ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് 2012ൽ ലോക്സഭയിൽ പറഞ്ഞത് കോൺഗ്രസ് മന്ത്രി; യോഗി ആദിത്യനാഥിന്റെ ചോദ്യത്തിന് മന്മോഹൻ മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി പറഞ്ഞ ഉത്തരം ചർച്ചയാക്കി ബിജെപി; എൻആർസി എന്ന ആശയം കോൺഗ്രസ് മുന്നോട്ട് വച്ചിട്ടില്ലെന്ന വാദം പൊളിയുന്നുവോ? ജിതേന്ദ്ര സിംഗിന്റെ പാർലമെന്റ് മറുപടി ചർച്ചയാക്കി പരിവാറുകാർ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി) ഉണ്ടാക്കുമെന്ന് യു.പി.എ സർക്കാരും വ്യക്തമാക്കിയിരുന്നതിന്റെ രേഖകൾ പുറത്ത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് 2012ൽ യു.പി.എ സർക്കാർ വ്യക്തമാക്കിയിരുന്നു. നേരത്തെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബംഗ്ലാദേശിലെ മതന്യൂനപക്ഷത്തിന് പൗരത്വം കൊടുക്കണമെന്ന് മന്മോഹൻ സിങ് ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു. അതിന് ശേഷം കോൺഗ്രസിനെ വെട്ടിലാക്കിയാണ് ലോക്സഭയിലെ പഴയ ചോദ്യോത്തരം ചർച്ചയാക്കുന്നത്. ഇതോടെ പൗരത്വ രജിസ്റ്ററിലെ പ്രക്ഷോഭത്തിൽ രാഷ്ട്രീയ ഗൂഡലക്ഷ്യം മാത്രമേയുള്ളൂവെന്നും വ്യക്തമാകുകയാണ്.
അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്ങാണ് ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടിയായി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2012 ഓഗസ്റ്റ് 28ന് ലോക്സഭാംഗങ്ങളായിരുന്ന ഹരീൻ പാഠക്കും യോഗി ആദിത്യനാഥും ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ജിതേന്ദ്ര സിങ് മറുപടി നൽകിയത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതിനു പിന്നാലെ, എൻ.ആർ.സി എന്നൊരു ആശയം യു.പി.എ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ 2012ൽ തന്നെ എൻ.പി.ആർ തയ്യാറാക്കുന്നത് എൻ.ആർ.സിക്കു മുന്നോടിയായാണ് എന്ന് യു.പി.എ സർക്കാർ വ്യക്തമാക്കിയതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ എൻ.ആർ.സി എന്ന ആശയം പരിഗണനയിലുണ്ടായിരുന്നില്ലെന്ന കോൺഗ്രസ് വാദമാണ് പൊളിയുന്നത്.
പൗരത്വ നിയമത്തിനു പിന്നാലെ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ടും ആരോപണം ഉയർത്തിയ കോൺഗ്രസ് എൻ.ആർ.സി എന്നൊരു ആശയം യു.പി.എ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു . എന്നാൽ 2012ൽ തന്നെ എൻ.പി.ആർ തയ്യാറാക്കുന്നത് എൻ.ആർ.സിക്കു മുന്നോടിയായാണ് എന്ന് യു.പി.എ സർക്കാർ വ്യക്തമാക്കിയതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ എൻ.ആർ.സി എന്ന ആശയം പരിഗണനയിലുണ്ടായിരുന്നില്ലെന്ന കോൺഗ്രസ് വാദം പൊളിയുമ്പോൾ ബിജെപിക്ക് അതു ഗുണകരമായി മാറും. ജനങ്ങളെ കബളിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. നിഗൂഢ ലക്ഷ്യത്തോടെയാണ് ബിജെപി സർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ) നടപ്പിലാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം വിശദീകരിച്ചിരുന്നു. 2010 ൽ യുപിഎ സർക്കാർ കൊണ്ടുവന്ന എൻപിആർ അല്ല ഇപ്പോൾ നടപ്പാക്കുന്നതെന്നും ചിദംബംരം ആരോപിച്ചു.
