പതിറ്റാണ്ടുകൾ നീണ്ട ലഹളയുടെ മുറിപ്പാടുകൾ മാച്ച് വികസനത്തിന്റെ കുതിപ്പിനിറങ്ങിയ ശ്രീലങ്കയുടെ ഹൃദയം തകർത്ത സ്ഫോടന പരമ്പര; നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും രാജീവ് ഗാന്ധിയും അടക്കം അനേകം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തി തമിഴ് ഭീകരത തുടച്ചു നീക്കിയ ശേഷം ഇപ്പോൾ തലപ്പൊക്കിയിരിക്കുന്നത് ഇസ്ലാമിന്റെ പേരിലുള്ള ഭീകരത; വിട്ടുകൊടുക്കരുത് ഈ സുന്ദര രാജ്യത്തെ ഇനിയും ഭീകരതയുടെ കൈകളിലേക്ക്
മറുനാടൻ മലയാളി ബ്യൂറോ
കൊളംബോ: ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. ഇന്ത്യയുടെ കണ്ണുനീർ തുള്ളി പോലെ കണ്ണീർ കണമായി കേരളത്തിന് തൊട്ടു താഴെ ശ്രീലങ്ക. കേരളത്തിന് ദൈവം കനിഞ്ഞു നിൽകിയ പ്രകൃതി രമണീയത കണ്ണീർ കണത്തിലും ആവോളമാണ്ട്. എന്നാൽ വംശീയ ലഹളയുടെ അതിപ്രസരം ശ്രീലങ്കയുടെ സൗന്ദര്യത്തെ കണ്ണീരണിയിച്ചു. നാലുപാടും കടലിനാൽ ചുറ്റപ്പെട്ട ശ്രീലങ്കയെ കടൽ തിരമാലകൾ താണ്ഡവമാടിയ സുനാമിയും തകർത്തു. തമിഴ് പുലികളെ ഉന്മൂലനം ചെയ്തും സുനാമിയുടെ ഭീകരതയെ തുടച്ചു നീക്കിയും ശ്രീലങ്ക അതിശക്തമായി തിരിച്ചു വന്നു. വിനോദ സഞ്ചാരത്തിന്റെ സാധ്യതകളുമായി ആ സംമ്പദ് വ്യവസ്ഥ വീണ്ടും ശക്തമായി. വിദേശ ടൂറിസ്റ്റുകളുടെ ഇഷ്ടകേന്ദ്രമായി ലങ്ക. രാമായണത്തിന്റെ അവശേഷിപ്പുകളും ബുദ്ധ വിഹാരങ്ങളുടെ സൗന്ദര്യവും ആസ്വദിക്കാൻ വിദേശ സഞ്ചാരികൾ ഒഴുകിയെത്തി. ഈ സുന്ദര കാഴ്ചകളെ തകർക്കുന്നതാണ് ഇന്നലത്തെ കറുത്ത ഈസ്റ്റർ.
പതിറ്റാണ്ടുകൾ നീണ്ട ലഹളയുടെ മുറിപ്പാടുകൾ മാച്ച് വികസനത്തിന്റെ കുതിപ്പിനിറങ്ങിയ ശ്രീലങ്കയുടെ ഹൃദയം തകർത്ത സ്ഫോടന പരമ്പരയാണ് ഇന്നലെ നടന്നത്. നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും അടക്കം അനേകം നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുത്തി തമിഴ് ഭീകരത തുടച്ചു നീക്കിയ ശേഷം ഇപ്പോൾ തലപ്പൊക്കിയിരിക്കുന്നത് ഇസ്ലാമിന്റെ പേരിലുള്ള ഭീകരതയാണ്. തമിഴ് പുലികളുടെ പരാജയത്തോടെ സിംഹളർ ശക്തരാകുകയും വിഭാഗീയത കൂടുതൽ വളരുകയും ചെയ്തു. അത് രാജ്യത്തെ സംഘർഷങ്ങൾക്ക് വളക്കൂറുള്ള മണ്ണാക്കി. കഴിഞ്ഞവർഷം കാൻഡി ജില്ലയിൽ സിംഹളരും മുസ്ലിങ്ങളും തമ്മിൽ വർഗീയ സംഘർഷമുണ്ടായതോടെ പ്രാദേശിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ ആക്രമണങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുന്നത്.
