11400 കോടി അടിച്ചു മാറ്റിയ നീരവ് കേസാകും മുമ്പ് ഇന്ത്യ വിട്ടു; ബാങ്ക് പരാതി നൽകിയത് തട്ടിപ്പുകാരൻ സ്വിസ്റ്റസർലണ്ടിൽ സുഖവാസം തുടങ്ങിയ ശേഷം; അധികാരത്തോട് ചേർന്ന് നിന്ന് കോടികൾ അടിച്ചു മാറ്റിയ ഇന്ത്യ വിട്ട് സുഖിച്ച് ജീവിക്കുന്നവരുടെ എണ്ണം പെരുകുന്നു; മല്ല്യയും ലളിത് മോദിയും മുതൽ കോടികളുമായി നാടുവിട്ടവർ ഏറെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) 11,400 കോടി രൂപയുടെ തിരിമറി നടത്തിയ വജ്രവ്യവസായി നീരവ് മോദിയും കുടുംബവും സ്വിറ്റ്സർലണ്ടിൽ സുഖവാസത്തിലാണ് ഇപ്പോൾ. കള്ളക്കളി പിടിക്കുമെന്ന് ഉറപ്പായപ്പോൾ ഈ കുടുംബം ജനുവരി ആദ്യവാരം ഇന്ത്യ വിട്ടു. പിഎൻബി സിബിഐയ്ക്കു പരാതി നൽകിയതാകട്ടെ, ജനുവരി അവസാനവും. ഇനി നീരവിനെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടങ്ങും. പക്ഷേ ഇത് എങ്ങും എത്തില്ല. വിജയ് മല്ല്യയ്ക്കും ലളിത് മോദിക്കും ലണ്ടനിൽ സുഖവാസമാണ്. ശതകോടികൾ വെട്ടിച്ച് മുങ്ങിയ ഈ കോടീശ്വരന്മാരുടെ പാതയിലൂടെയാണ് നീരവും മുങ്ങിയത്.
അതിനിടെ നീരവ് മോദി കുടുംബത്തിനെതിരെ സിബിഐ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. 2011 മുതൽ നടന്നുവന്ന ക്രമക്കേടു കണ്ടുപിടിക്കാൻ കഴിഞ്ഞത് ഈ ജനുവരിയിൽ മാത്രമാണെന്നു പിഎൻബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ മേത്ത പറയുന്നു. നീരവ് മോദിക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കി. എന്നാൽ നീരവിനെ രാജ്യംവിടാൻ അനുവദിച്ചതു നരേന്ദ്ര മോദി സർക്കാരാണെന്ന ആരോപണവുമായി പ്രതിപക്ഷവും രംഗത്തെത്തി. ഇത് കേന്ദ്രസർക്കാരിനും തിരിച്ചടിയാണ്.
മുപ്പതോളം ബാങ്കുകൾ നീരവ് മോദിക്കു വായ്പ നൽകിയിട്ടുണ്ട് എന്നാണു സിബിഐ സംശയിക്കുന്നത്. ഇതെല്ലാം പിഎൻബി നൽകിയ ജാമ്യരേഖ (എൽഒയു) പ്രകാരമാണ്. എട്ട് എൽഒയു നൽകിയതായാണു സിബിഐയോടു പിഎൻബി അധികൃതർ പറഞ്ഞിട്ടുള്ളത്. എന്നാൽ 142 എൽഒയു നൽകിയതായി സിബിഐ കണ്ടെത്തി. ഇവ ഏതൊക്കെ ബാങ്കുകളാണ് ഉപയോഗിച്ചതെന്നു കണ്ടെത്താനായിട്ടില്ല. മറ്റു ബാങ്കുകളൊന്നും പരാതി നൽകിയിട്ടുമില്ല.
