കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ! യന്ത്ര തോക്കുകളേന്തി അനേകം പൊലീസുകാർ നഗരങ്ങൾ വളഞ്ഞു; എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചു; പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്ത്; റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടൽ തൽക്കാലത്തേക്ക്; ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് അമേരിക്കയിലെ കറുത്ത വർഗക്കാർ
മറുനാടൻ ഡെസ്ക്
ന്യുയോർക്ക്: യുഎസിൽ ആഫ്രിക്കൻ വംശജൻ ജോർജ് ഫ്ളോയ്ഡ് പൊലീസ് പീഡനത്തെ തുടർന്ന് മരണമടഞ്ഞ പ്രശ്നത്തിൽ അമേരിക്കയിലാരംഭിച്ച പ്രതിഷേധം നാൾക്ക് നാൾ കൂടുതൽ രൂക്ഷമായി വർധിച്ച് കൊണ്ടിരിക്കുന്ന ജനപങ്കാളിത്തതോടെ കാട്ട് തീ പോലെ കത്തിപ്പടർന്ന് കൊണ്ടിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കറുത്ത വർഗക്കാരായ പ്രതിഷേധക്കാരെ നേരിടാനായി യന്ത്രത്തോക്കുകളേന്തി അനേകം പൊലീസുകാർ യുഎസിലെ വിവിധ നഗരങ്ങൾ വളഞ്ഞിട്ടുണ്ട്. എന്തിനും തയ്യാറായി പട്ടാളവും നിലയുറപ്പിച്ചിട്ടുണ്ട്. പ്രതിഷേധക്കാരെ ചുട്ടെരിക്കുമെന്ന ഭീഷണി ഉയർത്തി ട്രംപും രംഗത്തെത്തിയതോടെ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.
പ്രതിഷേധക്കാരെ റബ്ബർ ബുള്ളറ്റുകളും കണ്ണീർവാതക പ്രയോഗവുമായുള്ള നേരിടാനാണ് തൽക്കാലം പൊലീസ് തീരുമാനിച്ചിരിക്കുന്നതെങ്കിലും കലാപം അടിച്ചമർത്താൻ ഏതറ്റം വരെ പോകാനും സർക്കാർ ഒരുങ്ങിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ചുരുക്കിപ്പറഞ്ഞാൽ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ ഇളകി മറിഞ്ഞ് എന്തും ചെയ്യാൻ തയ്യാറായാണ് അമേരിക്കയിലെ കറുത്ത വർഗക്കാർ രംഗത്തിറങ്ങിയിരിക്കുന്നത്. ഇന്നലെ ഇന്ത്യാനപ്പിലിസിൽ പൊലീസ് പ്രതിഷേധക്കാർക്ക് നേരെ നടത്തിയ വെടിവയ്പിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്.
പൊലീസ് വാഹനങ്ങളുടെ കച്ചവട സ്ഥാപനങ്ങളും അഗ്നിക്കിരയാക്കിയ പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി, തുടങ്ങിയ പട്ടണങ്ങളിലെ യുദ്ധസ്മാരകങ്ങൾ വരെ നശിപ്പിച്ചിട്ടുണ്ട്. ഫ്ലോറിഡയിൽ ലഹളക്കാർക്ക് നേരെ ട്രക്ക് ഓടിച്ച് കയറ്റിയ സംഭവത്തിൽ ഡ്രൈവറെ പൊലീസ് പിടികൂടിയിട്ടുണ്ട്. ലോസ്ഏയ്ജൽസ് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളിൽ ആക്രമണത്തിന് തടയിടാനായി നാഷണൽ ഗാർഡ് അരയും തലയും മുറുക്കിയിറങ്ങിയിട്ടുണ്ട്. യുഎസിലെ 22 നഗരങ്ങളിലായി നാല് ദിവസത്തിനിടെ 1669 പ്രതിഷേധക്കാരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
ആക്രമണങ്ങളെ തുടർന്ന് കൂടുതൽ പേർ അറസ്റ്റിലായത് ലോസ് ഏയ്ജൽസിലാണ്. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇവിടെ 10,000ത്തോളം വരുന്ന പൊലീസ് സേനാംഗങ്ങളാണ് തെരുവുകളിലിറങ്ങിയിരിക്കുന്നത്. മിനിയപ്പലിസിൽ മാത്രം 4000 സുരക്ഷാ ഭടന്മാർ രംഗത്തെത്തിയിട്ടുണ്ട്. 11,000 പേരെ ഇവിടെ അണിനിരത്താനാണ് സർക്കാർ ഒരുങ്ങുന്നത്. സംഭവബഹുലമായ നീക്കങ്ങൾക്കിടെ മിനിയപ്പലിസ് പൊലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്.
