ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ഭീകരരിൽ മലയാളികളായ നിമിഷയും സോണിയയും; സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്നു സേനയ്ക്ക് മുമ്പിൽ കീഴടങ്ങിയത് തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോൾ; സിറിയൻ ജയിലിലുള്ള സകല ഐഎസ് തടവുകാരെയും വിചാരണ നടത്താതെ പ്രത്യേക കോടതിയിൽ ഹാജരാക്കിയ ശേഷം തൂക്കിക്കൊന്ന് തീർക്കാൻ ഉറച്ച് സിറിയൻ പ്രസിഡന്റ്: വിവരംപുറത്ത് വരും മുൻപ് മുങ്ങിയവരിൽ ഇന്ത്യൻ ഭീകരരും
മറുനാടൻ ഡെസ്ക്
ഡമാസ്കസ്: ലോകത്തെ ഏറ്റവും ഭാഗ്യം ചെയ്ത ഭീകരരെന്ന് വേണം മലയാളികളായ നിമിഷയെയും സോണിയയേയും വിശേഷിപ്പിക്കാൻ. ഇല്ലെങ്കിൽ ഒരിക്കലും ഇവർക്ക് മാതൃരാജ്യത്തേക്ക് മടങ്ങാനോ കുടുംബത്തോടുള്ള ഒത്തു ചേരലിനോ ഒരിക്കലും അവസരം ഒരുങ്ങില്ലായിരുന്നു. ഐഎസ് തീവ്രവാദികളെ വിചാരണ കൂടാതെ കൂട്ടത്തോടെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന സിറിയയിൽ നിന്നും അഫ്ഗാനിൽ കടന്ന് സേനയ്ക്ക് മുന്നിൽ കീഴടങ്ങിയതാണ് ഇവർക്ക് ഭാഗ്യമായത്. സിറിയൻ സർക്കാർ തൂക്കിക്കൊല്ലുമെന്ന് ഉറപ്പായപ്പോഴാണ് ഇവർ അവിടെ നിന്നും അഫ്ഗാനിൽ എത്തി സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇതോടെ ജീവൻ മാത്രമല്ല നാട്ടിലേക്ക് തിരികെ പോരാനുള്ള അവസരം കൂടിയാണ് ഈ മലയാളികൾക്ക് ലഭിച്ചിരിക്കുന്നത്. സിറിയൻ അതിർത്തി കടന്നില്ലായിരുന്നെങ്കിൽ ഉറപ്പായും ഇവരെയും സിറിയൻ നിയമത്തിന് വിധേയരാക്കി തൂക്കി കൊല്ലുക തന്നെ ചെയ്യുമായിരുന്നു.
സിറിയൻ ജയിലുകളിൽ കഴിയുന്ന ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ വിചാരണ കൂടാതെ തൂക്കിക്കൊന്നു കൊണ്ടിരിക്കുകയാണ് സർക്കാർ. ഐഎസ് ഭീകരരായ എല്ലാ ജയിൽ പുള്ളികളെയും സിറിയൻ നിയമത്തിന് വിധേയരാക്കുമെന്നും സിറിയൻ പ്രസിഡന്റ് ബാഷർ അൽ ആസാദ് പറഞ്ഞു. ഐസ് അംഗമാവുന്നത് സിറിയയിൽ തൂക്കിക്കൊല്ലാൻ വിധിക്കുന്ന ശിക്ഷയാണ്. അതേസമയം ഐഎസിൽ പെട്ട വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരുമനെന്നും അദ്ദേഹം പറഞ്ഞു.
ആയിരക്കണക്കിന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെയാണ് ദമാസ്കസിന് അടുത്തുള്ള സയ്ദ്നയാ ജയിലിൽ രഹസ്യമായി സിറിയ തൂക്കിക്കൊന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമേ ആയിരക്കണക്കിന് തടവു പുള്ളികൾ പീഡനത്തെയും പട്ടിണിയെയും തുടർന്ന് മരിച്ചതായും ആംനസ്റ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ജയിലുകളിൽ തടവുപുള്ളികളെ ദിവസവും ടയർ ഉപയോഗിച്ച് മർദ്ദിക്കാറുണ്ട്. വൈദ്യുതി കടത്തി വിട്ടും ലൈംഗികമായി പീഡിപ്പിച്ചുമെല്ലാം ക്രൂരമായ പീഡനമുറകളാണ് ഐഎസ് തടവു പുള്ളികൾ സിറിയൻ ജയിലിൽ നേരിടുന്നത്. ചിലരൊട് മൃഗങ്ങളെ പോലെ പെരുമാറാൻ ആവശ്യപ്പെടുകയും മറ്റൊരു തടവു പുള്ളിയെ കൊണ്ട് മർദ്ദിപ്പിക്കുകയും കൊല്ലിക്കുകയും ചെയ്യും.
