എംസി റോഡിലെ കൂറ്റൻ പാലം തീർത്തത് ഒന്നര ഇഞ്ച് മെറ്റലിൽ; വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺട്രാക്ടറായി പോയി മടങ്ങിയത് മന്ത്രിയുടെ മകളെ ഭാര്യയാക്കി; പിജെ ജോസഫിന്റെ ബലഹീനതയറിഞ്ഞ് പ്രവർത്തിച്ചതിന്റെ പേരിൽ വിവാദ പുരുഷനായി; ഏനാത്ത് പാലത്തെ പഞ്ചവടി പാലമാക്കിയ കോൺട്രാക്ടർ നിഖിൽ സുരേഷിന്റെ കഥ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഏനാത്ത് പാലം നിർമ്മാണത്തിലെ ക്രമക്കേടുകൾ ഒന്നൊന്നായി മറ നീക്കുന്നു. പാലത്തിന്റെ അടിത്തറയേക്കാൾ ഉറപ്പ് ഉപരിതലത്തിലെ കോൺക്രീറ്റ് സ്ലാബിന് ഉണ്ടായിരിക്കണമെന്ന നിർബന്ധത്തിൽ പാലം നിർമ്മിച്ചതാണ് പെട്ടെന്നുണ്ടായ തകർച്ചയ്ക്ക് കാരണം. അടൂർ നിഖിൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിക്ക് വേണ്ടി നിഖിൽ സുരേഷായിരുന്നു കരാർ ഏറ്റെടുത്തത്. നിഖിൽ സുരേഷ് രണ്ടു വർഷം മുൻപ് മരിച്ചെങ്കിലും പാലം അപകടത്തിലായതോടെ കുറ്റം മുഴുവൻ പരേതന്റെ തലയിലേക്ക് വരികയാണ്.
96 ലെ ഇടതു സർക്കാരിന്റെ കാലത്താണ് ഏനാത്ത് പുതിയ പാലം നിർമ്മിച്ചത്. അന്ന് പി.ജെ. ജോസഫായിരുന്നു പൊതുമരാമത്ത് മന്ത്രി. മന്ത്രിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന നിഖിൽ സുരേഷിന്റെ വലംകൈയായിരുന്നു ചീഫ് എൻജിനീയറായിരുന്ന മുരുകേശൻ. മറ്റു കരാറുകാരിൽ നിന്ന് വ്യത്യസ്തനായിരുന്നു നിഖിൽ സുരേഷ്. കരാറുകാർക്കിടയിലെ സൂപ്പർ സ്റ്റാർ. മറ്റുള്ളവരോട് ഒരു അടുപ്പവുമില്ല. അടുപ്പമെല്ലാം മന്ത്രി-ഉദ്യോഗസ്ഥ തലത്തിൽ മാത്രം. മന്ത്രി പി.ജെ. ജോസഫിനെ 'വേണ്ടാത്ത ശീല'മെല്ലാം പഠിപ്പിച്ചതിന്റെ പേരിലാണ് നിഖിൽ സുരേഷിനെ ശേഷിച്ച കരാറുകാർ ഓർക്കുന്നത്.
പാലത്തിന്റെ അടിത്തറയ്ക്ക് ബലം വേണ്ട ഉപരിതലത്തിലെ കോൺക്രീറ്റ് ബലപ്പെടുത്തിയാൽ മതിയെന്ന പക്ഷക്കാരനായിരുന്നു നിഖിൽ സുരേഷ്. ചീഫ് എൻജിനീയർ അടക്കമുള്ളവർ ഇതിന് കൂട്ടു നിന്നു. ഒന്നര ഇഞ്ച് മെറ്റിലിട്ടാണ് അടിത്തറയിലെ കിണറുകൾ കോൺക്രീറ്റ് ചെയ്തത്. ഒന്നു മുതൽ നാലിഞ്ച് വരെ വലിപ്പമുള്ള മെറ്റിൽ പ്രത്യേക അനുപാതത്തിൽ ചേർത്ത് കോൺക്രീറ്റിങ് നടത്തണമെന്നിരിക്കേയായിരുന്നു ഈ അതിസാഹസം കരാറുകാരൻ കാണിച്ചത്.
അന്നു തന്നെ ഈ വിവരം മറ്റു കരാറുകാർ മനസിലാക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പക്ഷേ, സർക്കാരിലുംഎംഎൽഎ തലത്തിലും വലിയ പിടിപാടായിരുന്നു നിഖിൽ സുരേന്ദ്രന്. അന്ന് തിരുവഞ്ചുർ രാധാകൃഷ്ണനായിരുന്നു അടൂർ എംഎൽഎ. മണൽ വാരൽ അല്ല, നിർമ്മാണത്തിലെ അപാകത തന്നെയാണ് പാലത്തിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് ഇതോടെ വ്യക്തമാകുന്നത്. കല്ലടയാറ്റിലെ അനധികൃത മണൽ വാരൽ മൂലമാണ് പാലം തകർന്നത് എന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.
ഏനാത്ത് പാലം നിർമ്മാണത്തിന് ശേഷം അന്യസംസ്ഥാനത്തേക്ക് കരാർ ജോലി ചെയ്യാൻ പോയ നിഖിൽ സുരേന്ദ്രൻ അവിടെയുള്ള ഒരു മന്ത്രിയുടെ മകളെ വിവാഹം കഴിച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ, ഇയാൾ നാട്ടിലെത്തിയത് വിവാഹം കഴിച്ച് യുവതിയുടെ സഹോദരിയുമായിട്ടായിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനത്തെ മന്ത്രിയുടെ മകളായിരുന്നു ഇതെന്നാണ് നാട്ടുകാർ പറയുന്നത്. നിഖിൽ സുരേഷിനൊപ്പം കരാർ ഏറ്റെടുത്തു ചെയ്ത മുൻ എംഎൽഎ ഈപ്പൻ വർഗീസിന്റെ മകനും അക്കിടി പറ്റി. പൂഞ്ഞാറിൽ ഒരു റോഡ് നിർമ്മാണത്തിൽ നിഖിൽ സുരേഷും എംഎൽഎയുടെ മകനും പങ്കാളികളായിരുന്നു. പണി കഴിഞ്ഞു മടങ്ങുമ്പോൾ എംഎൽഎയുടെ മകന്റെ പുതുപുത്തൻ എസ്കവേറ്ററിന്റെ എൻജിൻ, നിഖിൽ സുരേഷിന്റെ പഴയ എസ്കവേറ്ററിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് നിഖിൽ സുരേഷ് മരിച്ചതു കാരണം സർക്കാരിന് ഇനി നിയമനടപടി സ്വീകരിക്കാനും കഴിയില്ല.
കെജി ജോർജിന്റെ പഞ്ചവടിപ്പാലം. അതിന് സമാനമാണ് ഏനാത്ത് പാലത്തിന്റൈ അവസ്ഥ. അഴിമതിയുടെ സാധ്യതകൾ കാരണം നിർമ്മാണം വേണ്ട വിധം നടക്കാതെ പോയപ്പോൾ ഏനാത്ത് പാലത്തിനും പഞ്ചവടിപ്പാലമെന്ന രാഷ്ട്രീയ ഹാസ്യ സിനിമയുടെ ക്ലൈമാക്സിന് സമാനമായ അവസ്ഥയിലെത്തി. അഴിമതി മറയ്ക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പാലത്തെ സർവ്വ നാശത്തിലേക്ക് തള്ളി വിട്ടത്. ഏനാത്ത് പാലത്തിന്റെ ബലക്ഷയം പുതിയതല്ല. അഞ്ചു വർഷം മുമ്പ് കുലുങ്ങാൻ തുടങ്ങിയതാണ് പാലം. അടിത്തറയ്ക്കും അന്നേ ഇളക്കം സംഭവിച്ചിരുന്നു. മാദ്ധ്യമങ്ങൾ അന്ന് ഗൗരവമായി ഈ വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും പൊതുമരാമത്ത് അധികൃതർ അതിന് വേണ്ട പ്രാധാന്യം നൽകിയില്ല. തൂണിന് ചുറ്റുമുള്ള മണൽവാരൽ മൂലവും വെള്ളപ്പൊക്ക സമയത്ത് കല്ലടയാറ്റിലൂടെ ഒഴുകി വരുന്ന കൂറ്റൻ മരത്തടികൾ ഇടിച്ചുമാണ് പാലത്തിനു ബലക്ഷയം സംഭവിച്ചതെന്നു പറഞ്ഞാണ് ഇവർ തലയൂരിയത്. പാലത്തിന്റെ നിർമ്മാണത്തിലുണ്ടായ അപാകതകളാണ് ബലക്ഷയത്തിന് കാരണമായത്. പാലം നിർമ്മിച്ചിട്ട് അധികകാലമായിട്ടില്ല.
