ന് പ്രധാനമന്ത്രിമാരെ ഗുരുവായൂർ സന്നിധിയിൽ എത്തിച്ചത്. 1980-ൽ ഇന്ദിരാഗാന്ധിയും '87-ൽ രാജീവ്ഗാന്ധിയും '94-ൽ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തി. അതുകൊണ്ട് തന്നെ ഗുരുവായൂരപ്പനെ തൊഴാനെത്തുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി.
ശനിയാഴ്ച രാവിലെ ക്ഷേത്രത്തിൽ പന്തീരടിപൂജ കഴിഞ്ഞ് പത്തുമണിക്ക് ശേഷം നരേന്ദ്ര മോദി കണ്ണനെ വണങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ മോദി ഗുരുവായൂരിൽ എത്തിയിട്ടുണ്ട്. അന്ന് ചെയ്തത് പോലെ താമരയിൽ തുലാഭാരവും നടത്തി. പ്രധാനമന്ത്രിയെന്ന നിലയിൽ മോദി എത്തുമ്പോൾ പൂർണ്ണ കുംഭം നൽകിയാകും ക്ഷേത്രം സ്വീകരിച്ചത്. ക്ഷേത്രത്തിലെ ഒരു ചടങ്ങിന്റെയും സമയം തെറ്റിക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം. ക്ഷേത്രം കിഴക്കേഗോപുരത്തിൽ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്.വി.ശിശിർ എന്നിവരുടെ നേതൃത്വത്തിൽ പൂർണകുംഭത്തോടെയാണു പ്രധാനമന്ത്രിയെ വരവേറ്റു. കൊടിമരത്തിനു സമീപത്തു കൂടി അകത്തു കടന്ന് അദ്ദേഹം ദർശനം നടത്തി.
ചടങ്ങുകൾ അതതുസമയങ്ങളിൽ നടക്കും. 11.15-ന് ഉച്ചപൂജ നിവേദ്യം പറയുന്നതിനുമുൻപ് ദർശനം കഴിഞ്ഞ് ക്ഷേത്രത്തിനുപുറത്ത് കടക്കും. ഓതിക്കൻ പഴയത്ത് അഷ്ടമൂർത്തി നമ്പൂതിരിയാണ് പന്തീരടിപൂജ നിർവഹിക്കുക. അദ്ദേഹവും മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻനമ്പൂതിരിയും ചേർന്ന് പൂജയ്ക്ക് ഗുരുവായൂരപ്പനെ അലങ്കരിക്കും. പൂജാസമയത്ത് മനസ്സിൽവരുന്ന രൂപത്തിലായിരിക്കും ഇവർ അലങ്കാരം നടത്തിയത്. ഈ രൂപത്തിലാണ് പ്രധാനമന്ത്രി ഗുരുവായൂരപ്പനെ ദർശിച്ചത്. ഭഗവാനെ അലങ്കരിക്കാൻ പ്രധാനമന്ത്രി മുഴുക്കാപ്പ് കളഭം ശീട്ടാക്കിയിരുന്നു. പട്ടും കദളിക്കുലയും ശ്രീലകത്ത് കത്തിക്കാൻ ഉരുളിയിൽ നറുനെയ്യും പ്രധാനമന്ത്രി സോപാനത്ത് സമർപ്പിച്ചു. പന്തീരടിപൂജ കഴിഞ്ഞതിനാൽ ഉച്ചപ്പൂജ നേദ്യത്തിനു നട അടയ്ക്കുന്നതുവരെ പ്രത്യേക പൂജകളോ അഭിഷേകങ്ങളോ ഉണ്ടാകില്ല. ഗണപതിയെ തൊഴുതു ശ്രീകോവിൽ വലംവച്ച് മോദി ക്ഷേത്രത്തിൽ കുറച്ചു സമയം ധ്യാനിക്കും. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി നാക്കിലയിൽ ഗുരുവായൂരപ്പന്റെ പ്രസാദം നൽകും. വടക്കേനടയിലൂടെ പുറത്തിറങ്ങി ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തും.
