ഇറ്റലിയിൽ നേരിയ തിരിച്ചടി കിട്ടിയപ്പോൾ ആഞ്ഞടിച്ചു നാശം വിതച്ചു സ്പെയിനിലൂടെ കൊറോണയുടെ തേരോട്ടം; ഇന്നലെ സ്പെയിനിൽ മരിച്ചത് 738 പേർ; മരണം 3434 ആയതോടെ ചൈനയെ തോല്പിച്ചു രണ്ടാമതെത്തി മുൻ ലോക പൊലീസ്; തെരുവുകളിൽ മൃതദേഹങ്ങൾ കുമിഞ്ഞു കൂടുന്ന ദയനീയ ചിത്രങ്ങൾ പുറത്ത്; ആദ്യ നാളുകളിൽ ലോക്ക്ഡൗൺ ഗൗരവമായി എടുക്കാതെ പുറത്ത് കറങ്ങി നടന്നതിന്റെ ഫലം; സ്പെയിനിൽ സൂചി കൊണ്ടെടുക്കേണ്ടത് ഇപ്പോൾ തൂമ്പകൊണ്ട് പോലും എടുക്കാനാകാത്ത അവസ്ഥ
മറുനാടൻ ഡെസ്ക്
ബാഴ്സലോണ: ആധുനികയുഗത്തിന്റെ ആദ്യ ശതാബ്ദങ്ങളിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്നു സ്പെയിൻ. ആദ്യകാല ലോകസാമ്രാജ്യങ്ങളിൽ ഒന്നും. ശക്തി ക്രമേണ ക്ഷയിച്ചു വന്നു എങ്കിലും സ്പാനിഷുകാരുടെ യുദ്ധവീര്യവും ധീരതയും ഒട്ടും അസ്തമിച്ചിരുന്നില്ല. ഫുട്ബോളിലും കാളപ്പോരിലുമൊക്കെ അവർ അത് പ്രദർശിപ്പിച്ചു. എന്നാൽ ഇന്ന് നമ്മൾ കാണുന്നത് പാടിപ്പുകഴ്ത്തിയ ആ സ്പാനിഷ് വീര്യത്തിന്റെ നിഴൽ മാത്രം. കൊറോണയെന്ന ഭീകരനു മുന്നിൽ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായരായി നോക്കി നിൽക്കുകയാണ് ഒരു ജനത.
ഇന്നലെ ഒരു ദിവസം മാത്രം സ്പെയിൻ സാക്ഷിയായത് 738 മരണങ്ങൾക്കാണ്. ഇതോടെ കൊറോണയുടെ തേരോട്ടത്തിൽ കൊഴിഞ്ഞുപോയ ജീവനുകളുടെ എണ്ണം 3434 ആയി. 3285 മരണങ്ങൾക്ക് സാക്ഷ്യം വഹിച്ച ചൈനയേയും മറികടന്ന് ലോകത്തിലെ കൊറോണാ മരണങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ രണ്ടാമതെത്തിയിരിക്കുകയാണ് സ്പെയിൻ. ഇറ്റലി മാത്രമാണ് മുന്നിൽ.
മാർച്ച് 3 നാണ് സ്പെയിനിൽ ആദ്യത്തെ കൊറോണാ ബാധ സ്ഥിരീകരിക്കുന്നത്. അതുകഴിഞ്ഞ് വെറും മൂന്നാഴ്ച്ചക്കുള്ളിലാണ് ലോകത്തെ ഏറ്റവുമധികം കൊറോണാ മരണങ്ങൾ നടന്ന രണ്ടാമത്തെ രാജ്യമെന്ന പദവിയിൽ സ്പെയിൻ എത്തുന്നത്. അതായത് മരണത്തിന്റെ വേഗത ഇറ്റലിയിലേതിനും വളരെ അധികമെന്നർത്ഥം. ആദ്യ ഘട്ടം കഴിഞ്ഞ ഇതേ കാലയളവിൽ ചൈനയിൽ ഉണ്ടായത് 259 മരണങ്ങളും ഇറ്റലിയിൽ ഉണ്ടായത് 1266 മരണങ്ങളും മാത്രമായിരുന്നു എന്ന വസ്തുത കൂടി കൂട്ടിച്ചേർത്ത് വായിക്കുമ്പോഴേ സ്പെയിനിന്റെ ദുരവസ്ഥ പൂർണ്ണമായും മനസ്സിലാകു.
വൈറസ് ബാധയുടെ ഗൗരവം വർദ്ധിച്ചതോടെ മാർച്ച് 14 നാണ് സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ തദ്ദേശവാസികൾ അത് ഗൗരവമായി എടുത്തില്ല എന്നാണ് റിപ്പോർട്ടുകൾ. പ്രഭാത സവാരികളും ക്ലബ്ബുകളിലെ സായാഹ്ന ഒത്തുചേരലുകളും ഒഴിവാക്കാൻ അവർ തയ്യാറായില്ല. വാഹനങ്ങളുമായി പുറത്തൊക്കെ കറങ്ങിനടന്നു. കൊറോണക്ക് കളിക്കാൻ ഇതിലും നല്ലൊരു ടർഫ് വേറെ കിട്ടാനുണ്ടായിരുന്നില്ലെന്നാണ്, കഠിനമായ ശോകത്തിനിടയിലും നർമ്മബോധം കൈവിടാത്ത ഒരു മാഡ്രിഡ് നിവാസി പറഞ്ഞത്.
മരണനിരക്ക് ഉയർന്നതോടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ വലിയ പ്രശ്നങ്ങളാണ് ഇന്ന് സ്പെയിൻ നേരിടുന്നത്. മൃതദേഹങ്ങൾ ശ്മശാനങ്ങളിലേക്ക് കൊണ്ടുപോകുവാൻ വാഹനസൗകര്യങ്ങൾ അപര്യാപ്തമാകുകയാണ്. മാത്രമല്ല 24 മണിക്കൂറും പ്രവർത്തിച്ചിട്ടും മൃതദേഹങ്ങൾ അടക്കുന്നതിൽ കാലതാമസം വരുന്നു. വൃദ്ധമന്ദിരങ്ങളിലും ആശുപത്രികളിലും മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നതായും റിപ്പോർട്ടുകളുണ്ട്. മോർച്ചറികളുടെ അപര്യാപ്തത ഒരു പരിധി വരെയെങ്കിലും പരിഹരിക്കുവാൻ പലാസിയോ ഡീ ഹീലോ ഐസ് സ്കേറ്റിങ് സ്റ്റേഡിയം മോർച്ചറിയാക്കി മാറ്റിയിരിക്കുകയാണ്. ഇതിനിടയിൽ തലസ്ഥനത്തെ ഒരു എക്സിബിഷൻ സെന്ററിന്റെ പകുതിയോളം ഭാഗം ഒരു താത്ക്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്.
ആരോഗ്യരംഗത്തെ പരിമിതികളാണ് സ്പെയിൻ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഉപകരണങ്ങളുടെയും മരുന്നുകളുടെയും ദൗർലഭ്യത്തോടൊപ്പം ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെ ഏകദേശം 5400 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ട് എന്നുള്ളതും ആരോഗ്യരംഗത്തെ തളർത്തുന്നു. ഇത് മൊത്തം രോഗബാധിതരുടെ 12% വരും. ഇറ്റലിയുടേതിനേക്കാൾ വളരെ കൂടുതൽ. സ്പെയിൻ സൈന്യവും നാറ്റോയും അന്താരാഷ്ട്ര സമിതികളോട് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. സഹായവുമായി യൂറോപ്യൻ യൂണിയൻ കമ്മീഷനും രംഗത്ത് വന്നിട്ടുണ്ട്. അതോടൊപ്പം തന്നെ ലോക്ക്ഡൗൺ ഏപ്രിൽ 14 വരെ നീട്ടാനും കൂടുതൽ കർശനമായി നടപ്പിലാക്കാനും സർക്കാർ തീരുമാനിച്ചിട്ടുമുണ്ട്.
