സ്വന്തം വീട്ടുകാർ അടർത്തിയെടുത്ത ജീവൻ ചേർത്തു പിടിച്ച് ഉറച്ച മനസ്സോടെ ഇനി ജീവിതം; കെവിന്റെ നീല ഷർട്ട് നെഞ്ചോടടുക്കി തേങ്ങലടക്കുമ്പോഴും മന്ത്രണം: ഇനി എന്തുചെയ്യും ഇച്ചാച്ചാ? അച്ഛന്റെ തോളിൽ ചാരി പ്രിയതമനെ അവസാനമായി ഒരുനോക്കുകാണാനെത്തും മുമ്പേ ഉറച്ചുപറഞ്ഞു: കെവിന്റെ ഭാര്യയായി ശിഷ്ടജീവിതം; നാടിന്റെ അന്ത്യാഞ്ജലി ഏറ്റുവാങ്ങി കെവിൻ ഓർമയായപ്പോൾ നീനുവിന്റെ ഹൃദയം പിളർക്കുന്ന ചോദ്യങ്ങൾ ബാക്കി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: വഴിയറിയാത്ത ഒരു വിചിത്രലോകത്ത് എത്തിയത് പോലെ. ചുറ്റും മനുഷ്യക്കടൽ. അനുതാപത്തോടെ സ്നേഹത്തോടെ ഒക്കെ ചേർത്തുപിടിക്കുന്നവർ. ആശ്വാസ വാക്കുകൾക്കായി പരതുന്നവർ. എങ്കിലും എല്ലാം നീനുവിന് മങ്ങിയ ചിത്രങ്ങൾ പോലെയാകണം.മൂന്ന് വർഷത്തെ പ്രണയം തല്ലിക്കൊഴിച്ച സ്വന്തം വീട്ടുകാർ ശത്രുക്കളെ പോലെ ഒരുവശത്ത്. ഒപ്പം ജീവിതം ആഘോഷിച്ചു തുടങ്ങും മുമ്പേ അവിചാരിതമായി എത്തിയ പ്രിയതമന്റെ മരണം. എന്നും ഭയപ്പെട്ടിരുന്ന ആ ദുരന്തം.
എന്നെ തിരിച്ചറിയാതെ പോയല്ലോ..എന്റെ പ്രണയത്തെ തിരിച്ചറിയാതെ പോയല്ലോ.. അച്ഛനും അമ്മയും, ചേട്ടനുമെല്ലാം.എന്തിനായിരുന്നു എന്നോട് ഇത്രയും ക്രൂരത കാട്ടിയത്? പാവം കെവിൻ എന്തുപിഴച്ചു? വാക്കുകൾ ഉള്ളിൽ മുറിഞ്ഞുപോകുമ്പോൾ നീനുവിനെ ചേർത്ത് പിടിച്ചത് കെവിന്റെ അച്ഛൻ ജോസഫാണ്. ഉള്ളിലെ സങ്കടമെല്ലാം ഉറഞ്ഞുപോയ പോലെ.മകൻ നഷ്ടമായ വേദന പുറത്തുകാട്ടാതെ, പുറത്തെ സംഘർഷങ്ങളോട് പ്രതികരിക്കാതെ ആശ്വാസവാക്കുകളുമായി ജോസഫ്.