മല്ല്യ... മോദി.... തൽവാർ... നീരവ്
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്ന് ഒൻപതിനായിരം കോടിയോളം രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ടയാളാണ് വിവാദമദ്യവ്യവസായി വിജയ് മല്യ. മല്യയെ രാജ്യം വിടാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് 2016 മാർച്ചിൽ ചില ബാങ്കുകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. ലണ്ടനിൽ കഴിയുന്ന മല്യയെ കഴിഞ്ഞവർഷം അറസ്റ്റുചെയ്തിരുന്നെങ്കിലും മണിക്കൂറുകൾക്കകം ജാമ്യത്തിൽ വിട്ടു. വഞ്ചനക്കുറ്റവും 9000 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമാണ് മല്യയുടെ പേരിലുള്ളത്. യുപിഎ സർക്കാരിന്റെ കാലത്താണ് ഇത് നടന്നത്. ഇപ്പോൾ മോദി സർക്കാരിന്റെ കാലത്ത് നീരവും തട്ടിപ്പ് നടത്തി വിദേശത്തേക്ക് കടന്നു.
ലളിത് മോദിയുടെ നാടവിടലും കേന്ദ്ര സർക്കാരിന് നാണക്കേടായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ.) കമ്മിഷണറായിരുന്ന ലളിത് മോദി 2010-ൽ കൊച്ചി ടീമിന്റെ ഉടമകളെ സംബന്ധിച്ച വിവരം പുറത്തുവിട്ടതാണ് വിവാദങ്ങൾക്കു തുടക്കമായത്. ഏപ്രിൽ 25-ന് മോദിയെ സാമ്പത്തികക്രമക്കേടുകളുടെപേരിൽ ഐ.പി.എൽ. കമ്മിഷണർ സ്ഥാനത്തുനിന്ന് ബി.സി.സിഐ സസ്പെൻഡ് ചെയ്തു. കുടുംബത്തിനുനേരേ ഭീഷണിയുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിലേക്കു കടന്നു. 2011-ൽ മോദിയുടെ പാസ്പോർട്ട് റദ്ദാക്കി. ഐ.പി.എൽ. കമ്മിഷണറായിരിക്കെ വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ചതിന് മോദിയുടെ പേരിൽ ഇന്റർപോളിന്റെ 'ബ്ലൂ കോർണർ' നോട്ടീസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേടിയെങ്കിലും ലണ്ടനിലെ കോടതിയിൽ മോദി അതിനെ ചോദ്യംചെയ്തു. അങ്ങനെ അവിടെ തുടരുന്നു.
ദീപക് തൽവാറും രക്ഷപ്പെട്ടവരിൽ മറ്റൊരു പ്രമുഖനാണ്. ലോകത്തിലെ വിവിധയിടങ്ങളിലായി വ്യക്തികളുടെയും കോർപറേറ്റ് ബാങ്ക് അക്കൗണ്ടുകളിലെയും ശതകോടിക്കണക്കിന് രൂപ കോർപറേറ്റ് കൺസൾട്ടന്റായ ദീപക് തൽവാറും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും നിയന്ത്രിച്ചെന്നതാണ് കേസ്. ദീപക്കിന്റെ പേരിൽ ആദായനികുതി വകുപ്പ് അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. യു.പി.എ. സർക്കാരിന്റെ കാലത്ത് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ചില വിമാനക്കമ്പനികൾക്ക് അനർഹമായ സഹായം ലഭിച്ചിട്ടുണ്ടെന്ന് ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പക്ഷേ, അതിനുമുൻപേ ദീപക് യു.എ.ഇ.യിലേക്ക് കടന്നു. അവിടെയിപ്പോൾ യാത്രാവിലക്ക് നേരിടുകയാണ്.
നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ 2016 ഏപ്രിലിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ വിവാദ ആയുധവ്യാപാരി സഞ്ജയ് ഭണ്ഡാരിയുടെ പക്കൽനിന്ന് പ്രതിരോധമന്ത്രാലയവുമായി ബന്ധപ്പെട്ട രേഖകൾ കണ്ടെത്തി. ഡിഫൻസ് അക്വിസിഷൻ കൗൺസിലിന്റെ മുൻപാകെ സമർപ്പിച്ച പ്രതിരോധ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരുന്നു അത്. ഈവർഷമാദ്യം ഡൽഹി കോടതി അയാളെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിച്ചു. എന്നാൽ, അയാൾ നേപ്പാൾ വഴി രക്ഷപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നീരവിന്റെ മുങ്ങൽ വാർത്ത. ഇന്ത്യയിൽ തട്ടിപ്പ് നടത്തിയാലും മറ്റൊരു രാജ്യത്ത് സുഖവാസത്തിന് സാധ്യതയുണ്ടെന്ന് നീരവും തെളിയിക്കുകയാണ്.
