ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായതോടെ ഫേസ്ബുക്ക് കമന്റ് ബോക്സ് ഡിസേബിൾ ചെയ്ത് സനീഷ്; ആത്മഹത്യ പ്രേരണക്ക് പുറമേ ദളിത് പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തതോടെ ന്യൂസ് 18 ചാനലിലെ മാധ്യമ പ്രവർത്തകരെ അറസ്റ്റു ചെയ്യേണ്ടി വരുമെന്ന് പൊലീസ്; പരാതി പിൻവലിപ്പിക്കാൻ വാഗ്ദാനങ്ങളുമായി ചാനൽ മുതലാളിമാരും സ്ഥലത്തെത്തി സമ്മർദ്ദം ശക്തമാക്കി തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ പ്രതിസന്ധിയുടെ ആഴം കൂട്ടി മാധ്യമ പ്രവർത്തകരും അറസ്റ്റിലായേക്കും. തൊഴിൽ സ്ഥലത്തെ മാനസിക പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച മാധ്യമപ്രവർത്തകയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തിയതോടെയാണ് ആരോപണ വിധേയരായ മാധ്യമപ്രവർത്തകർരെ അറസ്റ്റു ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്. തൊഴിൽ പീഡനത്തോടൊപ്പം ദളിത് പീഡനവും നടന്നതായി മാധ്യമപ്രവർത്തക മൊഴി നൽകിയിട്ടുണ്ട്.
ആദ്യ മൊഴിയിൽ നൽകിയ വിവരത്തിൽ അവർ ഉറച്ചുനിന്നതോടെ ന്യൂസ് 18 കേരളയിൽ കാര്യങ്ങൾ കൂടതൽ പരുങ്ങലിലായി. കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന സൈബർ സിറ്റി പൊലീസ് അസി. കമ്മിഷണറുടെ നിർദ്ദേശാനുസരണം കഴക്കൂട്ടം സി.ഐയാണ് ഇന്നലെ വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഐ.സി.യുവിലായിരുന്ന യുവതി വാർഡിലേക്കു മാറിയശേഷമാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്. അതേസമയം യുവതിയെ സ്വാധീനിച്ച് കേസ് ഒതുക്കി തീർക്കാനുള്ള ശ്രമങ്ങളും ഒരു വശത്ത് ശക്തമായി അരങ്ങേറുന്നുണ്ട്. ഡൽഹിയിൽ നിന്നും എത്തിയ മാനേജ്മെന്റ് പ്രതിനിധികൾ ആശുപത്രിയിലെത്തി യുവതിയെ കണ്ടിരുന്നു. ഇത് കേസ് ഒത്തു തീർക്കൽ ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപണവും മറുവശത്ത് ശക്തമാണ്.
അതിനിടെ ന്യൂസ് 18 യിൽ ജീവനക്കാരുടെ പ്രതിഷേധം കൂടുതൽ ശക്തമായി. യുവജനസംഘടനകളും ചാനലിനെതിരേ രംഗെത്തത്തിയതോടെ ഓഫീസിനു മാനേജ്മെന്റ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇന്നലെ തലസ്ഥാനത്തെത്തിയ റിലയൻസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥിതിഗതി നിരീക്ഷിച്ചു വരികെയാണ്. വാർത്ത അവതാരകാരനായ സനീഷ് ഇളയിടത്തിനെതിരേ ആത്മഹത്യാശ്രമം നടത്തിയ മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു എന്നു വ്യക്തമാക്കുന്ന രേഖ പുറത്തുവന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമായിട്ടുണ്ട്.
ചാനലിലെ ജോലിക്കിടെ അകാരണമായി സനീഷ് നിരന്തരം അസഭ്യം വിളിക്കുകയും ടാർഗെറ്റ് ചെയ്തു അപമാനിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഇതു സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലേക്കു വളർന്നതുകൊണ്ടാണു നടപടി ആവശ്യപ്പെട്ടു പരാതി നൽകുന്നതെന്നും മാധ്യമ പ്രവർത്തക വ്യക്തമാക്കുന്നുണ്ട്. രണ്ടു മാസം മുമ്പ് ലേഖിക ചാനൽ തലവൻ രാജീവ് ദേവരാജിനു നൽകിയ പരാതിയുടെ കോപ്പിയാണു പുറത്തുവന്നിരിക്കുന്നത്.
ആത്മഹത്യാ ശ്രമത്തിനുശേഷം പൊലീസിനു നൽകിയ പരാതിയിൽ സനീഷിന്റെ പേരുണ്ടായിരുന്നില്ല. വാർത്താ വിഭാഗം മേധാവിക്ക് എതിരേയാണു പെൺകുട്ടി മൊഴി നൽകിയതും പൊലീസ് കേസെടുത്തതും. എന്നാൽ ജാതി പറഞ്ഞു സനീഷ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി വീണ്ടും ഉയരുകയും ഇന്നലെ പെൺകുട്ടി ഇതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം സി.ഐയ്ക്ക് മൊഴി നൽകുകയും ചെയ്തതോടെയാണു സനീഷിനെതിരെ പൊലീസിന് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.
