ആളും ബഹളവും ഇല്ലാതെ ഒരു യുവ ഐഎഎസുകാരൻ മൂന്നാറിലെ ഭൂമാഫിയയുടെ നട്ടൊല്ലൊടിക്കാൻ രംഗത്ത്; കളക്ടറുടെ അനുമതി കൂടാതെ ഒരു നിർമ്മാണവും അനുവദിക്കരുത് എന്ന കോടതി വിധി നടപ്പിലാക്കാൻ ഇറങ്ങിയ ഉദ്യോഗസ്ഥനെ പുകച്ചു ചാടിക്കാൻ വ്യാജ ആരോപണങ്ങളുമായി ഭൂമാഫിയയും രാഷ്ട്രീയക്കാരും രംഗത്ത് ; നടപടി വേഗത്തിലായത് വൻകിട റിസോർട്ടുകളെ തൊട്ടപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ദേവികുളം: ശ്രീറാം വെങ്കട്ടരാമൻ എന്ന യുവ സബ് കളക്ടറെ ദേവീകുളത്തുനിന്ന് പുകച്ചുപുറത്തു ചാടിക്കാതെ ആർക്കാണ് കിടക്കപ്പൊറുതി ഇല്ലാത്തത്? നേരത്തെ സി.പി.എം ഉൾപ്പെടെയുള്ള ഭരണകക്ഷിയുടെ നേതാക്കൾ ആണ് സബ് കളക്ടറുടെ 'ജനദ്രോഹ' നയങ്ങൾക്കെതിരെ പ്രതിഷേധിച്ചിരുന്നത്.
എന്നാൽ കർഷകരെ ദ്രോഹിക്കുന്നുവെന്ന കുറ്റംചാർത്തി റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐകൂടി രംഗത്തെത്തിയതോടെ മൂന്നാറിനെ കയ്യേറ്റക്കാരിൽ നിന്ന് രക്ഷിക്കാൻ അവസാനശ്രമം നടത്തുന്ന ഈ യുവ ഐഎഎസ് ഓഫീസറെ കൂടി പുകച്ചോടിക്കാൻ ചരടുവലികൾ ശക്തമായിരിക്കുകയാണ്. മൂന്നാറിലെ റിസോർട്ട്, എസ്റ്റേറ്റ് മാഫിയകളും ജില്ലയിലെ രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് രംഗത്തിറങ്ങിയതോടെ നിലവൽ കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുന്ന ശ്രീറാമിനെ മാറ്റാൻ അവർ എല്ലാ തന്ത്രങ്ങളും പയറ്റുകയാണ്.
മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തന്നെ മൂന്നാർ ദൗത്യവുമായി രംഗത്തിറങ്ങിയതും അതിനെ മൂന്നാറിലെ തന്നെ എല്ലാ ലോബികളും ചേർന്ന് പൊളിച്ചടുക്കിയതും ആരും മറന്നുകാണില്ല. അന്ന് മൂന്നാറിലെ കയ്യേറ്റങ്ങൾ പൊളിച്ചടുക്കി തുടങ്ങിയത് വാർത്തകളിൽ നിറയുകയും പ്രദേശത്തെ പാർട്ടി ഉന്നതരുടെ സ്ഥാപനങ്ങളിലേക്കും പാർട്ടി ഓഫീസുകളിലേക്കും വരെ ജെസിബി കയ്യുകൾ നീളുകയും ചെയ്തപ്പോഴാണ് വിഎസിന്റെ ദൗത്യം പാർട്ടിതന്നെ ഇടപെട്ട് പൊളിച്ചത്.
