Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വ്യാജരേഖ ചമച്ചെന്ന കേസിനെതിരെയുള്ള വൈദികരുടെ സമര നാടകം അവസാനിക്കുന്നു; സിനഡിൽ നിന്ന് ആലഞ്ചേരിയെ മാറ്റുന്നത് ഉൾപ്പടെ ഒരു ആവശ്യവും അംഗീകരിച്ചില്ല; ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് വിമത വൈദികർ മുങ്ങുന്നത് നാളെ ഞായറാഴ്ച കുർബാന മുടങ്ങിയാൽ വിശ്വാസികൾ എതിരാകും എന്ന ഭയത്താൽ; തടിതപ്പുന്നത് എല്ലാം ചർച്ച ചെയ്യാം എന്ന് സ്ഥിരം സിനഡ് ഉറപ്പ് നൽകിയെന്ന് പറഞ്ഞ്

വ്യാജരേഖ ചമച്ചെന്ന കേസിനെതിരെയുള്ള വൈദികരുടെ സമര നാടകം അവസാനിക്കുന്നു; സിനഡിൽ നിന്ന് ആലഞ്ചേരിയെ മാറ്റുന്നത് ഉൾപ്പടെ ഒരു ആവശ്യവും അംഗീകരിച്ചില്ല; ബിഷപ്പ് ഹൗസിന് മുന്നിൽ നിന്ന് വിമത വൈദികർ മുങ്ങുന്നത് നാളെ ഞായറാഴ്ച കുർബാന മുടങ്ങിയാൽ വിശ്വാസികൾ എതിരാകും എന്ന ഭയത്താൽ; തടിതപ്പുന്നത് എല്ലാം ചർച്ച ചെയ്യാം എന്ന് സ്ഥിരം സിനഡ് ഉറപ്പ് നൽകിയെന്ന് പറഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആലഞ്ചേരിയെ മാറ്റണം എന്ന ആവശ്യം ഉന്നയിച്ച് നടത്തിവന്ന സമരം അവസാനിപ്പിച്ച് വൈദികർ മുങ്ങി.കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് മാറ്റണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഒരു വിഭാഗം വൈദികർ നടത്തുന്ന ഉപവാസ സമരം ആണ് ഒരു ആവശ്യവും അംഗീകരിക്കാതെ അവസാനിപ്പിച്ച് തടിതപ്പിയത്.വൈദികരുമായി സ്ഥിരം സിനഡ് നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സഹായ മെത്രാന്മാരുടെ സസ്‌പെൻഷൻ പിൻവലിക്കാൻ ഇടപെടുമെന്ന് സിനഡ് വൈദികർക്ക് ഉറപ്പ് നൽകി. വ്യാജരേഖാ കേസിൽ പീഡിപ്പിക്കുന്നെന്ന പരാതിയിലും ഇടപെടും. അടുത്തമാസം ചേരുന്ന പൂർണ സിനഡ് കർദ്ദിനാളിനെതിരായ മറ്റ് പരാതികൾ ചർച്ച ചെയ്യും എന്നും തീരുമാനമായി.

വൈദിക പ്രതിഷേധം അവസാനിപ്പിക്കാൻ സമരം ചെയ്യുന്നവരുടെ പ്രതിനിധികളായ ഒമ്പത് വൈദികരുമായി സ്ഥിരം സിനഡ് പ്രതിനിധിയും തൃശൂർ അതിരൂപത ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് ഇന്നലെ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇന്നലെ നടത്തിയ ചർച്ചയിൽ തീരുമാനമാകാതെ വന്നതിനെ തുടർന്ന് ഇന്ന് വീണ്ടും നടത്തിയ ചർച്ചയിലാണ് വൈദികർ സമരം അവസാനിപ്പാക്കമെന്ന് അറിയിച്ചത്. കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയെ അതിരൂപത ചുമതലയിൽ നിന്ന് മാറ്റുക, ഓഗസ്റ്റിൽ നടക്കുന്ന മെത്രാൻ സിനഡിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ആലഞ്ചേരിയെ മാറ്റുക, സസ്‌പെൻഡ് ചെയ്യപ്പെട്ട ബിഷപ്പുമാരെ പൂർണ്ണചുമതലയോടെ തിരിച്ചെടുക്കുക തുടങ്ങിയവയായിരുന്നു സമരം ചെയ്തിരുന്ന വൈദികരുടെ ആവശ്യം.

