പ്രവാചകന്റെ ജന്മദിനം ആചരിക്കരുതെന്ന വാദത്തിന് പ്രവാചകചര്യ തന്നെ തെളിവായി ഉദ്ധരിച്ച് പ്രഭാഷണം നടത്തിയത് തീരാപ്പകയായി; സുന്നികളുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമതത്തിന് എതിരാണെന്ന് പ്രസംഗിച്ചതും വിരോധം വർധിപ്പിച്ചു; മത പണ്ഡിതനും മുജാഹിദ് നേതാവുമായ സക്കരിയ്യ സലാഹിയുടെ അപകട മരണത്തിൽ സന്തോഷിച്ച് ഒരു വിഭാഗം സുന്നികൾ; എവിടെ നിന്നും ലഭിച്ചു ഇത്തരം മനസ്സെന്ന് സോഷ്യൽ മീഡിയ; ഒരു മത പണ്ഡിതന്റെ മരണത്തിലും കുടിപ്പകയുമായി കേരളത്തിലെ ഇസ്ലാമിക സംഘടനകൾ
ടി.പി.ഹബീബ്
കോഴിക്കോട്: രണ്ടാഴ്ച മുമ്പാണ് മുജാഹിദ് നേതാവായ സക്കരിയ്യ സലാഹി പാനൂരിനടുത്തെ ചെമ്പാട് വാഹന അപകടത്തിൽ മരിച്ചത്. മതപ്രബോധന രംഗത്ത് സക്രിയ സാന്നിധ്യമായ ഇദ്ദേഹത്തിന്റെ മരണം മുസ്ലിം മത സംഘനകളിലുണ്ടാക്കിയ ആഘാതം ചില്ലറയൊന്നുമല്ല. ശക്തനായ മതപണ്ഡിതനെന്ന നിലയിൽ മുസ്ലിം സംഘനകളിൽ ഏറെ അറിയപ്പെട്ടിരുന്ന നേതാവാണ് അപകട മരണത്തിൽ സമുദായത്തിന് നഷ്ടപ്പെട്ടത്. എല്ലാവരും മരണത്തെ രുചിക്കും എന്ന ഖുർആൻ വചനങ്ങൾ ചെല്ലിയാണ് പലരും മരണ വാർത്തയെ ഉൾക്കൊണ്ടത്.സക്കരിയ്യ സ്വലാഹിക്ക് അല്ലാഹു പൊറുത്തുകൊടുക്കട്ടെ എന്നാണ് സോഷ്യൽ മീഡിയ വഴി മറ്റുചിലർ ആനുശോചന സന്ദേശത്തിൽ പറഞ്ഞത്. അവസാന കാലത്ത് മുജാഹിദിലെ പിളർപ്പിന്റെ കാരണങ്ങൾ പോലും പലരും ചർച്ച ചെയ്തെങ്കിലും സക്കരിയ്യ സ്വലാഹിയെ വ്യക്തിപരമായി വിമർശിക്കാനോ പരിഹസിക്കാനോ ആരം തയ്യാറായിട്ടില്ല. എന്നാൽ ഒരു വിഭാഗം സുന്നികൾ ഇദ്ദേഹത്തിന്റെ മരണത്തെപ്പോലും പരിഹസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കയാണ്.
മുജാഹിദ് പിളർപ്പിന്റെ സമയത്ത് ഓദ്യോഗിക വിഭാഗത്തോടെപ്പം നിന്നായിരുന്നു സക്കരിയ്യ സ്വലാഹി പ്രവർത്തിച്ചത്. തീവ്രമായ പ്രയോഗങ്ങളിലൂടെ ഇദ്ദേഹം മുജാഹിദ് വേദികളിൽ കത്തിക്കയറി. മറുവിഭാഗത്തിലെ ഡോ:ഹുസൈൻ മടവൂർ അടക്കമുള്ള നേതാക്കളെ കശക്കിയെറിഞ്ഞ് കൊണ്ട് മതപ്രബോധന ഖണ്ഡന വേദികളിൽ നിറ സാന്നിധ്യമായി അദേഹം നിലകൊണ്ടു.ജിന്ന്,ശൈത്താൻ വിഷയത്തിൽ മുജാഹിദ് വിഭാഗത്തിൽ വന്ന ഭിന്നാഭിപ്രായമാണ് സ്വലാഹിയുടെ പുറത്തേക്കുള്ള വഴി തുറന്നത്.മുജാഹിദ് വിഭാഗത്തിന്റെ വാദങ്ങളിൽ നിന്നും വ്യത്യസ്ത വാദമുയർത്തിയതോടെ കെ.എൻ.എമ്മിൽ നിന്നും പുറത്തായി.തുടർന്ന് വിസ്ഡം വിഭാഗവുമായി ചേർന്ന് പ്രവർത്തനം തുടങ്ങി.ഹുസൈൻ സലഫി അടക്കമുള്ള പ്രധാന മതപണ്ഡിതരുടെ സാന്നിധ്യം വിസ്ഡത്തിന്റെ പ്രവർത്തനത്തിന് മാറ്റ് കൂട്ടി.എന്നാൽ തുടർന്ന് അതിന്റെ പ്രവർത്തനത്തിൽ നിന്നും സ്വലാഹി പിൻതിരിയുന്ന കാഴചയാണ് കണ്ടത്.തുടർന്ന് ഗൾഫ് സലഫിസത്തിലേക്ക് മാറിയാണ് സ്വക്കരിയ്യ സ്വലാഹി പ്രവർത്തനം നടത്തിയത്.ഇതിനിടയിൽ ഒന്നര വർഷത്തോളം ഗൾഫിൽ പ്രവർത്തിച്ചിരുന്നു.
