ഇന്നലെ മരിച്ചത് 563 പേർ; പുതിയ രോഗികൾ 4324; 30,000 രോഗികളും 2,352 മരണവും ആയി കൊറോണ ചരിത്രത്തിലെ കറുത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ബ്രിട്ടനും; പരിശോധിക്കാൻ സൗകര്യങ്ങൾ ഇല്ലാതെ സാധാരണക്കാർ മരണത്തിലേക്ക്; അനേകായിരം മലയാളികൾ തിങ്ങിപ്പാർക്കുന്ന ബ്രിട്ടൻ സമാനതകളില്ലാത്ത ദുരന്തത്തിലേക്ക് നീങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടനിലെ കൊറോണാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ടദിവസമായ ഇന്നലെ രേഖപ്പെടുത്തിയത് 563 മരണങ്ങളാണ്. മരണ നിരക്കിൽ തൊട്ടുമുൻപത്തെ ദിവസത്തേക്കാൾ 48 ശതമാനം വർദ്ധനവാണ് ഇന്നലെ ദൃശ്യമായത്. ഇത് ബ്രിട്ടനിലെ ഇതുവരെയുള്ള കോവിഡ് 19 മരണസംഖ്യ ഒരൊറ്റ ദിവസം കൊണ്ട് 31 ശതമാനം വർദ്ധിപ്പിച്ച് 2352 ൽ എത്തിച്ചു. 29,474 കൊറോണാ ബാധിതരുമായി ബ്രിട്ടൻ യൂറോപ്പിലെ ഏറ്റവുമധികം കൊറോണാ രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇതോടെ അഞ്ചാം സ്ഥാനത്തെത്തി. വെയിൽസിൽ ഇന്നലെ 29 മരണങ്ങൾ രേഖപ്പെടുത്തിയപ്പോൾ സ്കോട്ട്ലാൻഡിൽ 16 മരണങ്ങളും നോർത്തേൺ അയർലൻഡിൽ 2 മരണവുമാണ് രേഖപ്പെടുത്തിയത്. 486 മരണങ്ങളുമായി ഇംഗ്ലണ്ട് ഏറെ ദൂരം മുന്നിലാണ്. ബാക്കി 11 പേർ ഏത് മേഖലയിൽ നിന്നുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ഇത്രയും വലിയൊരു പ്രതിസന്ധി നേരിടാൻ ബ്രിട്ടൻ തീരെ തയ്യാറെടുത്തിരുന്നില്ല എന്നതാണ് പ്രതിസന്ധിയുടെ ആക്കം വർദ്ധിപ്പിക്കുന്നത്. ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന കണക്കുകൾ പോലും യഥാർത്ഥ കണക്കുകളല്ല എന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നുണ്ട്. ആശുപത്രികളിൽ എത്തുന്നവരെ മാത്രം പരിശോധിക്കുക എന്ന ഏറെ വിവാദമുയർത്തുന്ന നയം കാരണമാണ് യഥാർത്ഥ രോഗബാധിതരുടെ എണ്ണം ലഭിക്കാത്തത്. മാത്രമല്ല, നേരിയ ലക്ഷണങ്ങൾ കാണിച്ച്, വീടുകളിൽ തന്നെ ഇതിന്റെ ചികിത്സയുമായി ഇരിക്കുന്നവരേയും ഈ കണക്കുകളിൽ ഉൾക്കൊള്ളിച്ചിട്ടില്ല. അതുപോലെ തന്നെയാണ് മരണസംഖ്യയുടെ കാര്യവും. ആശുപത്രികളിൽ രേഖപ്പെടുത്തുന്ന മരണങ്ങൾ മാത്രമേ ഔദ്യോഗിക കണക്കിൽ ഉൾപ്പെടുന്നുള്ളു.
