ഗ്രീസിലും സ്ത്രീ പ്രവേശനമില്ലാത്ത ആരാധന കേന്ദ്രം ഉണ്ടെന്നു ബിബിസി; മൗണ്ട് എതോസിൽ സ്ത്രീകൾക്ക് മാത്രമല്ല പെൺ മൃഗങ്ങൾക്കും പ്രവേശനമില്ല; ലോകത്തു പലയിടത്തും ശബരിമല പോലെ ആചാരം നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തൽ സുപ്രീംകോടതിയിൽ എത്തുമോ?
മറുനാടൻ ഡെസ്ക്
ശബരിമലയിൽ യുവതികളായ സ്ത്രീകൾക്ക് പ്രവേശനം ഇല്ലെന്നത് കോടതിക്ക് മുന്നിൽ ലിംഗ സമത്വത്തിനു എതിരായി വ്യാഖ്യാനിക്കപ്പെട്ടപ്പോൾ ഇത്തരം ആചാരങ്ങൾ ലോകത്തു പലയിടത്തും നിലനിൽക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ബിബിസി രംഗത്ത് എത്തി. ഒരു പക്ഷെ ഇത്തരം ആരാധന കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നതുകൊണ്ടായിരിക്കാം ശബരിമലയിൽ ആചാരം ചോദ്യപ്പെടുന്നത്. ജപ്പാനിലെ ഒകിനോഷിമയിൽ ഒരു വർഷം വെറും 200 പേരെയാണ് പ്രവേശിപ്പിക്കുക.
ആർത്തവ കാലവും കടൽ മാർഗം എത്തണമെന്ന ദുർഘട സഞ്ചാര പാതയും കൂടിയാകാം സ്ത്രീകൾക്ക് ഓകിനോഷിമയിൽ ഇത്തരം വിലക്കുണ്ടാകാൻ കാരണം എങ്കിൽ ഗ്രീസിലെ മൗണ്ട് എതോസിൽ സ്ത്രീകൾക്ക് മാത്രമല്ല, പെൺ മൃഗങ്ങൾക്കും പ്രവേശനമില്ല. യുവതികളായ സ്ത്രീകൾക്ക് മാത്രം പ്രവേശന നിഷേധം എന്ന് പറയുമ്പോഴും ശബരിമല തർക്ക സ്ഥലമായി മാറുന്നത് ലിംഗ നീതിയുടെ പേരിൽ ആണെന്നത് ആചാരം സംരക്ഷിക്കാൻ ബാധ്യസ്ഥരായവർ തങ്ങളുടെ വാദം കൃത്യമായി അവതരിപ്പിക്കാൻ പരാജയപ്പെട്ടതുകൊണ്ടു കൂടിയാണ് ലോകത്തു ഇന്നും വികസിത രാജ്യങ്ങളിൽ പോലും ഇത്തരം ആചാരങ്ങൾ ഉണ്ടെന്ന വെളിപ്പെടുത്തൽ നൽകുന്ന സൂചന.
പ്രാചീന കാലം മുതൽ ഉള്ള റഷ്യൻ ഓർത്തോഡോക്സ് സന്യാസ സമൂഹമാണ് മൗണ്ട് എതോസ് നിയന്ത്രിക്കുന്നത്. അടുത്ത കാലത്തു റഷ്യൻ പ്രസിഡന്റ് ഗ്രീസിൽ എത്തിയപ്പോൾ ഇവിടം സന്ദർശിക്കാൻ തയ്യാറായതോടെയാണ് എത്യോസ് വാർത്തകളിൽ ഇടം പിടിച്ചത്. ഇപ്പോൾ യുവ സ്ത്രീകളുടെ പ്രവേശനം ശബരിമലയിൽ തർക്കമായി മാറിയപ്പോൾ ഇത്തരം ആചാരങ്ങൾ നിലനിൽക്കുന്ന കേന്ദ്രങ്ങളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ വിദേശ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയാണ്. എന്നാൽ കേരളത്തിലെ മാധ്യമങ്ങൾ ഇത്തരം അന്വേഷണം നടത്താൻ തയ്യാറായിട്ടില്ല എന്നതും കൗതുകമാണ്. ജപ്പാനിലെ ഓകിനോഷിമയുടെ കാര്യം മലയാളത്തിൽ ആദ്യമായി റിപ്പോർട്ട് ചെയ്തതും ബ്രിട്ടീഷ് മലയാളിയും മറുനാടൻ മലയാളിയുമാണ്.