ഫ്ലോയ്ഡിന്റെ കൊലപാതകത്തിനെതിരായ പ്രതിഷേധത്തിൽ ഇന്നലെ വൻ ജനപങ്കാളിത്തമായിരുന്നു ദൃശ്യമായിരുന്നത്. തുടക്കത്തിൽ തികച്ചും സമാധാപരമായി അരങ്ങേറിയ റാലികൾ ചില പ്രദേശങ്ങളിൽ ആക്രണത്തിന് വഴിമാറിയത് വൻ പ്രശ്നങ്ങളാണുണ്ടാക്കിയത്. ഇന്ത്യാനപ്പലിസിൽ പ്രതിഷേധക്കാർക്ക് നേരെ നിരവധി വട്ടം നിറയൊഴിക്കപ്പെട്ടുവെങ്കിലും ഭാഗ്യത്തിന് ഒരാൾക്ക് മാത്രമേ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളൂ.ഇതിന് മുമ്പ് ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ മരിച്ചിരുന്നു.പ്രതിഷേധത്തിന്റെ ഉത്ഭവകേന്ദ്രങ്ങളായ മിനിയപ്പലിസ് അടക്കമുള്ള 12ഓളം പ്രധാനപ്പെട്ട നഗരങ്ങളിൽ ഇന്നലെ നിശാനിയമം നടപ്പിലാക്കിയിരുന്നു.
മിനിയപ്പലിസിൽ ലഹളക്കാർ ഇന്ത്യൻ റസ്റ്റോറന്റായ ഗാന്ധിമഹൽ അഗ്നിക്കിരയാക്കിയിരുന്നു. ഇവിടുത്തെ പൊലീസ് ഹെഡ്ക്വാർട്ടേസിന് തൊട്ടടുത്തുള്ള റസ്റ്റോറന്റാണ് തീവച്ച് നശിപ്പിച്ചത്.ഫിലാദൽഫിയയിൽ 13 പൊലീസുകാരെ പ്രതിഷേധക്കാർ ആക്രമിച്ച് പരുക്കേൽപ്പിച്ചുവെന്ന് റിപ്പോർട്ടുണ്ട്. ന്യൂയോർക്കിലും പ്രതിഷേധക്കാരും പൊലീസും പരസ്പരം ആക്രമിച്ചിരുന്നു. മിയാമിയിൽ ലഹളക്കാരെ പിരിച്ച് വിടാൻ പൊലീസ് നിരവധി വട്ടം ടിയർഗ്യാസ് പ്രയോഗിക്കുകയും ദേശീയ പാതയിൽ ഗതാഗതം തടയുകയും ചെയ്തിരുന്നു.
വൈറ്റ്ഹൗസിന് മുന്നിൽ കറുത്ത വർഗക്കാർ തടിച്ച് കൂടി നടത്തിയ പ്രതിഷേധം ആക്രമണത്തിൽ കലാശിക്കുമെന്ന ആശങ്ക കനത്തതോടെ ട്രംപിനെ വരെ വെള്ളിയാഴ്ച ഒരു മണിക്കൂർ സുരക്ഷാ ബങ്കറിലേക്ക് മാറ്റിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. വൈറ്റ് ഹൗസിന് മുന്നിൽ രാത്രിയിലും നൂറ് കണക്കിന് പേർ എന്തിനും തയ്യാറായി ഒത്ത് കൂടിയതോടെയാണ് ട്രംപിനെ സുരക്ഷിത സ്ഥാനമായ ബങ്കറിലേക്ക് മാറ്റാൻ നിർബന്ധിതമായത്. തനിക്ക് സുരക്ഷാ ആശങ്കയുണ്ടെന്ന് പ്രസിഡന്റ് തന്നെ ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതിനെ തുടർന്നാണ് അസാധാരണ നീക്കമുണ്ടായിരിക്കുന്നത്.
