അവിശ്വസനീയമായ കാറ്റും കോളുമായിരുന്നു കടലിൽ; പ്രകൃതിയുടെ ശൗര്യത്തോട് പൊരുതിയാണ് ഞാനു തുരീയയും പിടിച്ചുനിന്നത്; എന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് രക്ഷയായത്; നാവികസേനയ്ക്കും രക്ഷിച്ചവർക്കും നന്ദി പറഞ്ഞ് അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മൽസരത്തിനിടെ അപകടത്തിൽ പെട്ട് ആംസ്റ്റർഡാം ദ്വീപിൽ ചികിൽസയിൽ കഴിയുന്ന നാവികന്റെ ചിത്രവും പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
ആംസ്റ്റർഡാം: അഭിലാഷ് ടോമിക്ക് ഇത് തിരിച്ചുവരവിന്റെ നാളുകളാണ്. വലിയൊരു അപകടത്തിൽ നിന്ന് രക്ഷപെട്ട് കരകയറുന്നതിന്റെ ക്ഷീണവും ആലസ്യവുമൊക്കെയുണ്ടെങ്കിലും, മനക്കരുത്തിന് തെല്ലും കുറവില്ല. ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മൽസരത്തിനിടെ അപകടത്തിൽ പെട്ട് ചികിൽസയിൽ കഴിയുന്ന അഭിലാഷിന്റെ പുതിയ ചിത്രം പുറത്തുവന്നു. ഒപ്പം എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ചെറുകുറിപ്പും.
അവിശ്വസനീയമായ കാറ്റും കോളുമായിരുന്നു കടലിൽ. പ്രകൃതിയുടെ ശൗര്യത്തോട് പൊരുതിയാണ് ഞാനും തുരീയയും പിടിച്ചുനിന്നത്. എന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവുമാണ് രക്ഷയായത്. നാവികസേനയ്ക്കും രക്ഷിച്ചവർക്കും നന്ദി, അഭിലാഷ് ടോമി പറഞ്ഞുനിർത്തി. ബോട്ടിൽ ലോകംചുറ്റിയെത്തുന്ന നായകനായിരുന്നു ചെറുപ്പം മുതൽ അഭിലാഷ് ടോമിയുടെ മനസ്സിലെ ആവേശം. ഏഴാം വയസ്സിൽ കണ്ട കടൽ യാത്ര വിവരിക്കുന്ന ഡോക്യുമെന്ററിയായിരുന്നു ഇതിന് കാരണം. അങ്ങനെ മുപ്പത്തിമൂന്നാം വയസ്സിൽ ക്യാപ്റ്റൻ ലഫ്. കമാൻഡർ അഭിലാഷ് ടോമി മുബൈയിൽ നിന്നും ലോകം കീഴടക്കാനുള്ള തന്റെ കടൽ യാത്ര തുടങ്ങി. അത് ലക്ഷ്യത്തിലെത്തുകയും ചെയ്തു. സാഗർ പരിക്രമ 2-എന്ന പ്രോജക്ടിലൂടെയാണ് അഭിലാഷ് ടോമി പായ്വഞ്ചിയിൽ ഒറ്റയ്ക്ക് നാലുലക്ഷത്തോളം കി.മീ. സഞ്ചരിച്ചത്. പായ്വഞ്ചിയിൽ ഒറ്റയ്ക്ക് കടലിലൂടെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതി അഭിലാഷിന് സ്വന്തം. ഇത്തരമൊരു യാത്ര നടത്തിയ ഏഷ്യയിലെ രണ്ടാമത്തെയാളുമാണ് ടോമി.
