കേരളം കണ്ടു പഠിക്കുന്നത് ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങളുള്ള ബ്രിട്ടനെ; അപകടത്തിൽ പെട്ടവർക്ക് 48 മണിക്കാർ സൗജന്യ ചികിത്സ നൽകുന്ന ട്രോമാ കെയർ പദ്ധതിക്ക് ആവേശമായത് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ രഹസ്യ ബ്രിട്ടീഷ് സന്ദർശനം; പദ്ധതി യാഥാർത്ഥ്യമാക്കാൻ സഹായവുമായി എത്തുന്നത് വാർവിക് യൂണിവേഴ്സിറ്റി; സംസ്ഥാനത്തെ ആതുരസേവന രംഗത്തെ ഉടച്ചുവാർക്കലും പിന്നാലെ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനമായ ബ്രിട്ടനിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ പ്രവർത്തന രീതികൾ കേരളത്തിലേക്കും പറിച്ചു നടാൻ ഒരുക്കങ്ങൾ തുടങ്ങിയിരിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി വാഹന അപകടത്തിൽ പരുക്കേൽക്കുന്നവരുടെ അടിയന്തിര ചികിത്സയ്ക്കായി ഇന്നലെ പ്രഖ്യാപിക്കപ്പെട്ട ട്രോമാ കെയർ സൗജന്യ ചികിത്സ പദ്ധതിയിൽ കഴിഞ്ഞ ആഴ്ച ബ്രിട്ടനിൽ എത്തി ആരോഗ്യ സംവിധാനത്തെ കുറിച്ച് പഠനം നടത്തിയ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പ്രത്യേക ശ്രദ്ധ മൂലമാണ് എന്ന് കൂടിയാണ് വ്യക്തമാകുന്നത്.
അടിയന്തിര ഘട്ടങ്ങളിൽ ഏറ്റവും വേഗത്തിൽ മികച്ച ചികിത്സ സംവിധാനം ഒരുക്കുന്ന ബ്രിട്ടീഷ് ആരോഗ്യ മേഖലയുടെ പ്രവർത്തന രീതികൾ കേരളത്തിലേക്ക് അതേവിധം പറിച്ചു നടാൻ കേരളത്തെ സഹായിക്കാൻ ഒരുങ്ങുന്നത് ബ്രിട്ടണിലെ ഏറ്റവും മികച്ച സർവ്വകലാശകളിൽ ഒന്നായ വാർവിക് യൂണിവേഴ്സിറ്റിയാണ്. ഇത് സംബന്ധിച്ച് സർവകലാശാലയിലെ വിദഗ്ധരും മലയാളി ജീവനക്കാരും ഉൾപ്പെടെയുള്ള സംഘവുമായി ഇക്കഴിഞ്ഞ 23, 24 തീയതികളിൽ രണ്ടു ദിവസം പൂർണ്ണമായും ചെലവിട്ടാണ് മന്ത്രി ശൈലജയും സംഘവും നാട്ടിലേക്കു മടങ്ങിയത്. യുകെയിലെ ആരോഗ്യ സംവിധാനത്തിന്റെ പ്രത്യേകതകൾ പഠിക്കാനും അത് കേരളത്തിൽ നടപ്പാക്കാൻ സഹായിക്കാമെന്ന വാർവിക് യൂണിവേഴ്സിറ്റിയുടെ വാഗ്ദാനത്തെ തുടർന്ന് വിദഗ്ധരുമായി ചർച്ചക്കാണ് മന്ത്രിയും സംഘവും എത്തിയത്.
യുകെയിലെ ഏറ്റവും പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ ഒന്നായ വാർവിക് യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ സൊസൈറ്റി ഏറെ ശ്രദ്ധ നേടിയ പ്രവർത്തനങ്ങളുമായി ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുമായി ഇതിനകം തന്നെ പലവിധ സഹകരണ പദ്ധതികളിൽ ഏർപ്പെട്ടിട്ടുണ്ട്. ശശി തരൂർ എംപിയും പോണ്ടിച്ചേരി ലഫ്റ്റാന്റ് ഗവർണർ കിരൺ ബേദിയും ഒക്കെ വാർവിക് യൂണിവേഴ്സിറ്റിയിലെ സ്ഥിരം പ്രഭാഷകർ കൂടിയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയിലെ മികച്ച സംസ്ഥാനങ്ങളിൽ ഒന്നായ കേരളവുമായുള്ള സഹകരണം ഏറെ പ്രതീക്ഷകളോടെയാണ് വാർവിക് വിദഗ്ദ്ധർ കാണുന്നത്. പ്രത്യേകിച്ചും ഒട്ടേറെ മലയാളി ഫാക്കൽറ്റി അംഗങ്ങൾ യൂണിവേഴ്സിറ്റിയിൽ ഉള്ള നിലയ്ക്കും.
