നിപ്പയും പ്രളയവും പേരാമ്പ്രയിൽ സംഭവിച്ചത് സൂപ്പിക്കടയിലെ 400 വർഷം പഴക്കമുള്ള ശവകുടീരം സംരക്ഷിക്കാത്തതിനാൽ; പ്രചരണത്തിന് പിന്നാലെ ആരുടേതാണെന്നറിയാത്ത ശവകൂടീരത്തിന് ചുറ്റും കെട്ടിടമൊരുക്കി ആത്മീയ കച്ചവടത്തിന് വഴിയൊരുക്കി അന്ധവിശ്വാസികൾ; ശവകുടീരം തന്നെയാണോ ഈ നാലുവരി കല്ലിൽ പടുത്തുയർത്തിയ തറ എന്ന് സംശയിച്ച് നാട്ടുകാരും
ജാസിം മൊയ്ദീൻ
കോഴിക്കോട്: രാജ്യത്തെ ഞെട്ടിച്ച നിപ്പ വൈറസ് ബാധയെ ശാസ്ത്രം വളരെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ പിടിച്ചുകെട്ടിയിട്ട് മാസങ്ങളാകുന്നതെയുള്ളൂ. ആധുനിക വൈദ്യശാസ്ത്രവും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ചാണ് ഇത് സാധ്യമാക്കിയത്. എന്നാൽ ഈ ശാസ്ത്ര മുന്നേറ്റങ്ങളെയെല്ലാം പിറകോട്ട് വലിക്കുന്ന പുതിയ ചില പ്രചരണങ്ങളും അന്ധവിശ്വാസങ്ങളുമാണ് ഇപ്പോൾ നിപ്പ ഏറ്റവും കൂടുതൽ ഭീതി വിതച്ച പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കടയിൽ നിന്നും വരുന്നത്.
നിപ്പയും പ്രളയവും നിരവധി റോഡപകടങ്ങളും കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയെയും പ്രത്യേകിച്ച് പന്തിരിക്കര സൂപ്പിക്കടയെയും ബാധിച്ചതിന് പിന്നിൽ പുതിയ കണ്ടുപിടുത്തവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരുപറ്റം കപടവിശ്വാസികൾ. നിലവിൽ പേരാമ്പ്ര സൂപ്പിക്കടയിലെ കപ്പള്ളി അബ്ദുള്ളയുടെ പറമ്പിലുള്ള 400 വർഷങ്ങൾ പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ശവകുടീരം വേണ്ട രീതിയിൽ പരിചരിക്കാത്തതാണ് ഇത്രയധികം ദുരന്തങ്ങൾ സൂപ്പിക്കടയെ ബാധിച്ചതെന്നാണ് പുതിയ കണ്ടെത്തൽ. എന്നാൽ ഇത് ശവകൂടീരം തന്നെയാണോ എന്നും അങ്ങനെയെങ്കിൽ ആരുടേതാണെന്നുമുള്ളതിന് യാതൊരു തെളിവുകളും ആർക്കുമില്ല. സ്ഥലമുടക്കും ഈ പ്രചരണം നടത്തുന്നവർക്കും ഇതിന്റെ മറവിൽ കച്ചവടത്തിന് കോപ്പുകൂട്ടുന്നവർക്കുപോലും ഇതാരുടേതാണെന്നത് അറിയില്ല.
നാല് വരി കല്ലുകൊണ്ട് പടുത്തുയർത്തിയ കണ്ടാൽ കാലപ്പഴക്കം തോന്നിക്കുന്ന ഈ തറ ശവക്കല്ലറ തന്നെയാണോ എന്നും സംശയമാണ്. ഈ സംശയങ്ങളും പ്രചരങ്ങളും നിലനിൽക്കെ തന്നെ സ്ഥലമുടമയുടെയും ഏതാനും ചില കപടവിശ്വാസികളുടെയും നേതൃത്വത്തിൽ ഈ കൽതറക്ക് ചുറ്റും വലിയ കെട്ടിടവും പ്രാർത്ഥനക്കുള്ള സൗകര്യങ്ങളും പ്രാർത്ഥിക്കാനെത്തുന്നവർക്കുള്ള ടോയ്ലറ്റ് സൗകര്യങ്ങളും തകൃതിയായി ഒരുങ്ങുന്നുണ്ട്. ഈ മഖ്ബറ(ശവകുടീരം) ആരുടേതാണെന്നറിയില്ലെങ്കിലും ഇനി ഇത് മഖ്ബറ തന്നെയാണെന്ന് ഉറപ്പില്ലെങ്കിൽ പോലും ഇതൊരു വരുമാനമാർഗ്ഗമാണെന്ന് നിശ്ചയമുള്ളവർ ഇതിന്റെ പിറികിൽ നിക്ഷേപവും നടത്തിക്കഴഞ്ഞിരിക്കുന്നു.
