കേരളത്തിലും തമിഴ്‌നാട്ടിലുമായി നെഹ്രുവിന്റെ നാമത്തിൽ 20 കോളേജുകൾ; പി കെ ദാസ് എന്ന പേരിൽ കഴുത്തറുക്കുന്ന ഫീസ് വാങ്ങുന്ന മെഡിക്കൽ കോളേജും; രാഷ്ട്രീയക്കാരെ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുമ്പോഴും വിദ്യാർത്ഥി രാഷ്ട്രീയത്തെ കാമ്പസിന്റെ പടിക്ക് പുറത്തുനിർത്തും: എതിർക്കുന്നവരെ ഇടിമുറിയിൽ കൈകാര്യം ചെയ്ത് ഡോ. പി കൃഷ്ണകുമാർ കോളേജ് കച്ചവടം നടത്തുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: കേരളത്തിന് അകത്തും തമിഴ്‌നാട്ടിലുമായി രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയുടെ പേരിൽ 20തോളം പ്രൊഫഷണൽ കോളേജുകൾ നടത്തുന്ന ഡോ. പി കൃഷ്ണദാസാണ് ഇപ്പോൾ സൈബർ ലോകത്തിന്റെ കടുത്ത എതിർപ്പിന് ഇരയായിരിക്കുന്നത്. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ കീഴിലുള്ള തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ചത് മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നും കടുത്ത പീഡനം ഉണ്ടായതിനെ തുടർന്നാണെന്നാരോപിച്ച് പ്രക്ഷോഭം ആളിക്കത്തുമ്പോൾ പുറത്തുവരുന്നത് സ്വാശ്രയ കോളേജുകളുടെ കണ്ണിൽചോരയില്ലാത്ത ലാഭക്കൊതിയുടെ കൂടി കഥയാണ്.
കോയമ്പത്തൂർ കേന്ദ്രമാക്കി പ്രവർത്തനം തുടങ്ങി കേരളത്തിലേക്കം വ്യാപിപ്പിച്ച കച്ചവടം മാത്രം ലക്ഷ്യമിട്ടാണ് നെഹ്രു കോളേജ് ഓഫ് ഇൻസ്റ്റിറ്റിയൂഷനിലെ കോളേജ് പ്രവർത്തിച്ചത്. പി കെ ദാസാണ് കേളേജിന് തുടക്കം കുറിച്ചത്. അദ്ദേഹത്തിന്റെ മക്കളായ പി കൃഷ്ണദാസ്, ഡോ. പി കൃഷ്ണകുമാർ, ഡോ. പി തുളസി തുടങ്ങിയവർ അടങ്ങുന്ന ട്രസ്റ്റിനാണ് സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ ഭരണ ചുമതല. പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് പി കെ ദാസ് മെഡിക്കൽ കോളേജ് എന്ന പേരിൽ മെഡിക്കൽ കോളേജും പ്രവർത്തിക്കുന്നു. ഡോ. പി കൃഷ്ണകുമാറാണ് ഇപ്പോൾ നെഹ്രു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സിഇഒ സ്ഥാനത്ത് പ്രവർത്തിക്കുന്നത്. വാണിയംകുളത്തുകാരനായ കൃഷ്ണകുമാർ മുൻ കെഎസ് യു നേതാവ് കൂടിയാണ്.
1968ലാണ് പി കെ ദാസ് നെഹ്രു ഗ്രൂപ്പ് കോളേജുകൾക്ക് തുടക്കമിട്ടത്. കോയമ്പത്തൂരിലും പ്രദേശങ്ങളിലും അതിവേഗം തന്നെ കോളേജിന്റെ പ്രവർത്തനം ഹിറ്റായി. കേരളത്തിൽ നിന്നും അടക്കം കോയമ്പത്തൂരിലേക്ക് വിദ്യാർത്ഥികൾ പഠിക്കാനെത്തി. മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയ കോളേജ് പണം വാങ്ങുന്ന കാര്യത്തിലും ഒരുക്കലും പിന്നോട്ടു പോയില്ല. കേരളത്തിൽ തൃശ്ശൂർ പാമ്പാടിയിലാണ് കോളേജ് പ്രവർത്തിച്ചത്. തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കാൻ കക്ഷിരാഷ്ട്രീയം കൂടാതെ രാഷ്ട്രീയക്കാരുടെ സഹായം തേടിയ നെഹ്രു കോളേജ് മാനേജ്‌മെന്റ് എന്നാൽ, വിദ്യാർത്ഥി രാഷ്ട്രീയത്തെ ഉരുക്കുമുഷ്ഠി കൊണ്ടാണ് നേരിട്ടത്. വിദ്യാർത്ഥി രാഷ്ട്രീയം കയറിയാൽ തങ്ങൾക്ക് നേരെ ചോദ്യങ്ങൾ ഉണ്ടാകുമെന്ന ധാരണയിലാണ് വിദ്യാർത്ഥി രാഷ്ട്രീയത്തെ ഇവർ ഒരുക്കുമുഷ്ടികൊണ്ട് നേരിട്ടത്.