എൻ എച്ച് എസ് സംവിധാനത്തിലെ ജി പി ചികിത്സയടക്കം കേരളത്തിൽ പ്രാഥമിക ചികിത്സയിലും പരിശീലന പരിപാടികളിലും ഗവേഷണ രംഗത്തും ഒക്കെ ബ്രിട്ടീഷ് മോഡൽ പകർത്തുകയാണ് സഹകരണത്തിൽ പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതുവഴി കേരളത്തിലെ ആരോഗ്യ ചികിത്സ സംവിധാനം അടിമുടി മാറുകയാണ് എന്നുറപ്പിക്കാം. ഓരോ പൗരനും ആരോഗ്യ സുരക്ഷാ ഉറപ്പാക്കുന്ന ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ പദ്ധതിയായ എൻഎച്ച്എസ് ബ്രിട്ടീഷ് സർക്കാരിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാർ ബജറ്റിലെ പ്രധാന ഭാഗം തന്നെ എൻഎച്ച്എസ് പ്രവർത്തനത്തിന് മാറ്റി വയ്ക്കപ്പെടുകയാണ്.
ഈ രീതി കേരളത്തിൽ നടപ്പാക്കാനായാൽ വലിയ വിപ്ലവം തന്നെയാണ് സംഭവിക്കുക. നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് ചുക്കാൻ പിടിക്കാൻ വാർവിക് യൂണിവേഴ്സിറ്റിയിലെ ഡീൻ പ്രൊഫ് സുധേഷ് കുമാർ തന്നെ തയ്യാറാകുന്നതോടെ കൂടുതൽ വേഗതയാർന്ന നീക്കം വഴി ബ്രിട്ടീഷ് ആരോഗ്യ മേഖലയിലെ സദ്ഫലങ്ങൾ കേരളത്തിലും എത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ജനങ്ങളുടെ ഉയർന്ന ആയുർദൈർഘ്യവും പ്രമേഹം പോലുള്ള നിശബ്ദ രോഗങ്ങളുടെ അധിക സാന്നിധ്യവും ഒക്കെ ബ്രിട്ടീഷ് ആരോഗ്യ സംവിധാനത്തിന്റെ സഹായത്തോടെ തരണം ചെയ്യാനാകും എന്ന പ്രതീക്ഷയാണ് മുന്നിൽ ഉള്ളതെന്ന് ചർച്ചകളിൽ കേരളത്തിന് വേണ്ടി സംസാരിച്ച മന്ത്രി ശൈലജ വ്യക്തമാക്കി.
ഇത്തരം കാര്യങ്ങളിൽ അടിസ്ഥാന തലത്തിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നേഴ്സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ബോധവൽക്കരിക്കുകയും മാർഗ്ഗ നിർദ്ദേശം ചെയ്യുകയുമാണ് ഉദ്ദേശം. സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനധൻ, ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസ് ഡോ. സരിത ആർ എൽ, കേരള യൂണിവേഴ്സ്റ്റിറ്റി ഹെൽത്ത് ഡീൻ ഡോ. ഹരികുമാർ നായർ, പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്ന മുഖ്യമന്ത്രിയുടെ ടീം അംഗം ഡോ. ദേവകിരൺ എന്നിവരാണ് സംഘത്തിൽ ഉൾപ്പെട്ടിരുന്നത്.
രണ്ടു ദിവസത്തെ സന്ദർശനത്തിനിടയിൽ കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗവും മറ്റു ഡിപ്പാർട്ട്മെന്റുകളും സന്ദർശിച്ച സംഘം കവൻട്രി സിറ്റി ജിപി കേന്ദ്രവും മറ്റു ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവും മനസ്സിലാക്കുന്നതിനു ശ്രദ്ധ നൽകി. ആരോഗ്യ മേഖലയിലെ വിദഗ്ധരും വാർവിക് മെഡിക്കൽ സ്കൂൾ അംഗങ്ങളും സംഘത്തിന് പ്രവർത്തന രീതികൾ വിവരിച്ചു നൽകി. Chief Medical Officer and Deptuy Chief Executive Officer of UHCW NHS Trust പ്രൊഫ. മേഘ്ന പണ്ഡിറ്റാണ് ആശുപത്രി പ്രവർത്തനങ്ങൾ വിശദീകരിച്ചത്.