980-ൽ ഇന്ദിരാഗാന്ധിയും '87-ൽ രാജീവ്ഗാന്ധിയും '94-ൽ നരസിംഹറാവുവും കണ്ണനെ തൊഴാനെത്തു്മ്പോൾ എല്ലാ സൗകര്യവുമൊരുക്കാൻ ഓടി നടന്നത് കരുണാകരനായിരുന്നു. രാജീവ് ഗാന്ധി നാരായണീയം 400-ാം വാർഷിക സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യാനും നരസിംഹറാവു ഗുരുവായൂർ റെയിൽപ്പാത ഉദ്ഘാടനത്തിനും എത്തിയപ്പോഴായിരുന്നു ക്ഷേത്രദർശനം നടത്തിയത്. മൂന്നുപേരുടെയും വരവിനുപിന്നിൽ ലീഡർ കെ. കരുണാകരന്റെ ശ്രമമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയോടൊപ്പം എത്തിയ അന്നത്തെ റെയിൽവേമന്ത്രി കമലാപതി ത്രിപാഠിയാണ് ഗുരുവായൂരിലേക്ക് റെയിൽപ്പാതയെന്ന പ്രതീക്ഷ നൽകിയത്. ഇതെല്ലാം കരുണാകരന്റെ ഗുരുവായൂർ സ്നേഹം അറിഞ്ഞ് കൂടിയുള്ള വരവുകളായിരുന്നു.
വാജ്പേയി, വി.പി. സിങ്, ചന്ദ്രശേഖർ, ദേവഗൗഡ എന്നിവർ പ്രധാനമന്ത്രിയല്ലാതിരുന്ന സമയത്ത് ഗുരുവായൂരപ്പനെ തൊഴാനെത്തിയിട്ടുണ്ട്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കഴിഞ്ഞവർഷം ഗുരുവായൂരപ്പനെ വണങ്ങി്. 2016-ൽ അന്നത്തെ രാഷ്ട്രപതി പ്രണബ്മുഖർജിയും ദർശനം നടത്തി. ഉപരാഷ്ട്രപതിയായിരിക്കേ വെങ്കിട്ടരാമനും ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കാൻ 7 എസ്പിമാരുടെയും 17 ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിൽ 1500 പൊലീസുകാരാണ് ഗുരുവായൂരിലുള്ളത്. ഡിജിപി ലോക്നാഥ് ബഹ്റ, എഡിജിപി ഷെയ്ഖ് ദർബേഷ്, ഐജി ബൽറാംകുമാർ ഉപാധ്യായ, സിറ്റി പൊലീസ് കമ്മിഷണർ എസ്എച്ച് യതീഷ്ചന്ദ്ര എന്നിവർ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിച്ചു.
അധികാരത്തിൽ തുടർച്ചയായി രണ്ടാം തവണ എത്തിയ ശേഷം പ്രധാനമന്ത്രി ആദ്യമായി എത്തുന്നത് കേരളത്തിലേക്കാണ്. ബിജെപിക്ക് ഒരംഗത്തെ പോലും നാൽകാത്ത കേരളത്തിൽ മോദി എത്തുന്നത് ഗുരുവായൂർ കണ്ണന് നന്ദി പറയാനാണ്. 2008 ജനുവരി 13ന് മോദി ക്ഷേത്രദർശനം നടത്തിയിരുന്നു. അന്ന് താമരപ്പൂ കൊണ്ട് തുലാഭാരവും പുലർച്ചെ അഞ്ചരയോടെ പത്രസമ്മേളനവും നടത്തിയാണു മടങ്ങിയത്. 2001ലാണ് മോദി അദ്യമായി ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നത്. ബിജെപിയിലെ ഗ്രൂപ്പിസത്തിന് പരിഹാരമായി കേശുഭായ് പട്ടേലിനെ മാറ്റിയാണ് മോദിയെ ബിജെപി ദേശീയ നേതൃത്വം മുഖ്യമന്ത്രിയാക്കിയത്. 2002ലെ തെരഞ്ഞെടുപ്പിൽ മോദി ജയിച്ചു കയറി. അതിന് ശേഷം 2007ൽ തെരഞ്ഞെടുപ്പ്. ഏറെ വെല്ലുവിളികളെ മോദി അന്ന് നേരിട്ടു. എന്നാൽ ഗുജാറത്തിലെ ജനവിധി മോദിക്ക് അനുകൂലമായിരുന്നു. ഗുജറാത്തിൽ ബിജെപി വൻ മുന്നേറ്റം നടത്തി. ഇതിന് ശേഷം മോദി ഓടിയെത്തിയത് ഗുരുവായൂർ ഉണ്ണിക്കണ്ണനെ തൊഴാനായാരിന്നു. അതിന് ശേഷം നേരെ പോയത് ജയലളിതയുടെ അടുത്തേക്കും.
