അതിസുന്ദരികളായ മദാമ്മമാരെ വലവീശിപ്പിടിക്കുന്നതിൽ മിടുക്കൻ; ലണ്ടൻ നൈറ്റ് ക്ലബ്ബുകളിലെ സ്ഥിരം സാന്നിധ്യം; ക്രിക്കറ്റിൽ ദൈവമായപ്പോഴും കുത്തഴിഞ്ഞ ജീവിതംകൊണ്ട് ശ്രദ്ധനേടി; മാമൂലുകളെ ഇപ്പോഴും മുറുകെ പിടിക്കുന്ന പാക്കിസ്ഥാനിലെ ജനങ്ങൾ എന്തുകൊണ്ടാണ് മദാമ്മമാരുടെ ഹീറോയായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രിയാക്കുന്നത്
മറുനാടൻ മലയാളി ബ്യൂറോ
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ സൈന്യത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാൻ തെഹ്രീക്-ഐ-ഇൻസാഫ് (പിടിഐ) പാർട്ടി മുന്നേറുമ്പോൾ പുതിയ പ്രധാനമന്ത്രിയായി പാക് ജനത മനസ്സിൽക്കാണുന്നത് അവരുടെ എക്കാലത്തെയും വലിയ ഹീറോയെയാണ്. 1992-ൽ പാക്കിസ്ഥാനെ ക്രിക്കറ്റ് ലോകകപ്പിലേക്ക് നയിച്ച ഓൾറൗണ്ടർ ഇമ്രാൻ ഖാനെ. മതവും മാമൂലുകളും മുറുകെപ്പിടിക്കുന്ന, മതഭീകരർ നടമാടുന്ന പാക്കിസ്ഥാനിൽ, അതിനൊക്കെ വിരുദ്ധമായി ജീവിക്കുന്ന ഇമ്രാൻ എങ്ങനെ പ്രധാനമന്ത്രിയാകുമെന്ന ചോദ്യവും ഒരുഭാഗത്ത് ഉയരുന്നുണ്ട്.
1992-ൽ ലോകകപ്പിലേക്ക് പാക്കിസ്ഥാനെ നയിച്ച ക്യാപ്റ്റനാണ് ഇമ്രാൻ ഖാൻ. ഇന്ത്യക്ക് സച്ചിൻ തെണ്ടുൽക്കർ ദൈവമായതുപോലെ പാക് ക്രിക്കറ്റ് ആരാധകർ ഇമ്രാനും അത്തരമൊരു സ്ഥാനമാണ് നൻകിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് വരുന്നതിന് മുമ്പ് ഇമ്രാൻ ഖാൻ ശരിക്കുമൊരു പ്ലേ ബോയ് ആയിരുന്നു. ലണ്ടനിൽ മദാമ്മമാരുടെ ഉറക്കം കളഞ്ഞ സുന്ദരൻ. നൈറ്റ് ക്ലബ്ബുകളിൽ സ്ഥിരം സാന്നിധ്യം. കൗമാരരകാലത്തുതന്നെ ഇംഗ്ലണ്ടിലെത്തിയ ഇമ്രാൻ ഖാൻ വളർന്നതും ജീവിച്ചതും ശരിക്കുമൊരു സായിപ്പിനെപ്പോലെയാണ്.
ധനാഢ്യനായ സിവിൽ എൻജിനീയറുടെ മകനായി ജനിച്ച ഇമ്രാൻ ഖാൻ ചെറുപ്പത്തിലേ ലണ്ടനിലെത്തിയതാണ്. വോഴ്സസ്റ്ററിലെ റോയൽ ഗ്രാമർ സ്കൂളിൽ ചേർന്നപ്പോൾത്തന്നെ, എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു പഠനത്തിലും ക്രിക്കറ്റിലും അതിസമർഥനായിരുന്ന ഇമ്രാൻ ഖാൻ. പിന്നീട് ഓക്സ്ഫഡിലെ കെബിൾ കോളേജിൽ ഫിലോസഫിയും ഇക്കണോമിക്സും പൊളിറ്റിക്സും പഠിക്കാനെത്തി.