അതേ സമയം, മന്ത്രിയുടെ സന്ദർശനം തികച്ചും ഔദ്യോഗികം ആയിരിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം. അടുത്തിടെ കേരളത്തിൽ നിന്നെത്തുന്ന നേതാക്കൾ പഴി കേൾക്കുന്ന സാഹചര്യത്തിലാണ് മന്ത്രി ശൈലജയുടെ ബ്രിട്ടീഷ് സന്ദർശനം സ്വകാര്യ വ്യക്തികളുടെ പിടിയിലാകാതെ ഗുണകരമായ നേട്ടമായി മാറുന്നത്. കഴിഞ്ഞ മാസം മന്ത്രി ബാലനും എട്ടു എംഎൽഎമാരും ലക്ഷങ്ങൾ ചെലവിട്ടു പാർലമെന്റ് പഠനം നടത്താൻ എത്തിയപ്പോൾ പാർലമെന്റ് അടഞ്ഞു കിടന്നതിലൂടെ മാധ്യമ വിമർശനം നേരിടേണ്ടി വന്നത് പാർട്ടിയിലും ചർച്ച ആയിരുന്നു.
സർക്കാർ ഫണ്ട് ധൂർത്തടിച്ചു എന്ന് ആരോപണം കേട്ട സന്ദർശനത്തിൽ ഉൾപ്പെട്ട വിവാദ പുരുഷനായ എംഎൽഎ ഹോട്ടലും പബും കറങ്ങി നടന്നു കുടിച്ചു കൂത്താടിയതും പാർട്ടി കേന്ദ്രങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് അടുത്ത നിയമ സഭ സമ്മേളനത്തിൽ പ്രതിപക്ഷ എംഎൽഎ മാരിൽ ഒരാൾ ഇത് സംബന്ധിച്ച് ചോദ്യോത്തര വേളയിൽ വിഷയം ഉന്നയിക്കാനും ശ്രമം നടത്തുന്നതായി വിവരം ലഭിച്ചു.
മന്ത്രി ബാലന്റെയും സംഘത്തിന്റെയും വരവിനു മുന്നോടിയായി കേരളത്തിൽ നിന്ന് തന്നെ യുകെയിലെ ഒട്ടേറെ വ്യക്തികളെ ഇമെയിൽ മുഖേനെ വിവരം അറിയിച്ചിരുന്നു. പേരിനു ചൂണ്ടിക്കാട്ടാൻ മലയാളം മിഷൻ ഉത്ഘാടനം നടത്താൻ മാത്രമാണ് ബാലനും സംഘത്തിനും കഴിഞ്ഞത്. ഈ ഒരു ചടങ്ങിനാണോ ദശ ലക്ഷങ്ങൾ ചെലവിട്ടു വൻസംഘം കേരളത്തിൽ നിന്നും യുകെയിൽ എത്തിയത് എന്ന ചോദ്യമാണ് പ്രധാനമായും നേരിടേണ്ടി വന്നത്. മാത്രമല്ല, വടംവലി നടക്കുന്നിടത്തും മത ചടങ്ങിലും ഒക്കെ എംഎൽഎമാരെ അതിഥികളായി ലഭിക്കാൻ നടത്തിയ ശ്രമങ്ങൾ സർക്കാർ തലത്തിൽ ഗൗരവമായ ഇടപെടലുകൾക്ക് കാരണമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും തന്നെ ഭാവിയിൽ ഇത്തരം വിമർശനം കേൾക്കാതിരിക്കാൻ കർശന നിർദ്ദേശം നൽകിയതായി വിവരം ലഭിച്ചു. ഇക്കാരണത്താൽ കൂടി ആയിരിക്കാം മന്ത്രി ശൈലജയുടെ സന്ദർശനം പരമ രഹസ്യമായി മാറിയതും യുകെ മലയാളികൾക്കിടയിലെ റാഞ്ചൽ വിദഗ്ദ്ധർക്ക് അവസരം ലഭിക്കാതെ പോയതും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്