കോളേജിന് പുറത്ത് വിദ്യാർത്ഥി ഏതെങ്കിലും തരത്തിൽ രാഷ്ട്രീയത്തിലിടപെട്ടാൽ അതിന്റെ പേരിലും അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്ന വിചിത്ര നിയമവും കോളേജ് മാനേജ്‌മെന്റ് കൊണ്ടുവന്നു. കോളേജിന് പുറത്ത് രാഷ്ട്രീയത്തിൽ ഇടപെടുന്നുണ്ടെന്നറിഞ്ഞാൽ ആ വിദ്യാർത്ഥിക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ജിഷ്ണുവിന്റെ മരണം കൊണ്ട് കലുഷിതമായ കോളേജ് പറയുന്നത്. 2015-2016 വർഷത്തെ പാമ്പാടി നെഹ്‌റു കോളെജിന്റെ അക്കാദമിക് കലണ്ടറിന്റെ കോപ്പിയിൽ കോളെജിനകത്ത് രാഷ്ട്രീയം പാടില്ലെന്നും ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും കോളെജിനകത്ത് അനുവദിക്കില്ലെന്നും പറയുന്നതിന്റെ തുടർച്ചയായാണ് ഭരണഘടനാ വിരുദ്ധവും വിചിത്രവുമായ നിയമമുള്ളത്. കോളെജിന് പുറത്ത് വിദ്യാർത്ഥി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയത്തിൽ ഇടപെട്ടാൽ അച്ചടക്ക നടപടിക്ക് വിധേയമാകുമെന്ന് വിദ്യാർത്ഥികൾക്ക് നൽകിയ വാർഷിക പുസ്തകത്തിൽ തന്നെ വ്യക്തമാക്കുന്നു.
പൗരന് രാജ്യം നൽകുന്ന മൗലികാവകാശമാണ് പരസ്യമായി കോളെജ് മാനേജ്‌മെന്റെ ഹനിക്കുന്നതെന്നാണ് രേഖകൾ തെളിയിക്കുന്നത്. പരാതിക്കാരില്ലാത്തതിനാൽ ഭരണാധികാരികളോ മനഷ്യാവകാശ സംഘടനകളോ ഇതിലൊന്നും ഇടപെടാറില്ല. അത്രയ്ക്ക് മേൽ സ്വാധീനമുണ്ട് കൃഷ്ണകുമാറിനും കൂട്ടർക്കും. നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ കീഴിലുള്ള തൃശൂർ പാമ്പാടി നെഹ്‌റു കോളജിലെ ഒന്നാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്ണു പ്രണോയി ആണ് കൈയിലെ ഞെരമ്പു മുറിച്ചശേഷം ഹോസ്റ്റൽ മുറിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത്. കൂട്ടുകാർ ജീവനോടെ കണ്ടെത്തിയെങ്കിലും ആശുപത്രിയിൽ എത്തിക്കാൻവരെ അദ്ധ്യാപകൻ വിസമ്മതിച്ചാതായി ആരോപണം ഉയരുന്നിരുന്നു. വിദ്യാർത്ഥികളെ മർദ്ദിക്കുന്നു എന്ന ആരോപണം ഈ കോളേജിന് നേര മുമ്പും ഉയർന്നിട്ടുണ്ട്.
മർദനമുറകളിലൂടെയടക്കം വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നതിനു നേതൃത്വം നല്കുന്നത് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥന്റെ മകനും കോളജിലെ പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥൻ ആണെന്നായിരുന്നു ആരോപണം. വിഷ്ണു കോപ്പിയടിക്കാൻ ശ്രമിച്ചപ്പോൾ അദ്ധ്യാപകൻ മോശമായി പെരുമാറുകയും പരിഹസിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. എഴുന്നേൽപ്പിച്ചു നിർത്തി പരിഹസിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. എല്ലാവരുടെയും മുന്നിൽവച്ചുള്ള മാനസികപീഡനം കൂടാതെ ഡീബാർ ചെയ്യുമെന്നും അദ്ധ്യാപകൻ ഭീഷണിപ്പെടുത്തി. പിന്നീട് ഓഫീസിൽ എത്തിയപ്പോഴും വിഷ്ണുവിനോടുള്ള മോശം പെരുമാറ്റം തുടർന്നു. ജിഷ്ണുവിന്റെ കൈയിൽനിന്നും പിടിച്ചെടുത്ത പരീക്ഷാപേപ്പറിൽ ഡീബാർ ചെയ്യുന്നതിന്റെ ഭാഗമായി അദ്ധ്യാപകൻ മാർക്ക് ചെയ്‌തെന്നും ആരോപണമുണ്ട്.
ഓഫീസിൽനിന്ന് നിരാശനായാണ് ജിഷ്ണു തിരിച്ചെത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. മുറിയിൽ കയറി കതകടച്ച വിഷ്ണുവിനെ പിന്നെ കണ്ടില്ല. വൈകിട്ട് ഹോസ്റ്റലിൽ ഹാജർ എടുത്തപ്പോൾ ജിഷ്ണുവിനെ കാണാത്തതിനെ തുടർന്നാണ് സഹപാഠികൾ തിരക്കിയെത്തിയത്. അകത്തുനിന്നു പൂട്ടിയിരുന്ന മുറി ചവിട്ടുത്തുറന്നപ്പോൾ തൂങ്ങിയ നിലയിൽ കണ്ടെത്തി. പക്ഷേ, ജീവൻ പോയിരുന്നില്ല. ഹോസ്റ്റലിൽ തന്നെ താമസിച്ചിരുന്ന പ്രവീൺ സാറിനെ വിദ്യാർത്ഥികൾ വിവരം അറിയിച്ചു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും അദ്ധ്യാപകൻ തയ്യാറായില്ലെന്നും സഹപാഠികൾ ആരോപിക്കുന്നു. സമയത്ത് ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ജിഷ്ണുവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നാണ് കൂട്ടുകാർ പറയുന്നത്. മറ്റൊരു വിദ്യാർത്ഥിയെ വിളിച്ച് കാറിൽ ആശുപത്രിയിൽ എത്തിക്കുന്നതിനിടെ നഷ്ടമായത് വിലപ്പെട്ട അരമണിക്കൂറാണ്. ഇത്തരമൊരു സാഹചര്യത്തിലും പ്രധാന വാർഡൻ പോലും ആശുപത്രിയിൽ വന്നില്ല. കോളജിലെ ഏതാനും ജീവനക്കാർ മാത്രമാണ് വിദ്യാർത്ഥികൾക്കൊപ്പം ആശുപത്രിയിലെത്തിയത്.
ഡീബാർ ചെയ്‌തേക്കുമെന്ന ഭയവും മാനേജ്‌മെന്റിന്റെയും അദ്ധ്യാപകരുടെയും അവഹേളനത്തിലുണ്ടായ മാനസിക വേദനയും കാരണമാണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ ആരോപിക്കുന്നു. കോപ്പിയടിച്ചെന്നു തെളിയിക്കുന്ന ഒന്നുംതന്നെ ജിഷ്ണുവിൽനിന്നു കണ്ടെത്തിയില്ലെന്നും സുഹൃത്തുക്കൾ പറയുന്നു. ഇതാദ്യമായല്ല ഈ കോളജിൽ വിദ്യാർത്ഥി പീഡനം നടക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചെയ്യുന്നതുപോലെ അറ്റൻഡൻസിന്റെയും ഇന്റേണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ പേടിപ്പിച്ചു നിർത്തുന്ന രീതിയാണ് നെഹ്‌റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷന്റെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലും നടന്നുവന്നിരുന്നത്. മുൻവർഷങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ സംഭവങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒന്നും പുറം ലോകം അറിഞ്ഞില്ല.
കഴിഞ്ഞ വർഷം പ്രശാന്ത് എന്ന അദ്ധ്യാപകൻ ക്ലാസിൽ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വിദ്യാർത്ഥിയുടെ കരണത്തു മൂന്നു തവണ അടിച്ചിരുന്നു. പിറ്റേന്ന് അദ്ധ്യാപകൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്ലാസ് ബഹിഷ്‌കരിച്ചു. ബഹിഷ്‌കരിച്ചവരെ അറ്റൻഡൻസിന്റെയും ഇന്റേണൽ മാർക്കിന്റെയും കാര്യം പറഞ്ഞു മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തി. ഭീഷണി വകവെയ്ക്കാതിരുന്നവരെ അറ്റൻഡൻസും ഇന്റേണൽ മാർക്കും നൽകാതെ കോഴ്‌സ് നിർത്തിച്ചു. ഈ സംഭവത്തെ തുടർന്നു പ്രതിഷേധിക്കാൻ വരെ കുട്ടികൾക്കു പേടിയാണ്.
വിദ്യാർത്ഥികളെ കായികമായി കൈകാര്യം ചെയ്യുന്നതിനായി കോളേജിൽ ഒരു ഇടിമുറിയുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു. കോളേജിനെതിരെ സംസാരിക്കുന്ന വിദ്യാർത്ഥികളെ ഈ മുറിയിലിട്ടു ഇടിക്കുമത്രെ. വേണ്ടി വന്നാൽ നിന്നൊയൊക്കെ തല്ലാൻ പുറത്തുനിന്നു ഗുണ്ടകളെ വിളിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥന്റെ മകനും കോളജിലെ പിആർഒയുമായ സഞ്ജിത്ത് വിശ്വനാഥനാണ് വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുന്നതിനു നേതൃത്വം നല്കുന്നതെന്ന് ആരോപിക്കപ്പെടുന്നു.
കോയമ്പത്തൂരിലെ നെഹ്രു കോളേജിലും ഇടിമുറി പ്രവർത്തിക്കുന്നുണ്ടെന്ന ആരോപണം ശക്തമാണ്. കോളജിലെ കായികാധ്യാപകനായ ശെന്തിലിന്റെ നേതൃത്വത്തിലാണ് ഇടിമുറി പ്രവർത്തിക്കുന്നത്. കായിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഇരുട്ടുമുറിയാണ് ഇടിമുറിയായി പ്രവർത്തിക്കുന്നത്. ചോദ്യം ചെയ്യുന്നവർക്ക് ക്രൂരമായ മർദ്ദനമാണ് ഇടിമുറിയിൽ ഏൽക്കേണ്ടി വരുന്നതെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ശെന്തിലിന്റെ കായികോപകരണങ്ങൾ സൂക്ഷിക്കുന്ന മുറിയാണ് ഇടിമുറിയായി പ്രവർത്തിക്കുന്നത്. എന്തു ചെറിയ തെറ്റിനും പിടിച്ചു കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കും. എന്നാൽ ഇങ്ങനെ ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ സാധിക്കില്ല. കാരണം അത്രയ്ക്ക് സ്വാധീനമാണ് അവർക്ക് അവിടെ. പ്രാദേശിക നേതാവിന്റെ മകനാണ് ശെന്തിൽ. അതും അയാൾക്ക് ഗുണമാണ്. മറ്റൊരു സംസ്ഥാനത്തു നിന്നു വന്ന തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും വിദ്യാർത്ഥികൾ സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരം സംഭവങ്ങളിലെല്ലാം രാഷ്ട്രീയക്കാരുടെ നേതാക്കളെ ഒപ്പം നിർത്താൻ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്നാൽ, ഇത്രയും വലിയ പ്രതിഷേധം ഇവർ നേരിടുന്നത് ഇതാദ്യമായാണ്. ഇവരുടെ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന പി കെ ദാസ് മെഡിക്കൽ കോളേജും പല വിവാദങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. ഇവിടുത്തെ കോളേജിൽ രോഗികളിൽ നിന്നും വലിയ തോതിലുള്ള ഫീസാണ് ഈടാക്കുന്നത്. കൂടാതെ അനാവശ്യമായി ഡോക്ടർമാരെ കൊണ്ട് ശസ്ത്രക്രിയക്ക് നിർബന്ധിക്കുന്നുവെന്ന ആക്ഷേപങ്ങളും ഉയർന്നിരുന്നു.
മാദ്ധ്യമങ്ങളും നെഹ്രു ഗ്രൂപ്പിന്റെ ആശ്രിതരാണ്. പത്രങ്ങൾക്കും ചാനലുകൾക്കും വലിയതോതിൽ പരസ്യം നൽകിയാണ് കച്ചവടം പൊടിപൊടിക്കുന്നത്. പ്ലേസ്‌മെന്റ് വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ, പലപ്പോഴും പ്ലേസ്‌മെന്റ് ഉറപ്പുകൾ തട്ടിപ്പാണെന്ന ആക്ഷേപവും ഉയർന്നിരുന്നു. കോളേജ് അഡ്‌മിഷൻ വേളയിൽ കാമ്പസ് പ്ലേസ്‌മെന്റ് ലഭിച്ച വിദ്യാർത്ഥികളുടെ ചിത്രം സഹിതം പരസ്യങ്ങൾ നൽകുകയുണ്ടായി. എന്നാൽ, ഇത് ആളെ കൂട്ടാനുള്ള തട്ടിപ്പു വിദ്യയാണെന്നാണ് ഉയരുന്ന ആക്ഷേപം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