1998 ലാണ് ഏനാത്തെ പുതിയ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്. രണ്ടു വർഷം കഴിഞ്ഞപ്പോൾ തന്നെ പാലത്തിന് ബലക്ഷയമുള്ളതായി നാട്ടുകാർ അഭിപ്രായപ്പെട്ടിരുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാർക്ക് പാലത്തിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു. പാലത്തിന്റെ തൂണുകളിൽ ഒന്നിന്റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നു വീഴുകയും വാർക്കാൻ ഉപയോഗിച്ചിരുന്ന കമ്പികൾ ദൃശ്യമാവുകയും ചെയ്തിരുന്നു. ദ്രവിച്ച നിലയിലായിരുന്നു കമ്പികൾ. ഇപ്പോൾ പാലത്തിൽ വിള്ളൽ കണ്ട ഭാഗത്ത് കൈവരികൾ അകന്ന് മാറുകയും ചെയ്തിരുന്നു. ഈ വിവരങ്ങൾ ചിത്രങ്ങൾ സഹിതം മാദ്ധ്യമങ്ങൾ പലപ്പോഴും വാർത്ത ചെയ്തിരുന്നതാണ്. ഇത് ഉദ്യോഗസ്ഥർ അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമായത്.
105 വർഷം പഴക്കമുണ്ടായിരുന്ന ഏനാത്ത് മുത്തശ്ശിപാലം പൊളിച്ചു കളയരുതെന്ന നാട്ടുകാരുടെ അന്നത്തെ ആവശ്യവും ഭരണകർത്താക്കളും ഉദ്യോഗസ്ഥരും തള്ളികളയുകയായിരുന്നു. ചരിത്രസ്മാരകമായി മുത്തശ്ശിപാലം നിലനിർത്തണമെന്ന ആവശ്യമായിരുന്നു നാട്ടുകാരുടേത്. എന്നാൽ പൊളിക്കുമ്പോൾ കിട്ടുന്ന ലാഭത്തിലാണ് ഉദ്യോഗസ്ഥരും പൊളിപ്പു നടത്തിയവരും കണ്ണുവച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഈ പാലം ഇരുമ്പുപാലമെന്നാണ് അറിയപ്പെട്ടിരുന്നതെങ്കിലും പ്രത്യേക ലോഹക്കൂട്ടുകൾ ഉപയോഗിച്ച് നിർമ്മിച്ചതായിരുന്നു. ഇരുമ്പും ചെമ്പും ഉരുക്കുമായിരുന്നു ഇതിൽ പ്രധാന ഘടകങ്ങളെന്നാണ് പഴമക്കാർ പറയുന്നത്. പൊളിക്കുമ്പോഴും പാലത്തിന്റെ തൂണുകൾക്ക് ബലക്ഷയം ഉണ്ടായിരുന്നില്ല.
Stories you may Like
- അദാനി ഗ്രൂപ്പിന്റെ ആറായിരം കിലോ തൂക്കമുള്ള ഇരുമ്പുപാലം മോഷണം പോയി
- 'പാലം വലിക്കുന്നു, ശൂന്യാകാശത്താണ്'
- 'ഞങ്ങൾ പാലം പണിയുകയാണ്, അവർ അത് പൊളിക്കുന്നു', ബിജെപിക്കെതിരെ ആർജെഡി
- രക്ഷാപ്രവർത്തകർക്കും കപ്പലിലെ ഇന്ത്യൻ ജീവനക്കാർക്കും നന്ദി അറിയിച്ച് ജോ ബൈഡൻ
- കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിൽ കപ്പൽ അപകടം
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