പുറത്തു തൂക്കിയ ബാഗിൽ ബോംബ് നിറച്ച് അവൻ കുർബാനയ്ക്കിടെ പള്ളിക്കകത്തേക്ക് ശാന്തനായി കയറിവരുന്ന വീഡിയോ പുറത്ത്; കൂട്ടക്കല നടത്തിയ ഇസ്ലാമിക സംഘടനയെ ഇതിന് മുമ്പാരും കേട്ടിട്ടില്ല; ലോകത്തെ ഭയപ്പെടുത്തി നേടാനിറങ്ങിയ ഐസിസ് ഭീകരതയുടെ നിഷ്കളങ്കരായ ഇരകളെയോർത്ത് തേങ്ങി ലോകം
മറുനാടൻ മലയാളി ബ്യൂറോ
കൊളംബോ: സ്ഫോടനപരമ്പരയിലൂടെ ശ്രീലങ്കയെ വിറപ്പിച്ച ഭീകരാക്രമണത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കൊളംബോയിലെ സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ സ്ഫോടനം നടത്തിയ ചാവേർ കുർബാന നടക്കുന്നതിനിടെ ശാന്തനായി പള്ളിക്കതത്തേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വലിയൊരു ബാക്ക്പാക്കിൽ സ്ഫോടകവസ്തുക്കൾ നിറച്ചാണ് ഇയാൾ അനായാസം പള്ളിക്കകത്തേക്ക് കടന്നുവന്നത്. ഇന്ത്യൻ ചാനൽ ടിവി 9 പുറത്തുവിട്ട ദൃശ്യങ്ങളിൽ പ്രാർത്ഥനയ്ക്കായി വലിയൊരു നിര വിശ്വാസികൾ പള്ളിക്ക് പുറത്ത് കാത്തുനിൽക്കുന്നതും കാണാം.
ഏഴ് ചാവേറുകളാണ് ഞായറാഴ്ച ക്രിസ്ത്യൻ പള്ളികളും ആഡംബര ഹോട്ടലുകളും കേന്ദ്രീകരിച്ച് സ്ഫോടനം നടത്തിയതെന്ന് ലങ്കൻ അധികൃതർ പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു. ഇന്നലെ അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽവന്നു. സ്ഫോടനങ്ങൾക്ക് പിന്നിൽ അന്താരാഷ്ട്ര ഭീകരസംഘടനകളുമായി ബന്ധമുള്ള പ്രാദേശിക സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്ത് (എൻ.ടി.ജെ.) ആണെന്നാണ് അധികൃതർ കരുതുന്നത്. ഇത്രവലിയ ആക്രമണം സംഘടിപ്പിക്കുന്നതിന് അന്താരാഷ്ട്ര തലത്തിൽ ഇവർക്ക് സഹായം ലഭിച്ചിട്ടുണ്ടാകാമെന്നും അധികൃതർ കരുതുന്നു.
മൂന്ന് ക്രിസ്ത്യൻ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഇതിൽ കൊളംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്ക് ചാവേർ വരുന്നതിന്റെ ദൃശ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെന്റ് ആന്റണീസ് പള്ളിക്ക് അമ്പത് മീറ്റർ അടുത്ത് സ്ഫോടകവസ്തുക്കൾ നിറച്ച വാൻ പൊട്ടിത്തെറിക്കുന്ന ദൃശ്യവും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിൽ എട്ട് ഇന്ത്യക്കാരടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. സമീപകാലത്ത് ലോകത്തുതന്നെ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് ഇത്. പരിക്കേറ്റ അഞ്ഞൂറിലേറെപ്പേരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നും ലങ്കൻ അധികൃതർ പറയുന്നു.
കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ എൻ.ടി.ജെ. പദ്ധതിയിട്ടിരുന്നതായി അധികൃതർ സംശയിക്കുന്നുണ്ട്. കൊളംബോയിലെ പ്രധാന ബസ് സ്റ്റാൻഡിൽനിന്ന് 87 ബോംബ് ഡിറ്റണേറ്ററുകൾ ഇന്നലെ കണ്ടെത്തിയിരുന്നു. കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, പടിഞ്ഞാറൻ തീരനഗരമായ നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേൽ പള്ളി എന്നിവിടങ്ങളിലും കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാൻഗ്രി ലാ, സിനമൺ ഗ്രാൻഡ്, കിങ്സ്ബറി എന്നിവിടങ്ങളിലും കൊളംബോ ദെഹിവെലയിലെ മൃഗശാലയ്ക്ക് സമീപമുള്ള ഹോട്ടലിലലും ഒരുഗോടെവട്ടയിലുമാണ് സ്ഫോടനമുണ്ടായത്.
സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സ്ഫോടനമുണ്ടാക്കിയ ചാവേർ വളരെ ശാന്തനായാണ് പള്ളിക്കകത്തേക്ക് വന്നതെന്ന് ആക്രമണത്തെ അതിജീവിച്ച ദിലീപ് ഫെർണാണ്ടോ പറഞ്ഞു. പള്ളിക്ക് മുന്നിൽ വരിനിന്ന ഒരു കുട്ടിയുടെ തലയിൽ ഇയാൾ തലോടുക പോലും ചെയ്തുവെന്നും ദിലീപ് പറയുന്നു. ആൾക്കൂട്ടത്തിനിടയിലൂടെ വന്ന ഇയാൾ കൂടുതൽ തിരക്കുള്ള ഭാഗത്തേക്ക് മാറുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. മികച്ച തയ്യാറെടുപ്പോടെ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണമാണിതെന്ന് ഈ ദൃശ്യങ്ങൾ വിലയിരുത്തിയാൽ വ്യക്തമാകുമെന്ന് കൊളംബോ പൊലീസ് വക്താവ് രജിത സേനാരത്നെ പറഞ്ഞു.
അധികമാരും അറിയാത്ത തീവ്രവാദ സംഘടനയാണ് എൻടിജെയെന്ന് ശ്രീലങ്കൻ ആരോഗ്യമന്ത്രി സേനാരത്നെ പറഞ്ഞു. പുറത്തുനിന്നുള്ള സഹായമില്ലാതെ അവർക്ക് ഇത്രവലിയ ആക്രമണം സംഘടിപ്പിക്കാനാവില്ല. ഇസ്ലാമിക ഭീകര സംഘടനകളോട് എൻടിജെയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ സ്ഫോടനം നടന്ന ഹോട്ടലുകളിലൊന്നിൽനിന്ന് ലഭിച്ചിട്ടുണ്ട്. ഐസിസ് ഭീകരരിൽനിന്നുള്ള സഹായത്തോടെയാകാം എൻടിജെ സ്ഫോടനം നടത്തിയതെന്നാണ് അധികൃതർ കരുതന്നത്.
കൊല്ലപ്പെട്ടത് എട്ട് ഇന്ത്യാക്കാർ
കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയിൽ എട്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. എച്ച്.ശിവകുമാർ, വെമുരൈ തുൾസിറാം, എസ്.ആർ. നാഗരാജ്, കെ.ജി. ഹനുമന്തരയപ്പ, എം.രംഗപ്പ, കെ.എം. ലക്ഷ്മി നാരായണൻ, നാരായൺ ചന്ദ്രശേഖർ, ലക്ഷ്മണ ഗൗഡ രമേഷ് എന്നിവരാണ് മരിച്ചത്. മലയാളിയായ കാസർഗോഡ് സ്വദേശി റസീന ഖാദർ മരിച്ചെന്ന് കുടുംബാഗങ്ങൾക്ക് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ശ്രീലങ്കയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ അധികൃതരിൽ നിന്നുള്ള സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. റസീന ഖാദറിൻ ശ്രീലങ്കൻ പൗരത്വമുണ്ട്.
