'രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക! ഒരു ഡോക്ടർ പങ്കിട്ടത്! രാത്രി വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം; കാരണം മൂന്നര മിനിറ്റ് പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും; ആരോഗ്യവാനായ ഒരാൾ രാത്രിയിൽ പെട്ടെന്ന് മരിക്കുമോ? 'മൂന്നര മിനിട്ടിന്റെ പ്രാധാന്യം എന്ത്? സോഷ്യൽ മീഡിയ സന്ദേശങ്ങൾക്ക് ആരോഗ്യവിദഗ്ദ്ധർ മറുനാടന് നൽകിയ മറുപടി ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ വേണ്ടി ഡോക്ടർ നിർദ്ദേശിക്കുന്നത് എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചില സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം. ഈ മൂന്നു മിനുട്ട് അത് പ്രധാനപ്പെട്ടതാണ്. ഈ മൂന്നു മിനിറ്റ് വിലപ്പെട്ടതാണോ? ആ മൂന്നു മിനുറ്റിൽ ഈ കാര്യങ്ങൾ ചെയ്താൽ അത് ഫലപ്രദമാണോ? ഒട്ടനവധി സംശയങ്ങളാണ് ഈ സോഷ്യൽ മീഡിയ സന്ദേശത്തിനെ ചൊല്ലി പ്രചരിക്കുന്നത്. എന്താണ് ഈ മുന്ന് മിനിറ്റിൽ ശ്രദ്ധിക്കണം എന്ന് പറയുന്നത്. ആ കാര്യങ്ങൾ ഇങ്ങനെ: രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കുക! ഒരു ഡോക്ടർ പങ്കിട്ടത്! വീട് പരിശോധിക്കാനോ മൂത്രമൊഴിക്കാനോ രാത്രി എഴുന്നേൽക്കുന്ന ഓരോ വ്യക്തിയും മൂന്നര മിനിറ്റ് ശ്രദ്ധിക്കണം. കാരണം ഇത് പ്രധാനപ്പെട്ടതാണ്. മൂന്നര മിനിറ്റ് പെട്ടെന്നുള്ള മരണങ്ങളുടെ എണ്ണം വളരെയധികം കുറയ്ക്കും. മിക്കപ്പോഴും ഇത് സംഭവിക്കുന്നു: ആരോഗ്യവാനായി കാണപ്പെടുന്ന ഒരാൾ രാത്രിയിൽ മരിച്ചു എന്ന് ആളുകൾ പറയുന്നത് നാം പലപ്പോഴും കേൾക്കാറുണ്ട്. എന്തുകൊണ്ടാണ് അദ്ദേഹം പെട്ടെന്ന് മരിച്ചത്? ' മൂന്നര മിനിട്ടു് 'ന്റെ പ്രാധാന്യം എന്ത്?