എതോസിൽ ഏറ്റവും കുറഞ്ഞത് ആയിരം വർഷം എങ്കിലും റഷ്യൻ സന്യാസ സമൂഹത്തിന്റെ സാന്നിധ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. കടലിനോടു ചേർന്ന് 335 സ്ക്വയർ കിലോമീറ്ററിൽ പരന്നു കിടക്കുന്ന മൗണ്ട് എതോസ് തന്നെയാകാം ലോകത്തിൽ സ്ത്രീ പ്രവേശനം ഇല്ലാത്ത ഏറ്റവും വലിയ പ്രദേശം എന്നും കണക്കാക്കപ്പെടുന്നു. മൗണ്ട് എതോസിൽ പ്രവേശിക്കണമെങ്കിലും കടമ്പകൾ ഏറെയാണ്. ജപ്പാനിലെ ഓകിനോഷിമയിലേതു പോലെ ചുരുക്കം ആളുകളെയാണ് ഇവിടെയും പ്രവേശിപ്പിക്കുന്നത്. സന്ദർശനം നടത്താൻ മൗണ്ട് എതോസ് പിൽഗ്രിം ബ്യുറോയിൽ പാസ്പോർട്ട് അടക്കമുള്ള രേഖകൾ നൽകിയാൽ ദിവസം നൂറു ഓർത്തോഡോക്സ് വിശ്വാസികളെയും അല്ലാത്ത പത്തു പേരെയുമാണ് കടത്തി വിടുക. പുരുഷന്മാരോടൊപ്പം സ്ത്രീകൾ വന്നാൽ ഫെറി കടക്കും മുൻപ് അവരെ എതോസിന് ചേർന്നുള്ള കടൽ തീരങ്ങളിൽ താമസിപ്പിക്കും.
മൗണ്ട് എതോസിൽ കഴിഞ്ഞ ആയിരം വർഷത്തിനുള്ളിൽ ഒരു സ്ത്രീ പോലും കടന്നിട്ടില്ലത്രെ. തീരത്തിന് അഞ്ഞൂറ് മീറ്റർ അകലെ ഇവരെ തടയും. ഇതാണ് രീതി. ഇത് മറികടക്കാൻ ഇക്കാലമത്രയും ആരും ശ്രമിച്ചിട്ടുമില്ല. മൗണ്ട് എതോസ്, റിന്യുവൽ ഇൻ പാരഡൈസ്, എ ടെൻത് സെഞ്ചുറി ചാർട്ടർ എന്ന പുസ്തകം എഴുതിയ ഡോ ഗ്രെഹം സ്പീക് ഇവിടെ പെൺമൃഗങ്ങൾക്കു പ്രവേശനം ഇല്ലെന്നു പുസ്തകത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ പ്രവേശന നിക്ഷേധം എല്ലാവർക്കും അറിയാവുന്ന കാര്യം ആയതിനാൽ അക്കാര്യത്തിൽ കാര്യമായ പരാമർശം നടത്തിയിട്ടുമില്ല.
