ലക്ഷങ്ങൾ കൊടുത്താലും കിട്ടാത്ത കമ്പ്യൂട്ടർ വിദഗ്ധനെ വെറുതെ കിട്ടിയ ആവേശത്തിൽ ജയിൽ അധികൃതർ; നിനോ മാത്യുവിനെ തൂക്കിക്കൊല്ലും മുമ്പ് ജയിലിലെ കമ്പ്യൂട്ടർവൽക്കരണം പൂർത്തിയാക്കാൻ നീക്കം; തൊഴിൽ എന്തെന്നറിയാതെ അനുശാന്തി കാത്തിരിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സിംഹമാണ് ജയിൽ മേധാവി. ആരെ എങ്ങനെ ഉപയോഗിച്ചാൽ തന്റെ വകുപ്പിന് നേട്ടമുണ്ടാകുമെന്ന് അറിയാവുന്ന ഉദ്യോഗസ്ഥൻ. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഇരട്ടക്കൊലയിൽ വധശിക്ഷയാണ് നീനോ മാത്യുവിന് കോടതി വിധിച്ചത്. എന്നു കരുതി ഈ കുറ്റവാളിയെ വെറുതെ ഇരുത്തിക്കാൻ ഋഷിരാജ് സിങ് എന്ന ജയിൽ മേധാവി തയ്യാറല്ല. തന്റെ വകുപ്പിന് ഗുണകരമാകുന്ന വിധത്തിൽ നീനോ മാത്യുവിന്റെ സേവനം ഉപയോഗിക്കുകയാണ് ജയിൽ വകുപ്പ്. പഴഞ്ചൻ രീതികൾ വിട്ട് സാങ്കേതികതയുടെ കരുത്തിൽ ജയിൽ വകുപ്പിനെ മുന്നോട്ട് നയിക്കുകയാണ് ലക്ഷ്യം. ഇതിനായി നീനോ മാത്യുവിനേയും കൂടെ കൂട്ടുകയാണ് ഡിജിപി ഋഷിരാജ് സിങ്.
അവിഹത ബന്ധം വിജയകരമാക്കാനായി രണ്ട് കൊലപാതകങ്ങളാണ് നിനോ മാത്യു നടത്തിയത്. കാമുകിയായ അനു ശാന്തിയുടെ മകളേയും ഭർത്താവിന്റെ അമ്മയേയുമാണ് കൊലപ്പെടുത്തിയത്. ടെക്നോപാർക്ക് ജീവനക്കാരായിരുന്നു നീനോ മാത്യവും, അനു ശാന്തിയും. നീനോ മാത്യുവിനെതിരെ കൊലപാതകം, ഗൂഢാലോചന കുറ്റവുമാണ് തെളിഞ്ഞിരിക്കുന്നത്. ഗൂഢാലോചനയിൽ പങ്കാളിയായ അനുശാന്തിക്ക് ജീവപര്യന്തമാണ് ശിക്ഷ. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും കേരളത്തിലെ അറിയപ്പെടുന്ന ഐടി വിദഗ്ധനാണ് നിനോ മാത്യു. ടെക്നോപാർക്കിലെ പ്രമുഖ സ്ഥാപനത്തിലെ പ്രോഗ്രാം മാനേജർ ആയിരുന്നു. അതിനിടെയാണ് കൊലപാതകത്തിന് കരുക്കൾ നീക്കിയത്. സോഫ്ട് വെയർ നിർമ്മാണത്തിലും മറ്റും ഏറെ അറിവുള്ള വ്യക്തി. അതുകൊണ്ട് കൂടിയാണ് നിനോ മാത്യുവിന്റെ സേവനം ജയിലിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കാനുള്ള തീരുമാനം.
ജയിൽ കംപ്യൂട്ടർവൽക്കരണത്തിൽ പ്രധാന ചുമതലക്കാരനാണ് നിനോ മാത്യു. നാലു മാസം വിചാരണത്തടവുകാരനായി ഉണ്ടായിരുന്നപ്പോഴും ഇതു തന്നെയായിരുന്നു ജോലി. എന്നാൽ ശിക്ഷാ വിധിക്ക് ശേഷമെത്തിയ നിനോ മാത്യുവിനെ പുതിയൊരു ഉത്തരവാദിത്തം തന്നെ ജയിൽ അധികൃതർ ഏൽപ്പിച്ചു. ജയിൽ കന്റീനിലെ കംപ്യൂട്ടർവൽക്കരണത്തിന്റെ ചുമതല. സോഫ്റ്റ്വെയറിലും ഹാർഡ്വെയറിലും ഉള്ള വൈദഗ്ധ്യത്തിലൂടെ നാല് മാസത്തിനുള്ളിൽ എല്ലാം ശരിയാക്കാനാണ് തീരുമാനം. ഇത്തരത്തിലൊരു വിദഗ്ധനെ കൊണ്ടു വന്ന് ഇത് ചെയ്യിക്കണമെങ്കിൽ ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ഒഴുകും. ഇവിടെ നിനോ മാത്യുവെന്ന തടവ് പുള്ളിയിലൂടെ വലിയ ലാഭമുണ്ടാക്കുന്ന തരത്തിൽ കമ്പ്യൂട്ടർ വൽക്കരണം പൂർത്തിയാക്കാനാണ് ലക്ഷ്യം. കാന്റീൻ കമ്പ്യൂട്ടർവൽക്കരണത്തിന് ശേഷം അടുത്ത പദ്ധതിയിലേക്ക് മാറ്റും.
