അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടതോടെ ലോകം ഭയക്കുന്ന ഐസിസിനെ നയിക്കാൻ എത്തുന്നത് 'പ്രൊഫസർ'; സദ്ദാം ഹുസൈൻ കാലത്തെ സൈനിക ഉദ്യോഗസ്ഥൻ അബ്ദുല്ല ഖർദേഷ് ഐഎസിന്റെ പുതിയ തലവൻ; ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ച് വിശ്വസ്തനായി; മതകാര്യ വിഭാഗത്തിന്റെയും ചുമതല വഹിച്ചു; സദ്ദാം അനുയായി ആയി ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കണം
മറുനാടൻ ഡെസ്ക്
ബാഗ്ദാദ്: അബൂബക്കർ അൽ ബാഗ്ദാദി അമേരിക്കൻ സൈനിക ഓപ്പറേഷനിൽ കൊല്ലപ്പെട്ടു എന്ന വാർത്ത പുറത്തുവരുമ്പോൾ ലോകം കൂടുതൽ സുരക്ഷിതമായി എന്നു കരുതുന്നവർ ഏറെയാണ്. അമേരിക്ക അവകാശപ്പെടുന്നതും ഇക്കാര്യമാണ്. എന്നാൽ, ഈ ആശ്വാസത്തിന് അധികം വകയില്ലെന്നാണ് പുറത്തുവരുന്ന സൂചന. അബൂബക്കർ അൽ ബാഗ്ദാദി അസുഖത്തെ തുടർന്ന് തന്ത്രങ്ങൾ മെനയുന്നതിലും മറ്റും പിന്നോക്കം പോയ ഘട്ടത്തിൽ ഐസിസിനെ നയിച്ചിരുന്നത് ബുദ്ധികേന്ദ്രമാണ് പിൻഗാമിയായി ചുമതല ഏൽക്കുന്നത്.
ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന അമേരിക്കയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഭീകര സംഘടനയായ ഐസിസിന്റെ തലപ്പത്തേക്ക് പുതിയ ആൾ എത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലോക മാധ്യമങ്ങൾ പുതിയ ഐസിസ് മേധാവിയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. ലോക് മാധ്യമങ്ങൾ മണി ഹെയിസ്റ്റ് സീരിയൽ കഥാപാത്രമായ 'പ്രൊഫസർ' എന്ന വിളിപ്പേരിട്ടാണ് പുതിയ ഐസിസ് മേധാവിയെ അഭിസംബോധന ചെയ്യുന്നത്. ഇറാഖ് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന അബ്ദുള്ള ഖർദേഷിനെയാണ് അബൂബക്കർ അൽ ബാഗ്ദാദിയുടെ പിൻഗാമിയായി ഐസിസ് തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സദ്ദാം ഹുസൈന്റെ ഭരണ കാലയളവിലാണ് ഇയാൾ ഇറാഖി സേനയിൽ സേവനമനുഷ്ഠിച്ചിരുന്നത്. ചില റിപ്പോർട്ടുകളിൽ ഇദ്ദേഹം ഹജ്ജ് അബ്ദുള്ള അൽ അഫാറി എന്നും അറിയപ്പെടുന്നുണ്ട്. ഐസിസിന്റെ മതകാര്യ വിഭാഗത്തിന്റെ ചുമതല അബൂബക്കർ അൽ ബാഗ്ദാദി കഴിഞ്ഞ ഓഗസ്റ്റിൽ ഖർദേഷിന് നൽകിയിരുന്നതായും സൂചനയുണ്ട്. ചുമതല അദ്ദേഹം എറ്റെടുത്തതായി ഭീകര സംഘടനയുമായി ബന്ധം പുലർത്തുന്ന വാർത്താ ഏജൻസിയായ അമാക്കിലും പ്രഖ്യാപനം ഉണ്ടായിരുന്നു. എന്നാൽ പീന്നീട് ഇതുവരേയുള്ള മാസങ്ങളിൽ ഖർദേഷിന്റെ പേര് എവിടേയും പരാമർശിച്ച് കണ്ടിട്ടില്ല.
ബാഗ്ദാദി അവസാന കാലങ്ങളിൽ ആസൂത്രണം ചെയ്ത ആക്രമണങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത് ഖർദേഷായിരുന്നു. ബാഗ്ദാദി ഒരിക്കലും ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലായിരുന്നു. ഉത്തരവിടൽ മാത്രമായിരുന്നു ബാഗ്ദാദിയുടെ ചുമതല. ചാവേറാക്രമണങ്ങൾ അടക്കം ഐസിസിന്റെ ആക്രമണങ്ങളുടെ ചുമതല ഖർദേഷിനായിരുന്നു. ഖർദേഷുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലോകത്തിന് അറിയില്ല. എന്നാൽ സദ്ദാമിന്റെ കാലത്തെ മിലിട്ടറി ഓപ്പറേഷന്റെ ചുമതല അടക്കം വഹിച്ചിരുന്ന വ്യക്തിയായിരുന്നു ഖർദേഷ് എന്നതിനാൽ ലോകം കൂടുതൽ ഐസിസിന ഭയക്കണമെന്ന അഭിപ്രായം പറയുന്നവരും കൂടുതലുണ്ട്.