മരണവീടിന്റെ മൗനത്തിനിടയിലും നീനുവിനെ ഭക്ഷണം കഴിപ്പിക്കാൻ പലരും ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. ശരീരവും മനസ്സും തളർന്ന് കിടപ്പോൾ അടുത്ത് കെവിന്റെ രണ്ടുസഹോദരിമാരുണ്ടായിരുന്നു.നെഞ്ചുരുകി കരയുകയായിരുന്നു അവർ. കരഞ്ഞ് കരഞ്ഞ് തളർന്നപ്പോഴും നീനുവിന് ധൈര്യം കെവിൻ ഒപ്പമുണ്ടെന്ന ആ തോന്നലാണ്. ഇനി എന്തുചെയ്യും അച്ചാച്ചാ എന്നായിരുന്നു നീനുവിന്റെ ഹൃദയം പിളർക്കുന്ന ചോദ്യം. മറുപടികൾക്ക് കാക്കാതെ കെവിൻ അവസാനമിട്ട നീല ഷർട്ടും ചേർത്ത് പിടിച്ച് വിതുമ്പി.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കെവിനും നീനുവും വിവാഹം രജിസ്റ്റർ ചെയ്തത്. മതമൊന്നെങ്കിലും ദളിതനെന്നത് കുറവായി കണ്ട വീട്ടുകാരുടെ ഭീഷണി.സഹോദരൻ തട്ടിക്കൊണ്ടുപോയപ്പോൾ ഒന്നുകണ്ടുപിടിച്ചുതരണേയെന്ന് യാചിച്ചപ്പോൾ ഫോൺ വിളിച്ച് കളിച്ച പൊലീസുകാരെ.കെവിനെ പോലെ തന്നെ നീനുവിനുമുണ്ടായിരുന്നു ഭീഷണി. എന്തും ചെയ്യാൻ നീനുവിന്റെ കൂട്ടർ മടിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് നീനുവിന്റെ സുരക്ഷയെ കരുതി ഹോസ്റ്റലിലാക്കിയത്. എന്നാൽ ഇരുവരെയും ഒന്നിച്ചുജീവിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചിരുന്ന മാതാപിതാക്കളും സഹോദരനും ആ ഇരുപത്തിമൂന്നുകാരന്റെ ജീവനെടുക്കാൻ അതൊന്നും തടസ്സമായില്ല. മാന്നാനത്തെ വീട്ടിൽ പുലർച്ചെ അതിക്രമിച്ച് കടക്കുമ്പോൾ അവരുടെ മനസ്സിൽ പക മാത്രമായിരുന്നു. ഞങ്ങളെ ധിക്കരിച്ച് ഇരുവരും ഒന്നായാലും അതനുവദിക്കില്ലെന്ന ദുരഭിമാനം വളർത്തിയ കൊടിയപക.
കെവിന്റെ അച്ഛന്റെ തോളിൽ ചാരിയാണ് നീനു പ്രിയപ്പെട്ടവന്റെ മുഖം കാണാനെത്തിയത്. കെവിന്റെ അമ്മയെയും സഹോദരിയെയും താങ്ങിപ്പിടിച്ചാണ് ബന്ധുക്കൾ മൃതദേഹത്തിനടുത്തെത്തിച്ചത്.സംസ്കാരചടങ്ങിന് മുന്നോടിയായി അന്ത്യചുംബനം നൽകാൻ എത്തിയപ്പോൾ നീനു മൃതദേഹത്തിലേക്ക് കുഴഞ്ഞുവീണു.പിന്നീട് പള്ളിയിൽ എത്തിയപ്പോഴേക്കും അവൾ വല്ലാതെ തളർന്നുപോയി.എല്ലാവരും ചേർന്ന് താങ്ങിയെടുത്ത് ശുശ്രൂഷകൾക്കായി ആശുത്രിയിലേക്ക് കൊണ്ടുപോയി.
ഹർത്താലും മഴയുമൊന്നും കണക്കാക്കാതെ പതിനായിരങ്ങളാണ് കവിന്റെ വീട്ടിലേക്ക് എത്തിച്ചേർന്നത്. കോട്ടയം ജില്ലയിൽ നിന്ന് മാത്രമല്ല, വാർത്ത അറിഞ്ഞ് കെവിനെ അവസാനമായി ഒരുനോക്കുകാണാൻ സമീപ ജില്ലകളിൽ നിന്നും ഒഴുകിയെത്തിയവരെ നമിയന്ത്രിക്കാൻ പൊലീസ് വല്ലാതെ പണിപ്പെട്ടു.കേരളത്തെയാകെ ഉലച്ച ആ വാർത്തയുടെ ഞെട്ടൽ മാറാത്തവർക്ക് വീട്ടിൽ കണ്ട കാഴ്ചകൾ കൂടിയായപ്പോൾ അത് ഹൃദയഭേദകമായി തോന്നി.അവഗണന കാട്ടിയ പൊലീസിനോടും നിശ്ശബ്ദമായും ശബ്ദമുയർത്തിയും ചോദിച്ചു: എങ്ങനെ കഴിഞ്ഞു നിങ്ങൾക്ക് ഇങ്ങനെ നിസ്സംഗരായിരിക്കാൻ?