കേന്ദ്രമന്ത്രിയായിരിക്കേ മുൻ പ്രസിഡന്റ് കൂടിയായ പ്രണബ് മുഖർജിയാണ് ലോകം ചുറ്റാനുള്ള സാഗർ പരിക്രമ എന്ന പദ്ധതിക്ക് അനുമതി നൽകിയത്. ഒരു കേരളപ്പിറവിദിനത്തിലാണ് യാത്ര തുടങ്ങിയത്. യാത്രതുടങ്ങി എൺപത്തിയാറ് ദിവസം കഴിഞ്ഞാണ് ഒരുബോട്ട് ദൂരെ കണ്ടത്. അഞ്ചുമാസത്തെ യാത്രയ്ക്കിടയിൽ രണ്ടു തവണ മാത്രമാണ് മനുഷ്യരെ കണ്ടത്. 86 കിലോ ശരീരഭാരമുണ്ടായിരുന്ന യാത്രകഴിഞ്ഞു തിരിച്ചെത്തിയപ്പോൾ പതിനൊന്നുകിലോ കുറഞ്ഞു. പഴവും പച്ചക്കറികളുമായിരുന്നു പ്രധാനഭക്ഷണം. പ്രതിരോധവകുപ്പിന്റെ ഭക്ഷ്യഗവേഷണശാലയിൽ വികസിപ്പിച്ചെടുത്ത നൂറ്റിയമ്പതിലേറെ ഊണുപൊതികളുമായാണ് യാത്ര നടത്തിയത്. ഏറെ ഭീതിപ്പെടുത്തുന്ന അനുഭവങ്ങളും ഉണ്ടായി. അതെല്ലാം ടോമി അന്ന് അതിജീവിച്ചിരുന്നു. ഈ അനുഭവ സമ്പത്തുമായിട്ടായിരുന്നു ഇത്തവണത്തെ യാത്ര. അപകടമെത്തിയപ്പോഴും നിശ്ചയദാർഡ്യം കൈമുതലായി. അങ്ങനെ വീണ്ടും ജീവിതത്തിലേക്ക്.
ഗോൾഡൻ ഗ്ലോബ് പായ് വഞ്ചി പ്രയാണത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപെട്ട അഭിലാഷ് ടോമി ആരോഗ്യം വീണ്ടെടുക്കുകയാണ്. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. ഇലെ ആംസ്റ്റംഡാം എന്ന ദ്വീപിലേക്കാണ് അഭിലാഷിനെ എത്തിച്ചത്. മകനെ ജീവനോടെ കിട്ടിയല്ലോ... ദൈവത്തിന് നന്ദി. മഹാഭാഗ്യം തന്നെയാണിത്'. സാഹസിക പായ്വഞ്ചിയോട്ട മത്സരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളിനാവികൻ കമാൻഡർ അഭിലാഷ് ടോമിയുടെ അച്ഛൻ റിട്ട. ലെഫ്. കമാൻഡന്റ് വി സി. ടോമിയുടെ വാക്കുകളാണ് ഇത്. 'കഴിഞ്ഞ ജൂൺ മുപ്പതിന് അവൻ വിളിച്ചതാണ്. പിന്നെ വിവരമൊന്നുമില്ല. അപകടം സംഭവിച്ചതായി മത്സരത്തിന്റെ സംഘാടകരാണു വിളിച്ചുപറഞ്ഞത്. ഏതായാലും അവന്റെ ജീവന് അപായമൊന്നും സംഭവിക്കാതെ ദൈവം കാത്തല്ലോ. അതോർക്കുമ്പോൾ സമാധാനം.' മകന് മരുന്നും ഭക്ഷണവും ലഭിച്ചെന്നറിഞ്ഞപ്പോൾ സമാധാനമായെന്ന് മാതാവ് വത്സമ്മ പറഞ്ഞു.