പി.സി.ആറിന്റെ ചുമതല ഉണ്ടായിരുന്ന തന്നെ വാർത്താ അവതാരകനായ സനീഷ് പരാതിൽ എഴുതാൻ പോലും അറയ്ക്കുന്ന തരത്തിൽ അസഭ്യം വിളിച്ചെന്നാണ് യുവതി പറയുന്നത്. ഇതേത്തുടർന്നു ചാനലിന്റെ സെൻട്രൽ ഡെസ്ക്ക് പ്രവർത്തിക്കുന്ന ഹൈദരാബാദിലുള്ള എച്ച്.ആർ. മേധാവിക്കും മാധ്യമപ്രവർത്തക പരാതി നൽകിയിരുന്നു. സനീഷിനെതിരേ പെൺകുട്ടി മെഴി ഇന്നലെ വീണ്ടും മൊഴി നൽകിയ സാഹചര്യത്തിൽ ഇത് പ്രത്യേക കേസായി രജിസ്റ്റർ ചെയ്യും. യുവതിയുടെ മൊഴി സൂക്ഷ്മമായി വിശകലനം ചെയ്തശേഷമാകും തുടർനടപടിയെന്നു പൊലീസ് വ്യക്തമാക്കി.
അതിനിടെ ആരോപണ വിധേയനായ മാധ്യമപ്രവർത്തകർക്കെതിരെ സോഷ്യൽ മീഡിയയൽ ഒരു വിഭാഗം പിന്തുണച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ, പിന്നീട് സനീഷിനെതിരെയും മൊഴി നൽകിയതോടെ കാര്യങ്ങൾ ഈ വെള്ളപൂശൽ ശ്രമവും പാളി. ഇതിനിടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതായി മാറിയതോടെ ഫേസ്ബുക്ക് കമന്റ് ബോക്സ് ഡിസേബിൾ ചെയ്ത് സനീഷ്. ലല്ലുവാകട്ടെ ഇപ്പോഴത്തെ വിവാദത്തെ കുറിച്ച് ഒന്നും പ്രതികാരിക്കാതിരിക്കയാണ്. രാജീവ് ദേവരാജിന്റെ അവസ്ഥയും ഏതാണ്ട് ഇതു തന്നെയാണ്.
ചാനലിൽ തനിക്ക് നേരിടേണ്ടി വന്ന മാനസിക പീഡനങ്ങളെ കുറിച്ചു പെൺകുട്ടി ഹൈദ്രാബാദിലുള്ള എച്ച്.ആർ മേധാവിക്കും വിശദീകരണം നൽകിയിട്ടുണ്ട്. തനിക്ക് ഒരിക്കലും താങ്ങാനാകാത്ത മാനസിക സമ്മർദ്ദമാണ് സനീഷിന്റെ ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പെൺകുട്ടി പറഞ്ഞിരിക്കുന്നത്. ലല്ലുശശിധരപിള്ളയ്ക്ക് തന്നെ കാണുമ്പോൾ എന്തുകൊണ്ടാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ഇവർ പറയുന്നു. പുറത്തു പറയാൻ പോലും കഴിയാത്ത തരത്തിലുള്ള അസഭ്യവർഷമാണ് സനീഷ് നടത്തിയത്. എന്നാൽ താൻ അന്നു നിരപരാധി ആയിരുന്നെന്നാണ് ഇവർ വിശദീകരിച്ചിരിക്കുന്നത്. ഇതിനിടെഇ സനീഷ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തന്നോടു പെരുമാറിയെന്ന് കഴക്കൂട്ടം സി.ഐയ്ക്ക് ഇന്നു നൽകിയ മൊഴിയിലും ഇവർ വ്യക്താമാക്കിയിട്ടുണ്ട്.
ഇടതു ചിന്തകനായി സോഷ്യൽ മീഡിയ കൊണ്ടാടുന്ന ചിത്രം വിചിത്രം ഫെയിം ലല്ലു ശശിധരൻ പിള്ള അടക്കമുള്ളവർ പെൺകുട്ടിയെ അധിക്ഷേപിക്കുക പതിവായിരുന്നു എന്നും ഇപ്പോൾ വ്യക്തമാവുന്നുണ്ട്. ഒരു മുന്‍പരിചയവും ഇല്ലാതിരിയുന്നിട്ടും ഇതുവരെ ഒരുമിച്ചു പ്രവർത്തിച്ചിട്ടില്ലാതിരുന്നിട്ടും പരാതിക്കു ശേഷം ലല്ലു നിരന്തമായി ചൊരിയുമായിരുന്നു എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇക്കാര്യം ദളിത് ആക്ടിവിസറ്റായ ധന്യ രാമനും തന്റെ പോസ്റ്റിൽ എടുത്തു പറയുന്നുണ്ട്.
ഇതിനിടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ജയരാജനെ കണ്ട് സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങളും തലസ്ഥാനത്തെ ഇടതു ബുദ്ധിജീവികളായ മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എന്നാൽ സ്ത്രീ പീഡനവും ആത്മഹത്യാശ്രമവും ആയതിനാൽ വിഷയത്തിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചിരിക്കുന്നത്. ഇതിനിടെ ആരേയും അറസ്റ്റ് ചെയ്യിക്കാതിരിക്കാനുള്ള നീക്കം പൊലീസ് തലത്തിലും സജീവമാണ്. പ്രതികളെല്ലാം ഇടതു സൈബർ ഗുണ്ടകളാണെന്ന ന്യായം നിരത്തിയാണ് ചില സി.പി.എം നേതാക്കൾ ചരടുവലി നടത്തുന്നത്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