എൺപതുകളുടെ തുടക്കത്തിൽ സസക്സിനുവേണ്ടി അദ്ദേഹം കളിക്കാൻ തുടങ്ങി. പാക്കിസ്ഥാൻ ടീമിലും സ്ഥാനം നേടി. പാക്കിസ്ഥാൻ ടീമിലെത്തിയെങ്കിലും ലണ്ടനിലായിരുന്നു ഏറിയസമയവും. നൈറ്റ്ബ്രിഡ്ജിലെ ഫ്ളാറ്റിലായിരുന്നു താമസം. ഒട്ടേറെ സ്ത്രീ സൗഹൃദങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു. സൂസന്ന കോൺസ്റ്റന്റൈനും ലേഡി ലിസ കാംബലും എമ്മ സെർജന്റുമൊക്കെ അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ പലകാലങ്ങളിൽ കടന്നുപോയി. സ്ത്രീകളെ മയക്കുന്നതരം സുഗന്ധമായിരുന്നു ഇമ്രാനെന്നാണ് അദ്ദേഹവുമായി അടുപ്പമുണ്ടായിരുന്ന മോൽ മാരി ഹെൽവിൻ ഒരിക്കൽ പറഞ്ഞത്.
തന്റെ രാജ്യത്ത് ഇത്തരത്തിൽ പെൺകുട്ടികളുമായി ഇടപഴകാൻ സാധിക്കാത്തതിൽ നിരാശനായ കാലവും ഇമ്രാനുമുണ്ടായിരുന്നു. 1984-ൽ നൽകിയ ഒരഭിമുഖത്തിൽ പാക്കിസ്ഥാനിൽ ഡിസ്കോകളോ ബാറുകളോ പെൺകുട്ടികളെ കണ്ടുമുട്ടാനുള്ള സ്ഥലങ്ങളോ ഇല്ലാത്തത്തിൽ അദ്ദേഹം നിരാശ പ്രകടിപ്പിച്ചു.
ബ്രി്ട്ടീഷ് ശൈലിയിലാണ് അദ്ദേഹം വളർന്നത്. നൈറ്റ് ക്ലബ്ബുകളിൽ സുന്ദരുമാർക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ട്രാംപ് എന്ന നൈറ്റ് ക്ലബ്ബിൽവച്ചാണ് 1986-ൽ സീറ്റ വൈറ്റിനെ ഇമ്രാൻ ഖാൻ പരിചയപ്പെടുന്നത്. പത്തുവർഷത്തിനുശേഷം തന്റെ ആദ്യഭാര്യ ജമൈമ ഗോൾഡ്സ്മിത്തിനെ ഇമ്രാൻ കണ്ടുമുട്ടിയതും ഇവിടെവെച്ചുതന്നെ. ട്രാംപിൽ ഒരുകാലത്ത് ജമൈമയുമായി നിത്യസന്ദർശകനായിരുന്നു ഇമ്രാൻ ഖാൻ.
1992-ൽ ക്രിക്കറ്റിൽനിന്ന് വിരമിച്ചതോടെ, പ്ലേബോയ് ശൈലിയിലുള്ള ജീവിതത്തോടും അദ്ദേഹം വിടപറയാൻ തുടങ്ങി. പാക്കിസ്ഥാനിൽ തനിക്ക് പുതിയൊരു ദൗത്യമുണ്ടെന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ. ആദ്യകാമുകിയായ സീറ്റ വൈറ്റിൽ ഇമ്രാന് ഒരു മകൾ ജനിച്ചിരുന്നു. ടൈറിയാൻ എന്ന മകൾ തന്റേതല്ലെന്ന് ഇമ്രാൻ വാദിച്ചു. എന്നാൽ, 1997-ൽ കോടതി കുട്ടി ഇമ്രാന്റേതുതന്നെയെന്ന് വിധിച്ചു.