2012ൽ അനായാസമായി ജയിച്ചു. പിന്നെ 2014ൽ എൻഡിഎ നയിച്ച് പ്രധാനമന്ത്രിയുമായി. ഇത്തവണ നടന്നത് വീറുറ്റ പോരാട്ടം. വിമർശകർ പോലും ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് വിധിയെഴുതി. എന്നാൽ 303 സീറ്റാണ് എൻഡിഎയ്ക്ക് കിട്ടിയത്. 2007 ഗുജറാത്തിൽ കിട്ടിയതിന് സമാനമായ ജയം. ഇപ്പോഴും ഓടിയെത്തുകയാണ് ഗുരുവായൂരിലേക്ക് മോദി. 2008 ജനുവരി 14നായിരുന്നു മോദി ആദ്യം ഗുരുവായൂരിലെത്തിയത്. എന്ന് കണ്ണന് കദളിപ്പഴവും തുലഭാരവും നടത്തി പോയത് തമിഴ്നാട്ടിലായിരുന്നു. അന്ന് തമിഴകം ഭരിച്ച ജയലളിതയെ കാണാൻ. ജയലളിതയും മോദിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ജയലളിതയിൽ നിന്നാണ് ഗുരുവായൂരപ്പന്റെ കടാക്ഷത്തിന്റെ ശക്തി മോദി തിരിച്ചറിഞ്ഞതെന്നും സൂചനയുണ്ട്.
ജയലളിതയ്ക്ക് വിശ്വാസമുണ്ടായിരുന്ന പിയപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു ഗുരുവായൂർ. 2004 ജൂലായ് ഏഴിനാണ് ജയലളിത അവസാനമായി ഗുരുവായൂരിൽ വന്നത്. ഗുരുവായൂരപ്പന് അണിയാൻ പച്ചപ്പട്ടും നിവേദിക്കാൻ കദളിപ്പഴവും ശ്രീലകത്ത് തെളിയിക്കാൻ നറുനെയ്യും സമർപ്പിച്ച് വണങ്ങിയനേരം നിയന്ത്രണംവിട്ട് വിതുമ്പുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശശികലയാണ് സാന്ത്വനിപ്പിച്ചത്. അതിനും മൂന്നുവർഷം മുമ്പ് ആനയെ നടയിരുത്താനും ജയലളിത ഗുരുവായൂരിൽ എത്തിയിരുന്നു. 2001 ജൂലായ് രണ്ടിനാണ് ആനയെ നടയിരുത്താൻ ഗുരുവായൂരിലെത്തിയത്. മുന്മുഖ്യമന്ത്രി കരുണാനിധിയും കേന്ദ്രമന്ത്രിമാരും ജയിലിലായപ്പോഴുണ്ടായ രാഷ്ട്രീയക്കൊടുങ്കാറ്റിനിടെയായിരുന്നു ഗുരുവായൂർ ദർശനം.
സോപാനത്ത് 44 പവന്റെ സ്വർണക്കിരീടം സമർപ്പിച്ചും കൃഷ്ണ എന്ന കൊമ്പനെ നടയിരുത്തിയുമായിരുന്നു അന്ന് ദർശനം. പിന്നീടുള്ള രാഷ്ട്രീയ വളർച്ചയിൽ ഗുരുവായൂരപ്പന്റെ അനുഗ്രഹം താങ്ങും തണലുമായിരുന്നുവെന്ന് ജയലളിത കരുതിയിരുന്നു. ഇതിൽ നിന്നുള്ള പ്രചോദനമായിരുന്നു 2008ൽ മോദിയെ ഗുരുവായൂരിൽ എത്തിച്ചതെന്നാണ് വിലയിരുത്തൽ.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- ഗുരുവായൂർ ക്ഷേത്ര രസീതിൽ കൗണ്ടറിന്റെ പേരായി 'എകെജി' എത്തിയത് എങ്ങനെ?
- ഗുരുവായൂർ ദേവസ്വം ബോർഡിലെ പരിശോധന ശരിവച്ച് ആദായ നികുതി വകുപ്പ്
- ഭാഗ്യയുടെ വിവാഹത്തിൽ ആദ്യാവസാനം പങ്കെടുത്തു മോദി
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്