തട്ടിൽ എസ്റ്ററ്റേ് കുംഭകോണത്തിൽ കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കുന്ന രേഖ മദ്യപിച്ച് അവശനാക്കി ജയറാം പടിക്കൽ തന്നെക്കൊണ്ട് തീറ്റിച്ചെന്ന് വെളിപ്പെടുത്തി; അഴീക്കോടൻ വധത്തിലും കരുണാകരന്റെ പങ്ക് തുറന്നടിച്ചു; അനീതിക്കെതിരെ കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരം പോരാടി; മന്ത്രിമാരുടെയും അധികാരികളുടെയും കണ്ണിലെ കരടായി; സ്ഥിരമായി ഒരു വിലാസം പോലുമില്ലാതെ അവധൂതനെപ്പോലെ സഞ്ചരിച്ച് നീതിക്കായി പോരാടി; നവാബ് രാജേന്ദ്രൻ ഓർമ്മയായിട്ട് 16 വർഷം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: മലയാളികൾക്ക് അത്ര എളുപ്പത്തിലൊന്നും മറക്കാൻ കഴിയാത്ത പേരാണ് നവാബ് രാജേന്ദ്രന്റെത്. വിവരാവകാശ നിയമമൊന്നും നിലവിലില്ലാതിരുന്നു ഒരു കാലത്ത് അഴിമതിക്കെതിരെ നിരന്തരം കോടതി വഴി പടവെട്ടിയ വ്യക്തിത്വമായിരുന്നു നവാബിന്റെത്.മലയാളികൾക്ക് അങ്ങനെയൊന്നും മറക്കാനാവാത്ത രൂപമാണ് നവാബ് രാജേന്ദ്രന്റേത്. നിലം മുട്ടുന്ന കാവിമുണ്ടും, ജുബ്ബയും തോൾസഞ്ചിയും നീട്ടി വളർത്തിയ താടിയും ചുണ്ടിൽ എരിയുന്ന സിഗരറ്റുമെല്ലാം നവാബ് രാജേന്ദ്രന്റെ അടയാളപ്പെടുത്തലുകളായിരുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലാണ് ടി.എ. രാജേന്ദ്രന്റെ ജനനം. മാധ്യമപ്രവർത്തകനായി ജീവിതം ആരംഭിച്ച അദ്ദേഹം തൃശൂരിൽ നവാബ് എന്ന പേരിൽ പത്രം ആരംഭിച്ചു. എല്ലാ ദിവസവും സർക്കാരിന്റെയും സർക്കാർ വകുപ്പുകളിലെ ചെറുതോ വലുതോ ആയ അഴിമതികളും മറ്റും അദ്ദേഹം തന്റെ പത്രത്തിലൂടെ പുറത്തുകൊണ്ടുവന്നു.
ഇത് അദ്ദേഹത്തിന് വളരെയേറെ ശത്രുക്കളെ സൃഷ്ടിച്ചു. ഒടുവിൽ പത്രം അടച്ചുപൂട്ടേണ്ടി വന്നു. പത്രം പൂട്ടിപ്പോയെങ്കിലും നവാബ് എന്ന പേര് അദ്ദേഹത്തെ വിട്ടുപോയില്ല. പിന്നീടങ്ങോട്ട് രാജേന്ദ്രൻ നവാബ് രാജേന്ദ്രൻ എന്ന പേരിൽ അറിയപ്പെട്ടു.ജയറാമിനെ നായകനാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്ത 'വക്കാലത്ത് നാരായണൻകുട്ടി' എന്ന സിനിമ നവാബ് രാജേന്ദ്രന്റെ ജീവിത കഥയിൽ നിന്നുണ്ടായതാണ്. നവാബ് രാജേന്ദ്രൻ ഓർമയായിട്ട് ഇന്നേക്ക് 16 വർഷം പിന്നിടുകയാണ്. ആരും അനുസ്മരണ സമ്മേളനങ്ങളും സെമിനാറുകളും ഒന്നും നടത്തിയില്ലെങ്കിലും മലയാളിയുടെ മനസ്സിൽ നവാബ് നിലനിൽക്കുമെന്ന് ഉറപ്പാണ്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന തട്ടിൽ കൊലക്കേസ് എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ് മാനേജരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നവാബ് രാജേന്ദ്രന്റെ പേര് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കൊലപാതകുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകൾ ആദ്യമായി ലഭിച്ചത് നവാബ് രാജേന്ദ്രനാണെന്നാണ് പറയപ്പെടുന്നത്. ഈ തെളിവുകൾ കണ്ടെത്തുന്നതിനായി ജയാറാം പടിക്കലിന്റെ നേതൃത്വത്തലുള്ള പൊലീസ് നവാബ് രാജേന്ദ്രനെ പൊലീസ് കൊടിയ മർദനങ്ങൾക്ക് ഇരയാക്കി. തെളിവുകൾ കണ്ടെത്താനായി പൊലീസ് പല വഴികളും ഉപയോഗിച്ചു.
പൊലീസ് മർദനത്തെ തുടർന്ന് അദ്ദേഹത്തിന്റെ മുൻനിരയിലെ പല്ലുകൾ പോലും നഷ്ടപ്പെട്ടു. അന്ന് കരുണാകരൻ പ്രതിയാണെന്ന് തെളിയിക്കാനുള്ള രേഖ ജയറാംപടിക്കൽ മദ്യത്തോടൊപ്പം നൽകി തന്റെ ചിക്കൻ കറിയിൽ വിതറി തന്നെക്കൊണ്ടുതന്നെ തീറ്റിക്കുകയായിരുന്നെന്ന് പിൽക്കാലത്ത് പ്രശ്സത മാധ്യമ പ്രവർത്തകൻ കമൽറാം സജീവിന് നൽകിയ അഭിമുഖത്തിൽ നവാബ് വ്യക്തമാക്കിയിരുന്നു. ആദ്യമായി മദ്യപിച്ചത് ജയറാംപടിക്കലിന് ഒപ്പമായിരുന്നെന്നും നവാബ് വെളിപ്പെടുത്തിയിരുന്നു. അഴീക്കോടൻ രാഘവൻ വധിച്ചതിലും എം വി ആര്യൻ ഗ്രൂപ്പല്ല, കരുണാകരൻ തന്നെയാണെന്ന നവാബിന്റെ വെളിപ്പെടുത്തലും വിവാദമായിരുന്നു.