മൂന്ന് പതിറ്റാണ്ടുനീണ്ട ആഭ്യന്തരയുദ്ധത്തിന് 2009-ൽ അവസാനമായതോടെ ശാന്തമായതാണ് ശ്രീലങ്ക. ഈ ശാന്തിയും സമാധാനവുമാണ് ഞായറാഴ്ചത്തെ സ്ഫോടനപരമ്പരയോടെ വീണ്ടും നഷ്ടമായത്. 2.2 കോടി ജനസംഖ്യയുള്ള ശ്രീലങ്കയിൽ 70 ശതമാനത്തിലേറെയും ബുദ്ധമതവിശ്വാസികളാണ്. ഹിന്ദുക്കളും മറ്റ് തദ്ദേശ വംശീയവിഭാഗങ്ങളും 12 ശതമാനവും മുസ്ലിങ്ങൾ പത്ത് ശതമാനത്തിൽ താഴെയും കത്തോലിക്കക്കാർ ആറുശതമാനവുമാണ്. വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിൽപ്പോലും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രത്യേകിച്ച് മുസ്ലിങ്ങളെ സിംഹളബുദ്ധ വിഭാഗം ഭയക്കുന്നു. മുസ്ലിങ്ങളുടെ എണ്ണവും അവരുടെ സ്വാധീനവും രാജ്യത്ത് വർധിക്കുന്നുവെന്നാണ് ഇവരുടെ ആശങ്ക. ഈ ആശങ്കകൾ പല പ്രശ്നങ്ങൾക്കും വഴിവയ്ക്കുന്നു. സിംഹളരിൽനിന്ന് ന്യൂനപക്ഷമായ തമിഴ് വംശജർക്കേൽക്കേണ്ടി വന്ന അവഗണനയാണ് 1980-കളിലെ ആഭ്യന്തരയുദ്ധത്തിലേക്ക് വഴിവെച്ചത്. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തിലുള്ള എൽ.ടി.ടി.ഇ.യും (തമിഴ് പുലികൾ) ശ്രീലങ്കൻ സർക്കാർ സൈന്യവും തമ്മിൽ നടന്ന സംഘർഷങ്ങളിൽ 40,000-ത്തിലേറെ സാധാരണക്കാരാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇടപെടലുകൾ നടത്തിയതിന്റെ പേരിലായിരുന്നു രാജീവ് ഗാന്ധിയുടെ ജീവൻ ചാവേറുകൾ എടുത്തത്. 2009 മേയിൽ വേലുപ്പിള്ള പ്രഭാകരനെ സൈന്യം വധിച്ചതോടെയാണ് യുദ്ധത്തിന് വിരാമമായത്.
അതിനിടെ സ്ഫോടനത്തെ തുടർന്ന് വർഗീയലഹള നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയിൽ പത്തു ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അക്രമികൾ തീവച്ച കെട്ടിടത്തിനുള്ളിൽ നിന്ന് ഒരു മുസ്ലിം സമുദായക്കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം ഇന്നലെ കണ്ടെടുത്തതു സംഘർഷം വർധിപ്പിച്ചു. കാൻഡിയിലെ തെൽഡേനിയ, പല്ലേകെലെ മേഖലകളിൽ നിശാനിയമം പ്രഖ്യാപിച്ചു. ആയുധധാരികളായ പൊലീസ് കമാൻഡോകൾ പട്രോളിങ് നടത്തുന്നതിനിടയിലും അങ്ങിങ്ങ് അക്രമം നടക്കുന്നു. ശ്രീലങ്കയിൽ 2011 ഓഗസ്റ്റിനുശേഷം ആദ്യമായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. എൽടിടിഇ തീവ്രവാദകാലത്തു രാജ്യം മിക്കവാറും അടിയന്തരാവസ്ഥയിലായിരുന്നു. മൂന്നു മുസ്ലിംകളും ഒരു സിംഹള യുവാവും തമ്മിൽ കഴിഞ്ഞ മാസം 22ന് ഉണ്ടായ തർക്കത്തിൽ പരുക്കേറ്റ സിംഹള യുവാവ് ഈ മാസം മൂന്നിന് ആശുപത്രിയിൽ മരിച്ചതോടെയാണു വർഗീയലഹള ആരംഭിച്ചത്. കഴിഞ്ഞ നവംബറിൽ കലാപത്തിൽ ഇവിടെ ഒരാൾ കൊല്ലപ്പെട്ടെങ്കിലും സ്ഥിതിഗതികൾ വേഗം നിയന്ത്രിക്കാനായി. എന്നാൽ അതിന്റെ മുറിവുകളിൽ നിന്ന് ഇസ്ലാമിക തീവ്രവാദം ഉയർത്തെഴുന്നേറ്റു. അതാണ് കറുത്ത ഈസ്റ്ററായി മാറിയത്.