പാക്കിസ്ഥാനിൽ സ്ഥിരതാമസമാക്കിയ ഇമ്രാൻ, 1994-ൽ അമ്മയുടെ പേരിലൊരു ക്യാൻസർ ആശുപത്രിക്ക് ധനസമാഹരണം നടത്തിക്കൊണ്ടാണ് പൊതുപ്രവർത്തനത്തിന് തുടക്കമിട്ടത്. യഹൂദവംശജയും തന്നെക്കാൾ 20 വയസ്സിനെങ്കിലും ഇളപ്പവുമുള്ള ജമൈമയെ 1995-ൽ ഇമ്രാൻ വിവാഹം കഴിച്ചത് പാക്കിസ്ഥാനിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. എന്നാൽ, ക്രിക്കറ്റിലൂടെ അദ്ദേഹം ആർജിച്ച വ്യക്തിപ്രഭാവം അതിനെ അതിജീവിക്കാൻ അദ്ദേഹത്തെ സഹായിച്ചു.
1996-ൽ ഇമ്രാൻ ഖാൻ തന്റെ രാഷ്ട്രീയ പാർട്ടിക്ക് രൂപം കൊടുത്തു. പിറ്റേക്കൊല്ലമാണ് ജമൈമ സുലൈമാൻ ഇസ ഖാൻ തന്റെ ആദ്യമകനെ പ്രസവിച്ചത്. 1997-ലെ തിരഞ്ഞെടുപ്പിൽ ഇമ്രാന്റെ പാർട്ടിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. 1999-ൽ ഖ്വാസിം എന്ന രണ്ടാമത്തെ മകനെയും ജമൈമ പ്രസവിച്ചു. പഠനം തുടരുന്നതിനുവേണ്ടി ജമൈമ ലണ്ടനിലേക്ക് നീങ്ങിയതോടെ ഇമ്രാൻ ഒറ്റയ്ക്കായി. പൊതുപ്രവർത്തനത്തിന്റെ തിരക്കുകൾകൂടിയായതോടെ, ദാമ്പത്യം ബാധ്യതയായി. 2004-ൽ ഇമ്രാനും ജമൈമയും പിരിഞ്ഞു.
പക്ഷേ, പ്രണയം ഇമ്രാനെ വിട്ടുപോയില്ല. ജമൈമയുമായി വീണ്ടും ചേരുമെന്ന അഭ്യൂഹം പലതവണ ഉയർന്നുവന്നു. ഇതിനിടെ, ബിബിസി ലേഖികയായ റേഹം ഖാൻ ഇമ്രാന്റെ മനസ്സിലേക്കെത്തി. 2015-ൽ തുടങ്ങിയ അവരുടെ ബന്ധം പത്തുമാസമേ നീണ്ടുനിന്നുള്ളൂ. 2012-ൽ പാക്കിസ്ഥാനിലെത്തി ഇമ്രാനെ അഭിമുഖം നടത്തിയതുമുതൽ തുടങ്ങിയ ബന്ധമായിരുന്നു 2015-ൽ വിവാഹത്തിലെത്തിയത്.
ഇക്കൊല്ലം ഫെബ്രുവരിയിൽ ഇമ്രാൻ വീണ്ടും വിവാഹിതനായി. ഇക്കുറി സൂഫി പണ്ഡിതയായ ബുഷ്റ മനേകയാണ് ഇമ്രാന്റെ ജീവിതത്തിലേക്കെത്തിയത്. തന്റെ വധുവിന്റെ മുഖം വിവാഹം വരെ ഇമ്രാൻ പോലും കണ്ടിരുന്നില്ല. ബുഷ്റ ഇമ്രാന്റെ ജീവിതവിജയത്തിന് പിന്നിലെ മുഖ്യ ഉപദേഷ്ടാവാണെന്ന് കരുതുന്നവരുണ്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി പദത്തിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് പിന്നിലും ബുഷ്റയാണെന്നാണ് അവർ പറയുന്നത്.