പിന്നീട് ഇടയ്ക്കിടെ ജീവൻവയ്ക്കുകയും അതേവേഗത്തിൽ ഇല്ലാതാവുകയും ചെയ്ത കയ്യേറ്റമൊഴിപ്പിക്കലിന് ഇപ്പോൾ കഴിഞ്ഞവർഷം പകുതിയോടെ ശ്രീറാം വെങ്കട്ടരാമൻ ദേവീകുളം ആർഡിഒ ആയി എത്തിയതോടെ വേഗം കൂടി. ഇതിൽ പല നടപടികളും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ റിസോർട്ടുകളിലേക്കും എസ്റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ഇപ്പോൾ സിപിഐ നേതൃത്വവും ഉൾപ്പെടെ ഇപ്പോൾ ശ്രീറാമിനെതിരെ തിരിഞ്ഞിരിക്കുന്നത്. പുതിയ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കഴിഞ്ഞവർഷം ജൂലായ് 22ന് ശ്രീറാം മൂന്നാറിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം മുമ്പ് വി എസ് മൂന്നാർ ദൗത്യം നടത്തിയതിൽ നിന്നും അൽപം ഭിന്നമായിരുന്നു.
2007-08 കാലത്തെ കെട്ടിടം പൊളിക്കലിനും കോലാഹലങ്ങൾക്കുംശേഷം വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഫയൽ ചെയ്ത കേസിൽ, മൂന്നാർ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ എൻഓസി ലഭിച്ചതിന് ശേഷമേ നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ മൂന്നാർ ടൗൺ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രമേ ഈ ഉത്തരവ് ഭാഗികമായി പോലും പാലിക്കപ്പെട്ടുള്ളൂ. കണ്ണൻ ദേവൻ കമ്പനി ആദ്യകാലത്ത് തൊഴിലാളികൾക്കായി സ്ഥാപിച്ച പരിമിതമായ സൗകര്യങ്ങളുള്ള ടൗൺഷിപ്പായിരുന്നു മൂന്നാർ.
മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിയപ്പെടുകയും, ഇതു മുന്നിൽക്കണ്ട് 1995 മുതലിങ്ങോട്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും, ലോഡ്ജുകളും റിസോർട്ടുകളും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമായി നിർമ്മിക്കപ്പെടുകയും ക്രമേണ പുഴയുടെതീരം കൂടുതൽകൂടുതൽ കൈയേറപ്പെടുകയും ചെയ്തു. 2015 അവസാനത്തോടെ മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെവരെ തടസ്സപ്പെടുത്തുന്ന വിധത്തിൽ നിർമ്മാണങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ച ദയനീയമായ അവസ്ഥ സംജാതമായി.
കോടതി ഉത്തരവ് വന്ന 2010 ജനുവരി മുതൽ 2015 വരെ നിരവധി സബ്കളക്ടർമാരും, ജില്ലാകളക്ടർമാരും വന്നുപോയി. പക്ഷേ, ഇവരിലാരും കോടതി ഉത്തരവ് പാലിക്കാൻ ധൈര്യം കാണിച്ചില്ല; അല്ലെങ്കിൽ അവരെക്കൊണ്ട് ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും ചെയ്യിച്ചില്ല. 2015 ൽ ദേവികുളം ആർ.ഡി.ഒ ആയി ചുമതലയേറ്റ സബിൻ സമീദ് 2010ലെ കോടതി ഉത്തരവ് നടപ്പാക്കുവാൻ ധൈര്യംകാണിച്ചു. അങ്ങനെ മൂന്നാറിലെ 8 വില്ലേജുകളിലെ എല്ലാ നിർമ്മാണങ്ങൾക്കും ജില്ലാകളക്ടറുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
കൃഷിക്കും വീടുവച്ചു താമസിക്കുന്നതിനും മാത്രമായി നൽകുന്ന പട്ടയ ഭൂമിയിലും, ഏലംകൃഷിക്ക് മാത്രമായി നല്കിയ ഏലപ്പട്ടയ ഭൂമിയിലും വ്യവസ്ഥകൾ ലംഘിച്ച് പണിതുകൊണ്ടിരുന്ന നൂറോളം റിസോർട്ടുകളുടെ നിർമ്മാണം ഇതോടെ പാതിവഴിയിൽ നിലച്ചു. എൻഓസി ഇല്ലാത്ത എല്ലാ നിർമ്മാണങ്ങൾക്കും നിരോധന ഉത്തരവ് നൽകിത്തുടങ്ങി. വീടുകൾ നിർമ്മിക്കുന്നതിന് മാത്രം അനുമതി നൽകിവന്നു. ഈ സാഹചര്യത്തിലേക്കാണ് പുതിയ എൽഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ 2016 ജൂലായ്മാസത്തോടെ ശ്രീറാം വെങ്കിട്ടരാമൻ ദേവീകുളം സബ് കളക്ടറായി ചുമതലേയൽക്കുന്നത്.
