സിസ്റ്റർ അഭയ കേസിൽ നിയമപോരാട്ടത്തിനായി സർക്കാർ ഗസ്റ്റ് ഹൗസുകളിൽ തങ്ങിയപ്പോൾ ജോമോൻ പുത്തൻപുരയ്ക്കലിന് മാത്രം ഇരട്ട വാടക ഈടാക്കി വിചിത്ര ബിൽ; വാടക കുടിശ്ശിക ഇല്ലെങ്കിലും ഇരട്ടി വാടക കണക്കുകൂട്ടി 42670 രൂപ ഉടൻ അടയ്ക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന്റെ ഇണ്ടാസ്; മുൻ ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാമും പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയർ എ.പെണ്ണമ്മയും പകപോക്കുന്നെന്ന് ജോമോൻ; പരാതിയിൽ വിശദീകരണം നൽകാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്
എം മനോജ് കുമാർ
തിരുവനന്തപുരം: തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ താമസിച്ചതിന് ജോമോൻ പുത്തൻപുരയ്ക്കലിനോട് മാത്രം സാധാരണയിൽ നിന്നുള്ള ഇരട്ടി വാടക ഈടാക്കി വിചിത്ര ബിൽ നൽകിയതിനു ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയോടും പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോടും വിശദീകരണം നൽകാൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉത്തരവ്. അഭയ കേസിന്റെ ഭാഗമായുള്ള നിയമപോരാട്ടത്തിനായി തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ തങ്ങിയതിന്റെ പേരിൽ ജോമോനോടു മാത്രം ഇരട്ടി നിരക്ക് വാങ്ങണമെന്നുള്ള പൊതുമരാമത്ത് കെട്ടിട നിർമ്മാണവിഭാഗത്തിന്റെ നിർദ്ദേശമാണ് ജോമോന്റെ പരാതിയിലും ഒടുവിൽ ദേശീയ ന്യൂനപക്ഷ കമ്മിഷന്റെയും നടപടിയിലും കലാശിച്ചിരിക്കുന്നത്. നിരന്തരമുള്ള ജോമോന്റെ ഗസ്റ്റ് ഹൗസ് വാസത്തിന്റെ ഒടുവിൽ കഴിഞ്ഞ ജൂലൈയിലാണ് ഇരട്ടി വാടകയായി കണക്കുകൂട്ടി 42670 ഉടനടി അടയ്ക്കാൻ പൊതുമരാമത്ത് കെട്ടിട നിർമ്മാണവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ ജോമോന് നോട്ടീസ് നൽകിയത്. ഇതോടെയാണ് ന്യൂനപക്ഷ പീഡനം എന്ന ആരോപണമുന്നയിച്ച് ജോമോൻ പുത്തൻപുരക്കൽ ദേശീയ കമ്മിഷന് പരാതി നൽകിയത്.
ഗസ്റ്റ് ഹൗസ് താമസത്തിനു സർക്കാർ നിശ്ചയിച്ച തുകയാണ് റൂം ഉപയോഗിക്കുന്നവരിൽ നിന്നും ഈടാക്കുന്നത്. പുറത്തു നിന്നുള്ളവർക്ക് എല്ലാവർക്കും ഒരേ നിരക്ക് തന്നെയാണ് ഈടാക്കുന്നത്. പക്ഷെ ജോമോനോടു മാത്രം ഇരട്ടി തുക ഈടാക്കാം എന്ന് ധനകാര്യവകുപ്പിലെ ചില വിശാരദന്മാർ തീരുമാനിച്ചതാണ് പ്രശ്നമായത്. സർക്കാർ ചെയ്യുന്നത് നിയമവിരുദ്ധമെന്നു ഒറ്റയടിക്ക് മനസിലായതോടെയാണ് ജോമോൻ ന്യൂനപക്ഷ കമ്മിഷനെ സമീപിച്ചത്. ഇത് പ്രകാരമാണ് ന്യൂനപക്ഷ കമ്മിഷൻ വിശദീകരണം തേടിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ജോമോന്റെ പരാതിയിൽ തുടർനടപടികൾ വരും എന്നാണ് സൂചനകൾ.
തന്നോടു ധനകാര്യവിഭാഗം വ്യക്തിവിരോധം തീർക്കുകയാണ് എന്ന് മനസിലാക്കിയതോടെയാണ് ഈ പ്രശ്നത്തിൽ പരാതിയുമായി ജോമോൻ ഇറങ്ങിത്തിരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജോമോൻ മറുനാടന്‍ നൽകുന്ന വിശദീകരണം ഇങ്ങനെ: എന്റെ ഗസ്റ്റ് ഹൗസ് വാസവുമായി ബന്ധപ്പെട്ടു ധനകാര്യ പരിശോധനാ വിഭാഗം ഒരു റിപ്പോർട്ട് നൽകിയിരുന്നു. ജോമോനിൽ നിന്നും ഇരട്ടി തുക വാങ്ങണം എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വിഭാഗം കെട്ടിട വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയർ അന്വേഷണം നടത്തിയിരുന്നു. ചട്ടപ്രകാരം എല്ലാവരിൽ നിന്നും ഒരു തുക മാത്രം വാങ്ങാനേ വകുപ്പുള്ളൂ എന്നാണ് സൂപ്രണ്ടിങ് എഞ്ചിനീയർ നൽകിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഒരു രൂപ പോലും ജോമോൻ സർക്കാരിനു നല്കാനില്ലാ എന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇത് സർക്കാർ അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഈ വസ്തുത മറച്ചുവെച്ച് അഞ്ചു മാസം കഴിഞ്ഞ് പൊതുമരാമത്ത് കെട്ടിട നിർമ്മാണവിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അധിക തുക അടയ്ക്കാൻ ജോമോന് നോട്ടീസ് നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് ഈ കാര്യത്തിൽ തുടർ നടപടികൾ സ്വീകരിച്ചത്-ജോമോൻ വിശദീകരിക്കുന്നു.
ദേശീയ ന്യൂനപക്ഷ കമ്മിഷന് ജോമോൻ നൽകിയ പരാതിയുടെ ചുരുക്കം ഇങ്ങനെ:
സംസ്ഥാന ഗസ്റ്റ് ഹൗസിൽ താമസിച്ച എന്നോടു ധനകാര്യവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തി വിരോധം തീർക്കുകയാണ്. സാധാരണയിൽ നിന്നും ഇരട്ടി വാടക ഈടാക്കുന്നത് ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഉള്ള ന്യൂനപക്ഷ പീഡനം കൂടിയാണ്. സിസ്റ്റർ അഭയ കേസിൽ ഇപ്പോൾ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ നടന്നുവരികയാണ്. എന്റെ ഇരുപത്തിയേഴ് വർഷത്തെ നിയമപോരാട്ടത്തിന്റെ ഫലമാണ് ഈ കേസ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ കേസിൽ എന്നോടുള്ള വ്യക്തിവിരോധം തീർക്കുകയാണ് അന്നത്തെ ധനകാര്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം.എബ്രഹാം ചെയ്തത്. എനിക്കെതിരെയുള്ള ധനകാര്യ പരിശോധനാ റിപ്പോർട്ട് ഈ ലക്ഷ്യം മുൻനിർത്തിയായിരുന്നു. അഭയ കേസ് ഒഴിച്ചു നിർത്തിയാൽ വിരോധത്തിനു വേറെയും കാരണമുണ്ട്. അബ്രഹാമിനെതിരെ വിജിലൻസ് അന്വേഷണത്തിനു കോടതിയിൽ നിന്നും ഉത്തരവ് നേടിയിരുന്നു. വരവിൽ കവിഞ്ഞ സ്വത്തുമായി ബന്ധപ്പെട്ടു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെയും സമീപിച്ചിരുന്നു.
പൊതുമരാമത്ത് വിഭാഗം ചീഫ് എഞ്ചിനീയർ എ.പെണ്ണമ്മ എനിക്കെതിരെ ഒരു വ്യാജ പരാതി ധനകാര്യ സെക്രട്ടറി അബ്രഹാമിന് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ധനകാര്യവിഭാഗം പരിശോധന നടത്തിയത്. എന്റെ പരാതിയിൽ പെണ്ണമ്മയ്ക്ക് എതിരെ വിജിലൻസ് അന്വേഷണം വന്നിരുന്നു. പെണ്ണമ്മയും കെ.എം.എബ്രഹാമും ചേർന്നാണ് എന്നെ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നത്. അഭയാ കേസിൽ നീതി ഉറപ്പിക്കാനായി തിരുവനന്തപുരം, എറണാകുളം, ഉൾപ്പെടെയുള്ള പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസുകളിൽ ഞാൻ വാടക നൽകി താമസിച്ചിട്ടുണ്ട്. ഒരു പൗരൻ എന്ന നിലയിൽ എന്റെ അവകാശമാണ് ഞാൻ ഈ കാര്യത്തിൽ ഉപയോഗിച്ചത്. വാടകയിനത്തിൽ ഞാൻ ഒരു രൂപ പോലും ഈ ഇനത്തിൽ നൽകാനില്ല. ഇപ്പോൾ 42670 രൂപ വാടക നൽകാനുണ്ട് എന്ന് പറഞ്ഞു എനിക്ക് നോട്ടീസ് നൽകിയിരിക്കുകയാണ്.
1974-ലെ ഒരു നോട്ടിഫിക്കേഷനുണ്ട്. അത് പ്രകാരം മൂന്നു ദിവസം കൂടുതൽ താമസിച്ചാൽ ഇരട്ടി വാടക വാങ്ങണം എന്ന് ഒരു നോട്ടിഫിക്കേഷനുണ്ട്. ഇത് പ്രകാരം ഇരട്ടി വാടക കേരളത്തിൽ നിന്നും ഇതേവരെ ഒരാളിൽ നിന്നും പോലും വാങ്ങിച്ചിട്ടില്ല. അപ്പോൾ എന്നിൽ നിന്നും വാങ്ങുന്നത് നീതികരിക്കാനാകില്ല. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് വരെ ഇത്തരം ഒരു നോട്ടിഫിക്കേഷനെക്കുറിച്ച് ഒരറിവുമില്ല. പൊതുമരാമത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ തന്നെയാണ് എന്നിൽ നിന്നും ഇങ്ങിനെ അധിക വാടക ഈടാക്കുന്നത് ന്യായീകരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് സംസ്ഥാന സർക്കാർ അംഗീകരിക്കുകയും ചെയ്തിട്ടുമുണ്ട്.
ഈ കാര്യത്തിൽ എനിക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന് സർക്കാർ എന്നോടു രേഖാമൂലം ഒരു ചോദ്യവും ചോദിച്ചിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ എന്നെ ധനകാര്യ-പൊതുമരാമത്ത് സെക്രട്ടറിമാർ മനഃപൂർവം പീഡിപ്പിക്കുകയാണ്. ഈ പരാതിയിൽ നടപടി വരണമെന്ന് അഭ്യർത്ഥിക്കുന്നു-പരാതിയിൽ ജോമോൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