പച്ചക്കള്ളം പറഞ്ഞുള്ള കെ ടി ജലീലിന്റെ പ്രതിരോധം ഒന്നൊന്നായി പൊളിയുന്നു; അദീബ് ജോലി സ്വീകരിച്ചത് ത്യാഗമെന്ന വാദം പൊളിഞ്ഞത് അലവൻസ് ആവശ്യപ്പെട്ടുള്ള അപേക്ഷ പുറത്തു വന്നതോടെ; ന്യൂനപക്ഷ കോർപ്പറേഷനിലെ നിയമനങ്ങൾക്ക് പത്രപരസ്യം നൽകാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന വാദവും കള്ളം; തസ്തിക വെട്ടിക്കുറക്കുന്നതിന് പകരം നിയമനം നൽകിയത് 22 പേർക്ക്; ക്രമക്കേടുകൾ നടത്തിയ മന്ത്രി ഉത്തരമില്ലാതെ ഉരുളുമ്പോഴും സംരക്ഷിച്ച് മുഖ്യമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ നടത്തിയത് അടിമുടി ക്രമക്കേടുകളെന്ന് വ്യക്തമാകുന്നു. ബന്ധു നിയമനത്തെ ന്യായീകരിക്കാൻ വേണ്ടി തുടർച്ചയായി അദ്ദേഹം കള്ളം പറയുകയാണ്. ഈ കള്ളങ്ങളെല്ലാം രേഖകൾ പുറത്തുവരുമ്പോൾ പൊളിയുകയും ചെയ്യുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ മന്ത്രി ഇടപെട്ട് നടത്തിയ നിയമങ്ങൾക്ക് പത്രപ്പരസ്യങ്ങൾ പോലും നൽകിയിരുന്നില്ല. അപേക്ഷ ക്ഷണിക്കാൻ സാധാരണ നിലയിൽ പത്രങ്ങളിൽ പരസ്യം നൽകണം. ഇങ്ങനെ പത്രങ്ങളിൽ പരസ്യം നൽകാത്തതിന്റെ കാരണം സാമ്പത്തിക പ്രതിസന്ധിയാണെന്ന് പറയുമ്പോൾ എന്തിന് വേണ്ടി നിയമിച്ചു എന്ന ചോദ്യത്തിന് മന്ത്രിക്ക് ഉത്തരമില്ലാത്ത അവസ്ഥയാണ്.
അതിനിടെ അദീബ് കോർപ്പറേഷന് വേണ്ടി ത്യാഗം ചെയ്യുന്നു എന്ന വിധത്തിലും മന്ത്രി വാദിച്ചിരുന്നു. ഈ വാദവും കള്ളമാണെന്ന തെളിവുകൾ പുറത്തുവന്നു. 1,10,000 രൂപ ശമ്പളം വാങ്ങുന്നയാൾ 86,000 രൂപയ്ക്ക് ജോലിയെടുക്കാൻ വന്നത് ത്യാഗമായിട്ടാണ് മന്ത്രി വാഴ്ത്തിയത്. ഇത് വെറും തട്ടിപ്പാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. മന്ത്രിയുടെ ഇതേ വാദം തന്നെയാണ് ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷൻ ചെയർമാൻ അബ്ദുൾ വഹാബിനുള്ളത്. ഇരുവരും ആവർത്തിച്ചിരുന്നത് അദീപ് സ്ഥാനം ഏറ്റെടുത്തത് അലവൻസ് പോലും വേണ്ടെന്ന് വച്ചയായിരുന്നു. അലവൻസ് ചോദിച്ച് അദീബ് അപേക്ഷ നൽകിയത് ജോലി കിട്ടി ദിവസങ്ങൾക്കുള്ളിലാണ്.
സ്ഥാപനത്തെ സേവിക്കാൻ എത്തിയ വ്യക്തി എന്തിനാണ് അലവൻസെന്ന പേരിൽ പണം ചോദിച്ചതെന്ന ചോദ്യത്തിന് മന്ത്രിക്കും കൃത്യമായ ഉത്തരമില്ല. 550 രൂപയാണ് പത്രം വാങ്ങാൻ അലവൻസായി ചോദിച്ചിരിക്കുന്നത്. 4250 രൂപ വാഹന അലവൻസ്, 3000 രൂപ ഫർണിച്ചർ അലവൻസ് തുടങ്ങിയ വലിയ പട്ടികയാണ് അലവൻസ് ആവശ്യപ്പെട്ട് അദീബ് നൽകിയിരുന്നത്. ചുരുക്കത്തിൽ മന്ത്രിബന്ധു ഈ തസ്തികയിലേക്ക് കയറിയത് ശരിക്കു സുഖിക്കാൻ ഉറപ്പിച്ചു തന്നെയയിരുന്നു.