അൽ ഖായിദയുമായി ബന്ധപ്പെട്ടും അബ്ദുള്ള ഖർദേഷിന്റെ പേര് പറയുന്നത്. 2003ൽ അമേരിക്കൻ സേന ബാഗ്ദാദിയുമായി ബന്ധമുണ്ടെന്ന കാരണത്താൽ ഖർദേഷിനെ ഇറാഖിൽ ജയിലിൽ അടച്ചിരുന്നു. ഐസിസിന്റെ പോളിസി മേക്കർ കൂടി ആയതിനാലാണ് പ്രൊഫസർ എന്ന് ഇാൾ അറിയപ്പെടുന്നത്. ക്രൂരതയുടെ പ്രതീകമാണെങ്കിലും ഐസിസ് തീവ്രവാദികൾക്കിടയില ജനകീയ മുഖമാണ് ഖർദേഷ്. ഇറാഖിലെ സുന്നി ഭൂരിപക്ഷ നഗരമായ ടൽ അഫറിലാണ് ഖർദേഷ് ജനിച്ചത്. പിന്നീട് ഇറാഖി സൈന്യത്തിൽ ജോലി നോക്കി. അമേരിക്കൻ അധിനിവേശ കാലത്താണ് അൽഖായിദ തീവ്രവാദി സംഘടനയുമായി അനുഭാവം പുലർത്തിയത്. ബുക്കയിലെ സെൽ കാമ്പിൽ വച്ചാണ് ഇയാൽ ബാഗ്ദാദിയുായി അടപ്പം പുലർത്തുന്നത്. അൽഖായിദയുടെ ശൂറ കൗൺസിൽ ജഡ്ജിയായും പ്രവർത്തിച്ചു.
അൽഖായിദയിൽ നിന്നും വിഘടിച്ച് ബാഗ്ദാദി ഐസിസിന് രൂപം കൊടുത്തപ്പോൾ ഒപ്പം നിൽക്കുകയായിരുന്നു ഖർദേഷ്. ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തതിന്റെ പേരിൽ 'ദ ഡിസ്ട്രോയർ' എന്നും അറിയപ്പെട്ടിരുന്നു. ഐസിസിന്റെ ഖിലാഫത്ത് പ്രഖ്യാപനത്തിൽ അടക്കം തന്ത്രങ്ങൾ മെനഞ്ഞത് അബ്ദുള്ള ഖർദേഷാണെന്നാണ് സൂചന. അതേസമയം അബു ബക്കർ അൽ ബാഗ്ദാദിയുടെ വിടവാങ്ങൽ സംഘടനയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഖർദേഷ് പ്രവർത്തനം തുടങ്ങും മുമ്പ് തന്നെ ഐസിസിനെ തീർകകാനുള്ള ആലോചനയും അമേരിക്കയ്ക്കുണ്ട്.
ഇബ്രാഹിം ഔദ് ഇബ്രാഹിം അൽ ബാദരിയെന്ന ലോകത്തെ വിറപ്പിച്ച അബുബക്കർ അൽ ബാഗ്ദാദി 1971ൽ ഇറാഖിലെ സമാരയിലെ ഒരു ദരിദ്ര സുന്നി കുുടംബത്തിലാണ് ജനിച്ചത്. കുട്ടി ആയിരുന്നപ്പോൾ തന്നെ ഖുറാൻ സൂക്തങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്ന ബാഗ്ദാദി മത നിയമങ്ങൾ എല്ലാം നിഷ്കർഷയോടെ ആചരിച്ചു പോരികയും ചെയ്തു. വിശ്വാസി എന്ന ഇരട്ടപ്പേരിലാണ് കുടുംബത്തിൽ ഇദ്ദേഹം അറിയപ്പെട്ടത്. മതകാര്യങ്ങളിൽ പലപ്പോഴും ബന്ധുക്കൾക്ക് ബാഗ്ദാദിയുടെ നിലവാരത്തിലേക്ക് ഉയരാനായില്ല. പഠന രംഗത്തും ബാഗ്ദാദി തന്റെ മതതാൽപ്പര്യങ്ങൾ ശക്തമായി പിന്തുടർന്നു. 1996ൽ ബാഗ്ദാദ് സർവകലാശാലയിൽ നിന്ന് അദ്ദേഹം ഇസ്ലാമിക് പഠനത്തിൽ ബിരുദം നേടി. 1999ൽ ബിരുദാനന്തര ബിരുദം നേടിയതും ഇതേ വിഷയത്തിൽ തന്നെയായിരുന്നു. പിന്നീട് ഇറാഖിലെ സദ്ദാം സർവകലാശാലയിൽ നിന്ന് 2007ൽ ഖുറാൻ പഠനത്തിൽ ഡോക്ടറേറ്റും കരസ്ഥമാക്കി.