വർദ്ധിച്ചുവരുന്ന രോഗബാധിതരുടെ എണ്ണം ബ്രിട്ടനിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിൽ കനത്ത സമ്മർദ്ദമാണ് ഏല്പിച്ചിരിക്കുന്നത്. രോഗബാധയുമായി എത്തുന്ന എല്ലാവർക്കും ചികിത്സ ലഭ്യമാക്കുവാൻ പോലും ആകാത്ത അവസ്ഥയിലാണ് ഇന്ന് ബ്രിട്ടൻ. ഇന്നലത്തെ പതിവ് പത്രസമ്മേളനത്തിൽ ബിസിനസ് സെക്രട്ടറി അലോക് ശർമ്മക്ക് എൻ എച്ച് എസ് ജീവനക്കാരുടെ പരിശോധനയുടെ അപര്യാപ്തതയെ കുറിച്ച് ധാരാളം ചോദ്യങ്ങൾ നേരിടേണ്ടിവന്നു. ദിവസേന 10,000 പരിശോധനകൾ മാത്രം നടത്തുന്ന ബ്രിട്ടനിൽ ഇതുവരെ കേവലം 2000 ആരോഗ്യപ്രവർത്തകരെ മാത്രമേ പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളു. പരിശോധനാ സംവിധാനങ്ങൾ വർദ്ധിപ്പിക്കുക, കൂടുതൽ കാര്യക്ഷമമാക്കുക എന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത് എന്ന് പറഞ്ഞൊഴിഞ്ഞതല്ലാതെ, അത് ഏതുവിധത്തിൽ നടപ്പാക്കുമെന്ന കാര്യം അദ്ദേഹം പറഞ്ഞില്ല.
രാജ്യത്തെ മൊത്തം പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചാൽ മാത്രമേ രോഗവ്യാപനത്തെ കാര്യക്ഷമമായി തടയാനാകു എന്ന അവസ്ഥയിൽ പരിശോധനാ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ഇനിയും സർക്കാർ തയ്യാറാകാത്തത് ആശങ്കയുണർത്തുന്നുണ്ട്. ബ്രിട്ടനിൽ ഒരു ദിവസം പരിശോധിക്കുന്നത് കേവലം 10,000 പേരെ മാത്രമാണ്. ജർമ്മനിയിൽ ഒരു ദിവസം 1,00,000 പരിശോധനകൾ നടക്കുന്നിടത്താണ് ബ്രിട്ടൻ കേവലം പതിനായിരം പേരെ പരിശോധിക്കുന്നത് എന്നോർക്കണം. യൂറോപ്പിൽ കോവിഡ് 19 എന്ന രോഗത്തെ കുറേയെങ്കിലും കാര്യക്ഷമമായി നേരിടാൻ കഴിഞ്ഞിട്ടുള്ളത് ജർമ്മനിക്ക് മാത്രമാണ്. ഇപ്പോഴും മൂന്നക്കത്തിൽ ഒതുങ്ങുന്ന മരണസംഖ്യതന്നെ അതിന് തെളിവാണ്. വ്യാപകമായ പരിശോധനകൾ ഏർപ്പെടുത്തിയതാണ് ജർമ്മനിയെ ഈ മഹാവിപത്തിനെ നേരിടാൻ പ്രാപ്തമാക്കിയത് എന്ന് എല്ലാവരും സമ്മതിക്കുന്ന കാര്യവുമാണ്. എന്നിട്ടും ബ്രിട്ടനിൽ ഇക്കാര്യത്തിൽ ഒരു മുൻനടപടികളും ഉണ്ടാകാത്തത് ഏറെ വിമർശനങ്ങൾ ക്ഷണിച്ച് വരുത്തുന്നുണ്ട്.