അതേസമയം പത്രപ്പരസ്യം നൽകാനെ കോർപ്പറേഷനിൽ നിയമനം നടത്തിയതിൽ കൂടുതൽ ക്രമക്കേടുകൾ ഉണ്ടെന്ന സംശയവും ബലപ്പെടത്തുന്നുണ്ട്. പത്രപരസ്യം നൽകാത്തത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്ന മന്ത്രി കെ.ടി ജലീലിന്റെ വാദവും കള്ളമായിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കാലത്ത് സാധാരണ തസ്തികകൾ വെട്ടിക്കുറയ്ക്കാറാണ് പതിവ്. എന്നാൽ, ഇവിടെ സംഭവിച്ചിരിക്കുന്നത് അദീബ് ഉൾപ്പടെ 22 പേരെ ഈ പ്രതിസന്ധി കാലത്ത് നിയമിക്കുകയാണ് ചെയ്തത്.
2016 ഓഗസ്റ്റ് 27നാണ് ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജർ ഉൾപ്പടെ എട്ട് തസ്തികകളിലേക്ക് ആളെ വേണമെന്നറിയിക്കുന്നത്. ഉദ്യോഗാർത്ഥികൾക്കുള്ള അറിയിപ്പെന്ന നിലയിൽ പത്രപ്പരസ്യം നൽകണം. അതാണ് ചട്ടം. എന്നാൽ, നിയമനങ്ങളിലെ അപേക്ഷ ക്ഷണിച്ചത് പത്രകുറിപ്പായിട്ടായിരുന്നു. ഈ അസാധാരണത്വം ചൂണ്ടിക്കാട്ടിയപ്പോൾ കോർപറേഷന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ് പരസ്യം നൽകാത്തതെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. കിട്ടാക്കടം പിരിച്ചെടുക്കാനാവാത്തത് മൂലം കോർപ്പറേഷന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ നിയമനങ്ങൾ സംബന്ധിച്ച് പാറക്കൽ അബ്ദുള്ള എംഎൽഎയുടെ ചോദ്യത്തിന് 2017 മെയ് 2ന് മന്ത്രി കെ.ടി ജലീൽ തന്നെ നിയമസഭയിൽ നൽകിയ മറുപടി കൂടി പരിശോധിക്കുമ്പോഴാണ് മന്ത്രിയുടെ കള്ളത്തരങ്ങൾ പുറത്തുവരിക. ഈ സർക്കാർ അധികാരത്തിലേറിയ ശേഷം കോർപ്പറേഷനിൽ എത്ര നിയമനങ്ങൾ നടന്നുവെന്ന ചോദ്യത്തിന് 21 പേരെന്നാണ് മറുപടി നൽകിയത്. ഇതിന് ശേഷം മന്ത്രി കെ.ടി ജലീലിന്റെ ബന്ധു കെ.ടി അദീബിനെയും നിയമിച്ചു. നിലവിലുണ്ടായിരുന്ന 12 പേരെ ഒഴിവാക്കിയാണ് വിവിധ തസ്തികകളിൽ ഇത്രയും ആളുകളെ തിരുകിക്കയറ്റിയതെന്നും നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാണ് താനും.
തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, പെരിന്തൽമണ്ണ, കാസർഗോഡ് ഓഫീസുകളിലേക്കാണ് നിയമനങ്ങൾ നടന്നത്. ബോർഡിന്റ സാമ്പത്തിക പ്രതിസന്ധി മന്ത്രി ചൂണ്ടിക്കാട്ടിയിടത്താണ് ഇത്രയും നിയമനങ്ങൾ നടന്നത്. അതേസമയം തന്നെ ഇങ്ങനെ നിയമനം നടത്തിയവർക്ക് ശമ്പളം കൊടുക്കാൻ പണം ഉണ്ടെന്ന് ചെയർമാൻ പ്രൊഫ. അബ്ദുൾവഹാബും മറുപടി പറയുന്നു. ഇതോടെ ഇഷ്ടക്കാരെ നിയമിക്കാൻ വേണ്ടിയാണ് പത്രപ്പരസ്യം അടക്കം നൽകാതിരുന്നതെന്ന് വ്യക്തമാകുന്നു.