2004വരെ ബാഗ്ദാദിന്റെ സമീപ നഗരമായ തോബ്ചിയിലാണ് രണ്ട് ഭാര്യമാരും ആറ് മക്കളുമായി ബാഗ്ദാദി കഴിഞ്ഞത്. അടുത്തുള്ള ഒരു പള്ളിയിൽ വച്ച് സമീപത്തെ കുട്ടികളെ അദ്ദേഹം ഖുറാൻ പഠിപ്പിച്ചു. ഇവിടുത്തെ ഫുട്ബോൾ ക്ലബ്ബിലെ താരവുമായിരുന്നു അദ്ദേഹം.പഠന കാലത്ത് മുസ്ലിം ബ്രദർഹുഡിൽ അംഗമാകാൻ അദ്ദേഹത്തിന്റെ അമ്മാവൻ നിർബന്ധിച്ചിരുന്നു. ഇതോടെ ബാഗ്ദാദി അതിയാഥാസ്ഥിതിക തീവ്ര ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി അടുത്തു. ഇതോടെ അദ്ദേഹം സലഫി ജിഹാദിസത്തെയും പുൽകി. 2003ലെ അമേരിക്കൻ അധിനിവേശ കാലത്താണ് ഇദ്ദേഹം ജയ്ഷ് അഹ്ൽ അൽ സുന്നഹ് വാ അൽ ജമ എന്ന നുഴഞ്ഞു കയറ്റ സംഘടന രൂപീകരിക്കുന്നത്.
2004ഫെബ്രുവരിയിൽ അമേരിക്കൻ സൈന്യം ഇയാളെ ഫലൂജയിൽ നിന്ന് അറസ്റ്റ് ചെയ്ത് ക്യാമ്പ് ബുക്കയിലെ തടവ് കേന്ദ്രത്തിലേക്ക് അയച്ചു. പത്ത് മാസത്തോളം അദ്ദേഹം ഇവിടെ തടവിൽ കഴിഞ്ഞു. തടവിൽ കഴിഞ്ഞ കാലത്ത് ബാഗ്ദാദി കൂടുതൽ ദൈവകാര്യങ്ങളിലേക്ക് മുഴുകി. പ്രാർത്ഥനയ്ക്കും തടവുകാർക്ക് മതക്ലാസുകൾ നൽകുന്നതിനും നേതൃത്വം നൽകി. ഒപ്പമുണ്ടായിരുന്ന സദ്ദാം അനുകൂലികളും ജിഹാദികളുമായി അദ്ദേഹം സഖ്യമുണ്ടാക്കുകയും ജയിൽ മോചിതനായ ശേഷവും അവരുമായി സൗഹൃദം തുടരുകയും ചെയ്തു.
ജയിൽ മോചിതനായ ശേഷം അദ്ദേഹം ഇറാഖിലെ അൽ ഖ്വയ്ദയുടെ വക്താവായ ജോർദാനിയൻ അബു മുസബ് അൽ സർഖാവിയുമായി ബന്ധപ്പെട്ടു. മത പാണ്ഡിത്യത്തിൽ മതിപ്പു തോന്നിയ അദ്ദേഹം ബാഗ്ദാദിയെ ദമാസ്കസിലേക്ക് അയച്ചു. ഇവിടെ മതപ്രചരണം നടത്തുകയായിരുന്നു ഉദ്ദേശ്യം. സർഖാവി 2006ജൂണിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്ന് ഈജിപ്റ്റുകാരനായ അബു അയൂബ് അൽ മസ്രി നേതൃത്വത്തിലെത്തി. ആ ഒക്ടോബറിലാണ് മസ്രി അൽഖ്വയ്ദ പിരിച്ച് വിടുകയും ഇസ്ലാമിക് സ്റ്റേറ്റ് രൂപീകരിക്കുകയും ചെയ്തത്. ഇത് അൽഖ്വയ്ദയുമായി രഹസ്യ ബാന്ധവം തുടർന്നു.
