ഘർവാപ്പസിയുടെ നേതൃത്വം സന്യാസിമാർക്ക്; മതപരിവർത്തനത്തിന് പുതിയ മുഖം നൽകാൻ സംഘപരിവാർ; അന്യമതസ്ഥരെ പ്രേമിച്ച് കല്ല്യാണം കഴിച്ച് ഹിന്ദുവാക്കുന്ന യുവാക്കൾക്ക് പ്രോൽസാഹനവും നൽകും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദേശീയ തലത്തിൽ ഘർവാപ്പസിക്ക് കുറവ് വന്നെങ്കിലും കേരളത്തിൽ വരും ദിനങ്ങളിൽ ഹിന്ദു മതത്തിലേക്കുള്ള പരിവർത്തനം ശക്തമാക്കാൻ സംഘപരിവാർ സംഘടനകളുടെ പുതിയ നീക്കം. സംസ്ഥാനത്തെ സന്യാസി സമൂഹത്തെ അണി നരത്തി ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് തീരുമാനം. അതിനിടെ ബഹു ലാവോ,ബേട്ടി ബച്ചാവോ അഥവാ മരുമകളെ കൊണ്ടുവരൂ,മകളെ രക്ഷിക്കൂ എന്ന പുതിയ മുദ്രാവാക്യവും മതശക്തികൂട്ടാൻ കേരളത്തിൽ സംഘപരിവാർ അവതരിപ്പിച്ചു കഴിഞ്ഞു. ബജരംഗ്ദള്ളാണ് ഈ മുദ്രാവാക്യവുമായി സജീവമാകുന്നത്.
സംഘപരിവാർ സംഘടിപ്പിച്ച സംസ്ഥാന സന്യാസി സമ്മേളനത്തിൽ ഇതിനുള്ള മാർഗ്ഗ രേഖ തയ്യാറാക്കി കഴിഞ്ഞു. ഹിന്ദു ഐക്യവേദിയുടെ മുൻനിരയിൽ ചേങ്കോട്ടുകോണം ആശ്രമത്തിലെ ഭാർഗവറാം സജീവമാണ്. രാജ്യത്തെ മതപരിവർത്തനം വിവാദത്തിലായപ്പോൾ ആർഎസ്എസ് നേരിട്ടുള്ള പരിവർത്തനം ഒഴിവാക്കിയിരുന്നു. അതിന് ശേഷം ഭാർഗവറാമിന്റെ നേതൃത്വത്തിൽ ചെങ്കോട്ട്കോണം ആശ്രമത്തിന്റെ സംഘാടനത്തിലാണ് ഘർവാപ്പിസി കോട്ടയത്തും ഇടുക്കിയിലും എല്ലാം നടന്നത്. ഇത് സംസ്ഥാനത്തെ ഭൂരിഭാഗം ഹൈന്ദവ സന്യാസി ആചാര്യന്മാരേയും കൊണ്ട് നടപ്പാക്കാനാണ് ആർഎസ്എസ് നീക്കം.
കേന്ദ്രീയ മാർഗ്ഗദർശക് മണ്ഡലിന്റെ തീരുമാനമനുസരിച്ച് നടക്കുന്ന ഘർ വാപസിക്ക് കൊച്ചിയിൽ നടന്ന സന്യാസി സമ്മേളനം പിന്തുണ പ്രഖ്യാപിച്ചു. കഴിഞ്ഞു. കലൂർ പാവക്കുളം ശ്രീമഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം സമാപിച്ച സംസ്ഥാന സന്യാസി സമ്മേളനം വിവിധ സാഹചര്യങ്ങളിൽ ഹിന്ദുധർമ്മാചരണത്തിൽ നിന്നും വ്യതിചലിച്ചുപോയവർ തിരികെ സ്വധർമ്മത്തിലേക്കു വരുന്നത് ശ്ലാഘനീയമാണെന്ന് പ്രമേയത്തിലൂടെ വ്യക്തമാക്കി. ലോകത്തിനു മുഴുവൻ മാർഗദീപമായ ഭഗവദ്ഗീതയെ ദേശീയഗ്രന്ഥമായി അംഗീകരിക്കണമെന്നും സന്യാസിസമ്മേളനം ആവശ്യപ്പെട്ടു. ആർഎസ്എസിന്റെ സംസ്ഥാനത്തെ മുൻ പ്രാന്ത പ്രചാരകും ദേശീയ തലത്തിലെ മുതിർന്ന നേതാവുമായ എ ഗോപാലകൃഷ്ണന്റെ മേൽനോട്ടത്തിലാണ് സന്യാസി സമ്മേളനം സംഘടിപ്പിച്ചത്. വിഎച്ച്പിയുടെ സംസ്ഥാന വർക്കിങ്ങ് പ്രസിഡന്റ് ബി. ആർ. ബലരാമനും സജീവമായിരുന്നു.