ഒരു രാജ്യത്തിന്റെയും വികസന പ്രതീക്ഷകളിന്മേൽ കരിനിഴൽ വീഴ്ത്തുന്ന ഇത്തരം ഭീകരാക്രമണങ്ങൾ ഉണ്ടാകരുത്. ഇന്ത്യൻ ഉപഭൂഖണ്ഡമേഖലയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഇന്ത്യ എല്ലാ മുൻകരുതലുമെടുക്കുമെന്നു ശ്രീലങ്കൻ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. ശ്രീലങ്കയുടെ ടൂറിസം സാധ്യതകൾ തകർത്ത് രാജ്യത്തെ വികസന മുരടിപ്പിലേക്ക് തള്ളി വിടുകയെന്ന ലക്ഷ്യവും സ്ഫോടനങ്ങൾക്ക് പിന്നിലുണ്ട്. ശ്രീലങ്കയിലെ പള്ളികൾ ലക്ഷ്യമിട്ട് ചാവേറാക്രമണം നടക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിട്ടും ശ്രീലങ്കയിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ. വിദേശ ഇന്റലിജൻസ് ഏജൻസിയാണ് ശ്രീലങ്കയ്ക്കു റിപ്പോർട്ട് നൽകിയത്. എൻ.ടി.ജെ എന്നറിയപ്പെടുന്ന നാഷനൽ തൗഹീത്ത് ജമാഅത്തിന്റെ നേതൃത്വത്തിൽ ചാവേറാക്രമണം നടക്കുമെന്നായിരുന്നു ഏജൻസിയുടെ റിപ്പോർട്ട്.രാജ്യത്തെ പ്രമുഖ പള്ളികളിലും കൊളംബോയിലെ ഇന്ത്യൻ ഹൈകമ്മിഷണറുടെ ഓഫിസും ആക്രമിക്കപ്പെടും എന്നായിരുന്നു ഏജൻസിയുടെ റിപ്പോർട്ട്. വാർത്താ ഏജൻസിയായ എ.എഫ്.പിയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഏപ്രിൽ 11ന് ലങ്കയുടെ പൊലീസ് മേധാവി പുജത്ത് ജയസുന്ദര ഇതു സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് ഇന്റലിജൻസ് റിപ്പോർട്ട് കൈമാറുകയും,? ദേശീയ തലത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കൊച്ചിക്കാടെ, ആദ്യകാല മലയാളി കുടിയേറ്റകേന്ദ്രം
കർഫ്യു പ്രഖ്യാപിച്ചതിനാൽ ഇന്നലെ ഉച്ചയോടെ കടകളെല്ലാം അടച്ചു. നിരത്തിൽ വാഹനങ്ങൾ കുറവാണ്. കൊളംബോയുടെ അഭിമാനകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. സ്ഫോടനം നടന്ന ഷാങ്ഗ്രില, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നീ പ്രമുഖ ഹോട്ടലുകളുടെയെല്ലാം വിലാസം കൊളംബോ-1 എന്നതാണ്. അതായത് ഹാൾ റോഡിന്റെ തുടക്കം.
പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയായ ടെംപിൾ ട്രീസ് ഈ പാതയിലാണ്. സിനമൺ ഹോട്ടലിൽനിന്ന് വെറും 500 മീറ്റർ അകലെയാണ് ഇന്ത്യൻ ഹൈക്കമ്മിഷൻ. ശ്രീലങ്കയിൽ സമീപകാലത്തു ചൈന നടത്തിയ ഏറ്റവും വലിയ നിക്ഷേപമാണ് ഷാങ്ഗ്രില ഹോട്ടൽ. ഇതിനോടു ചേർന്നാണു ചൈനയുടെ 600 ഏക്കർ തുറമുഖനഗരം വരുന്നത്. സ്ഫോടനം നടന്ന രണ്ടു ദേവാലയങ്ങളും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോ നഗരമധ്യത്തിലാണ്. സ്ഫോടനമുണ്ടായ മറ്റൊരു കേന്ദ്രമായ ബട്ടിക്കലോവ ഇവാഞ്ചലിക്കൽ ചർച്ച് ഇവിടെനിന്ന് 200 കിലോമീറ്റർ അകലെ കിഴക്കൻ തീരത്തും.
കൊച്ചി കലൂരിലെ സെന്റ് ആന്റണീസ് നൊവേന പള്ളി പോലെയാണ് ഇവിടുത്തുകാർക്ക് കൊച്ചിക്കാടെയിലെ സെന്റ് ആന്റണീസ് പള്ളി. സാധാരണ ദിവസങ്ങളിൽ പോലും സദാസമയവും തിരക്കാണ്. കേരളത്തിൽനിന്നു മലയാളികൾ ആദ്യം കുടിയേറിയ സ്ഥലങ്ങളിൽ ഒന്നായതുകൊണ്ടാണ് ഇതിനെ കൊച്ചിക്കാടെ എന്നു വിളിക്കുന്നത്. സമീപത്തെ ശിവ ക്ഷേത്രത്തിൽ തൊഴുതു നേരെ പള്ളിയിലേക്കു പോകുന്നത് ഇവിടത്തെ സാധാരണ കാഴ്ച. ഈ മേഖലയും ഭീകരർ ലക്ഷ്യമിടുമ്പോൾ അതിന് പിന്നിലെ ശക്തികളെ കണ്ടെത്താൻ ഇന്ത്യൻ ഇന്റലിജൻസും സജീവമായി രംഗത്തുണ്ട്.
മരണ സംഖ്യ ഇനിയും ഉയർന്നേക്കും
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയിൽ ഔദ്യോഗിക കണക്കു പ്രകാരം 207 പേരാണു മരിച്ചത്. പള്ളികളിലും ഹോട്ടലുകളിലും ഉൾപ്പെടെ എട്ടിടത്താണു സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് അധികൃതർ പറഞ്ഞു. അഞ്ഞൂറോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ 36 പേർ വിദേശികളാണ്. മരിച്ചവരിൽ ഒരു കാസർകോട് സ്വദേശിനിയുമുണ്ട്. കാസർകോട് മോഗ്രാൽപുത്തൂർ സ്വദേശിനി പി.എസ്.റസീന(58)യാണ് കൊളംബോ ഷംഗ്രീലാ ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ മരിച്ചത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
ഇന്ത്യക്കാരായ മറ്റു മൂന്നു പേരും കൊളംബോയിലെ സ്ഫോടനങ്ങളിലാണു മരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കൊളംബോയിലെ നാഷനൽ ഹോസ്പിറ്റലിലാണ് ലക്ഷ്മി, നാരായൺ ചന്ദ്രശേഖർ, രമേശ് എന്നിവർ മരിച്ചത്. ഇവരുടെ കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ രാവിലെ 8.45ന് ആണു സ്ഫോടനങ്ങൾ ഉണ്ടായതെന്നു പൊലീസ് വക്താവ് റുവാൻ ഗുണശേഖര പറഞ്ഞു. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നതായി പൊലീസ് അറിയിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമൺ ഗ്രാൻഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു രാവിലെ സ്ഫോടനമുണ്ടായത്. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബട്ടിക്കലോവയിലെ സിയോൺ പള്ളി എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.
കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർച്ച് എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്. കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളൻ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോർ ചർച്ച്. സ്ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ ഹൃദയഭാഗത്തുള്ളതാണ്. അക്രമികളെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്