കേരളത്തിലെ സുന്നീകളുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമതത്തിന് എതിരാണെന്ന പ്രചരണത്തിന് ചുക്കാൻ പിടിച്ച നേതാക്കളിൽ പ്രധാനിയായിരുന്നു സക്കരിയ്യ സ്വലാഹി.അല്ലാഹു അല്ലാത്തവരോട് വിളിച്ച് പ്രാർത്ഥിക്കാനോ സഹായം തേടാനോ പാടില്ലെന്ന കർശന നിലപാടിലാണ് മുജാഹിദ് വിഭാഗം.ഇതിൽ പ്രവാചകന്മാരോട് പോലും സഹായം അഭ്യർത്ഥിക്കാൻ പാടില്ലെന്നത് ഖുർആൻ പ്രവാചക വചനങ്ങൾ സാക്ഷ്യപ്പെടുത്തി തെളിയിക്കുന്നതിൽ നല്ല വിദഗ്ദനാണ് സ്വലാഹി.നിരവധി വേദികളിൽ സുന്നി പണ്ഡിതന്മാരുമായും ഖണ്ഡന പ്രസംഗങ്ങൾ നടത്തി മികച്ച പ്രകടനം കാഴ്ച വെച്ച അനുഭവവും സ്വലാഹിക്കുണ്ട്.പ്രവാചകന്റെ ജന്മദിനം പോലും ആചരിക്കരുതെന്ന വാദത്തിന് പ്രവാചന്റെ ചര്യ തന്നെ തെളിവായി ഉദ്ധരിക്കുകയാണ് സ്വക്കരിയ്യ സ്വലാഹിയുടെ നേത്യത്വത്തിലുള്ള മുജാഹിദ് പണ്ഡിതന്മാർ.ഈയൊരു നിലപാട് മൂലം സക്കരിയ്യ സ്വലാഹിക്ക് കടുത്ത എതിർപ്പാണ് സുന്നീ വിഭാഗങ്ങളിൽ നിന്നും നേരിടേണ്ടി വന്നത്.
എന്നാൽ ഇപ്പോൾ ചിലർ സക്കരിയ്യ സലാഹിയുടെ മരണം പോലും ആഘോഷമാക്കിയിരിക്കയാണ്. ഇതേക്കുറിച്ചും സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാണ്. എ.പി.വിഭാഗം സുന്നകളിലെ ചില പ്രാദേശിയ നേതാക്കളാണ് മരണം ആഘോഷമാക്കിയതെന്നാണ് പുറത്ത് വരുന്ന വിവരം.സോഷ്യൽ മീഡിയയിൽ ആഘോഷമാക്കിയവരുടെ പ്രൊഫൈൽ പിച്ചറിൽ അധികവും കാന്തപുരം എ.പി.അബൂബക്കർ മുസ്ലല്യാരുടെ ചിത്രങ്ങളാണ്.മുജാഹിദ് വിഭാഗങ്ങളുമായി തെറ്റിപിരിഞ്ഞ ഹുസൈൻ മടവൂർ അടക്കമുള്ള പണ്ഡിതന്മാർ അനുശോചന കുറിപ്പുകൾ വായിക്കുന്ന ആരുടെയും മനസ്സ് ഒന്ന് പതറും.എന്നാൽ സുന്നി എ.പി.വിഭാഗത്തിലെ ചിലർ നടത്തിയ പ്രയോഗങ്ങൾ കടുത്തതാണെന്ന് സോഷ്യൽ മീഡിയ സാക്ഷ്യപ്പെടുത്തുന്നു.
'യഹൂദന്റെ മ്യതദേഹം വഹിച്ച് കൊണ്ട് പോകുന്നതിനിടെ എഴുനേറ്റ് നിന്ന പ്രവാചകനോട് അനുചരന്മാർ ചോദിച്ചു.അത് യഹൂദന്റെ മ്യതദേഹമല്ലേ.വിശ്വാസികളായ നാം എഴുനേറ്റ് നിന്ന് ബഹുമാനിക്കേണ്ടതുണ്ടോ.അപ്പോൾ ഉടനെ വന്നു പ്രവാചകന്റെ മറുപടി.അത് മനുഷ്യനല്ലേ'- എന്ന സംഭവവും പലരും ഓർമ്മിപ്പിക്കുന്നുണ്ട് .മനുഷ്യനെ ബഹുമാനിക്കാൻ പഠിപ്പിച്ച മതത്തിന്റെ അനുയായികളായ ചിലർ നടത്തുന്ന പ്രയോഗങ്ങളെ സോഷ്യൽ മീഡിയ കഠിനമായി വിമർശിക്കുന്നുണ്ട്. സുന്നിയിലെ എ പി വിഭാഗത്തിനുണ്ടായ ക്ഷീണം തീർക്കാൻ അവസാന ഘട്ടത്തിൽ ചില നേതാക്കൾ ഇതിനെ തള്ളിപ്പറഞ്ഞ് കൊണ്ട് ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