മഹാരാജാസിൽ എസ്എഫ്ഐക്ക് വെല്ലുവിളി ഉയർത്തിയത് മൂന്ന്മാസം പ്രായമുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ്; ചെയർപേഴ്സണായ എസ്എഫ്ഐയുടെ മൃദുലാ ഗോപി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഫുവാദ് മുഹമ്മദിനോട് ജയിച്ചത് 121 വോട്ടുകൾക്ക് മാത്രം ; മൂന്നാം വർഷ റെപ് സ്ഥാനത്തേക്ക് മത്സരിച്ച ഫ്രട്ടേണിറ്റി സ്ഥാനാർത്ഥി ഇസ്ഹാഖ് നേടിയത് ചരിത്ര വിജയം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പ്രബലരായ എസ്എഫ്ഐക്കും തൊട്ടു പിന്നാലെയുണ്ടായിരുന്ന കെഎസ്യുവിനും വെല്ലുവിളി ഉയർത്തിയത് മൂന്ന്മാസം പ്രായമുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റ്. മികച്ച് വിജയം നേടിയെന്ന് എസ്എഫ്ഐ അവകാശപ്പെടുമ്പോളും ചെയർമാൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ സ്ഥാനാർത്ഥിയായിരുന്ന മൃദുലാ ഗോപി ഫ്രറ്റേണിറ്റി സ്ഥാനാർത്ഥി ഫുവാദ് മുഹമ്മദിനോട് ജയിച്ചത് കേവലം 121 വോട്ടുകൾക്കാണ്. കെഎസ്യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കൊടിമരം ഒടിച്ചതിന്റെയും പോസ്റ്റർ കീറിയതിന്റെയും പേരിൽ നടക്കുന്ന കാമ്പസിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് പകരം സാമൂഹിക വിഷയങ്ങളിൽ ഇടപെട്ടുകൊണ്ടുള്ള പ്രവർത്തനമാണ് ഫ്രറ്റേണിറ്റി മൂവ്മെന്റിനെ മറ്റ് സംഘടകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. രോഹിത് വെമുല മുതൽ വിളപ്പിൻശാലയിലും, പുതുവൈപ്പിൻ വി്ഷയത്തിലും സംഘടന ഇടപെട്ട് പ്രവർത്തിച്ചത് ഇതിന്റെ തെളിവാണെന്ന് പ്രവർത്തകർ പറയുന്നു.
നേരത്തെ ചെയർമാൻ സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥികൾ ജയിച്ചു കയറാറുള്ളത് വലിയ ഭൂരിപക്ഷത്തിനാണ്. ഇതിന് മാറ്റം വരുത്താൻ മൂന്ന് മാസം മാത്രം പ്രായമുള്ള ഫ്രറ്റേണിറ്റിക്കായി. മൂന്നാം വർഷ ഡിഗ്രി പ്രതിനിധിയായി ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ സ്ഥാനാർത്ഥിയായിരു്നന ഇഷാഖ് ഇബ്രാഹിം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. കേവലം മൂന്ന് മാസം മാത്രം പ്രായമായ ഫ്രറ്റേണിറ്റി തുടക്കമെന്ന നിലയിൽ അത്യുജ്വല പ്രകടനമാണ് കാഴ്ചവെച്ചത്. ജനാധിപത്യം, സാമൂഹ്യനീതി, സാഹോദര്യം എന്നീ ആശയങ്ങൾ മുൻനിർത്തിയുള്ള സംഘടനയുടെ പ്രവർത്തനം വിദ്യാർത്ഥികൾ സ്വീകരിച്ചു എന്ന ആത്മവിശ്വാസത്തിലാണ് ഫ്രറ്റേണിറ്റി പ്രവർത്തകർ.