പാരിസ് മാച്ച് മാഗസീനിന് ആസാദ് നൽകിയ അഭിമുഖത്തിൽ സിറിയ ഇപ്പോൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണെന്ന് വ്യക്തമാക്കി. ഇക്കഴിഞ്ഞ മാർച്ചിൽ അമേരിക്കയുടെ സഹായത്തോടെ ഐഎസ് തീവ്രവാദികളെ തുരത്തിയ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന് കീഴിൽ നിലവിൽ 10,000 പട്ടാളക്കാരാണ് ഉള്ളത്. ഇതിൽ 2000 പേരും വിദേശികളാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സിറിയൻ സർക്കാർ ഖുർധികൾ കൈയടക്കി വച്ചിരുന്ന പ്രദേശത്തേക്ക് നീങ്ങിയിട്ടുണ്ട്. സിറിയൻ സ്റ്റേറ്റിനു കീഴിലുള്ള പ്രദേശങ്ങളിലുള്ള എല്ലാ തീവ്രവാദികളേയും സിറിയൻ നിയമത്തിന് വിധേയരാക്കുമെന്നും ഫ്രഞ്ച് മാഗസീന് നൽകിയ അഭിമുഖത്തിൽ ആസാദ് പറഞ്ഞു.
സിറിയയിലെ ജയിലുകളിലായി 12ഓളം ബ്രിട്ടീഷ് ജിഹാദികിളാണ് ഉള്ളത്. അതന് പുറമേ ഡസൻ കണക്കിന് സ്ത്രീകളും കുട്ടികളും വെവ്വേറെ ക്യാംപുകളിൽ കഴിയുന്നുണ്ട്. ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തവരാണ് ഇവരിൽ കൂടുതലും. പലരും കൗമാരക്കാരായിരിക്കുമ്പോൾ തന്നെ ഐഎസിൽ ചേർന്നവരാണ്. കൗമാരക്കാരും വിദ്യാസമ്പന്നരുമെല്ലാം ഇക്കൂട്ടത്തിൽ പെടുന്നു. ഇറാഖിലും നിരവധി ഐഎസ് തീവ്രവാദികളെയാണ് വിചാരണ കൂടാതെ തൂക്കിക്കൊന്നത് ഇതിൽ ഭൂീരിപക്ഷവും വിദേശികളാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ രാജ്യത്ത് നിന്നും ഐഎസിൽ ചേരാൻ ഓടിപ്പോയ പൗരന്മാരെ തിരികെ കൊണ്ടു വരുന്നത് നിരസിച്ചു. നിരവധി ഫ്രഞ്ച് ഐസ് തടവുകാർ വിചാരണയ്ക്ക് ശേഷം ഇറാക്കിൽ തൂക്കിലേറ്റപ്പെട്ടു. കഴിഞ്ഞ മാസമാണ് അമേരിക്കൻ പട്ടാളം വടക്ക് പടിഞ്ഞാറൻ സിറിയയിൽ നടത്തിയ കമാൻഡോ ഓപ്പറേഷനിൽ ഐഎസ് തലവനായ അബൂബക്കർ അൽ ബാഗ്ദാദിയെ കൊലപ്പെടുത്തിയത്.
2016-ലാണ് നിമിഷ എന്ന ഫാത്തിമയും ഭർത്താവ് ഇസയും ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്. അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് പാലക്കാട് സ്വദേശിനി ്രേഗസിയുടെ മകനായ ഈസയും. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെസ് ബെക്സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല. സമാനദുഃഖിതരുടെ ഈ കൂട്ടായ്മ പിന്നീട് ഇവരുടെ മോചനത്തിനും വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു.
