യാത്രാ നിരോധനത്തിൽ മുഷ്ടി ചുരുട്ടി വിളിച്ചത് വയനാടിന് വേണ്ടി; നുണ പറയുന്ന അദ്ധ്യാപകരെ വേണ്ടെന്ന ഉറച്ച പ്രഖ്യാപനത്തിൽ നിറയ്ക്കുന്നത് നീതി ആഗ്രഹിക്കുന്ന വിദ്യാർത്ഥി സമൂഹത്തിന്റെ മനസ്സ്; രാത്രി യാത്രാ സമരത്തിലെ ചുണക്കുട്ടി ഇന്ന് കേരളത്തിന്റെ മുഴുവൻ പ്രതീക്ഷ; കുറ്റക്കാരായ അദ്ധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാർത്ഥികളാരും ക്ലാസിൽ കയറില്ലെന്ന നിലപാട് വെട്ടിലാക്കുന്നത് സർക്കാരിനെ; ഷഹലാ ഷെറീന് നീതിയൊരുക്കിയ നിദാ ഫാത്തിമയ്ക്ക് കൈയടിച്ച് സാക്ഷര കേരളം
മറുനാടൻ മലയാളി ബ്യൂറോ
കൽപറ്റ: ''ആണി കുത്തിയതാ, ബെഞ്ച് തട്ടിയതാ, കല്ലൊരഞ്ഞതാ എന്നൊക്കെയാണ് സാറ് പറഞ്ഞത്. ആണി കുത്തിയാ രണ്ടു ഭാഗത്ത് കുത്തോ. ഷഹലക്ക് കസേരയിൽ ഇരിക്കാൻപോലും വയ്യായിരുന്നു. ആ കുട്ടി മൂന്നുനാലു വട്ടം പറഞ്ഞു, എന്നെ പാമ്പ് കൊത്തിയതാ, ആശുപത്രിയിൽ കൊണ്ടുപോകാൻ'' -കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹല ഷെറിനെ മരണത്തിലേക്ക് തള്ളിവിട്ടതിൽ അദ്ധ്യാപകരുടെ ഗുരുതരമായ അനാസ്ഥ പുറംലോകം അറിയുന്നത് ഈ വാക്കുകളിലൂടെയാണ്. സാധാരണ ഒരു കുട്ടി ഇത്ര ഉച്ഛത്തിൽ സത്യം വിളിച്ചു പറയില്ല. ഒന്നും പുറംലോകത്ത് എത്തില്ലെന്ന് പറഞ്ഞ് ക്രൂരത കാട്ടിയവരെ കുടുക്കിയത് ഈ വെളിപ്പെടുത്തലുകളായിരുന്നു. ബത്തേരി സർവജന സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിദ ഫാത്തിമയുടെ ശബ്ദം നടുക്കത്തോടെ കേട്ടത് ഭരണകൂടമാണ്. സർക്കാരിന്റെ വിദ്യാഭ്യാസ ആരോഗ്യ മുന്നേറ്റത്തിലെ അവകാശ വാദങ്ങളെല്ലാം പൊളിഞ്ഞു വീണു.
സ്കൂളിലെ കൊച്ചനുജത്തിക്ക് നീതി നേടിക്കൊടുക്കാൻ തനിക്കറിയാവുന്നതെല്ലാം വീറോടെ വിളിച്ചുപറയുന്ന നിദ അങ്ങനെ കരുത്തിന്റെ പുതിയ പ്രതീകമായി. സ്കൂളിന്റെ ശോച്യാവസ്ഥയും ക്ലാസിനകത്തേക്ക് അദ്ധ്യാപകർമാത്രം ചെരിപ്പിട്ടു കയറുന്ന 'ആചാര'വുമെല്ലാം പുറംലോകം അറിഞ്ഞു. നിദയുടെ ചിത്രം ഇതിനു മുമ്പും സമൂഹ മാധ്യമങ്ങളിൽ ആളിപ്പടർന്നിരുന്നു. കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ചിത്രം. ബന്ദിപ്പൂർഫമൈസൂരു ദേശീയപാതയിലെ യാത്രനിരോധനത്തിനെതിരെ നടന്ന സമരത്തിൽ മുദ്രവാക്യം വിളിക്കുന്ന ചിത്രമാണിത്.
അന്ന് വിവിധ സ്കൂളുകളിലെ കുട്ടികൾ സമരത്തിൽ പങ്കെടുത്തിരുന്നു. ഈ ചിത്രം ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ബത്തേരി സർവജന സ്കൂളിലെ ഷെഹ്ല ഷെറിൻ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ സ്കൂളിലുണ്ടായ വീഴ്ച സധൈര്യം ലോകത്തോടു വിളിച്ചു പറഞ്ഞ നിദ ഫാത്തിമ അങ്ങനെ ഹീറോയാകുകയാണ്. 'ഒന്നും മിണ്ടരുത് എന്നു മനസ്സിലുറപ്പിച്ചാണു സ്കൂളിലേക്കു പോയത്. മിണ്ടിയാൽ അതു പ്രശ്നമാകുമെന്ന് എനിക്കുതന്നെ അറിയാം. എന്നാൽ നീതി കേടു കണ്ടപ്പോൾ മിണ്ടാതിരിക്കാനായില്ല' നിദ പറയുന്നു. ഫൈസൽ അലി റഹ്മാന്റെയും ഉമ്മുക്കുൽസുവിന്റെയും മൂന്നാമത്തെ കുട്ടിയാണ് നിദ.
എന്നാൽ അദ്ധ്യാപകർക്കെതിരെ സംസാരിച്ചതിന്റെ പേരിൽ തനിക്കെതിരെ നടപടികളുണ്ടാകുമോയെന്ന ഭയത്തിലാണ് നിദ ഫാത്തിമ. കുട്ടിയോട് സംസാരിച്ചതിനു ശേഷം ഡോക്ടർ ഷിംന അസീസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിദയുടെ ആശങ്ക പങ്കുവെച്ചത്. പ്രിൻസിപ്പാളിനെയാണ് പേടിയെന്ന് കുട്ടി പറഞ്ഞതായും ഷിംന പോസ്റ്റിലൂടെ പറയുന്നു. 'ഞാനിങ്ങനെയൊക്കെ പറഞ്ഞതോണ്ട് എനിക്ക് ഇനിയും ആ സ്കൂളിൽ പോകണമെന്ന് ആലോയ്ക്കുമ്പോ പേട്യാവ്ണുണ്ട്. പ്രിൻസിപ്പലിനെയാ ഇനിക്ക് പേടി. ഓല് ഇന്നോടെന്തെങ്കിലും ചെയ്താൽ മിസ്സ് ന്റെ കൂടെ ഉണ്ടാവൂലേ?' നിദ ചോദിച്ചതായി ഷിംന പറയുന്നു. ഏതറ്റം വരെയും ഉറപ്പായും കൂടെ നിൽക്കുമെന്ന് കുട്ടിക്ക് വാക്ക് കൊടുത്തിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
നിദ പുറത്തുവന്ന് സംസാരിച്ചത് നിങ്ങളിൽ ചിലർ കൊന്ന അവളുടെ സഹപാഠിയുടെ ജീവൻ പോയതിന്റെ വേദനകൊണ്ടാണെന്നും ഷിംന പറയുന്നു. 'ഇനി ഇല്ലാക്കഥകളും ഭീഷണിയും പരിഹാസവും ഒക്കെയായിട്ട് ഇത്രയും ശൗര്യമുള്ള ഒരു പെൺകുഞ്ഞിനെ ഒതുക്കാൻ ശ്രമിക്കരുത്. അങ്ങനെയൊന്നുണ്ടായാൽ ഷെഹ്ലയുടെ കൂടെ നിന്ന ലോകം മുഴുവൻ ഉറപ്പായും നിദയോടൊപ്പവും ഉണ്ടാകും. അതിലൊരു സംശയവുമില്ല' ഷിംന അസീസ് പറയുന്നു. നാളെയും വെളിച്ചമുണ്ടാകുമെന്ന് ഉറപ്പ് തരുന്ന മക്കളാണ് ഇവരെന്നും. ഇവരോടൊപ്പമുണ്ടാകണം നമ്മളെന്നും പറഞ്ഞാണ് ഷിംന തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
അങ്ങനെ കൊച്ചു മനസ്സിലെ ആശങ്കകൾ കേരളവും ഏറ്റെടുക്കുകയാണ്. നിദ ഭയക്കുന്ന ആ പ്രിൻസിപ്പലിന് ഇനി ആ സ്കൂളിൽ പണിയെടുക്കാനാകില്ല. കാരണം അച്ചടക്ക നടപടിയുടെ പിന്നാലെയാകും ഈ അദ്ധ്യാപകൻ. കാരണം അത്രയും ക്രൂരതയാണ് ഷഹലയോട് ചെയ്തത്. നിദയുടെ തുറന്നു പറച്ചിലുകൾക്ക് മറ്റ് കുട്ടികൾക്കും കരുത്തായി. സുൽത്താൻ ബെത്തേരിയിൽ ക്ലാസ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ ഷഹല ഷെറിന്റെ മരണത്തിൽ കുറ്റക്കാരായ അദ്ധ്യാപകരെ പുറത്താക്കുന്നതുവരെ വിദ്യാർത്ഥികൾ ആരും ക്ലാസിൽ കയറില്ലെന്ന് നിദ ഫാത്തിമ നിലപാട് എടുത്തു. പാമ്പ് കടിച്ചതാണെന്നു പറഞ്ഞിട്ടും ഷഹലയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ അദ്ധ്യാപകൻ ഇനി ക്ലാസിൽ വരരുതെന്നും നിദ വ്യക്തമാക്കുന്നു.
കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോവണമെന്ന ലീന എന്ന അദ്ധ്യാപികയുടെ ആവശ്യം അദ്ധ്യാപകൻ കേട്ടില്ല. മാതാപിതാക്കൾ വന്നിട്ട് കൊണ്ടുപോയാൽ മതിയെന്നാണ് അദ്ദേഹം പറഞ്ഞത്. കുട്ടിയെ അഞ്ച് മിനിറ്റിനകം ആശുപത്രിയിൽ കൊണ്ടുപോയെന്നാണ് പ്രധാനാധ്യാപകൻ പറഞ്ഞത്. നുണ പറയുന്ന അദ്ധ്യാപകരെ തങ്ങൾക്ക് വേണ്ടെന്നും നിദ വിശദീകരിച്ചു. ഇതോടെ സർക്കാരും വെട്ടിലായത്. അസുഖബാധിതരായ വിദ്യാർത്ഥികളെ വീട്ടുകാർ എത്തുന്നത് കാത്തുനിൽക്കാതെ ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികളുണ്ടാവണമെന്നും നിദ കൂട്ടിച്ചേർത്തു. പ്രശ്നത്തിന് പൂർണമായ പരിഹാരം വേണം. ഒരു കുട്ടിക്ക് തലവേദന വന്നാൽ പോലും ആശുപത്രിയിൽ കൊണ്ടുപോവണം. ആശുപത്രിയിൽ എത്തിച്ചതിന് ശേഷമേ രക്ഷിതാക്കളെ വിളിക്കാവൂ എന്നും നിദ ആവശ്യപ്പെട്ടു. അങ്ങനെ കേരളത്തിലെ എല്ലാ കുട്ടികൾക്കും വേണ്ടിയുള്ള ശബ്ദമായി മാറുകയാണ് നിദയുടേത്. ഏതായാലും ബത്തേരിയിലെ അദ്ധ്യാപകർ കുടുങ്ങുകയാണ്.
ഇതിനിടെ സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അദ്ധ്യാപകരെയും ഡോക്ടറെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും പ്രതികളാണ്. അദ്ധ്യാപകൻ ഷാജിലിനെ പ്രതി ചേർത്തിട്ടുണ്ട്. ഡോ ലിസമെറിൻ ജോയിയും പ്രതിയാണ്. ബത്തേരി താലൂക്ക് ആശുപത്രി ഡോക്ടറാണ് ലിസ. പ്രതികരണ ശേഷിയില്ലാത്ത ന്യൂജനറേഷൻ എന്ന പ്രയോഗത്തിന് തനിനാടൻ തിരുത്ത് കൂടിയായി നിദയെന്ന കൊച്ചുപെൺകുട്ടി. അങ്ങനെ സോഷ്യൽ മീഡിയകൾ നാളെയുടെ പ്രതീക്ഷയായി ഏറ്റെടുത്ത പെൺകുട്ടിയാവുകയാണ് നിദ ഫാത്തിമ. കഴിഞ്ഞ മാസം ബത്തേരി- മൈസൂർ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിലും സജീവമായിരുന്നു അവൾ.
അന്ന് സമരത്തിനിടെ മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഒക്ടോബർ 6 ന് പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജോൺസൺ പാട്ടവയൽ പകർത്തിയ ചിത്രമാണ് അത്. യാത്രാ നിരോധനത്തിനെതിരെ വിവിധ സ്കൂളിലെ കുട്ടികൾ പങ്കെടുത്ത സമരത്തിൽ വളരെ ചുറുചുറുക്കോടെ പങ്കെടുത്ത ആ മിടുക്കി മറ്റുള്ള വരിൽ നിന്നും വേറിട്ട് നിന്നതായി ഫോട്ടോഗ്രാഫർ ജോൺസൺ പറയുന്നു.
Stories you may Like
- പ്രഹേളിക പോലെ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ജീവിതം
- മരണാനന്തര ബഹുമതിയായി നേരത്തെ അർഹിച്ച പത്മഭൂഷണും
- തലശ്ശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളിൽനിന്ന് വീണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
- ഫാത്തിമയ്ക്ക് കണ്ണീരോടെ യാത്രാമൊഴിയേകി ജന്മനാട്, മരണമൊഴി പിതാവിന് കുരുക്കാകും
- നിദാ ഫാത്തിമയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്