അർദ്ധരാത്രിയിൽ, മൂത്രമൊഴിക്കാനുള്ള ആഗ്രഹം നിങ്ങളെ ഉണർത്തുമ്പോൾ, രാത്രിയിൽ നിങ്ങൾ കുളിമുറിയിൽ പോകാൻ തിരക്കിട്ടു എഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്ക് രക്തയോട്ടം ഇല്ലാത്ത അവസ്ഥയിൽ ആയിരിക്കും. പെട്ടെന്ന് ഉയരുമ്പോൾ തലച്ചോറ് വിളർച്ചയും രക്തക്കുറവും മൂലം ഹൃദയസ്തംഭനവും ഉണ്ടാക്കും. ' മൂന്നര മിനിറ്റ് ' പരിശീലിക്കാൻ നിങ്ങളോട് നിർദ്ദേശിക്കുന്നു, അവ: ഇങ്ങനെ: നിങ്ങൾ ഉറക്കത്തിൽ നിന്ന് ഉണരുമ്പോൾ, ആദ്യത്തെ ഒന്നര മിനിറ്റ് കിടക്കയിൽ തന്നെ തുടരുക; അടുത്ത അര മിനിറ്റ് കിടക്കയിൽ ഇരിക്കുക; നിങ്ങളുടെ കാലുകൾ താഴ്ത്തുക, അവസാന അര മിനിറ്റ് കട്ടിലിന്റെ അരികിൽ ഇരിക്കുക. മൂന്നര മിനിറ്റിനു ശേഷം, നിങ്ങൾക്ക് വിളർച്ച മസ്തിഷ്കമുണ്ടാകില്ല, ഹൃദയം പരാജയപ്പെടില്ല, വീഴ്ചയ്ക്കും പെട്ടെന്നുള്ള മരണത്തിനും സാധ്യത കുറയുന്നു. നിങ്ങളുടെ കുടുംബം, സുഹൃത്തുക്കൾ, പ്രിയപ്പെട്ടവർ എന്നിവരുമായി പങ്കിടുക. ഇത് സംഭവിക്കുന്നതിനു് പ്രായം ഒരു ഘടകമേയല്ല. (സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.). ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റാൽ മരണം സംഭവിക്കുമോ? ആരോഗ്യവിദഗ്ദർ മറുനാടന് നൽകുന്ന മറുപടി ഇങ്ങനെ:
ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റാൽ മരണം സംഭവിക്കില്ല
ഉറക്കത്തിൽ നിന്നും പെട്ടെന്ന് ചാടിയെഴുന്നേറ്റ് ബാത്ത് റൂമിൽ പോകുന്നവരോ തല ചുറ്റി വീഴുന്നവരോ പെട്ടെന്ന് മരണത്തിലേക്ക് പോകില്ല. ചില കാര്യങ്ങൾ ചുറ്റുമുള്ളവർ ശ്രദ്ധിച്ചാൽ മാത്രം മതി. ബോധമുള്ള അവസ്ഥയിലാണെങ്കിൽ വീഴുന്ന ആളും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. രാത്രിയിൽ പെട്ടെന്നുള്ള മരണം ഒഴിവാക്കാൻ വേണ്ടി ആരോഗ്യവിദഗ്ദർക്ക് നൽകാനുള്ള നിർദ്ദേശങ്ങൾ ഇങ്ങനെയാണ്.
പ്രായമായവരും ബിപിയുടെ മരുന്ന് കഴിക്കുന്നവരും ഉറക്കത്തിൽ പൊടുന്നനെ ചാടിയെഴുന്നേറ്റാൽ ബിപി കുറയും. ബിപി കുറയുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. അവർ തലചുറ്റി വീഴും. പലരും മൂത്രമൊഴിക്കാൻ മുട്ടുമ്പോഴാണ് ചാടി എഴുന്നേൽക്കുന്നത്. ഇവരിൽ പലരും പ്രോസ്റ്റേറ്റ് അസുഖം ഉള്ളവരും ആയിരിക്കും. ഇവർക്കാണ് പെട്ടെന്ന് ചാടിയെഴുന്നേറ്റ് മൂത്രമൊഴിക്കാനുള്ള പ്രേരണ വരുന്നത്. ഉറക്കത്തിലുള്ള ചാടിയെഴുന്നേൽക്കൽ പലപ്പോഴും പാതിയുറക്കത്തിലാകും. ഉറക്കത്തിലാണെന്ന് അറിയാതെയാവും ചാടിയെഴുന്നേൽക്കൽ. ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നേൽക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയും. ഇതുകൊണ്ട് തന്നെ പലരും ബാത്ത് റൂമിൽ തലകറങ്ങി വീഴാറുണ്ട്. വീഴ്ചയിൽ അവർക്ക് തലക്ക് ആഘാതമേറ്റില്ലെങ്കിൽ ഇവർ രക്ഷപ്പെടും. കാരണം വീഴുന്ന സമയത്ത് ഇവർക്ക് തലച്ചോറിലേക്കുള്ള രക്തയോട്ടം പൂർവസ്ഥിതിയിലാകും. വീണിട്ടും രക്ഷപ്പെടാത്തവർ തലയ്ക്ക് ആഘാതമേറ്റവരാകും. വീഴുന്ന ഘട്ടത്തിലുള്ള മുറിവ് അല്ലെങ്കിൽ തലച്ചോറിനേറ്റ ആഘാതം, അല്ലെങ്കിൽ നിലയ്ക്കാത്ത രക്തസ്രാവവും ഓർമ നശിക്കലും ആകും ഇവരെ മരണത്തിലേക്ക് തള്ളിവിടുന്നത്. പക്ഷെ തല ചുറ്റി ബാത്ത്റൂമിൽ അതേപടി വീഴുന്നവർ രക്ഷപ്പെടും. ബാത്ത്റൂമിൽ തന്നെ വീഴുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം നോർമലാകും. കുറച്ച് കഴിഞ്ഞാൽ ഇവർ ബോധത്തിലേക്ക് വരുകയും എഴുന്നേൽക്കാനുള്ള ആരോഗ്യം ലഭിക്കുകയും ചെയ്യും.