കാലങ്ങളായി എസ്എഫ്ഐയുടെ കോട്ടയാണ് മഹാരാജാസ്. ഇതിന് പ്രത്യാഖാതമായോ വെല്ലനിളിയായോ നിന്നിരുന്നത് കെഎസ്യു സ്ഥാനാർത്ഥികളായ ജിനോ ജോണും അജ്മലുമയിരുന്നു. എന്നാൽ ഈ രണ്ട് പാർട്ടികളെയും ഞെട്ടിച്ചുകൊണ്ടാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് മികച്ച മുന്നേറ്റം നടത്തിയത്. മൃദുലാ ഗോപി 884 വോട്ടുകൾ നേടിയപ്പോൾ 763 വോട്ടാണ് ഫുവാദു നേടി. സ്ഥിരമായി രണ്ടാം സ്ഥാനത്ത് എത്താറുള്ള കെഎസ് യു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരമ്പരാഗത ഇടതുവലതു വിദ്യാർത്ഥി രാഷ്ട്രീയത്തിനെതിരെ സാഹോദര്യ രാഷ്ട്രീയത്തെ വിദ്യാർത്ഥികൾ പിന്തുണച്ചതാണ് മികച്ച വിജയം നേടാൻ കാരണമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ പറഞ്ഞു. സാഹോദര്യ രാഷ്ട്രീയം ഒരു രാഷ്ട്രീയ സംസ്കാരം ആയി ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ് ഫ്രറ്റേണിറ്റിക്ക് കാമ്പസുകളിൽ നേടാനായ വിജയം എന്നും ഫ്രറ്റേണിറ്റി സംസ്ഥാന കമ്മറ്റി അംഗം അഷ്റഫ് മറുനാടനോട് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വർഷമായി മഹാരാജാസ് കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻക്വിലാബ് എന്ന സംഘടനയാണ് പിന്നീട് ഫ്രറ്റേണിറ്റി മൂവെമന്റായി രൂപീകരിച്ചത്. രോഹിത് വെമുല മൂവ്മെന്റിന്റെ ഭാഗമായി പ്രവർത്തനം ആരംഭിച്ച സംഘടന ഇന്ന് ജെഎൻയു, പോണ്ടിച്ചേരി യൂണിവേഴ്സിറ്റികളിൽ ഉൾപ്പടെ രാജ്യത്തെ പതിനഞ്ചോളം സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നു. മറ്റ് പാർട്ടികൾക്കിടയിൽ നിന്നും വ്യത്യസ്തമായാണ് സംഘടന പ്രവർത്തിച്ചത്. മെമ്പർഷിപ്പ് കാമ്പയിനിലും ഇലക്ഷൻ പ്രചരണത്തിലും വിഴുപ്പലക്കലിന് പകരം നൂതന ആശയങ്ങളും, അക്കാദമിക് രാഷ്ട്രീയവും, അയ്യങ്കാളി അംബേദ്ക്കർ എന്നിവരുടെ ആശയങ്ങളും മുന്നോട്ട് വെച്ചുള്ള പ്രവർത്തനമാണ് നടന്നതെന്നും പ്രവർത്തകർ പറയുന്നു. മൂന്ന് വർഷമായുള്ള സംഘടനയുടെ പ്രവർത്തനത്തിനിടയിൽ എസ്എഫ്ഐയുടെ ഒരുപാട് മർദ്ദനങ്ങൾക്ക് പ്രവർത്തകർ ഇരകളായിട്ടുണ്ടെന്നും സംഘടനക്കുണ്ടായ വിജയത്തിന് പിന്നിൽ മൂന്ന് വർഷത്തെ പ്രവർത്തനമികവാണെന്നും ഫ്രറ്റേണിറ്റി ഭാരവാഹികൾ മറുനാടനോട് പറഞ്ഞു.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ കോളേജുകളിലും സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ. മൂവാറ്റുപുഴ എച്ച്.എം കോളജിൽ ഫ്രറ്റേണിറ്റി യൂണിയൻ നേടിയപ്പോൾ അറഫാ കോളേജിൽ ഫ്രറ്റേണിറ്റി എസ്.എഫ്.ഐ സഖ്യത്തിനാണ് യൂണിയൻ. ഇവിടെ യു.യു.സി സ്ഥാനം ഫ്രറ്റേണിറ്റിക്കാണ്. ഭാരത് മാതാ ലോ കോളേജിൽ മൂന്ന് എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടാതെ മാറമ്പള്ളി എം.ഇ.എസ് കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എടത്തല എം.ഇ.എസ് കോളേജ്, കോട്ടയം എരുമേലി എം.ഇ.എസ് കോളേജ്, അരുവിത്തറ സെന്റ് ജോർജ് കോളേജ്, തുടങ്ങിയ കോളേജുകളിൽ നിരവധി റെപ്രസെന്റേറ്റീവ് സീറ്റുകളിലും ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികൾ വിജയിച്ചു.
ചരിത്രങ്ങൾ ഒരുപാട് പറയാനുള്ള കേരളത്തിന്റെ വിദ്യാഭ്യാസ സംഘടന രംഗത്തേക്ക് മറ്റൊരു സംഘടന കൂടി പിറവിയെടുക്കുകയാണ് ഈ വിജയങ്ങളിലൂടെ...
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