ചിക്കൻപോക്സും പനിയും ബാധിച്ചു മരിച്ച വ്യക്തിക്ക് നിപയെന്ന് സംശയിച്ച് ഡോക്ടർ കുറിപ്പു നൽകിയപ്പോൾ വെട്ടിലായി ബന്ധുക്കൾ; വൈറസ് ബാധിതരുടെ കണക്ക് തെറ്റിയപ്പോൾ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ആരോഗ്യമന്ത്രി; സാബിത്തിന് നിപ ബാധിച്ചത് എങ്ങനെ എന്നറിയാൻ യുവാവ് 40 ദിവസം സഞ്ചരിച്ച വഴിയിലൂടെ ചുറ്റിത്തിരിഞ്ഞ് പൊലീസ്: ആശങ്കയുടെ വൈറസ് കാലത്തെ ചില വിചിത്ര സംഭവങ്ങൾ
മറുനാടൻ മലയാളി ബ്യൂറോ
കാഞ്ഞങ്ങാട്: നിപ വൈറസ് ഭീതിയിലാണ് കേരളം. അതുകൊണ്ട് തന്നെ കടുത്ത ആശങ്ക പലയിടത്തുമുണ്ട്. ഈ ആശങ്ക പലപ്പോഴും വിചിത്രമായ ചില കാര്യങ്ങൾക്കും സംഭവങ്ങൾക്കും ഇടയാക്കുന്നു. പനി ബാധിച്ച രോഗി മരിച്ചാൽ പോലും ആളുകൾ ഭയപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിയന്ത്രണ വിധേയമെന്ന് പറയുമ്പോഴും ക്രിത്യമായ കണക്ക് മന്ത്രിക്കു പോലുമില്ലെന്നതാണ് മറ്റൊരു കാര്യം. ഈ വൈറസ് എവിടെ നിന്നു വന്നു എന്നറിയാൻ വേണ്ടി പൊലീസ് അന്വേഷണവും നടക്കുന്നു എന്നതും വിചിത്രമെന്ന് തോന്നാവുന്ന കാര്യമാണ്.
ഡോക്ടറുടെ നിപ സംശയത്തിൽ പണി കിട്ടിയത് ബന്ധുക്കൾക്ക്
ചിക്കൻപോക്സും പനിയും പിടിച്ചു മരിച്ച വ്യക്തിയുടെ കാര്യത്തിൽ നിപ സംശയിച്ച് ഡോക്ടർ കുറിപ്പു കൊടുത്തപ്പോൾ വെട്ടിലയായത് ബന്ധുക്കളാണ്. ഇതോടെ മൃതദേഹവും കൊണ്ട് ബന്ധുക്കൾ പരക്കം പായേണ്ട അവസ്ഥ വന്നു. ബദിയടുക്കയിൽ കഴിഞ്ഞദിവസം മരിച്ച വൈദ്യുതി വകുപ്പ് ജീവനക്കാരൻ ഡി. ഹരിഹരന്റെ ബന്ധുക്കൾക്കാണ് ദുരനുഭവം. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ്. ദിവസങ്ങൾക്കു മുൻപ് ഭാര്യ ലിസിക്ക് ചിക്കൻപോക്സ് പിടിപെട്ടിരുന്നു. ഇതിനുശേഷമാണ് ഹരിഹരൻ പെർളയിലേക്ക് മടങ്ങിയത്. ഇവിടെ ക്വാർട്ടേഴ്സിൽ ഒറ്റയ്ക്ക് താമസിക്കുന്ന ഇദ്ദേഹത്തിന് പനിയും ചിക്കൻപോക്സും പിടിപെട്ടു.
ഗുരുതരമായപ്പോൾ കെ.എസ്.ഇ.ബി.യിലെ സഹപ്രവർത്തകർ വെള്ളിയാഴ്ച ബദിയഡുക്ക കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു. പ്രാഥമിക ചികിത്സ നല്കിയ ശേഷം കുറിപ്പും കൊടുത്ത ഡോക്ടർ, കാസർകോട് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. എന്നാൽ, അവിടെയെത്തുമ്പോഴേക്കും ഹരിഹരൻ മരിച്ചു. ബദിയഡുക്കയിലെ ഡോക്ടറുടെ കുറിപ്പ് ജനറൽ ആശുപത്രിയിലും സംശയത്തിനിടയാക്കി. പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡോക്ടർമാർ നിർബന്ധം പിടിച്ചെങ്കിലും അവിടെ നടത്താൻ തയ്യാറായില്ല. പരിയാരം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാനായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം.