എന്നാൽ ഇത് ഒന്നും തന്നെ അംഗീകരിക്കപ്പെട്ടില്ല. അതേസമയം നാളെ ഞായറാഴ്ച കുർബാനയുള്ളതുകൊണ്ടും സമരത്തിന്റഎ പേര് പറഞ്ഞ് മാറി നിന്നാൽ വിശ്വാസികൾ എതിരാകും എന്നും ഉറപ്പായതിനാൽ തന്നെയാണ് ഇപ്പോൾ വൈദികർ പിന്മാറുന്നത് എന്ന് വ്യക്തമാണ്.ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചുവെന്ന കേസിൽ അന്വേഷണം പൊലീസ് ശക്തമാക്കിയിരുന്നു. എറണാകുളം-അങ്കമാലി അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ.കൂര്യാക്കോസ് മുണ്ടാടനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇതോടെയാണ് വിമതർ അങ്കലാപ്പിലായത്. വ്യാജരേഖയുമായി ബന്ധപ്പെട്ട് വിവരങ്ങൾ എന്തെങ്കിലും അറിയാമോയെന്നായിരുന്നു പ്രധാനമായും ഫാ.കുര്യാക്കോസ് മുണ്ടാടനോട് അന്വേഷണം സംഘം ചോദിച്ചതെന്നാണ് വിവരം.

വ്യാജ രേഖയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കൂടുതൽ വൈദികരെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ കർദിനാൾ വിരുദ്ധ പക്ഷം നാളെ അതിരൂപതയിലെ വൈദികരോട് ബിഷപ് ഹൗസിൽ എത്താൻ നിർദ്ദേശം നൽകിയതായും വിവരമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകാൻ ഇവർ തയാറായിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ആലോചന നടക്കുന്നതേയുള്ളുവെന്നുമാണ് ഇവർ വ്യക്തമാക്കുന്നത്.

കർദിനാളിനെതിരെ വ്യജ രേഖ ചമച്ചു വെന്ന കേസിൽ ഫാ.പോൾ തേലക്കാട്ടിൽ, ബിഷപ് മാർ ജേക്കബ് മനത്തോടത്ത്,ആദിത്യ,ഫാ.ടോണി കല്ലൂക്കാരൻ എന്നിവരാണ് യഥാക്രമം ഒന്നു മുതൽ നാലുവരെയുള്ള പ്രതികൾ.ഇതിൽ മൂന്നാം പ്രതി ആദിത്യയാണ് വ്യാജ രേഖ ചമച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത് ഇത്തരത്തിൽ ചമച്ച വ്യാജ രേഖ ആദിത്യ ഇ മെയിൽ വഴി ഫാ.പോൾ തേലക്കാട്ടിലിനും ഫാ.ടോണി കല്ലൂക്കരനും അയച്ചു കൊടുത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കേസിൽ ആദിത്യയെ നേരത്തെ പൊലീസ് ്അറസ്റ്റു ചെയ്തിരുന്നു.പിന്നീട് കോടതി ഇയാൾക്ക് ജാമ്യം നൽകിയിരുന്നു.

ഫാ.പോൾ തേലക്കാട്ടിലും ഫാ.ടോണി കല്ലൂക്കാരനും കോടതിയിൽ നിന്നും മുൻ കൂർ ജാമ്യം നേടിയിരുന്നു. തുടർന്ന് ഇവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മാർ ജേക്കബ് മനത്തോടത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയിരുന്നു.തനിക്ക് ലഭിച്ച രേഖയുടെ നിജ നിസ്ഥിതി അറിയുന്നതിനായി മാർ ജേക്കബ് മനത്തോടത്തിന് കൈമാറുകയായിരുന്നുവെന്നും തനിക്ക് ഇതുമായി ബന്ധമില്ലെന്നുമാണ് ഫാ.പോൾ തേലക്കാട്ടിൽ പറഞ്ഞത്.

ലഭിച്ച രേഖയുടെ സത്യാവസ്ഥ അറിയുന്നതിനായി കർദിനാളിന് രേഖ കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നാണ് മാർ ജേക്കബ് മനത്തോടത്തിന്റെ വിശദീകരണം.സിനഡിൽ രേഖ അവതരിപ്പിച്ച കർദിനാൾ തനിക്ക് ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ആദിത്യയെ അറസറ്റു ചെയ്യുകയുമായിരുന്നു. ആദിത്യയുടെ സുഹൃത്തായ വിഷ്ണു റോയിയെയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP