ഇന്നലെ ഒരൊറ്റദിവസം മാത്രം മരിച്ചത് 381 പേർ; രോഗബാധിതരുടെ എണ്ണം 25,000 കടന്നു; മറ്റൊരു രോഗവുമില്ലാത്ത 13 ഉം 19 ഉം വയസ്സുള്ളവർ പോലും മരണത്തിലേക്ക്; അനേകം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടനിൽ കൊറോണയുടെ മരണതാണ്ഡവം തുടരുന്നു; ഭയപ്പെട്ടിരുന്നതിനേക്കാൾ ഭയാനകമായി യു. കെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടനും നടന്നടുക്കുന്നത് ഇറ്റലിയുടേയും സ്പെയിനിന്റേയും വഴിയിലേക്കെന്ന് സൂചിപ്പിച്ചുകൊണ്ട് ബ്രിട്ടനിലെ ഇന്നലത്തെ പ്രതിദിന മരണസംഖ്യ 381 ആയി. 1789 പേരാണ് ബ്രിട്ടനിൽ ഇതുവരെ കോവിഡ് 19 മൂലം മരിച്ചിട്ടുള്ളത്. മൊത്തം രോഗബാധിതരുടെ എണ്ണം 25,150 ആയി ഉയർന്നു. ഇന്നലത്തെ മരണസംഖ്യ തൊട്ടു തലേദിവസത്തേതിന്റെ ഇരട്ടിയാണ് എന്നുള്ളതാണ് ബ്രിട്ടൻ കാത്തിരിക്കുന്ന മഹാദുരന്തത്തെ വിളിച്ചോതുന്നത്. എന്നാൽ രോഗബാധിതരുടെ എണ്ണത്തിൽ 14% വർദ്ധനവേ ഉണ്ടായിട്ടുള്ളു എന്നത് ചെറിയൊരു ആശ്വാസവും പകരുന്നുണ്ട്.
ഇതിനിടയിൽ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് യുവാക്കളേയും കൗമാരക്കാരേയും കൂടി കൊറോണ കീഴടക്കുകയാണ്. മറ്റൊരു രോഗവും ഇല്ലാതിരുന്ന 13 കാരനായ ബ്രിക്സ്ട്ടൺ സ്വദേശി ഇസ്മയിൽ മുഹമ്മദ് അബ്ദുൾവഹാബിന്റെ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് മുഴുവൻ ബ്രിട്ടനേയുമാണ്. ഇസ്മയിലിന്റെ ശവസംസ്കാര ചടങ്ങുകൾക്കായി പണം സ്വരൂപിക്കുവാൻ ബ്രിക്സ്ട്ടണിലെ മദീന കോളേജ് രൂപീകരിച്ച് ഗോ ഫണ്ട് മീ എന്ന പേജിൽ ഈ മരണവാത്ത ഷെയർ ചെയ്തിരുന്നു.
കാൻസർ രോഗബാധമൂലം അടുത്ത കാലത്ത് പിതാവിനെ നഷ്ടപ്പെട്ട ഇസ്മയിലിന്റെ ചിത്രം പങ്കുവയ്ക്കാൻ പക്ഷെ അയാളുടെ കുടുംബക്കാർ തയ്യാറായില്ല.
ഭാവി അനിശ്ചിതത്വത്തിൽ ആക്കുന്ന ബ്രിട്ടന്റെ ദുരിതപർവ്വം
അനുസരണക്കേടിന് വലിയ വില കൊടുക്കുകയാണ് ഇപ്പോൾ ബ്രിട്ടീഷുകാർ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുപോലും അതിന് പുല്ലുവില കല്പിക്കാതെ ബീച്ചുകളിലും പാർക്കുകളിലും കുടുംബസമേതം മാതൃദിനം ആഘോഷിക്കുവാൻ ഒത്തുകൂടിയവർ. ബാറുകളിലും പബ്ബുകളിലും സായാഹ്നങ്ങളിൽ ലഹരി നുകർന്നവർ. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത ഒരായിരം വട്ടം വിളിച്ചുപറഞ്ഞിട്ടും അടച്ചിട്ട സ്റ്റേഡിയങ്ങൾക്കുള്ളിൽ ഫുട്ബോൾ കളിക്കായി ഒത്തുകൂടിയവർ. അവരൊക്കെ ഒരുപക്ഷെ ഇന്ന് പശ്ചാത്തപിക്കുന്നുണ്ടാകാം. പക്ഷെ, സമയം ആർക്കും വേണ്ടി കാത്തുനിൽക്കാതെ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു.