യുപിഎ സർക്കാർ എൻപിആർ അവതരിപ്പിക്കുന്ന സമയത്ത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം നടത്തിയ പ്രസംഗം ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ചിദംബരം. 'ഈ വീഡിയോ ശ്രദ്ധിക്കൂ, 2011 ലെ സെൻസസിന് മുന്നോടിയായാണ് താമസക്കാരുടെ കണക്കെടുപ്പിനായി എൻപിആർ കൊണ്ടു വന്നത്. എന്നാൽ പൗരത്വത്തിനല്ല ഊന്നൽ നൽകിയത്. പൗരത്വ പട്ടികയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലായിരുന്നു'- ചിദംബരം പറഞ്ഞു. ഇതിന് പിന്നാലെയാണ് 2012ലെ ലോക്സഭയിലെ ചോദ്യോത്തരം പുറത്തുവരുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് കോൺഗ്രസിന്റെ മന്ത്രി തന്നെ വ്യക്തമാക്കിയതിന് തെളിവായി ഇത് മാറുമ്പോൾ കോൺഗ്രസിന്റെ പ്രക്ഷോഭങ്ങൾ ദുർബ്ബലമാകുമെന്നാണ് ബിജെപി പ്രതീക്ഷ.
കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഭേദഗതി വരുത്തിയ പൗരത്വ നിയമം മധ്യപ്രദേശിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽ നാഥും വ്യക്തമാക്കിയിരുന്നു ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. അതേസമയം, ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും എന്നാൽ എൻആർസി നടപ്പിലാക്കില്ലെന്നും കമൽനാഥ് പറഞ്ഞു. എൻപിആറിനും എൻസിആറിനും പിന്നിലുള്ള യഥാർത്ഥ ലക്ഷ്യങ്ങൾ മനസിലാകുന്നുണ്ട്. വിവാദ നിയമത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളേക്കാൾ അതിൽ എഴുതാത്ത കാര്യങ്ങളാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്നും കമൽനാഥ് പറഞ്ഞു.
എൻപിആർ നടപ്പിലാക്കണമെന്ന് കോൺഗ്രസും താൽപര്യപ്പെടുന്നു, എന്നാൽ ഇതിനോട് അനുബന്ധിച്ച് എൻആർസി നടപ്പിലാക്കാൻ അനുവദിക്കില്ല. ബിജെപി സർക്കാർ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു, ഇതിൽ നിന്നും അവരുടെ ഉദ്ദേശം വ്യക്തമാണെന്നും കമൽനാഥ് കുറ്റപ്പെടുത്തി. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചു വിടാനുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് ആരോപിച്ചിരുന്നു. ''40 വർഷത്തെ എന്റെ പാർലമമെന്റ് ജീവിതത്തിന് ഇടയിൽ എൻആർസിയും സിഎഎയും പോലെ ഭരണഘടന വിരുദ്ധമായ ബില്ലുകൾ കണ്ടിട്ടില്ല. ഇതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനേക്കാൾ എന്താണ് എഴുതാത്തത് എന്നതാണ് പ്രധാന്യം അർഹിക്കുന്നത്. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കമൽനാഥ് ആരോപിച്ചു.
കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനു കീഴിൽ മധ്യപ്രദേശിൽ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സാമൂഹിക വിരുദ്ധവും മതവിരുദ്ധവുമായ നിയമങ്ങൾ നടപ്പാക്കില്ലെന്നും നാഥ് കൂട്ടിച്ചേർത്തു. കേരളവും പശ്ചിമ ബംഗാളും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പണി കഴിഞ്ഞ ആഴ്ച നിർത്തിവച്ചിരുന്നു. ബിജെപിയെ പ്രതിരോധത്തിലാക്കാനായിരുന്നു ഇതെല്ലാം.
Stories you may Like
- സംസ്ഥാന വ്യാപകമായി നാളെ യു.ഡി.എഫ് -എൽഡിഎഫ് പ്രതിഷേധം
- സിഎഎ: കേരളത്തിൽ അടക്കമുള്ളത് ആടിനെ പട്ടിയാക്കുന്ന ഭീതി വ്യാപാരം
- സിഎഎ മുസ്ലിം വിരുദ്ധമല്ലെന്നു ഗവർണർ; രാജ്യത്തെ അസ്വസ്ഥമാക്കാനെന്ന് മുഖ്യമന്ത്രി
- സിഎഎ വിജ്ഞാപനം ഇറക്കിയതു ധ്രുവീകരണം ലക്ഷ്യമിട്ട്: കോൺഗ്രസ്
- പൗരത്വ ഭേദഗതി നിയമം: സംസ്ഥാന സർക്കാർ നിയമനടപടിക്ക്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