കൊല്ലപ്പെട്ട ഇന്ത്യക്കാരിൽ നാലുപേർ ജനതാ ദൾ പ്രവർത്തകരാണെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി പറഞ്ഞു. കർണാടകത്തിൽ നിന്ന് പോയ ഏഴംഗ സംഘത്തിലുള്ളവരാണ് ഇവരെന്നും എച്ച്.ഡി.കുമാരസ്വാമി ട്വീറ്റ് ചെയ്തു. അതിനിടെ, സ്ഫോടന പരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയിട്ടുണ്ട്. അഞ്ഞൂറോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ സ്ഫോടനമുണ്ടായ പള്ളിക്ക് സമീപത്ത് നിർത്തിയിട്ടിരുന്ന വാനിൽ വീണ്ടും ഇന്നലെ ബോംബ് സ്ഫോടനം ഉണ്ടായി. പള്ളികളും ആഡംബര ഹോട്ടലുകളുമടക്കം എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. പള്ളിക്ക് സമീപം നിർത്തിയിട്ട വാനിൽ ബോംബ് കണ്ടെത്തിയിരുന്നു. ഈ ബോംബ് നിർവീര്യമാക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഇന്ത്യൻ മുന്നറിയിപ്പ് ഗൗനിച്ചില്ല
ശ്രീലങ്കയിൽ ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ വ്യക്തമാക്കി. എന്നാൽ ആക്രമണം ചെറുക്കാൻ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് നടത്തിയ ആക്രമണങ്ങൾക്ക് ഉത്തരവാദികൾ ശ്രീലങ്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്നവർ തന്നെയാണെന്നും ഇവർക്ക് രാജ്യത്തിന് പുറമേ നിന്ന് സഹായം ലഭിച്ചിരുന്നോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്നും വിക്രമസിംഗെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഏപ്രിൽ 22 ന് മുമ്പ് ശ്രീലങ്കയിൽ അക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഇന്ത്യ ഏപ്രിൽ നാലിന് തന്നെ കൈമാറിയിരുന്നതായാണ് റിപ്പോർട്ട്. ത്വവീദ് ജമാഅത്ത് എന്ന സംഘടനയിലെ സെഹ്റാൻ ഹാസിമും കൂട്ടാളികളും ശ്രീലങ്കയിൽ ചാവേറാക്രമണത്തിന് പദ്ധതിയിടുന്നതായാണ് ഇന്ത്യൻ ഇന്റലിജന്റ്സ് കണ്ടെത്തിയത്. ഇതിന് മുന്നോടിയായി പാൽമുനയിൽ അക്രമണത്തിന്റെ റിഹേഴ്സൽ നടത്തിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിനുള്ളിൽ പള്ളികളും ഇന്ത്യൻ ഹൈക്കമ്മീഷനും ലക്ഷ്യമാക്കിയുള്ള അക്രമണത്തിന് ത്വവീദ് ജമാഅത്ത് പദ്ധതിയിടുന്നതായി ശ്രീലങ്കൻ പൊലീസ് ഉന്നത ഉദ്യോഗസ്ഥനായ പുജുത് ജയസുന്ദരയും 10 ദിവസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.
സ്ഫോടനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച 24 പേരെ അറസ്റ്റ് ചെയ്തതായും ഇവരെ കുറിച്ചുള്ള വിവരം ഉടനെ പുറത്തു വിടുമെന്നും വിക്രമസിംഗെ അറിയിച്ചു. സ്ഫോടനപരമ്പരയെക്കുറിച്ചന്വേഷിക്കാൻ പ്രസിഡന്റ് മൈത്രിപാല സിരിസേന പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചു. സുപ്രീംകോടതി ജഡ്ജി ഉൾപ്പെടെയുള്ള ജഡ്ജിമാരടങ്ങുന്ന സമിതിയോട് രണ്ടാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സിരിസേന ആവശ്യപ്പെട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