ഇന്നലെ ബ്രിട്ടനിലെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യയായ 381 രേഖപ്പെടുത്തുമ്പോൾ, ഇനിയൊരു തിരിച്ചുപോക്കിന് വഴിയില്ലാത്തവിധം ബ്രിട്ടൻ വിധിയുടെ ദുരന്തമുഖത്ത് അടുത്തുകഴിഞ്ഞിരുന്നു. ഇറ്റലിയിലും സ്പെയിനിലുമൊക്കെ കണ്ടിരുന്ന, ഇപ്പോഴും കാണുന്ന വലിയവലിയ സംഖ്യകൾ മരണത്തിനു നേർക്ക് എഴുതിച്ചേർക്കുമ്പോൾ ബ്രിട്ടൻ തീർത്തും നിസ്സഹായാവസ്ഥയിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇതുവരെ 1789 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. ഇതിൽ 1651 മരണങ്ങളുമായി ഇംഗ്ലണ്ട് തന്നെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ ഈ കണക്കുകൾ തീർത്തും യാഥാർത്ഥ്യമാകണമെന്നില്ല എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സൂചിപ്പിക്കുന്നു. എൻ എച്ച് എസ്സിൽ രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങളുടെ കണക്കാണിതെന്നും യഥാർത്ഥ മരണസംഖ്യ ചുരുങ്ങിയത് 24% എങ്കിലും കൂടുതലാകാം എന്നുമാണ് അവർ പറയുന്നത്. നിരവധിപേർ ആശുപത്രികളിലെത്താതെ മരിക്കുന്നുണ്ട് എന്ന് സാരം. ഇതിന് അടിവരയിടുന്നതാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ പുറത്തുവിട്ട ഒരു റിപ്പോർട്ട്. ഇക്കഴിഞ്ഞ മാർച്ച് 20 ന് ബ്രിട്ടനിൽ കൊറോണ ബാധമൂലം മരിച്ചത് 210 പേരായിരുന്നു. എന്നാൽ സർക്കാർ രേഖകളിൽ ഇത് വെറും 170 മാത്രമാണ് അതായത് 25% ത്തിന്റെ കുറവ്. ഈ കണക്ക് വെച്ച് നോക്കിയാൽ ബ്രിട്ടനിലെ ഇപ്പോഴത്തെ മരണസംഖ്യ 2230ൽ അധികമായി കാണുമെന്നാണ് അവർ പറയുന്നത്.
രോഗവ്യാപനത്തിന്റെ ശക്തി കൂടിയതോടെ എൻ എച്ച് എസ്സിന്റെ മേൽ സമ്മർദ്ദവും വർദ്ധിച്ചിരിക്കുകയാണ്. അതിന്റെ ആദ്യപടിയാണ്, ഇനി ഒരു രോഗി മരിച്ചതായി പ്രഖ്യാപിക്കാൻ ബന്ധുക്കളുടെ അനുമതിക്കായി കാത്തുനിൽക്കില്ല എന്ന ഇന്നലത്തെ പ്രസ്താവന. എൻ എച്ച് എസ് ഇന്നലെ പ്രഖ്യാപിച്ച ഔദ്യോഗിക കണക്കനുസരിച്ച് 367 പേരാണ് ഇന്നലെ മരിച്ചിട്ടുള്ളത്. ഇതിൽ 28 പേരൊഴികെ മറ്റെല്ലാവർക്കും ഗുരുതരമോ അല്ലാത്തതോ ആയ മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഇതുവരെ 25,150 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് എൻ എച്ച് എസ് സമ്മതിക്കുമ്പോൾ യഥാർത്ഥ കണക്കുകൾ എത്രയോ ഉയരത്തിലാണ് എന്നുള്ളതാണ് ബ്രിട്ടന്റെ ഉറക്കംകെടുത്തുന്നത്.ചീഫ് സയന്റിഫിക് അഡ്വൈസറായ സർ പാട്രിക് വാലൻസ് പറയുന്നത് മരണമടഞ്ഞ ഓരോ വ്യക്തിക്ക് ചുറ്റും ചുരുങ്ങിയത് 1000 രോഗബാധിതരെങ്കിലും ഉണ്ടാകാം എന്നാണ്. ആ കണക്കനുസരിച്ചാണെങ്കിൽ ഇതുവരെ ഏകദേശം 1.8 മില്ല്യൺ ബ്രിട്ടീഷുകാർക്ക് കോവിഡ് ബാധയുണ്ടായിരിക്കണം. ജീവശാസ്ത്ര വിദഗ്ദനായ ഡോ. സൈമണ ക്ലാർക്കിന്റെ അഭിപ്രായത്തിൽ ഇന്നലെ മരണനിരക്കിൽ ഉണ്ടായ വർദ്ധനവ് സങ്കടകരമാണെങ്കിലും ഒട്ടും അതിശയിപ്പിക്കുന്ന ഒന്നല്ല. വരുന്ന ആഴ്ച്ചകളിൽ ഇത് പലമടങ്ങ് വർദ്ധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
കൊറോണയ്ക്ക് കീഴടങ്ങിയ 13 കാരനായ ഇസ്മയിൽ മുഹമ്മദ് അബ്ദുൾവഹാബ്
മറ്റേതൊരു കൗമാരക്കാരനേയും പോലെ ഒരുപാട് സ്വപ്നങ്ങളും ലാളിച്ചു നടന്നിരുന്ന ഒരു പയ്യനായിരുന്നു ഇസ്മയിലും . കാര്യമായ ഒരു ആരോഗ്യ പ്രശ്നങ്ങളും അവനെ അലട്ടിയിരുന്നില്ല. എല്ലാം സാധാരണപോലെതന്നെ നീങ്ങുന്നതിനിടയിൽ, പെട്ടെന്നാണ് ഇസ്മയിലിന് ശ്വാസതടസ്സം നേരിടുന്നത്. ഉടനെ തന്നെ കിങ്സ് കോളേജ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടൻ തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും, ശ്വാസതടസ്സം കൂടുതലായതിനാൽ മയക്കി കിടത്തുകയായിരുന്നു. ഇന്നലെ പുലർച്ചെയാണ് ഇസ്മയിലിനെ മരണം ഏറ്റുവാങ്ങുന്നത്. കൊറോണബാധയല്ലാതെ മറ്റ് യാതോരു ആരോഗ്യപ്രശ്നങ്ങളും ഇസ്മയിലിനില്ലായിരുന്നു എന്നാണ് അയാളെ പരിശോധിച്ച ഡോക്ടർമാരും പറയുന്നത്.
ഇസ്മയിലിന്റെ മരണാനന്തര ചടങ്ങുകൾക്കായി പണം സമാഹരിക്കുവാൻ ഉണ്ടാക്കിയ ഗോ ഫണ്ട് മീ എന്ന പേജിലൂടെയാണ് മരണവിവരം ആദ്യം പുറത്ത് വന്നത്.തുടർന്ന് കിങ്സ് കോളേജ് ഹോസ്പിറ്റൽ വക്താവ് ഈ മരണം സ്ഥിരീകരിക്കുകയായിരുന്നു. മദീന കോളേജാണ് ഈ പേജ് ഉണ്ടാക്കിയിരിക്കുന്നത്. ഇസ്മയിലിന്റെ സഹോദരി ഇവിടത്തെ അദ്ധ്യാപിക കൂടിയാണ്. ശവസംസ്കാര ചടങ്ങുകൾക്കായി 4000 പൗണ്ട് സ്വരൂപിക്കണമെന്നാണ് പേജിലെ അഭ്യർത്ഥനയിൽ പറയുന്നത്.