നവാസ് ഷെരീഫിനെതിരായ കോടതിവിധി ഇമ്രാൻഖാന്റെ പാക്കിസ്ഥാൻ തെഹ്രീക് ഇ-ഇൻസാഫിന് അനുകൂലമാകുമെന്ന് നേരത്തെതന്നെ വിലയിരുത്തപ്പെട്ടിരുന്നു. സൈനിക നേതൃത്വത്തിന്റെ പിന്തുണ ഖാനൊപ്പമാണെ വാർത്തകളും പ്രചരിച്ചിരുന്നു. ഷരീഫിന്റെ സഹോദരനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ ഷഹബാസ് ഷരീഫാണ് പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസിനെ നയിച്ചത്. ഷരീഫിന് പത്തുവർഷം തടവ് വിധിച്ചുകൊണ്ടുള്ള കോടതിവിധി പുറത്തെത്തിയതോടെ രാജ്യമെങ്ങും 'അബ് സിർഫ് ഇമ്രാൻ ഖാൻ (ഇനി ഇമ്രാൻഖാൻ മാത്രം)' എന്ന മുദ്രാവാക്യവുമായി ബാനറുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഷരീഫിനെതിരേയുള്ള കേസിൽ കോടതിയിലും തെരുവിലും ഒരുപോലെ വിജയം നേടാൻ ഇമ്രാനായി. പാക്കിസ്ഥാനിലെ സൈനികനേതൃത്വത്തിന്റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാന്റെ നീക്കങ്ങളെന്നത് പരസ്യമായ രഹസ്യമായിരുന്നു.
രാഷ്ട്രീയത്തിൽ നവാസ് ഷരീഫിന്റെ പിൻഗാമിയാകുമെന്ന് ഉറപ്പിച്ചിരുന്ന അദ്ദേഹത്തിന്റെ മകൾ മറിയം ഷരീഫിനെയും അഴിമതിക്കേസിൽ തളയ്ക്കാനായെന്നതാണ് ഇമ്രാൻഖാന്റെ വിജയമുറപ്പിച്ച മറ്റൊരു ഘടകം. ഷരീഫിനെപ്പം മറിയത്തിന് ഏഴുവർഷവും ഭർത്താവ് മുഹമ്മദ് സഫ്ദറിന് ഒരു വർഷവും കോടതി തടവ് വിധിച്ചിരുന്നു. ഷരീഫിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാക് സുപ്രീംകോടതി അയോഗ്യത കൽപിച്ചതോടെ പാക്കിസ്ഥാൻ മുസ്ലിം ലീഗ്-നവാസിന്റെ മുഴുവൻ പ്രതീക്ഷയും മറിയത്തിലായിരുന്നു. നാടുവാഴി രാഷ്ട്രീയത്തിന്റെ പ്രതീകമെന്നാണ് ഇമ്രാൻ ഖാനെ പിന്തുണയ്ക്കുന്നവർ മറിയത്തെ വിശേഷിപ്പിച്ചത്. അഴിമതി വിരുദ്ധക്കോടതിയുടെ വിധിയിൽ ജയിലിലായതോടെ മറിയത്തിന്റെ രാഷ്ട്രീയഭാവിക്കുമേലും കരിനിഴൽ പതിച്ചു. രാഷ്ട്രീയ വിവാദങ്ങളും അക്രമം നിറഞ്ഞ പ്രചാരണങ്ങൾക്കും ശേഷം നടന്ന തിരഞ്ഞെടുപ്പിലാണ് കോടിക്കണക്കിനുവരുന്ന പാക് ജനത ഇമ്രാൻ ഖാന് അനുകൂലമായ വിധിയെഴുത്ത് നടത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