ശനിയാഴ്ച പത്തു മണിയോടെ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽകോളേജിലേക്കു പോയി. ഇതിനിടെ സംഭവത്തിൽ പൊലീസും ഇടപെട്ടു. പരിയാരം മെഡിക്കൽ കോളേജിലെത്തിയപ്പോൾ, ഹരിഹരന്റെ സഹോദരൻ ഹരികുമാറും മറ്റുബന്ധുക്കളും പോസ്റ്റുമോർട്ടം വേണ്ടെന്നും ചിക്കൻപോക്സ് ആണ് മരണകാരണമെന്ന് വ്യക്തമാണെന്നും ആവർത്തിച്ചു പറഞ്ഞു. തലേനാൾ കാസർകോട് ജനറൽ ആസ്?പത്രിയിൽനിന്നു ഹരിഹരന്റെ മൃതദേഹത്തിലെ കുമിളയിൽ നിന്നുള്ള ജലാംശം ശേഖരിച്ചു ലാബിലേക്കയച്ചിരുന്നു. ഈ പരിശോധനയിലും ചിക്കൻപോക്സ് ആണ് മരണകാരണമെന്ന് വ്യക്തമായി.
പരിശോധനഫലവും ബന്ധുക്കളുടെ അഭ്യർത്ഥനയും കണക്കിലെടുത്ത് മൃതദേഹം വിട്ടുകൊടുത്തു. ഇതിനുമുൻപ് മെഡിക്കൽ കോളേജ് അധികൃതർ കാസർകോട് പൊലീസിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും സമ്മതവും വാങ്ങി. തുടർന്ന് മൃതദേഹവുമായി ബന്ധുക്കൾ തിരുവനന്തപുരത്തേക്ക് പോയി. രോഗം ഗുരുതരമായി കണ്ടാൽ ആദ്യംപരിശോധിക്കുന്ന ഡോക്ടർ സാധ്യതാരോഗങ്ങളിൽ സംശയനിവാരണത്തിനായി കുറിപ്പെഴുതുന്നത് സാധാരണമാണെന്നാണ് ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.പി. ദിനേശ്കുമാറിന്റെ പ്രതികരണം.
കണക്കു തെറ്റിയ പോസ്റ്റു തിരുത്തി മന്ത്രി
നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിൽ രോഗബാധിതരുടെ എണ്ണം തെറ്റി. തെറ്റ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഒരു മണിക്കൂറിനകം പോസ്റ്റ് പിൻവലിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചത് 15 പേരിലാണെന്നാണ് ആരോഗ്യവകുപ്പ് ശനിയാഴ്ച വൈകീട്ട് ഔദ്യോഗികമായി ഇറക്കിയ കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ മന്ത്രിയുടെ പോസ്റ്റിൽ ഇത് 25 എന്നായിരുന്നു.
സാബിത്ത് 40 ദിവസം പോയ വഴിയിലൂടെ പൊലീസ് സഞ്ചാരം
നിപ ബാധയാൽ പേരാമ്പ്രയിൽ മരിച്ച സാബിത്തിന്റെ സഞ്ചാര വഴിയിലൂടെയാണ് പൊലീസിന്റെ യാത്ര. നിപ വൈറസിന്റെ ഉറവിടം തേടിയാണ് പൊലീസിന്റെ ഈ യാത്ര. ആദ്യം രോഗബാധിതനായ സാബിത്തിന്റെ 40 ദിവസത്തെ സഞ്ചാരപഥം പൊലീസ് വിശകലനം ചെയ്യുകയാണ് പൊലീസ്. ഇതിനായി കോഴിക്കോട് റൂറൽ എസ്പി. ജി. ജയദേവിന്റെ നേതൃത്വത്തിൽ പ്രത്യേക സെൽ പ്രവർത്തനം തുടങ്ങി.സാബിത്തിന്റെ 40 ദിവസത്തെ മൊബൈൽഫോൺ വിളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. എവിടെയെല്ലാം പോയി, ആരുമായൊക്കെ ബന്ധപ്പെട്ടു തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. ഫോൺവിളികളുടെ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്നും കിട്ടുന്ന വിവരങ്ങൾ ആരോഗ്യവകുപ്പിന് കൈമാറുമെന്നും റൂറൽ എസ്പി പറഞ്ഞു.