പായ്വഞ്ചിയിൽ ലോകംചുറ്റാൻ പോകുന്നതിനുമുമ്പ് ജോലിസ്ഥലമായ ഗോവയിൽനിന്ന് അഭിലാഷ് ടോമി മാർച്ച് 30-ന് വീട്ടിലെത്തിയിരുന്നു. ഏപ്രിൽ രണ്ടിനാണ് തിരിച്ചുപോയത്. അഭിലാഷിനെ രക്ഷപെടുത്തിയെന്നുള്ള വാർത്ത എത്തിയതോടെ കുടുംബാംഗങ്ങൾ ആശ്വാസത്തിലാണ്. വീട്ടിൽ അഭിലാഷ് ടോമിയുടെ പിതാവും അമ്മ വത്സമ്മയും മാത്രമാണു താമസം. അഭിലാഷിന്റെ സഹോദരൻ അനീഷ് ടോമി ഇംഗ്ലണ്ടിലാണ്. സഹോദരന് അപകടം പിണഞ്ഞതറിഞ്ഞ് അനീഷ് സഹോദരിന്റെ അടുത്തേക്ക് പോയിട്ടുണ്ട്. 'പരുക്ക് ശരീരത്തിനാണ്. അവന്റെ മനസ്സിനു നല്ല കരുത്തുണ്ട്. പരുക്കു മാറി വീണ്ടും സാഹസികയാത്രകൾക്കൊരുങ്ങട്ടെ. ഞങ്ങൾ പൂർണമായും പിന്തുണയ്ക്കും'' ഇതാണ് ടോമിയുടെ മാതാപിതാക്കൾക്ക് ഇപ്പോഴും പറയാനുള്ളത്. അഭിലാഷിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇവർ സ്ഥിരീകരിക്കുന്നു.
ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മൽസരത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ അപകടത്തിൽപ്പെട്ട മലയാളി സമുദ്രസഞ്ചാരി അഭിലാഷ് ടോമി പ്രതിസന്ധിയിലായത്. ഫ്രഞ്ച് മൽസ്യബന്ധനക്കപ്പലായ 'ഒസിരിസ്' ഇന്ത്യൻ സമയം ഇന്നലെ പകൽ പതിനൊന്നരയോടെ ടോമിയെ രക്ഷപ്പെടുത്തി. സമീപ മേഖലയിൽ അപകടത്തിൽപ്പെട്ട മറ്റൊരു മൽസരാർഥി, ഐറിഷ് നാവികൻ ഗ്രിഗർ മക്ഗുകിനെയും രക്ഷിച്ചു. ഇരുവരെയും ഏറ്റവുമടുത്തുള്ള ദ്വീപായ ന്യൂ ആംസ്റ്റർഡാമിൽ എത്തിച്ചു. ഇനി രണ്ട് മൂന്ന് ദിവസം ഇവിടെ ഉണ്ടാകും. നാവികസേനാ കപ്പലായ ഐഎൻഎസ് സത്പുരയിൽ മൊറീഷ്യസിൽ എത്തിച്ച് തുടർചികിൽസ നൽകാനാണ് ആലോചന. ഇതിനായി കപ്പൽ തിരിച്ചു കഴിഞ്ഞു.
വെള്ളിയാഴ്ച ഓസ്ട്രേലിയയിലെ പെർത്തിൽനിന്ന് 3704 കിലോമീറ്റർ അകലെ കൊടുങ്കാറ്റിൽ 'തുരീയ' എന്ന പായ്വഞ്ചി തകർന്നാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. നടുവിനു പരുക്കുള്ളതിനാൽ സ്ട്രെച്ചറിൽ ചെറുബോട്ടിലേക്കു മാറ്റിയ ശേഷമാണ് കപ്പലിലെത്തിച്ചത്. കപ്പലിലെ ഡോക്ടർ പ്രഥമശുശ്രൂഷ നൽകി. അഭിലാഷ് ബോധവാനാണെന്നും സുരക്ഷിതനാണെന്നും നാവികസേനാ വക്താവ് ഡി.കെ.ശർമ അറിയിച്ചു. സേനയുടെ നിരീക്ഷണവിമാനമായ പി8ഐയും ഓസ്ട്രേലിയൻ നിരീക്ഷണവിമാനവും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചു. അഭിലാഷിനു ബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും ക്ഷീണിതനാണെന്നും ശരീരം ജലാംശം ഇല്ലാത്ത അവസ്ഥയിലാണെന്നും സൂചനയുണ്ട്.