മഖ്ബറയുടെ കഥ (കേട്ടുകേൾവി മാത്രം, തെളിവുകളില്ല)
സൂപ്പിക്കടയിലെ കപ്പള്ളി അബ്ദുള്ളക്ക് പാരമ്പര്യമായി വീതിച്ചുകിട്ടിയ സ്ഥലത്ത്് കാലങ്ങളായി ആരുടേതാണെന്ന് അറിയാത്ത ഒരു ശവകുടീരമെന്ന് നാട്ടുകാർ പറയപ്പെടുന്ന ഈ കൽതറയുണ്ട്. 400 വർഷങ്ങൾക്ക് മുമ്പ് ഇവിടൊരു സൂഫി വര്യനുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ ശവക്കല്ലറയാണിതെന്നുമാണ് നാട്ടുകാരിൽ ചിലർ വിശ്വസിച്ചുപോരുന്നത്. ഇത്തരത്തിൽ പ്രചരണവും നടക്കുന്നുണ്ട്. എന്നാൽ ഇത് കേട്ടുകേൾവി മാത്രമാണ്.
ഇതാരുടേതാണെന്നോ, അതല്ല ഒരു ശവം അടക്കം ചെയ്ത സ്ഥലമാണോ എന്നുള്ളതിന് ശാസ്ത്രീമായ യാതൊരു തെളിവുകളും രേഖകളുമില്ല. സ്ഥലമുടമയും അയാൾ ഏർപ്പാടാക്കിയതോ അതല്ല കച്ചവടസാധ്യത മുന്നിൽ കണ്ട് കൂടെക്കൂടിയവരോ ആയ ഏതാനും ചിലർ ഇപ്പോഴും ഇതിന്റെ ചരിത്രമെന്ന പേരിൽ ഇത് പ്രചരിപ്പിക്കുന്നുമുണ്ട്. പ്രദേശത്തെ ഏറ്റവും മുതിർന്നയാളും ഈ പറമ്പിൽ ഈ കൽത്തറ അയാളുടെ ഓർമ്മവെച്ചനാൾ മുതൽ കണ്ടുവരുന്നുണ്ട്. എന്നാൽ ഇത് പറയപ്പെടുന്ന തരത്തിലുള്ളൊരു സൂഫിവര്യന്റെ ഖബറിടമാണെന്നതിന് ഉറപ്പ് പറയാൻ അയാൾക്കുമാവുന്നില്ല.
വർഷങ്ങൾക്കിപ്പുറം മഖ്ബറ വീണ്ടും ചിത്രത്തിൽ തെളിയുന്നു
രാജ്യത്തെ തന്നെ ഞട്ടിച്ച നിപ്പവൈറസ്, തൊട്ടുപിന്നാലെയെത്തിയ ഉരുൾപൊട്ടലുകൾ, വെള്ളപ്പൊക്കം, ഇവ രണ്ടിന്റെയും പരിണിത ഫലമായുണ്ടായ പകർച്ചവ്യാധികൾ, ഇതൊന്നുമല്ലാത്ത അനേകായിരം റോഡപകടങ്ങൾ ഇതെല്ലാം സൂപ്പിക്കടയെന്ന കൊച്ചുഗ്രാമത്തെ അപകടകരമായി ബാധിച്ചെന്നുള്ളത് സത്യമാണ്. പഴംതീനി വവ്വാലുകളിൽ നിന്നാണ് സൂപ്പിക്കടയിൽ നിപ്പ വൈറസ് ബാധയുണ്ടായതെന്നും, പരിസ്ഥിതിയെ ചൂഷണം ചെയ്തതും അശാസ്ത്രീയമായ വികസനങ്ങളുമാണ് ഉരുൾപൊട്ടലുകൾക്കും പ്രളയത്തിനും കാരണമെന്നും, ട്രാഫിക് നിയമലംഘനങ്ങളും റോഡിലെ കുഴികളുമാണ് റോഡപകടങ്ങൾക്ക് കാരണമെന്നും തെളിവുകളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മേൽപ്രസ്ഥാവിച്ച അപകടങ്ങൾക്കെല്ലാം ഈ കപട വിശ്വാസികളുടെ, ആത്മീയകച്ചവടക്കാരുടെ പ്രചരണത്തിൽ ഒറ്റ കാരണമാണുള്ളത്. അത് നേരത്തെ സൂചിപ്പിച്ച നാലുവരി കല്ല്കൊണ്ട് പടുത്തുയർത്തിയ ഈ തറ സംരക്ഷിക്കാത്തതിനാലാണത്രെ.