കറുത്ത വർഗക്കാരുടെ പ്രതിഷേധം അതിര് വിട്ടതോടെ രാജ്യത്തെ 140 നഗരങ്ങളിൽ കടുത്ത പ്രതിഷേധങ്ങളും ആക്രമണങ്ങളും അരങ്ങേറുന്നനുണ്ട്. 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുമുണ്ട്. 20 സ്റ്റേറ്റുകളിലാണ് ദേശീയ സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുന്നത്.വാഷിങ്ടന്റെ മറ്റ് പ്രദേശങ്ങളിലും കടുത്ത പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. യുഎസ് പ്രസിഡന്റുമാർ പ്രാർത്ഥനക്കെത്താറുള്ള സെന്റ് ജോൺസ് പള്ളിയുടെ ചില ഭാഗങ്ങൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിട്ടുണ്ട്. കള്ളനോട്ട് കൈവശം വച്ചുവെന്നാരോപിച്ച് തിങ്കളാഴ്ചയാണ് തെക്കൻ മിനിയപ്പലിസിൽ പൊലീസ് പീഡനത്തിൽ ഫ്ളോയ്ഡ് കൊല്ലപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ ഫ്ളോയ്ഡിനെ ചൗവിൻ നിലത്തേക്ക് തള്ളിയിട്ട് കാൽമുട്ടുകൾ കൊണ്ട് കഴുത്തിൽ അമർത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
പൊലീസ് വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തീവച്ച പ്രതിഷേധക്കാർ വെർജീനിയ, മിസിസിപ്പി തുടങ്ങിയ നഗരങ്ങളിലെ യുദ്ധസ്മാരകങ്ങളും നശിപ്പിച്ചു. വൈറ്റ്ഹൗസിനു മുന്നിലും അക്രമം അരങ്ങേറി. ഫ്ളോറിഡയിൽ പ്രതിഷേധക്കാർക്കിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ ഡ്രൈവർ അറസ്റ്റിലായി. ലൊസാഞ്ചലസ് ഉൾപ്പെടെ പലയിടത്തും അക്രമം തടയാൻ നാഷനൽ ഗാർഡ് രംഗത്തിറങ്ങി. 22 നഗരങ്ങളിലായി 4 ദിവസത്തിനകം 1,669 പേരാണ് അറസ്റ്റിലായത്. സമാധാനപരമായി നടന്ന റാലികൾ ചിലയിടത്ത് അക്രമത്തിലേക്കു തിരിയുകയായിരുന്നു. ഇന്ത്യാനപ്പലിസിൽ പലതവണ വെടിവയ്പുണ്ടായെങ്കിലും ഒരു മരണമേ സ്ഥിരീകരിച്ചിട്ടുള്ളൂ. കഴിഞ്ഞദിവസം ഡെട്രോയിറ്റിലും ഒരാൾ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.
പ്രതിഷേധത്തിനു തുടക്കമിട്ട മിനയപ്പലിസ് ഉൾപ്പെടെ ഒരു ഡസനിലധികം പ്രധാന നഗരങ്ങളിൽ ഇന്നലെ നിശാനിയമം പ്രഖ്യാപിച്ചിരുന്നു. ഫിലഡൽഫിയയിൽ 13 പൊലീസുകാർക്ക് ആക്രമണത്തിൽ പരുക്കേറ്റു. മിയാമിയിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പലതവണ കണ്ണീർവാതകം പ്രയോഗിക്കുകയും ദേശീയപാത അടച്ചിടുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിലും ഏറ്റുമുട്ടലുണ്ടായി. അക്രമസംഭവങ്ങളിൽ കൂടുതൽ പേർ അറസ്റ്റിലായത് ലൊസാഞ്ചലസിലാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇവിടെ 10,000 ഓളം പൊലീസ് രംഗത്തെത്തി. മിനിയപ്പലിസിൽ മാത്രം 4000 സുരക്ഷാഭടന്മാർ അണിനിരന്നിട്ടുണ്ട്.11,000 പേരെ രംഗത്തിറക്കാനാണു ശ്രമം. ഇതിനിടെ, മിനിയപ്പലിസ് പൊലീസിന്റെ വെബ്സൈറ്റും ഹാക്ക് ചെയ്യപ്പെട്ടു.
'കത്തിനശിച്ചാലും വേണ്ടില്ല, നീതി ലഭിക്കട്ടെ'
''എന്റെ സ്ഥാപനം കത്തിനശിച്ചാലും വേണ്ടില്ല, നീതി നടപ്പാവണം''-മിനിയപ്പലിസിൽ പ്രതിഷേധക്കാർ തീവച്ച ഇന്ത്യൻ റസ്റ്ററന്റിന്റെ ഉടമ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. പൊലീസ് ആസ്ഥാനത്തുനിന്ന് ഏതാനും വാരമാത്രം അകലെയാണ് ബംഗ്ലാദേശുകാരനായ റുഹെലിന്റെ ഉടമസ്ഥതയിലുള്ള ഗാന്ധിമഹൽ റസ്റ്ററന്റ് കത്തിനശിച്ചത്. മഹാത്മാഗന്ധിയുടെ സ്മരണയിലാണ് റുഹെൽ തന്റെ സ്ഥാപനത്തിനു പേരിട്ടത്. ജോർജ് ഫ്ളോയ്ഡിന്റെ മരണത്തിനു കാരണക്കാരായ ഉദ്യോഗസ്ഥരെ ജയിലിൽ അടയ്ക്കണമെന്നാവശ്യപ്പെട്ടും പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ചും റുഹെലിന്റെ പതിനെട്ടുകാരിയായ മകൾ ഹഫ്സ കുറിച്ച ഫേസ്ബുക് പോസ്റ്റും വൈറലായി. കൊല്ലപ്പെട്ട ജോർജ് ഫ്ളോയ്ഡും ഒരു ഭക്ഷണശാലയിലെ ജീവനക്കാരനായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്