പൊലീസിൽ നിന്നേറ്റ കൊടിയ മർദനങ്ങൾക്ക് പിന്നാലെ അനീതിക്ക് എതിരായി പോരാടിയത് നിയമങ്ങളിലൂടെയും കോടതികളിലൂടെയും ആയിരുന്നു. നവാബ് സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളിലും അനുകൂലമായ വിധിയുണ്ടായി. സർക്കാരിനും മന്ത്രിമാർക്കും മറ്റ് പ്രമുഖർക്കും എതിരെയുള്ളവയായിരുന്നു ഇവയിൽ പലതും. ഇതോടെ നവാബ് രാജേന്ദ്രന്റെ പരാതികൾ പരിഗണിക്കരുതെന്ന് കാണിച്ച് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. കോടതിയുടെ വിലപ്പെട്ട സമയം വെറുതെ കളയുന്ന കേസുകളാണ് നവാബ് രാജേന്ദ്രൻ കൊണ്ടുവരുന്നതെന്നായിരുന്നു സർക്കാർ വാദം. എന്നാൽ കോടതി ഈ വാദം തള്ളി. പ്രാധാന്യമുള്ള കേസുകളാണ് നവാബ് രാജേന്ദ്രൻ ശ്രദ്ധയിൽക്കൊണ്ടുവരുന്നതെന്നും സമൂഹത്തിന് ഇത്തരം ആളുകളുടെ ആവശ്യമാണുള്ളതെന്നും കോടതി നിരീക്ഷിച്ചു.
കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും പുതിയ പ്രശ്നങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനുമായുള്ള യാത്രകളിലായിരുന്നു അദ്ദേഹം ഒട്ടുമിക്ക സമയങ്ങളിലും. എന്നിരുന്നാൽ പോലും അദ്ദേഹത്തിന് സ്ഥിരമായ ഒരു പോസ്റ്റൽ അഡ്രസ്സ് ഉണ്ടായിരുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്. ഗവൺമെന്റ് ലോ കോളജിന്റെ സ്റ്റുഡന്റ് ഹോസ്റ്റലിലായിരുന്നു കൊച്ചിയിലുണ്ടായിരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ താമസം. ആ സമയത്ത് വിദ്യാർത്ഥികൾ അദ്ദേഹത്തെ തങ്ങളുടെ നേതാവിനെപ്പോലെയാണ് കണ്ടിരുന്നത്. റൂമുകൾ നൽകിയും ഭക്ഷണം പങ്കുവച്ചും തങ്ങളിലൊരാളെപ്പോലെ വിദ്യാർത്ഥികൾ അദ്ദേഹത്തെ കണ്ടു.ഹോസ്റ്റൽ റൂമിൽ തങ്ങാൻ പറ്റാത്ത സാഹചര്യങ്ങളിൽ ബസ് സ്റ്റാൻഡുകളിലായിരുന്നു അദ്ദേഹം തങ്ങിയിരുന്നത്. ലോറിക്കാർക്കൊപ്പമായിരുന്നു കൂടുതൽ യാത്രകളും. തന്റെ സ്വന്തം നേട്ടങ്ങളിൽ പ്രശസ്തി നേടിയെടുക്കുന്നതിന് അദ്ദേഹം ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല.
എറണാകുളം മഹാരാജാസ് കോളജിനു സമീപത്തുള്ള ഇന്ത്യൻ കോഫി ഹൗസായിരുന്നു ചർച്ചകൾക്കായി അദ്ദേഹം തെരഞ്ഞെടുത്തിരുന്ന സ്ഥലം. വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളും സമൂഹത്തിന്റ നാനാമേഖലകളിൽ നിന്നുള്ളവരും അടക്കം വലിയൊരു കൂട്ടം അവിടെ എത്തിച്ചേരുമായിരുന്നു.സമൂഹത്തിലെ തെറ്റുകൾക്കെതിരെ പോരാടാൻ എന്നും മുൻപിൽ നവാബ് രാജേന്ദ്രൻ ഉണ്ടായിരുന്നു. അഴിമതി ആയിരുന്നു അദ്ദേഹം എന്നും എതിർത്തിരുന്നത്. 1990 ൽ സമൂഹത്തിന് അദ്ദേഹം ചെയ്ത സേവനങ്ങളെ കണക്കിലെടുത്ത് ഒരു ട്രസ്റ്റ് രണ്ടു ലക്ഷം രൂപ അദ്ദേഹത്തിന് സമ്മാനിച്ചു. എന്നാൽ അദ്ദേഹം ആ തുക കൊച്ചി ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്യുകയാണുണ്ടായത്. ഇതിൽ നിന്നു തന്നെ പണത്തിന് അദ്ദേഹം ജീവിത്തിൽ വലിയ പ്രാധാനം നൽകിയിരുന്നില്ലെന്നത് വ്യക്തമാണ്. ഇതിനിടയിലാണ് കാൻസർ രോഗ ബാധിതനായതിനെ തുടർന്ന് 2003 ഒക്ടോബർ 10 ന് അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