ഒറ്റയ്ക്കു ലോകം ചുറ്റാനുള്ള ഗോൾഡൻ ഗ്ലോബ് പായ്വഞ്ചി മൽസരത്തിൽ മൂന്നാമതായിരിക്കെയാണ് അഭിലാഷ് അപകടത്തിൽപ്പെട്ടത്. സംഘാടകർ അയച്ച സന്ദേശങ്ങൾക്കു മറുപടി ലഭിക്കാതായതോടെ ആശങ്ക ഉടലെടുത്തിരുന്നു. പ്രതികൂല കാലാവസ്ഥയും വെല്ലുവിളി സൃഷ്ടിച്ചു. എന്നാൽ കണക്കുകൂട്ടിയതിലും ഒന്നര മണിക്കൂർ നേരത്തേ 'ഒസിരിസ്' ലക്ഷ്യത്തിലെത്തി. ഓസ്ട്രേലിയൻ തീരമായ പെർത്തിൽ നിന്ന് 3704 കിലോമീറ്റർ അകലെ അപകടത്തിൽപെട്ട 'തുരിയ' പായ്വഞ്ചിയിൽനിന്നാണ് അഭിലാഷിനെ രക്ഷപ്പെടുത്തിയത്. കന്യാകുമാരിയിൽനിന്ന് 5000 കിലോമീറ്ററിലധികമാണ് ഇവിടേക്കുള്ള ദൂരം.
പ്രയാണത്തിനിടെയുണ്ടായ പ്രതികൂല കാലാവസ്ഥയിൽ പായ്മരങ്ങൾ തകർന്ന് വീണു അഭിലാഷിന് നടുവിന് പരിക്കേൽക്കുകയായിരുന്നു. നടുവിന് പരിക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിയാണെന്നും ദേഹത്താകെ നീരുണ്ടെന്നും നേരത്തെ അഭിലാഷ് സന്ദേശത്തിൽ അറിയിച്ചിരുന്നു. കാൽവിരലുകളൊഴികെ ശരീരമനക്കാനാവാത്ത നിലയാണ്. രാജ്യാന്തര കപ്പൽച്ചാലിൽനിന്ന് ഏറെ അകലെ ഒറ്റപ്പെട്ട മേഖലയായതുകൊണ്ടാണു രക്ഷാപ്രവർത്തനം വൈകിയത്. എയർലിഫ്റ്റ് ചെയ്യാൻ കഴിയുന്നതരം വിമാനങ്ങൾക്കും ഹെലികോപ്റ്ററുകൾക്കും കരയിൽനിന്ന് ഇത്ര ദൂരം പറന്നു ദൗത്യം നിർവഹിച്ചു തിരികെയെത്താനുള്ള ഇന്ധനശേഷിയില്ല. അതിനാൽ, കപ്പൽ ഉപയോഗിച്ചുള്ള രക്ഷാദൗത്യം മാത്രമേ സാധ്യമാകുമായിരുന്നുള്ളൂ.
ഐഎൻഎസ് സത്പുര, ഐഎൻഎസ് ജ്യോതി, എച്ച്എംഎഎസ് ബല്ലാറാത്ത് എന്നീ കപ്പലുകൾ അഭിലാഷിനെ രക്ഷിക്കാൻ പുറപ്പെട്ടിരുന്നു. ഓസ്ട്രേലിയൻ റെസ്ക്യു കോ- ഓർഡിനേഷന്റെയും നാവികസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ജൂലൈ ഒന്നിന് ഫ്രാൻസിലെ ലെ സാബ്ലെ ദെലോവ തുറമുഖത്തുനിന്നാണ് ഗോൾഡൻ ഗ്ലോബ് മത്സരം ആരംഭിച്ചത്. 84 ദിവസത്തിനുശേഷം 19,444 കിലോമീറ്റർ പിന്നിട്ടാണ് ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയത്. മത്സരത്തിൽ മൂന്നാമതായിരുന്നു അഭിലാഷ് ടോമി. ഏഷ്യയിൽ നിന്നുള്ള ഏക മത്സരാർഥിയാണ് മലയാളിയായ അഭിലാഷ്.
The sea was unbelievably rough. Me & my boat Thuriya were pitched against the nature's might. I survived because of my sailing skills, the soldier in me and my Naval training cut-in for that fight - Cdr Abhilash Tomy. Very thankful to #IndianNavy & all who rescued me pic.twitter.com/vNhZN2fJjj
— SpokespersonNavy (@indiannavy) September 26, 2018
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്