ഭരണകക്ഷികൾ തന്നെ ശ്രീറാമിന് എതിരെ കൊടിപിടിക്കുമ്പോൾ
അതേസമയം തന്നെ പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഇടുക്കിയിൽ സിപിഎമ്മും റവന്യൂ വകുപ്പ് കയ്യാളുന്ന സിപിഐയും തമ്മിൽ വൻ വാക്കുപോര് പരസ്യമായി നടന്നിരുന്നു. കയ്യേറ്റങ്ങൾ ഒഴിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതിനെ ചൊല്ലിയായിരുന്നു ഈ തർക്കം രൂപപ്പെട്ടത്. ജില്ലയിലെ പ്രബല നേതാവുകൂടിയായ ഇപ്പോഴത്തെ മന്ത്രി എംഎം മണി അന്ന് സിപിഐ മന്ത്രിമാർക്കെതിരെ പരസ്യമായി രംഗത്തുവരികയും ഇതിന് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ രംഗത്തെത്തുകയും ചെയ്തത് വലിയ വാർത്തയുമായി. എന്നാൽ ഇപ്പോൾ മണി മന്ത്രിയായതോടെ സിപിഎമ്മിന്റെ വാദങ്ങൾക്ക് ജില്ലയിൽ പ്രാബല്യമേറിയ സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. സമ്മർദ്ദമേറിയതോടെ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കുന്ന സബ്കളക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി ഉൾപ്പെടെ രംഗത്തെത്തിയത് ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ് ജില്ലയിൽ.
ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് ദേവികുളം സബ്കളക്ടർക്കെതിരെ സിപിഐ പ്രത്യക്ഷമായി രംഗത്തെത്തിയത് വലിയ വാർത്തയായി. സിപിഐ റവന്യൂ വകുപ്പ് ഭരിക്കുമ്പോൾ ജില്ലയിലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ പാർട്ടി ജില്ലാ സെക്രട്ടറി ശിവരാമൻ തന്നെ രംഗത്തെത്തുകയായിരുന്നു. ദേവികുളത്ത് ചുമതലയേറ്റ നാൾ മുതൽ ഈ ഉദ്യോഗസ്ഥൻ പല വിധത്തിൽ ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടുമായി മുന്നോട്ടു പോവുകയാണെന്നായിരുന്നു ശിവരാമൻ ഉന്നയിച്ച ആരോപണം. കാന്തല്ലൂർ, മറയൂർ, വട്ടവട ഉൾപ്പെട്ട അഞ്ച് വില്ലേജുകളിൽ കൈവശാവകാശ സർട്ടിഫിക്കറ്റിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി സബ്കളക്ടർ പുറപ്പെടുവിച്ച ഉത്തരവ് ഉടൻ പിൻവലിക്കണമെന്നായിരുന്നു ആവശ്യം.
നിയന്ത്രണം മൂലം ഭവനനിർമ്മാണം, വൈദ്യുതി കണക്ഷൻ, ബാങ്ക് വായ്പ തുടങ്ങിയ ആവശ്യങ്ങൾക്ക് അപേക്ഷിക്കാൻ ആവുന്നില്ലെന്നും തനിക്ക് ഇഷ്ടമുള്ളയാളുകൾ കുന്നിടിച്ച് നിരത്തിയാലും തിരിഞ്ഞുനോക്കാത്ത ഉദ്യോഗസ്ഥൻ സാധാരണക്കാരന് ശൗചാലയം നിർമ്മിക്കാൻപോലും അനുവദിക്കില്ലെന്നും ആണ് ശിവരാമൻ ആരോപിച്ചത്. ഒരു പടികൂടി കടന്ന് എറണാകുളത്തെ ഒരു ചാനൽ പ്രവർത്തകനും കോൺഗ്രസ്സുകാരനായ ഒരു എംഎൽഎയുമാണ് സബ്കളക്ടറുടെ ജനദ്രോഹ നിലപാടുകൾക്ക് പിന്നിലെന്നും ശിവരാമൻ പറഞ്ഞുവച്ചു. നടപടികൾ നിർത്തിയില്ലെങ്കിൽ ബഹുജന പ്രക്ഷോഭം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്.