ഉറക്കത്തിൽ നിന്ന് ചാടിയെഴുന്നെൽക്കുമ്പോൾ സംഭവിക്കുന്നത്:
ഉറങ്ങുന്ന ഒരാളുടെ ശരീരത്തിൽ രക്തയോട്ടം താരതമ്യേന കുറവായിരിക്കും. അതിനാൽ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് മൂന്നു മിനിട്ട് നേരം വെറുതെ കിടന്നു എഴുന്നേൽക്കുന്നത് സുരക്ഷിതമാണ്. ഓർമ്മക്കേട് വരുന്നത് ഒഴിവാക്കാൻ കഴിയും. ഇങ്ങനെ കിടക്കുമ്പോൾ ആ വ്യക്തി പൂർണ ബോധത്തിലേക്ക് വരും. ഉറക്കത്തിൽ പെട്ടെന്ന് എഴുന്നേൽക്കുന്ന ഒരാൾക്ക് പെട്ടെന്ന് ബിപി മേയിന്റെയിൻ ചെയ്യാനുള്ള മെക്കാനിസം കുറവായിരിക്കും. പ്രത്യേകിച്ചും പ്രായമായവരിൽപ്പെട്ടവർക്ക്. കണ്ണു തുറന്ന് അൽപ്പനേരം കിടന്നാൽ നമ്മൾ കോൺഷ്യസ് ആകും. പതുക്കെ എണീക്കുക. ഒന്ന് സ്റ്റെഡി ആയ ശേഷം മാത്രം ബാത്ത്റൂമിലേക്ക് പോവുക. ബിപി-പ്രോസ്റ്റേറ്റ് പ്രശ്നമുള്ളവരാണ് ഇത് ശ്രദ്ധിക്കേണ്ടത്. വീണു സാധാരണ ബാത്ത്റൂമിൽ കിടന്നാൽ രക്ഷപ്പെടും. തലയ്ക്ക് ക്ഷതം ഏൽക്കാതിരുന്നാൾ മാത്രം മതി. മുറിവിൽ നിന്നോ മറ്റോ രക്തം ഉണ്ടാവുകയും ചെയ്യരുത്.