റെയ്ഡ് തുടർന്ന് സിബിഐ
സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നീരവുമായി ബന്ധപ്പെട്ട 20 സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇഡി നടത്തിയ പരിശോധനയിൽ 5100 കോടി രൂപയുടെ വജ്രവും സ്വർണവും പിടിച്ചെടുത്തു. നീരവ് കുടുംബത്തിന്റെയും സ്ഥാപനങ്ങളുടെയും ഏഴു മേൽവിലാസങ്ങൾ മാത്രമേ പിഎൻബി അധികൃതർ സിബിഐയ്ക്കു നൽകിയിരുന്നുള്ളൂ.
എന്നാൽ കുർളയിലെ മോദിയുടെ വീട്, പെദ്ദാർ റോഡ്, വാക്കകേശ്വർ, വർളി എന്നിവിടങ്ങളിലെ ബന്ധുക്കളുടെ വീട്, ദക്ഷിണ മുംബൈ കാലാഘോഡയിലെ ആഭരണശാല, ബാന്ദ്ര, ലോവർ പരേൽ, ഗുജറാത്തിലെ വജ്രവ്യവസായ കേന്ദ്രമായ സൂറത്തിലെ മൂന്നു കേന്ദ്രങ്ങൾ, ഡൽഹിയിലെ ചാണക്യപുരിയിലെയും ഡിഫൻസ് കോളനിലെയും മോദിയുടെ ഷോറൂമുകൾ എന്നിവയടക്കം 20 സ്ഥലങ്ങളിൽ പരിശോധന നടന്നു. കുർളയിലെ വസതി ഇഡി മുദ്ര വച്ചതായും റിപ്പോർട്ടുണ്ട്. പിഎൻബി മുൻ ചെയർമാൻ ഗോകുൽ നാഥ് ഷെട്ടിയുടെ ബോറിവെല്ലിയിലെ വീടും പരിശോധിച്ചു.
ജനുവരി ഒന്നിനു നീരവ് മോദി ഇന്ത്യവിട്ടെങ്കിലും സിബിഐയ്ക്കു പിഎൻബിയുടെ ആദ്യ പരാതി ലഭിക്കുന്നത് ജനുവരി 29ന്. പരാതിയുടെ വിവരം മുൻകൂട്ടി നീരവിനു ലഭിച്ചിരുന്നു എന്നാണ് സൂചന. കുടുംബത്തിൽ നീരവ് മോദിക്കു മാത്രമേ ഇന്ത്യൻ പൗരത്വമുള്ളൂ. നീരവിനു തൊട്ടുപിന്നാലെ സഹോദരൻ നിശാൽ ഇന്ത്യ വിട്ടു. നിശാൽ ബൽജിയം പൗരനാണ്. നീരവിന്റെ ഭാര്യ ആമിയും അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൾ ചോക്സിയും യുഎസ് പൗരത്വമുള്ളവരാണ്. ഇരുവരും രാജ്യംവിട്ടതു ജനുവരി ആറിനും ഒരുമിച്ചു പോകാതെ വെവ്വേറെ ദിവസങ്ങളിൽ വ്യത്യസ്ത വിമാനങ്ങളിൽ നീരവും ബന്ധുക്കളും രാജ്യംവിട്ടതം തന്ത്രമായിരുന്നു.
നീരവ് മോദി ഇപ്പോൾ സ്വിറ്റ്സർലൻഡിലാണ് എന്നാണു വിവരം. മറ്റുള്ളവർ ബൽജിയത്തിലും. ദാവോസിൽ ഇത്തവണ ലോക സാമ്പത്തിക ഫോറം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം വ്യവസായികളുടെ സംഘത്തിൽ നീരവ് മോദിയും ഉണ്ടായിരുന്നു. അന്നു പ്രധാനമന്ത്രിയോടൊപ്പം നീരവ് നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ പ്രധാനമന്ത്രി മോദി വ്യവസായികളെ ഒപ്പം കൊണ്ടുപോയിരുന്നില്ലെന്നും ദാവോസിൽ നീരവുമായി സംഭാഷണമൊന്നും നടത്തിയില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