ഇതിനിടയിൽ പുറത്തുവന്ന ഇമ്പീരിയൽ കോളേജിന്റെ ഒരു പഠന റിപ്പോർട്ടിൽ പറയുന്നത് ഓരോ 37 ബ്രിട്ടീഷുകാരിലും ഒരാൾക്ക് കൊറോണബാധിച്ചിട്ടുണ്ടാകാം എന്നാണ്. അതായത് ഉദ്ദേശം 1.8 ദശലക്ഷം കൊറോണാ രോഗികൾ ബ്രിട്ടനിൽ ഉണ്ടാകാനിടയുണ്ട് എന്ന് സാരം. ഇത് സത്യമാണെങ്കിൽ ബ്രിട്ടനെ കാത്തിരിക്കുന്നത്, ലോക ചരിത്രത്തിൽ ഇതുവരെ കാണാത്ത വലിയൊരു ദുരന്തമായിരിക്കും എന്നതിൽ സംശയമൊന്നുമില്ല. തിരിച്ചറിയപ്പെടാത്ത രോഗബാധിതരുണ്ടാകുന്നത് രോഗവ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കും എന്നതിനാൽ ഏത് നിമിഷവും പൊട്ടാവുന്ന ഒരു ബോംബായി മാറിയിരിക്കുകയാണ് ഇന്ന് ബ്രിട്ടൻ. മറ്റൊരു റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്, യഥാർത്ഥ മരണനിരക്ക്, സർക്കാർ പറയുന്നതിനേക്കാൾ 24% അധികമായിരിക്കും എന്നാണ്. ആശുപത്രികൾക്ക് പുറത്തുള്ള മരണങ്ങൾ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുന്നില്ല എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാണിക്കുന്നത്.
രോഗബാധിതരുടെ എണ്ണത്തിലും, മരണസംഖ്യയിലും വന്ന അഭൂതപൂർവ്വമായ വർദ്ധനയിൽ നിരാശപ്പെടേണ്ടതില്ല എന്നാണ് ഒരു പകർച്ചവ്യാധി വിദഗ്ദനായ പ്രൊഫസർ കീത്ത് നീൽ പറയുന്നത്. ഇത്, പകർച്ചവ്യാധി ചാപത്തിൽ വരുന്ന സ്വാഭാവികമായ വളർച്ചയാണ് ഒരാഴ്ച്ച മുൻപ് പ്രഖ്യാപിച്ച ലോക്ക്ഡൗണും, അതിനും ഒരാഴ്ച്ച മുൻപ് പ്രഖ്യാപിച്ച വർക്ക് ഫ്രം ഹോം പോലുള്ള നടപടികളും ഫലവത്താകുവാൻ ഒന്നുരണ്ട് ആഴ്ച്ചകൾ എടുക്കും. അത് പ്രവർത്തനമാരംഭിച്ചു എന്നു തന്നെ കരുതാം. ഉടനെ തന്നെ രോഗ വ്യാപനത്തിന്റെ തോത് ഒരു രോഗിയിൽ നിന്നും 2.62 പേർക്ക് എന്നത് 0.62 എന്നാകാൻ സാധ്യതയുണ്ട്.
വളരെ ദുഃഖകരമായ ഒരു ദിവസമാണ് ഇന്നലെ കടന്നു പോയത് എന്നു പാരഞ്ഞ ബോറിസ് ജോൺസൺ, പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും രോഗത്തെ പിടിച്ചുകെട്ടാൻ കൂടുതൽ നടപടികൾ എടുക്കുമെന്നും ഉറപ്പ് പറഞ്ഞു. കൊറോണയ്ക്ക് ചികിത്സയിൽ കഴിയുന്ന അദ്ദേഹം സോഷ്യൽ മീഡിയയിൽ വീഡിയോ കോൺഫറൻസിൽ കൂടിയാണ് രാജ്യത്തോട് സംസാരിച്ചത്.
ഇതിനിടയിൽ, ഏകദേശം 5,50,000 ത്തോളം വരുന്ന എൻ എച്ച് എസ് ജീവനക്കാരിൽ 2,000 പേരെ മാത്രമാണ് ഇതുവരെ കോവിഡ് 19 പരിശോധനക്ക് വിധേയരാക്കിയിട്ടുള്ളത്. അതായത് ധാരാളം പേർ ഇനിയും ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. പരിശോധന പൂർത്തിയായാൽ ഇവരിൽ 85% പേർക്കും തിരിച്ചുവരാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ പരിശോധനാ സംവിധാനങ്ങളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും അപര്യാപ്തത ബ്രിട്ടനെ അലട്ടുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കുള്ള സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും ദൗർലഭ്യമുണ്ടെന്നുള്ള വാർത്തകൾ നേരത്തേ പുറത്ത് വന്നിരുന്നു. ഇതെല്ലാം പരിഹരിക്കുവാൻ സർക്കാർ ധൃതഗതിയിൽ നടപടികൾ കൈക്കൊള്ളുന്നുവെന്നാണ് ഉന്നതവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