മൂന്നു ദിവസം മുൻപാണ് കീഴടങ്ങിയ ആളുകളുടെ വിവരം ഇന്ത്യയിലേക്ക് എത്തുന്നത്. എൻഐഎ സംഘമാണ് കീഴടങ്ങിയവരുടെ ഫോട്ടോ കാണിച്ചത്. അതിൽ എന്റെ കൊച്ചു മകൾ ഉമ്മക്കുൽസുവുണ്ട്. മകളുടെ ഭർത്താവ് ഈസയുണ്ട്. ഇവരുടെ ചിത്രം വളരെ വ്യക്തമാണ്. കുട്ടിയുടെ ചിത്രം എന്റെ കൈവശമുണ്ടായിരുന്നു. അതുകൊണ്ട് എൻഐഎയ്ക്ക് മുൻപിൽ എനിക്ക് തിരിച്ചറിയാൻ വിഷമം വന്നില്ല. ബുർഖ ധാരികളായ യുവതികളുടെ കൂട്ടത്തിൽ എന്റെ മകളുണ്ട്. കൊച്ചു മകളും മരുമകനും ഉള്ളതിനാൽ മകളും അവിടെ സുരക്ഷിത തന്നെ. അവർ ഡൽഹിയിലെത്തി എന്നും തിരുവനന്തപുരത്ത് എത്തി എന്നുമുള്ള വാർത്തകൾ നിങ്ങൾക്ക് താമസിയാതെ കേൾക്കാം. മൂന്നു വർഷമായി ഓരോ വാർത്തകൾക്കും ഞാൻ ചെവിയോർക്കുകയായിരുന്നു. നിശബ്ദമായ പോരാട്ടമായിരുന്നു. എനിക്ക് ഒപ്പമുണ്ടായിരുന്നത് മാധ്യമങ്ങളും എൻഐഎയും മാത്രമാണ്. എല്ലാ വിവരങ്ങളും എനിക്ക് കേന്ദ്ര സർക്കാരിൽ നിന്നുമാണ് ലഭിച്ചത്. എൻഐഎയും ലഭ്യമായ എല്ലാ വിവരങ്ങളും എനിക്ക് നൽകുകയും ചെയ്തു. എനിക്ക് അറിയാവുന്ന തെളിവുകൾ വെച്ച് ഇത് ഈസ, ഇതുകൊച്ചു മകൾ എന്ന് ഞാനാണ് ഐഡന്റിഫൈ ചെയ്തത്. ഇതാണ് എൻഐഎ ശരിവെച്ചത്. ഇവരെ തിരികെ എത്തിക്കുന്ന പ്രോസസ് നടന്നുകൊണ്ടിരിക്കുന്നു എന്നാണ് എൻഐഎ അറിയിച്ചത്. എനിക്കും ഇത് മാത്രമേ അറിയൂ. അവർ വന്നാൽ എല്ലാവരെയും ഞാൻ വിളിക്കും-ബിന്ദു പറയുന്നു.
ആറ്റുകാൽ സ്വദേശിനി നിമിഷ, ഇസ്ലാം മതത്തിലേക്കു മാറിയത്. സെക്രട്ടേറിയറ്റിനു പിന്നിലുള്ള ഊറ്റുകുഴിയിലെ സലഫി സെന്ററിൽ വച്ചാണെന്ന് പൊലീസിന്റെ സ്ഥിരീകരിച്ചിരുന്നു. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർത്ഥിനിയായിരിക്കെ, 2013 സപ്തംബറിലാണ് നിമിഷ മതപരിവർത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചത്. അന്നത്തെ കാസർകോട് ജില്ലാ പൊലീസ് സൂപ്രണ്ട് അന്നത്തെ സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാറിനു സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിലെ ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാൾ കേരള നദ്വത്തുൽ മുജാഹിദീനിലെ സജീവ അംഗമായിരുന്നു. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.
പിന്നീട് നിമിഷ ഫാത്തിമ നദ്വത്തുൽ മുജാഹിദീന്റെ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോേളജിലെ സീനിയർ വിദ്യാർത്ഥികളും നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരുമായ ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹംകഴിക്കുന്നതും. ബന്ധുക്കൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്ന് കോടതിയിൽ ഹാജരായപ്പോൾ, നിമിഷ ഫാത്തിമ ബുർഖ ധരിച്ചിരുന്നുവെന്ന് അമ്മ ബിന്ദു വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയായ പെൺകുട്ടി ഭർത്താവിനൊപ്പം പോകാൻ താത്പര്യം പറഞ്ഞപ്പോൾ കോടതി അന്ന് അതംഗീകരിക്കുകയായിരുന്നു. വെറും നാലു ദിവസത്തെ പരിചയം വച്ചാണ് അവർ വിവാഹിതരായതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ വീട്ടുകാർക്കു നൽകിയ സൂചന.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്