സാബിത്ത് മലേഷ്യയിൽ പോയിരുന്നുവെന്നും ഇവിടെനിന്നാണ് വൈറസ് ബാധിച്ചതെന്നുമുള്ള പ്രചാരണങ്ങൾ കഴിഞ്ഞ ദിവസമുണ്ടായിരുന്നു. എന്നാൽ, സാബിത്തിന്റെയും സാലിഹിന്റെയും പാസ്പോർട്ട് പരിശോധിച്ചപ്പോൾ ഇത് തെറ്റാണെന്ന് തെളിഞ്ഞു. ബന്ധുക്കളും ഇക്കാര്യം തള്ളി. 2017 ഫെബ്രുവരിയിൽ രണ്ടുപേരും ദുബായിൽ പോയവിവരം പാസ്പോർട്ടിലുണ്ട്. ജോലി ആവശ്യാർഥം സാബിത്ത് സഹോദരൻ സാലിഹിനൊപ്പമാണ് ദുബായിലേക്കു പോയത്. തിരിച്ചുവന്നത് ഒക്ടോബറിലും. ഇതിനുശേഷം സാബിത്ത് വിദേശത്ത് പോയതിന് തെളിവില്ല.
പിന്നീട് നാട്ടിൽ പ്ലംബിങ്, വയറിങ് ജോലി ചെയ്യുകയായിരുന്നു. വിദേശയാത്ര സംബന്ധിച്ച വ്യക്തതയ്ക്കായി പൊലീസ് റീജണൽ പാസ്പോർട്ട് ഓഫീസുമായും ഫോറിനർ റീജണൽ രജിസ്ട്രേഷൻ ഓഫീസുമായും (എഫ്.ആർ.ആർ.ഒ.) ബന്ധപ്പെട്ടിട്ടുണ്ട്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ബന്ധുക്കൾ പൊലീസിന് കൈമാറി. പേരാമ്പ്രയിൽ നിപ വൈറസ് ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്ത ഉടൻ ആരോഗ്യവകുപ്പിനെ സഹായിക്കാൻ റൂറൽ എസ്പി.യുടെ നിർദ്ദേശപ്രകാരം സെൽ പ്രവർത്തനം തുടങ്ങിയിരുന്നു. പൊലീസിന് കിട്ടുന്ന വിവരങ്ങൾ അപ്പപ്പോൾ ആരോഗ്യവകുപ്പിന് കൈമാറുകയും ചെയ്തു. കഴിഞ്ഞദിവസം കോഴിക്കോട് ചേർന്ന സർവകക്ഷി യോഗത്തിലാണ് സാബിത്തിന്റെ സമീപകാല സഞ്ചാരപഥം മനസ്സിലാക്കാനുള്ള ദൗത്യം എസ്പി.യെ ഏൽപ്പിച്ചത്.
തുടർന്ന് നേരത്തേ ഉണ്ടാക്കിയ സെൽ വിപുലമാക്കി. എസ്പി.യുടെ മേൽനോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി. ശ്രീനിവാസനാണ് സെല്ലിന്റെ ചുമതല. സൈബർസെൽ, ഡി.സി.ആർ.ബി. ഉദ്യോഗസ്ഥരുമുണ്ട്. മെയ് അഞ്ചിനാണ് സാബിത്ത് പനി ബാധിച്ച് മരിക്കുന്നത്. ഇതിന്റെ 15 ദിവസം മുൻപെങ്കിലും വൈറസ് സാബിത്തിന്റെ ശരീരത്തിൽ കടന്നിരിക്കാമെന്നാണ് നിഗമനം. ഉറവിടം കിണറ്റിൽ കണ്ട വവ്വാലല്ല എന്ന സംശയം ഉയർന്നതിനെത്തുടർന്നാണ് സാബിത്തിന്റെ രോഗത്തിനു മുൻപുള്ള ജീവിതം പൊലീസ് പരിശോധിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