ഈ കടൽത്തീര മുനമ്പ് ഒന്നാകെ സന്യാസിമാർക്കുള്ള ആശ്രമമായി തീർന്നിരിക്കുകയാണ് എന്നാണ് ഇവിടെ എത്തുന്നവർക്ക് തോന്നുക. സന്യാസ ജീവിതത്തിന്റെ പവിത്രത നഷ്ടമാകാതിരിക്കാൻ വേണ്ടിയാകാം സ്ത്രീ പ്രവേശനം നിഷേധിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. മനുഷ്യ സഹജമായ വൈകാരിക ഇടപെടൽ അതിജീവിക്കാൻ സന്യാസ സമൂഹത്തിനും അത്ര എളുപ്പമല്ല എന്ന ആചാര്യന്മാരുടെ ദീർഘ വീക്ഷണമാകും ഇത്തരം ഒരു നിരോധനത്തിന് പിന്നിൽ എന്നും കരുതപ്പെടുന്നു.
അതേസമയം ക്രിസ്ത്യൻ വിശ്വാസവുമായി ബന്ധപ്പെട്ട ഐതിഹ്യവും മൗണ്ട് എതോസുമായി ചുറ്റപ്പെട്ടു നിൽക്കുന്നു. കന്യാമറിയം സൈപ്രസിലേക്കു പലായനം ചെയ്യുമ്പോൾ മൗണ്ട് എതോസിൽ വിശ്രമിച്ചു എന്നാണ് ഐതിഹ്യം. ഈ സ്ഥലത്തിന്റെ വശ്യതയിൽ ഏറെ ആകൃഷ്ടയായ കന്യാമറിയം ഈ സ്ഥലം തന്റെ പുത്രന് വേണ്ടി മാത്രമായിരിക്കണം എന്നാഗ്രഹിച്ചു. ഇപ്പോഴും ഈ സ്ഥലം അറിയപ്പെടുന്നത് മാതാവിന്റെ പൂന്തോട്ടം എന്നാണ്. എന്നാൽ മനുഷ്യരിലും മൃഗങ്ങളിലും സ്ത്രീ ലിംഗത്തിനു നിരോധനം ഉള്ള ഇവിടെ പൂച്ചകൾക്ക് ഈ നിയമം ബാധമാകമല്ല. ആണും പെണ്ണുമായി അനേകം പൂച്ചകൾ മൗണ്ട് എതോസിൽ അനേകമുണ്ട്. ഈ നിരോധനം നിലനിൽക്കുന്നതിനാൽ പാലും മുട്ടയും ഒക്കെ പുറത്തു നിന്നാണ് ആശ്രമത്തിൽ എത്തിക്കുന്നത്. പെണ്ണിൽ നിന്നാണ് പാലും മുട്ടയും ലഭിക്കുന്നത് എന്ന വിരോധാഭാസം മൗണ്ട് എതോസിൽ പ്രശ്നമാകുന്നില്ല.
എന്നാൽ പാൽ ഉൽപ്പന്നങ്ങളും മുട്ടയും വളരെ കുറച്ചു മാത്രമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നതും. സലാഡിൽ ചേർക്കാൻ അൽപം ചീസും ഈസ്റ്റർ സമയത്തു ഉപയോഗിക്കാൻ ചുവന്ന പെയിന്റ് തേച്ച മുട്ടയുമാണ് എത്തിക്കാറുള്ളത്. എന്നാൽ പർവ്വതത്തിനു ചുറ്റുമുള്ള കാട്ടിൽ യഥേഷ്ടം വന്യ മൃഗങ്ങൾ ഉള്ളതിൽ ആണും പെണ്ണും ധാരാളമാണ്. ഇവയെ നിയന്ത്രിക്കുക അപ്രായോഗികവും ആയതിനാൽ അക്കാര്യത്തിൽ കണ്ണടയ്ക്കുകയാണ് മൗണ്ട് എതോസ് പരിചാരകർ. മുൻപ് ആൺകുട്ടികളെയും കാര്യമായി പ്രവേശിപ്പിച്ചിരുന്നില്ലെങ്കിലും അടുത്ത കാലത്തായി ഇക്കാര്യത്തിൽ കാര്യമായ മാറ്റമുണ്ട്. പുരുഷന്മാർ താടി വച്ചിരിക്കണം എന്ന നിബന്ധന വച്ചതു പോലും പെട്ടെന്നു തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ്. എന്നാൽ ആൺകുട്ടികൾ മീശ മുളയ്ക്കാത്ത പ്രായത്തിൽ എത്തിയാൽ ആണാണോ പെണ്ണാണോ എന്ന് എളുപ്പം തിരിച്ചറിയാൻ കഴിയാത്തതിനാൽ ആണ് ഈ മുൻകരുതൽ എന്നും ഗ്രന്ഥകാരൻ ഗ്രിഹം പറയുന്നു.