കെവിന്റെ സാമ്പത്തിക നിലയായിരുന്നു നീനുവിന്റെ വീട്ടുകാർക്ക് മുഖ്യപ്രശ്നം. അതുകൊണ്ടുതന്നെ തങ്ങൾ ഉറപ്പിച്ച ബന്ധമല്ലാതെ മറ്റൊന്നും മകൾക്ക് വേണ്ടെന്ന് അവർ നിശ്ചയിച്ചു. ഒപ്പം കെവിൻ ദളിതനായതും അവർക്ക് കുറവായി തോന്നി.തന്റെ മാതാപിതാക്കൾ അറിയാതെ ഒന്നും നടക്കില്ലെന്നാണ് നീനു ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്.
ഇരുപത്തിനാലാം തീയതിയാണ് കെവിനുമായുള്ള പ്രണയം വീട്ടുകാരെ അറിയിച്ചത്. അതിനുമുമ്പ് വീട്ടുകാർക്ക് അറിയില്ലായിരുന്നു. പരീക്ഷയാണെന്നു പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. വിവാഹം രജിസ്റ്റർ ചെയ്തശേഷം വീട്ടുകാരെ അറിയിച്ചു. കെവിന്റെ സാമ്പത്തിക നില അവർക്കു പ്രശ്നമായി. എന്നെ നേരിട്ടുകണ്ടാൽ വെട്ടുമെന്ന് നിയാസ് കെവിൻ ചേട്ടനോടു പറഞ്ഞു. ഒരുമിച്ചു ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു' - നീനു പറഞ്ഞു.
'എന്റെ അച്ഛന് സുഖമില്ലെന്നുപറഞ്ഞ് കെവിൻ ചേട്ടനെ വിളിപ്പിച്ചു. എന്നാൽ തിരക്കിയപ്പോൾ അങ്ങനെയില്ല എന്ന് അറിഞ്ഞു. എന്റെ അച്ഛനും അമ്മയും അറിയാതെ നിയാസും ഷാനുവും കൊലപാതകം എങ്ങനെ ചെയ്യും. ഇനി അച്ഛനും അമ്മയും വന്നുവിളിച്ചാൽ പോകില്ല'-നീനു പറഞ്ഞു.
കെവിന്റെ ഭാര്യയായി തന്നെ തുടർന്നും ജീവിക്കാനാണ് നീനുവിന്റെ ദൃഢനിശ്ചയം.കെവിന്റെ വീട്ടിൽ നിന്് ആരും തന്നെ കൊണ്ടുപോകരുതെന്നാണ് അവളുടെ അഭ്യർത്ഥന.കെവിൻ കളിച്ചു വളർന്ന, അമ്മയെ തിരക്കി ശബ്ദമുയർത്തി വന്നിരുന്ന ആ വീട്ടിൽ തന്നെ ശിഷ്ടകാലം ജീവിതം. കെവിന്റെ നീല ഷർട്ട് നെഞ്ചോട് ചേർന്ന് തളർന്നുകിടക്കുമ്പോഴും നീനു മന്ത്രിക്കുന്നു..കെവിൻ ഇച്ചാച്ചാ..ഇനി എന്തുചെയ്യും?
യാത്രാമൊഴി
കെവിന് കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയിൽ അന്ത്യവിശ്രമം ഒരുക്കിയത്. വീട്ടിലും പള്ളിയിലും നടന്ന മരണാനന്തര ശുശ്രൂഷയ്ക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
കെവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനുമായി വൻ ജനാവലിയാണ് സംക്രാന്തിയിലെ വീട്ടിലേക്കും തുടർന്ന് നടന്ന വിലാപയാത്രയിലും അനുഗമിച്ചത്.രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷന്മാരും തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ കെവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തി.
Stories you may Like
- ഡൽഹി പണിക്ക് ടാക്സും കൊടുക്കേണ്ട; എല്ലാം കെവി തോമസ് സ്വന്തമാക്കുമ്പോൾ
- മുഖ്യമന്ത്രിയുടെ ഓണസദ്യയ്ക്ക് 26.86 ലക്ഷം!
- ജൂൺ എട്ടു മുതൽ പതിനൊന്ന് ദിവസം മുഖ്യമന്ത്രി കേരളത്തിലുണ്ടാകില്ല
- ട്രഷറിയെ ഓവർഡ്രാഫ്റ്റിൽ നിന്ന് രക്ഷിച്ച് 'കുമ്പളങ്ങി' ഇടപെടൽ
- കെവി തോമസിന് സമ്മാനം മാസം തോറും ഒരുലക്ഷം; ഇതും മറ്റൊരു ഖജാവ് കൊള്ള
- TODAY
- LAST WEEK
- LAST MONTH
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
- ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