രണ്ടാഴ്ച്ചയായി ലോകം കണ്ടിട്ടെന്നാണ് ബാഴ്സിലോണയിൽ താമസിക്കുന്ന, മലയാളിയായ ഡോ. ഫെഡ്രിന പറയുന്നത്. ആഴ്ച്ചയിൽ ഒരു ദിവസം ഒരാൾക്ക് മാത്രം പുറത്ത് പോകാം. തൊട്ടടുത്ത കടവരെ, ആവശ്യ സാധനങ്ങൾ വാങ്ങിക്കുവാൻ. അവർ തുടരുന്നു. എന്നും വൈകീട്ട് 8 മണിക്ക് ബാൽക്കണിയിൽ വന്ന് ആരോഗ്യപ്രവർത്തകർക്കായി കൈയടിക്കും അപ്പോഴാണ് ചുറ്റും വേറെയും മനുഷ്യർ ജീവിച്ചിരിക്കുന്നുണ്ട് എന്നറിയുന്നത് എന്നും അവർ പറയുന്നു. ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കുന്നതോടെ എന്തൊക്കെ പുതിയ നിയന്ത്രണങ്ങൾ വരുമെന്ന് നോക്കി കാത്തിരിക്കുകയാണ് മുഴുവൻ സ്പെയിൻകാരും. ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അതിനെ നിസ്സാരമായി കണ്ടതിനെ കുറിച്ചോർത്ത് സ്പെയിൻകാർ പശ്ചാത്തപിക്കുന്നുണ്ടാകാം. സൂചികൊണ്ടെടുക്കേണ്ടതിനെ തൂമ്പകൊണ്ടെടുക്കേണ്ടതാക്കിയ മനുഷ്യരുടെ കർമ്മഫലം.
കൊറോണ വൈറസ് വ്യാപനം ആദ്യമുണ്ടായ ചൈനയിൽ 3280 പേരാണ് മരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് - 19 മരണങ്ങൾ റിപ്പോർട്ടു ചെയ്തതിട്ടുള്ളത് ആറായിരത്തിലേറെപ്പേർ മരിച്ച ഇറ്റലിയിൽ നിന്നാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗൺ 11-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സ്പെയിനിൽ ഒരു ദിവസംതന്നെ നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയയ്തിട്ടുള്ളതെന്ന് അധികൃതർ പറഞ്ഞു. അവിടുത്തെ 47,610 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാര്യക്ഷമമായിരുന്നുവോ എന്ന് വിലയിരുത്തുമെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 11 വരെയാണ് സ്പെയിനിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയിട്ടുള്ളത്.
സ്പെയിനിൽ മരിച്ചവരിൽ 50 ശതമാനത്തിലേറെയും മാഡ്രിഡ് പ്രദേശത്തുള്ളവരാണ്. 1825 പേർ ഇവിടെ മരിച്ചു. 14597 പേർക്കാണ് മാഡ്രിഡിൽ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടുത്തെ ആശുപത്രികളെല്ലാം കടുത്ത പ്രതിസന്ധി നേരിടുകയാണ്. മാഡ്രിഡിലെ എക്സിബിഷൻ സെന്ററിൽ സൈന്യം 1500 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കിയിരുന്നു. വൈറസ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ ഇവിടുത്തെ കിടക്കകളുടെ എണ്ണം 5500 ആക്കി ഉയർത്തി. സ്പെയിനിലെ ഏറ്റവും വലിയ കോവിഡ് -19 ആശുപത്രിയാണ് ഇപ്പോൾ അത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