എന്നാൽ ഇത്ര കർശനമായി നിയമം പാലിക്കപ്പെടുമ്പോഴും ചില സന്ദർഭങ്ങളിൽ ഇത് ലംഘിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ശബരിമലയിൽ സംഭവിക്കുന്നത് പോലെ ആക്ടിവിസ്റ്റുകളാണ് ഇതിനു പിന്നിൽ. മൗണ്ട് എതോസിൽ സ്ത്രീകൾ പ്രവേശിച്ചാൽ പിഴയും ഒരു വർഷം തടവും ലഭിക്കുമെന്ന് 1953ൽ ഗ്രീസ് സർക്കാർ നിയമം പാസാക്കിയതിൽ പ്രതിഷേധിച്ചാണ് പുരുഷ വേഷത്തിൽ എത്തിയ മരിയ പോയമെനിഡ് എന്ന വനിതാ എതോസിൽ എത്തിയത്. മാത്രമല്ല അവർ മൂന്നു ദിവസം എതോസിൽ ചുറ്റിക്കറങ്ങുകയും ചെയ്തു.
അടുത്തകാലത്ത് 2008ൽ മറ്റൊരു സ്ത്രീയും ആകസ്മികമായി എതോസിൽ എത്തിയിരുന്നു. ഉക്രൈൻ കൊള്ളക്കാരായ ഒരു കൂട്ടം ആളുകൾ മോൾഡോവിയൻ സ്ത്രീയെ മൗണ്ട് എതോസിൽ ഉപേക്ഷിച്ചത് പൊലീസ് കയ്യോടെ പിടികൂടിയെങ്കിലും സന്യാസ സമൂഹം അവരോടു ക്ഷമിക്കുക ആയിരുന്നു. അറിവില്ലാതെ എത്തിയ സ്ത്രീ എന്ന നിലയ്ക്കായിരുന്നു ഇത്. പ്രതിവർഷം ഇവിടെ എത്തുന്ന നാൽപതിനായിരം സന്ദർശകരിൽ പാതിയും റഷ്യൻ സന്ദർശകരാണ്. ഇവർക്കായി 500 മുറികളിലാണ് താമസം ഒരുക്കുക.
സ്ത്രീ പ്രവേശനത്തിന് വിലക്കുള്ള ലോകത്തെ പ്രധാന കേന്ദ്രങ്ങൾ
ശബരിമല, ഇന്ത്യ - പ്രവേശന വിലക്ക് യുവതികൾക്ക്
ഓകിനോഷിമ, ജപ്പാൻ - പ്രവേശന വിലക്ക് സ്ത്രീകൾക്ക്
മൗണ്ട് ഓമിനെ, ജപ്പാൻ - പ്രവേശന വിലക്ക് സ്ത്രീകൾക്ക്
മൗണ്ട് എതോസ്, ഗ്രീസ് - പ്രവേശന വിലക്ക് സ്ത്രീകൾക്കും പെൺമൃഗങ്ങൾക്കും
ഹെർബെട്രെസ്, ഹാംബർഗ് - 18 വയസിൽ താഴെ ഉള്ളവർക്കും സ്ത്രീകൾക്കും
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്