ജയിലിനുള്ളിൽ പ്രതിയുടേതു മാന്യമായ പെരുമാറ്റം തന്നെ. ജയിലിലെ ഒന്നാം നമ്പർ ബ്ലോക്കിൽ സാധാരണ തടവുകാരനായാണു നിനോയെ പാർപ്പിച്ചിരിക്കുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റ് എട്ടു തടവുകാർ കൂടി ഇവിടെയുണ്ട്. നിനോ മാത്യുവിന്റെ കൺവിക്ട് നമ്പർ 975 ആണ്. വധശിക്ഷയിൽ ഇളവു വേണമെന്ന ദയാഹർജി രാഷ്ട്രപതി തള്ളിയ ആന്റണി എന്ന പ്രതി മാത്രമാണ് ഇവിടെ ഏകാന്ത തടവുകാരൻ. പുതിയ ജയിൽ ചട്ടപ്രകാരം വധശിക്ഷ നടപ്പിലാക്കാൻ വിചാരണ കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിക്കുന്നതുവരെ ഇത്തരം തടവുകാരെ മറ്റു സാധാരണ ശിക്ഷാ പ്രതികളെ പോലെ കണക്കാക്കണമെന്നാണു ചട്ടം. ഇതിന്റെ വെളിച്ചത്തിലാണ് ജയിലിലെ കമ്പ്യൂട്ടർവൽക്കരണത്തിന്റെ ചുമതലക്കാരനായി നിനോ മാത്യുവിനെ മാറ്റുന്നത്.
നിനോ മാത്യുവിന്റെ ഹർജി മേൽക്കോടതികളും രാഷ്ട്രപതിയും തള്ളി ശിക്ഷ നടപ്പിലാക്കാൻ കോടതി ബ്ലോക്ക് വാറന്റ് പുറപ്പെടുവിച്ചാൽ നിനോ മാത്യുവും ഏകാന്ത തടവുകാരനാകും. അതു കഴിഞ്ഞാൽ പിന്നെ ഇത്തരം ജോലികളൊന്നും ചെയ്യാനാകില്ല. എന്നാൽ അതിന് മാസങ്ങളും വർഷങ്ങളും നീളുന്ന നിയമ നടപടികൾ പൂർത്തിയാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ കമ്പ്യൂട്ടർവൽക്കരണത്തിന്റെ മുഴുവൻ കുരുക്കുകളും നിനോ മാത്യുവിന്റെ സാഹയത്താൽ പൂർത്തിയാക്കാനാണ് നീക്കം. ഇത്തരം കുറ്റവാളികൾ തിരിവനന്തപുരം സെൻ്ട്രൽ ജയിലിൽ വളരെ അപൂർവ്വമായേ എത്താറുള്ളൂ. അതും വിചാരണ തടവുകാരായും മറ്റും. ഇത്തരക്കാരുടെ പെരുമാറ്റവും ഇടപെടലും മാന്യമായിരിക്കും. ഏത് ജോലിയും കൃത്യമായി ചെയ്യുകയും ചെയ്യും. അതാണ് ജയിൽ അധികൃതരുടെ അനുഭവും. ഇതെല്ലാം മനസ്സിലാക്കിയാണ് ഉത്തരവാദിത്തപ്പെട്ട ജോലി തന്നെ നിനോ മാത്യുവിന് നൽകുന്നത്.
കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ ലഭിച്ച നിനോ മാത്യുവിന്റെ കാമുകിയും ടെക്നോപാർക്ക് ഉദ്യോഗസ്ഥയുമായ അനുശാന്തിയെ വനിതാ ജയിലിലാണു പാർപ്പിച്ചിരിക്കുന്നത്. രണ്ടാം ബ്ലോക്കിൽ മറ്റൊരു ജീവപര്യന്തം തടവുകാരിക്കൊപ്പം. അനുശാന്തിക്ക് ഇതുവരെ ജോലിയൊന്നും നൽകിയിട്ടില്ല. വനിതാ ജയിലിലെ ഏക ഇരട്ട ജീവപര്യന്തം തടവുകാരിയാണ് അനുശാന്തി. ഇവർക്ക് എന്ത് ജോലി നൽകണമെന്ന കാര്യവും ജയിൽ ഡിജിപിയാകും നിശ്ചയിക്കുക. കമ്പ്യൂട്ടറിൽ നിനോ മാത്യുവിനൊപ്പം പ്രാഗൽഭ്യം അനുശാന്തിക്കില്ല. എന്നാലും ജയിൽ വകുപ്പിന് ഗുണകരമാകുന്ന ഉത്തരവാദിത്തങ്ങൾ അനുശാന്തിയേയും ഏൽപ്പിക്കാനാണ് നീക്കം. ഇക്കാര്യത്തിലും ഉടൻ തീരുമാനം ഉണ്ടാകും.