മതപാണ്ഡിത്യവും ഇറാഖികളും നേതൃത്വും തമ്മിലുള്ള ആശയവിനിയമത്തിനുള്ള ഇടനിലക്കാരനെന്ന പരിവേഷവും മൂലം സംഘടനയിൽ ഇയാൾ പടിപടിയായി ഉയർന്നു. ഷരിയ സമിതിയുടെ മേൽനോട്ടക്കാരനായും ഇസ്ലാമിക് സ്റ്റേറ്റിന്റെ അധ്യക്ഷൻ അബു ഒമർ അൽ ബാഗ്ദാദിയുടെ ഉപദേശകസമിതിയായ പതിനൊന്നംഗ ഷൂറ കൗൺസിലംഗമായും മാറി. പിന്നീട് ഇദ്ദേഹത്തെ ഐഎസിന്റെ ഇറാഖിലെ കമാൻഡറുമാരുമായുള്ള കോർഡിനേഷൻ കമ്മിറ്റിയിലേക്കും നിയമിച്ചു. 2010 ഏപ്രിലിൽ ഐഎസ് മേധാവിയുടെ മരണത്തെ തുടർന്ന് ഷൂര കൗൺസിൽ ബാഗ്ദാദിയെ പുതിയ തലവനായി തെരഞ്ഞെടുത്തു. അമേരിക്കൻ പ്രത്യേക സേന തകർത്ത സംഘടനയെ അദ്ദേഹം പുനർനിർമ്മിച്ചു. 2011ൽ സിറിയയിൽ പ്രശ്നങ്ങൾ ഉടലെടുത്തതോടെ അവിടെയും ഐഎസിന്റെ ശാഖ രൂപീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഇതാണ് പിന്നീട് അൽ നുസ്റ ഫ്രണ്ട് എന്ന പേരിൽ അറിയപ്പെട്ടത്.
എന്നാൽ പിന്നീട് ഇതിന്റെ തലവൻ അബു മുഹമ്മദ് അൽ ജുലാനിയുമായി അദ്ദേഹം അകന്നു. സിറിയയിലെ പ്രസിഡന്റ് ബാഷർ അൽ അസദുമായി പോരാടുന്ന സുന്നി വിമതരുമായി സഹകരിക്കണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു ഇത്. അസദിന് ശേഷം സ്വന്തം ഭരണകൂടം സ്ഥാപിക്കണമെന്നായിരുന്നു ബാഗ്ദാദിയുടെ മോഹം. 2013ൽ അൽ നുസ്റ ഐഎസിന്റെ ഭാഗമാണെന്ന് അസദ് പ്രഖ്യാപിച്ചു. അൽനുസ്റയെ സ്വതന്ത്രമാക്കണമെന്ന അൽഖ്വയ്ദ നേതാവ് അയ്മൻ അൽ സവാഹിരിയുടെ ആവശ്യം ബാഗ്ദാദി തള്ളി. 2014 ഫെബ്രുവരിയിൽ അൽഖ്വയ്ദയിൽ നിന്ന് ഐഎസിനെ സവാഹിരി പുറത്താക്കി. അൽനുസ്റയുമായും ഇതിന് പ്രാമുഖ്യമുണ്ടായിരുന്ന കിഴക്കൻ സിറിയയുമായും പോരാടിയാണ് ബാഗ്ദാദി ഇതിനോട് പ്രതികരിച്ചത്. ഇവിടെ ബാഗ്ദാദി കഠിനമായ മത നിയമങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.
ലോകം ഭയക്കുന്ന ഭീകര സംഘടനയായി ഐസിസിനെ വളർത്തിയത് ബാഗ്ദാദി ആയിരുന്നു. അതേ സംഘടനയെ സൈനിക നീക്കത്തിലൂടെ തകർക്കുന്ന കാഴ്ച്ചക്ക് സാക്ഷ്യം വഹിച്ചാണ് ബാഗ്ദാദി ഒടുവിൽ കൊല്ലപ്പെടുന്നത്. ബാഗ്ദാദി ഒഴിഞ്ഞ സ്ഥാനത്തേക്ക് ഇറാഖി സേനയുടെ മിലിട്ടറി ഓപ്പറേഷനുകളുടെ സൂത്രധാരൻ കൂടിയായ ഖർദേഷ് ഐസിസിന്റെ അമരത്ത് എത്തുമ്പോൾ ലോകം ഭയക്കുക തന്ന വേണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- 'എം വി ഗോവിന്ദന്റ മകൻ വ്യവസായിയിൽ നിന്ന് വാങ്ങിയ വൻതുക തിരിച്ചുകൊടുത്തില്ല; മധ്യസ്ഥനായത് രാജേഷ് കൃഷ്ണ; യുകെയിലെ വിവാദ നായകന് തോമസ് ഐസക്ക് അടക്കമുള്ള സിപിഎം നേതാക്കളുമായി അടുത്ത ബന്ധം; സിനിമയിലും ഇടപെടൽ;' ഭാര്യയെ സംവിധായിക ആക്കാൻ പരിശ്രമിച്ച് ഒടുവിൽ കുടുംബം നഷ്ടമായ ഷർഷാദ് ജീവിതം പറയുന്നു
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്