ഇതിന് പിന്നാലെ കുറച്ചുകൂടി ശക്തമായ നിലയിൽ സിപിഎമ്മിന്റെ പ്രതിഷേധവും എത്തി. ഫെബ്രുവരി 27ന് പാർട്ടിയുടെ കർഷക സംഘടനയായ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ആർ ഡി ഓ ഓഫീസ് മാർച്ച് നടത്തിയായിരുന്നു പ്രതിഷേധം. കൈവശാവകാശ രേഖകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് കർഷകരെ ബുദ്ധിമുട്ടിലാക്കിയെന്നാണ് അവർ ആരോപിച്ചത്. എല്ലാ അധികാരവും തന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നു എന്ന അബദ്ധ ധാരണയിൽ വിശ്വസിക്കുകയും മീഡിയ മാനിയ തലയ്ക്ക് പിടിക്കുകയും ചെയ്ത ഈ ഉദ്യോഗസ്ഥനെ ജില്ലയ്ക്ക് പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് കർഷക സംഘം സമരരംഗത്ത് എത്തിയത്.
ശ്രീറാമിനെ മൂന്നാറിൽ നിന്ന് തെറിപ്പിക്കാൻ ശക്തമായ സമര പരിപാടികളുമായി ജില്ലയിലെ രാഷ്ട്രീയ നേതൃത്വം കക്ഷിഭേദമില്ലാതെ കച്ചകെട്ടി ഇറങ്ങുകയാണ്. ജില്ലയിലെ പ്രമുഖ നേതാവും ഇപ്പോൾ വൈദ്യുതി മന്ത്രിയുമായ എം.എംമണി, ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, ഇടുക്കി എംപി ജോയ്സ്ജോർജ്, സിപിഐ ജില്ലാസെക്രട്ടറി കെ.കെ ശിവരാമൻ, സി.പി.എം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ.കെ.ജയചന്ദ്രൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് സി.വി വർഗീസ് തുടങ്ങിയവരെല്ലാം ദേവികുളം സബ് കളക്ടർക്കെതിരെയും റവന്യൂ വകുപ്പിന്റെ നടപടികൾക്കെതിരെയും പലപ്പോഴും ശക്തമായി പ്രതികരിച്ചുകഴിഞ്ഞു. ഈ ആരോപണങ്ങൾക്കൊപ്പമാണ് ജില്ലയിലെ വലിയൊരു വിഭാഗം മാധ്യമങ്ങളും നിലകൊള്ളുന്നത്. അത്രയ്ക്കും ശക്തമായാണ് എസ്റ്റേറ്റ്, റിസോർട്ട് മാഫിയ ചെലുത്തുന്ന സ്വാധീനം.
വൻകിട റിസോർട്ടുകളെ ശ്രീറാം തൊട്ടപ്പോഴാണ് എല്ലാവർക്കും പൊള്ളിയത്. അതിന്റെ കഥ നാളെ
Stories you may Like
- ശ്രീറാം വെങ്കിട്ടരാമൻ ജനുവരി 16 ന് വീണ്ടും ഹാജരാകാൻ കോടതി ഉത്തരവ്
- വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം തേടി ശ്രീറാം വെങ്കിട്ടരാമൻ
- മൂന്നാർ സമര നായകനും സന്തോഷത്തിൽ; വീണ്ടും വി എസ് ഫാക്ടറിൽ ചർച്ച
- ശ്രീറാം വെങ്കിട്ടരാമൻ ഡിസംബർ 11 ന് ഹാജരാകാൻ വിചാരണ കോടതി ഉത്തരവ്
- കെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്