പിഞ്ചുകുഞ്ഞിനേയും അമ്മൂമ്മയെയും മൃഗീയമായി വധിച്ച ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ഇരട്ടജീവപര്യന്തം തടവും ശിക്ഷയുമാണ് കോടതി വിധിച്ചത്. അനുശാന്തി മാതൃത്വത്തിനാകെ അപമാനമാണെന്നും കേസ് അപൂർവങ്ങളിൽ അപൂർവമാണെന്നും കോടതി വിലയിരുത്തി. സൗദി അറേബ്യയിലെ മുഴുവൻ സുഗന്ധദ്രവ്യങ്ങളും കൊണ്ട് കഴുകിയാലും നിനോയുടെ കൈയിലെ ഈ കൊടുംക്രൂരതയുടെ പാപം കഴുകിക്കളയാനാവില്ലെന്ന് വിധി പ്രസ്താവിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി വി. ഷിർസി വ്യക്തമാക്കിയിരുന്നു.
കൊലപാതകത്തിനുള്ള എല്ലാ ഒരുക്കങ്ങളും രണ്ടാം പ്രതി അനുശാന്തി ചെയ്തുകൊടുത്തതായി കോടതി കണ്ടെത്തി. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. നിനോമാത്യു അമ്പതുലക്ഷവും അനുശാന്തി മുപ്പത് ലക്ഷവും പിഴയൊടുക്കണം. പിഴത്തുകയിൽ നിന്ന് 50 ലക്ഷം വധശ്രമത്തിൽനിന്ന് പരിക്കുകളോടെ രക്ഷപ്പെട്ട ലിജീഷിനും 30 ലക്ഷം കൊല്ലപ്പെട്ട ഓമനയുടെ ഭർത്താവ് തങ്കപ്പൻചെട്ടിയാർക്കും നൽകണം. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതിയും വനിത എന്നതും കണക്കിലെടുത്താണ് അനുശാന്തിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്ന് കോടതി വ്യക്തമാക്കി.
കൊലപാതകശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു. വാട്സ്ആപ് അടക്കം സാമൂഹ്യ മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഗൂഢാലോചന നടത്തിയതെന്നും കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യം പ്രോസിക്യൂഷന് സംശായാതീതമായി തെളിയിക്കാൻ സാധിച്ചു. തെളിവുകൾ നശിപ്പിക്കുന്നതിനുമുമ്പ് പ്രതികളെ കസ്റ്റഡിയിലെടുക്കാനായതായി കോടതി വിലയിരുത്തി. ഫോറൻസിക് പരിശോധനയും ശാസ്ത്രീയ അന്വേഷവും കുറ്റമറ്റ രീതിയിലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.2014 ഏപ്രിൽ 16നാണ് ആറ്റിങ്ങലിനെ നടുക്കിയ ദാരുണകൊലപാതകം നടന്നത്. ആറ്റിങ്ങൽ ആലംകോട് മണ്ണൂർഭാഗം അവിക്സിനു സമീപം തുഷാരത്തിൽ തങ്കപ്പൻ ചെട്ടിയാരുടെ ഭാര്യ റിട്ട. താലൂക്ക് ഓഫീസ് ജീവനക്കാരി വിജയമ്മ എന്ന ഓമന (57), മകൻ ലിജീഷിന്റെ മകൾ സ്വസ്തിക (നാല്) എന്നിവരാണ് അരുംകൊല ചെയ്യപ്പെട്ടത്. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.
ഒന്നാം പ്രതിയായ തിരുവനന്തപുരം കരമണിൽ സ്വദേശിയായ നിനോമാത്യു വിവാഹിതനും ഒരു പെൺകുട്ടിയുടെ പിതാവുമാണ്. അനുശാന്തിയും ലിനോയും ടെക്നോപാർക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായിരുന്നു, ഇവരുടെ പ്രണയമാണ് കൊലപാതകത്തിലേക്ക് വഴിതെളിച്ചത്. ലിജീഷിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് പെട്ടെന്നുതന്നെ അന്വേഷണം നടത്തിയതിനാലാണ് മണിക്കൂറുകൾക്കുള്ളിൽ ലിനോയെ പിടികൂടാനായത്. കരമണലിലെ വീട്ടിലെത്തി വസ്ത്രം മാറി രക്ഷപ്പെടാനുള്ള നീക്കത്തിലായിരുന്നു ഇയാൾ. പിന്നാലെ അനുശാന്തിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്