കുറച്ചുകാലം മുൻപാണ് ഇസ്മയിലിന്റെ പിതാവ് കാൻസറിണ് കീഴടങ്ങി ഈ ലോകം വിട്ടുപോയത്. തൊട്ടുപുറകേയുള്ള ഇസ്മയിലിന്റെ മരണം ആ കുടുംബത്തിന് സഹിക്കാനാകാത്ത ദുഃഖം തന്നെയാണ് നൽകിയിരിക്കുന്നത്. അയാളുടെ ഫോട്ടോ മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ കുടുംബക്കാർ ഇതുവരെ തയ്യാറായിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പന്തീരങ്കാവിലെ ആ നവവധുവിന് വിസ്മയയുടെ ഗതി വരാതിരുന്നത് മാതാപിതാക്കളുടെ കരുതൽ കൊണ്ട് മാത്രം; ജർമനിയിലെ എയ്റോനോട്ടിക്കൽ എൻജിനീയർ ഭാര്യയെ മർദ്ദിച്ചത് അതിക്രൂരമായി; വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ സ്ത്രീധനം കുറഞ്ഞെന്ന് കുത്തുവാക്കുകളോടെ പീഡനം; മാനസികമായി ആകെ തകർന്ന യുവതി
- എയർഇന്ത്യാ എക്സ്പ്രസ് സമരത്തിന് ഒരു രക്തസാക്ഷി! വിമാന സമരം മൂലം മസ്കത്തിലെത്താൻ ആയില്ല; പ്രിയപ്പെട്ടവളെ അവസാനമായി ഒരു നോക്ക് കാണാനാവാതെ നമ്പി രാജേഷ് യാത്രയായി
- കാലിൽ വീഴുന്നതു പോലെയാണ് അവൾ സംസാരിച്ചത്, എന്നിട്ടും ആരും മൈന്റ് ചെയ്തില്ല; എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ സമാധാനം പറഞ്ഞേ പറ്റൂ, കാണിച്ചത് ക്രൂരതയല്ലേ; അമൃതയുടെ അമ്മ പറയുന്നു; ഭാര്യ അടുത്തെത്തണമെന്ന് കൊതിച്ച രാജേഷ് ഒടുവിൽ അമൃതയുടെ അരികിലേക്ക് എത്തുന്നു, ജീവനറ്റ ദേഹമായി
- രംഗണ്ണന്റെ ആവേശം പറഞ്ഞ സിനിമാക്കഥ ഗുണ്ടകൾക്കും പെരുത്തിഷ്ടം! ഗുണ്ടാ വേൾഡിൽ ഇപ്പോൾ സർവ്വതും രംഗൻ മയം; ജയിൽ മോചിതനായ ഗുണ്ടാത്തലവന്റെ പാർട്ടിയിൽ പങ്കെടുത്തതുകൊടും ക്രിമിനലുകളടക്കം അറുപതോളം പേർ; 'എടാ മോനേ' എന്ന ഹിറ്റ് ഡയലോഗുമായി ആവേശ റീലിട്ടു ഗുണ്ടകൾ
- ചബഹാർ തുറമുഖം പത്തുവർഷത്തേക്ക് ഇന്ത്യക്ക്; ഇറാനുമായി സുപ്രധാന കരാറിൽ ഒപ്പിട്ടു ഇന്ത്യ; ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പു ചുമതല ഇന്ത്യ ഏറ്റെടുക്കുന്നത് ഇതാദ്യം; ഇന്ത്യ തുറമുഖവുമായി സഹകരിക്കുന്നത് ചൈനക്ക് കനത്ത തിരിച്ചടി; അമേരിക്കൻ എതിർപ്പും തള്ളി ഇന്ത്യയുടെ സുപ്രധാന ചുവടുവെപ്പ്
- അമ്യൂസ്മെന്റ് പാർക്കിലെ വേവ് പൂളിൽ വെച്ചു യുവതിയെ കയറിപ്പിടിച്ചെന്ന് പരാതി; കേന്ദ്ര സർവകലാശാല പ്രൊഫസർ ബി. ഇഫ്തിക്കർ അഹമ്മദ് അറസ്റ്റിൽ; ഇഫ്ത്തിക്കർ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ
- വടകരയിൽ പ്രതീക്ഷ കൈവിടാതെ സിപിഎം; 1200 വോട്ടിനെങ്കിലും കെ.കെ. ശൈലജ ജയിക്കുമെന്ന് അന്തിമവിശകലനം; ആടിക്കളിക്കുന്ന വോട്ടുകൾ മാറ്റിനിർത്തി ബ്രാഞ്ച്, ബൂത്ത് തല കമ്മിറ്റികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട്; ഇടതു മുന്നേറ്റം പ്രതീക്ഷിക്കുന്നത് തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിൽ
- കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ കലക്ടറുടെ നടപടി തെറ്റല്ല; വിവാദമുണ്ടാക്കിയത് ഡോക്ടറും സർവീസ് സംഘടനയും; സർവീസ് ചട്ടത്തിലുള്ള ചികിത്സയാണ് ജെറോമിക് ജോർജ്ജ് തേടിയത്; തിരുവനന്തപുരം കലക്ടർക്കെതിരെ നടപടി വേണ്ടെന്ന നിലപാടിൽ സർക്കാർ
- 'കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി; കുനിച്ചു നിർത്തി ഇടിച്ചു; ഓടാൻ ശ്രമിച്ചപ്പോൾ പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു; ബോധം പോയപ്പോഴാണ് ആശുപത്രിയിൽ കൊണ്ടുപോയത്'; മകളെ മർദിച്ചത് സ്ത്രീധനത്തിന്റെ പേരിലെന്ന് പിതാവ്; രാഹുലിന്റേതു കൊടുംക്രൂരത
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