അതേസമയം ഹജ്ജ് വളണ്ടിയർ നിയമനത്തിലും മന്ത്രി കെ.ടി ജലീൽ വഴിവിട്ട് ഇടപെട്ടതായി ആരോപണവും ഉയരുന്നുണ്ട്. വളണ്ടിയർമാരെ തെരഞ്ഞെടുക്കാനുള്ള ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തീരുമാനിച്ച് അസാധാരണ ഉത്തരവ് പുറത്തിറക്കി. സാധാരണ ഹജ്ജ് കമ്മിറ്റിയാണ് ഇന്റർവ്യൂ ബോർഡിനെ തെരഞ്ഞെടുക്കാറുള്ളത്. ഇത് സംബന്ധിച്ച് ഹജ്ജ് കമ്മിറ്റി അംഗമായിരുന്ന എ.കെ അബ്ദുറഹ്മാൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
കഴിഞ്ഞ രണ്ട് ഹജ്ജ് ടേമിന് മുൻപ് വരെ മക്കയിലേക്ക് പോകാനുള്ള ഹജ്ജ് വളണ്ടിയർമാരെ തിരഞ്ഞെടുക്കുക ഹജ്ജ് കമ്മിറ്റിയായിരുന്നു.ഇന്റർവ്യൂ നടപടികൾക്ക് വേണ്ടി ഒരു സബ് കമ്മിറ്റിയേയും തെരഞ്ഞെടുക്കും. പക്ഷെ കെ.ടി ജലീൽ ഹജ്ജ് മന്ത്രിയായതിന് ശേഷം പതിവ് രീതി നിന്നു.പകരം ഇന്റർവ്യൂ ബോർഡ് അംഗങ്ങളെ തീരുമാനിച്ച് സർക്കാർ ഉത്തരവിറക്കുകയാണ് ചെയ്തത്.അവസാന വർഷം ഇൻർവ്യൂ ബോർഡിനെ തീരുമാനിച്ച് ഉത്തരവിറങ്ങിയത് 2018 മാർച്ച് 21-ന്.അന്ന് ഹജ്ജ് കമ്മിറ്റി ചെയർമാനായിരുന്ന തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും മലപ്പുറം ജില്ലാ കളക്ടർ അമിത് മീണയും ഹജ്ജ് കമ്മിറ്റി അംഗം എ.കെ അബ്ദുൽ ഹമീദുമായിരുന്നു അംഗങ്ങൾ.
ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ കളക്ടർ അമിത് മീണ ഇന്റർവ്യൂ ബോർഡിൽ നിന്ന് പിന്മാറി. അതേതുടർന്ന് ഏപ്രിൽ മൂന്നിന് വീണ്ടും പുതിയ ഉത്തരവിറക്കി. കളക്ടർക്ക് പകരം നിയോഗിച്ചത് ഹജ്ജ് കമ്മിറ്റി അംഗമല്ലാത്ത ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എ.ബി മൊയ്തീൻ കുട്ടിയേയാണ്.ഹജ്ജ് കമ്മിറ്റി അംഗങ്ങളല്ലാത്തവർ മുൻപ് ഇൻർവ്യൂ ബോർഡിൽ വന്നിട്ടുമില്ല.കേന്ദ്ര ഹജ്ജ് ആക്ടിന്റെ ലംഘനമാണ് ഇവിടെ നടന്നതെന്നാണ് ആരോപണം.
മന്ത്രിക്കെതിരെ വിമർശനം കടുക്കുമ്പോഴും സിപിഎമും മുഖ്യമന്ത്രിയും മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. ജലീലിനെ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള ആരോപണത്തിൽ വസ്തുതയില്ലെന്നാണ് സിപിഎം നേതൃത്വത്തിന്റെ കണ്ടെത്തൽ. യോഗ്യതയുള്ളവർ ഇല്ലാതെ വന്നപ്പോൾ നടത്തിയ ഡെപ്യൂട്ടേഷൻ നിയമനത്തിൽ പിശകുകളൊന്നുമില്ല. ജലീലിനെ മാറ്റി നിർത്തണമെന്നത് അടക്കമുള്ള ആവശ്യങ്ങളും പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും അവഗണിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. നിയമനത്തിൽ പരാതിയുള്ളവർ കോടതിയിൽ പോകട്ടെ എന്ന സമീപനം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Stories you may Like
- കണ്ടലയുടെ തട്ടിപ്പ് കഥ ഇങ്ങനെ
- നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡി.കോളേജിൽ തന്നെ നിയമനം
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- ഇഡി കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ; കണ്ടലയിൽ തട്ടിപ്പുകാർ ഇനി പിച്ചക്കാരാകും
- കണ്ടല ബാങ്ക് തട്ടിപ്പിൽ ഭാസുരാംഗനും മകൻ അഖിലും ഇഡിയുടെ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്