കേരളത്തിന്റെ തെക്കൻ ജില്ലകളിലാണ് ഘർവാപ്പിസി ഇപ്പോൾ നടക്കുന്നത്. ഇത് മലബാർ മേഖലയിലേക്ക് സജീവമാക്കാനാണ് ആർഎസ്എസ് നീക്കം. ഇതിന്റെ ഭാഗമായാണ് സന്യാസി സമ്മേളനത്തിലെ തീരുമാനം. കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചിദാനന്ദപുരി സ്വാമിയുടെ സഹകരണമുണ്ടെങ്കിൽ ഇത് സാധ്യമാകുമെന്നാണ് വിലയിരുത്തൽ.മൂന്ന് ദിവസം കൊച്ചിയിൽ നടന്ന സന്യാസി സമ്മേളനം പ്രധാനമായും മതപരിവർത്തനം തന്നെയാണ് ചർച്ച ചെയ്തത്. ഹൈന്ദവ സമൂഹത്തെ ശക്തിപ്പെടുത്താൻ ഘർവാപ്പസി എന്ന മുദ്രാവാക്യത്തിലൂടെ കഴിയുമത്രേ. ആളുകളെ മതത്തിനോട് അടുപ്പിക്കുന്നതിന് അപ്പുറം ആരും മറ്റ് മതങ്ങളിലേക്ക് പോകാതിരിക്കാൻ ഇതിലൂടെ കഴിയുമെന്നും വിലയിരുത്തലുണ്ട്. അതിനാൽ സംസ്ഥാനത്തുടനീളം ഈ പരിവർത്തനം നടത്താനാണ് തീരുമാനം.
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 നാണു കേരളത്തിൽ ബഹു ലാവോ,ബേട്ടി ബച്ചാവോ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ലൗ ജിഹാദ് തടയുകയും അതോടൊപ്പം ഹിന്ദു പെൺകുട്ടികൾ അന്യ മതസ്ഥരെ പ്രണയിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ സ്വീകരിക്കാൻ മാർഗനിർദ്ദേശം നൽകലുമാണ് പ്രഥമ ലക്ഷ്യം. ഒപ്പം മുസ്ലിം, ക്രിസ്ത്യൻ മതവിഭാഗത്തിൽ നിന്നുള്ള പെൺകുട്ടികളെ ഹിന്ദു കുടുംബങ്ങളിലേക്ക് വിവാഹം കഴിച്ചു കൊണ്ടുവരുന്നതിന് യുവാക്കളെ പ്രോത്സാഹിപ്പിക്കാനും അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുവാനും തീരുമാനമായി. ഇതുവഴി ഹിന്ദു മതത്തിലേക്ക് കൂടുതൽ ആൾക്കാരെ കൊണ്ടുവരാൻ സാധിക്കും.
പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ, കോളജുകൾ കേന്ദ്രീകരിച്ച് ലൗ ജിഹാദിനെതിരെ ബോധവൽക്കരണം സൃഷ്ടിക്കും. ഈ പദ്ധതിയിലൂടെ 7 പെൺകുട്ടികളാണു കേരളത്തിൽ സ്വധർമം സ്വീകരിച്ച് ഹിന്ദു യുവാക്കളെ വിവാഹം ചെയ്തുവെന്ന് ബജരംഗദൾ സംസ്ഥാന നേതൃത്വം അറിയിച്ചു. ഫലത്തിൽ ലൗ ജിഹാദിനെ കുറ്റം പറഞ്ഞവർ മറ്റ് മതങ്ങളിൽ നിന്ന് മനപ്പൂർവ്വം പെൺകുട്ടികളെ വശീകരിച്ച് സ്വന്തം മതത്തിന്റെ ഭാഗമാക്കുന്നു. ഇവിടെ വിവാദങ്ങൾ ഒഴിവാക്കാൻ പരസ്യമായി അത് പ്രചരിപ്പിക്കുയും ചെയ്യുന്നു. ഇതിലൂടെ ഹിന്ദു യുവതികൾ മറ്റ് മതസ്ഥരെ പ്രണയിക്കുന്നതിനും ജാതിവിട്ട് കല്ല്യാണം കഴിക്കുന്നതിനും അവസാനമാകുമെന്നാണ് സംഘപരിവാറിന്റെ പ്രതീക്ഷ.
അതായത് യുവാവ് ഹിന്ദുവും യുവതി അന്യ മതസ്ഥയുമാകുന്ന പ്രേമവിവാഹങ്ങൾക്ക് സംഘപരിവാർ എല്ലാ പിന്തുണയും നൽകും. പക്ഷേ കല്ല്യാണത്തിന് ശേഷം പെൺകുട്ടി ഹിന്ദുമതസ്ഥയാകണം. ഈ പദ്ധതിക്കും ഹൈന്ദവ ആചാര്യന്മാരുടെ പിന്തുണ സംഘപരിവാർ ഉറപ്പാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