തലചുറ്റിവീഴുമ്പോൾ അപകടം വരുന്നത് ഈ രീതിയിൽ:
ഒരാൾ തലച്ചുറ്റി വീഴുന്നത് കണ്ടാൽ അടുത്തുള്ളവർ ഓടി വന്നു ആ ആളെ സുരക്ഷിതമായി എഴുന്നേൽപ്പിച്ച് അവിടെ ഇരുത്തും. എന്നിട്ട് വെള്ളമോ മറ്റോ കൊടുക്കും. പക്ഷെ ഇത് രണ്ടുമല്ല ആ വ്യക്തിക്ക് വേണ്ടത്. ഇങ്ങനെ ചെയ്താൽ തല ചുറ്റിയ ആളെ മരണത്തിലേക്ക് തള്ളിവിടുന്നതിനു സമമായ കാര്യമാണ് ചെയ്യുന്നത്. തലച്ചോറിലേക്കുള്ള രക്തചംക്രമണം അപ്പോൾ കുറഞ്ഞിരിക്കുന്ന സമയമാവും. വീണു കഴിഞ്ഞ ആളെ കസേരയിൽ ഇരുത്തിയാൽ തലച്ചോറിലേക്കുള്ള രക്തയോട്ടം വീണ്ടും കുറയും. ഇത് അപകടത്തിൽ കലാശിക്കും. തലച്ചുറ്റി വീണ വ്യക്തിയെ ഇരുത്തുകയല്ല, കിടത്തുകയാണ് വേണ്ടത്. ഒരിക്കലും ഒരാളെ കസേരയിൽ ഇരുത്തരുത്. ചെരിച്ച് കിടത്തുകയാണ് വേണ്ടത്. അപ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടം സാധാരണ ഗതിയിലാകും. ഇങ്ങനെ ഇരുത്തുന്ന ആളുടെ കാൽ അൽപ്പം ഉയർത്തിവച്ചാൽ ആ വ്യക്തിക്ക് പെട്ടെന്ന് തന്നെ സുഖം പ്രാപിക്കാൻ കഴിയും. കാൽ പൊക്കി വയ്ക്കുമ്പോൾ തലച്ചോറിലേക്കുള്ള രക്തയോട്ടത്തിനു ശക്തി കൂടും. കാൽ ഉയർത്തി വയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ചരിച്ച് കിടത്തുന്നത് നല്ലത്.
ഫിക്സ് വരുന്ന ഒരാൾ തല ചുറ്റിവീണേക്കും. അപ്പോൾ അയാളുടെ വായിൽ നിന്നും നുരയും പതയും വരും. ചെരിച്ച് കിടത്തുമ്പോൾ അത് വായിൽ നിന്നും താഴേക്ക് ഒഴുകും. അതുകൊണ്ടുള്ള പ്രശ്നങ്ങൾ ചരിച്ച് കിടത്തുന്നതുകൊണ്ട് പരിഹരിക്കാൻ കഴിയും. നേരെ മറിച്ച് നേരെ കിടത്തിയാൽ അത് ലെൻസിലേക്ക് പോകും. അത് ആ വ്യക്തിക്ക് അപകടകരമാകും. അതിനാലാണ് ചെരിച്ച് കിടത്താൻ പറയുന്നു. കാലു പൊക്കി വയ്ക്കുമ്പോൾ കൂടുതൽ ഗുണം ലഭിക്കും.
പൈപ്പിൽ നിന്നും വെള്ളം പോകുന്ന രീതിയിലാണ് രക്തം ഒഴുകുന്നത്. മുകളിലേക്കല്ല താഴോട്ടാണ് രക്തം ഓടുന്നത്. നിൽക്കുമ്പോൾ രക്തം താഴേക്ക് ഒഴുകും. തലച്ചോറിലേക്ക് ഒഴുകുന്നത് കുറയും. പ്രായം ചെന്നവർ ബാത്ത്റൂമിൽ തലയിടിച്ച് വീണു എന്നൊക്കെ പറയാനിടയാക്കുന്ന സംഭവങ്ങൾക്ക് ഹേതു ഇതാണ്. അവർ മൂന്നു മിനിട്ട് കഴിഞ്ഞു മാത്രം ഉണർന്നു എഴുന്നേൽക്കുക. കിടക്കയിൽ കിടന്നുള്ള മരണത്തിനു പല കാരണങ്ങൾ ഉണ്ടാകും. അത് ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ടാണ് ഈ രീതിയിലുള്ള മരണങ്ങൾ സംഭവിക്കുന്നത്-ആരോഗ്യ വിദഗ്ദർ വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്