ഇവിടെയാണ് പുതിയ കാലത്തെ സാഹചര്യങ്ങളിലേക്ക് നാലുവരി കല്ലുകൊണ്ട് പടുത്തുയർത്തിയ ഈ തറയെ പുനഃപ്രതിഷ്ഠിക്കുന്നത്. ഇത് നേരത്തെ പറയുകയാണെങ്കിൽ സർക്കാറിന് ഇത്രയധികം പണം ചെലവാക്കി ഈ വിപത്തുകളെയെല്ലാം ചെറുത്ത് തോൽപിക്കുന്നതിന് പകരം ചെറിയൊരു ഫണ്ട് നൽകി ഈ തറ സംരക്ഷിച്ചാൽ മതിയായിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ ഇപ്പോഴാണത്രെ ഒരാൾക്കുണ്ടായ ദിവ്യദൃഷ്ടിയിലൂടെ ഇതാണ് കാരണമെന്ന് കണ്ടെത്തിയത്. സ്വപ്നത്തിലാണ് ഈ കാരണം കണ്ടെത്തിയതെന്നാണ് പ്രചരണം. എന്നാൽ ആരാണ് സ്വപ്നം കണ്ടതെന്ന് പ്രചരണം നടത്തുന്നവർ പുറത്ത് പറഞ്ഞിട്ടില്ല.
സ്വപ്നമാണെങ്കിലും അല്ലെങ്കിലും ഈ തറയെ ചുറ്റിപ്പറ്റി നിക്ഷേപങ്ങൾ തുടങ്ങിക്കഴിഞ്ഞു. പ്രാരംഭ ഘട്ടമെന്ന രീതിയിൽ തറക്ക് ചുറ്റും പുതിയ കെട്ടിടത്തിന്റെ പണി തകൃതിയായി നടക്കുന്നു. ചുമരുകളും, കട്ടിളകളും പൂർത്തിയായിട്ടുണ്ട്. മേൽക്കൂരയുടെയും തറ മിനുസപ്പെടുത്തുന്നതിന്റെയും പണികൾ നടന്നുകൊണ്ടിരിക്കുന്നു. ആരെങ്കിലും പ്രാർത്ഥിക്കാൻ വരികയാണെങ്കിൽ അവരുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള കക്കൂസുകൾക്ക് സ്ഥാനം നിർണയിച്ച് കുറ്റിയടിച്ചിരിക്കുന്നു. വടകരയിൽ നിന്നുള്ള സാലി എന്നയാളാണ് പ്രാഥമിക നിക്ഷേപം നടത്തിയിട്ടുള്ളത്. ഒന്നു മുടക്കിയാൽ നാലായി തിരികെ പിടിക്കുന്ന ബിസിനസുകാരനാണ്. ലാഭം കണ്ട് മാത്രമാണ് പണമിറക്കിയിരിക്കുന്നത്.
എന്നാൽ വസ്തുതാപരമായി യാതൊരു തെളിവുകളുമില്ലാത്തൊരു കൽത്തറയുടെ പേരിൽ വിശ്വാസികളെ ചൂഷണം ചെയ്യുന്നതിനെതിരെയും കപടവിശ്വാസം പ്രചരിപ്പിക്കുന്നതിനെതിരെയും നാട്ടുകാരുടെ ഇടയിൽ നിന്ന് പ്രതിഷേധങ്ങളുയരുന്നുണ്ട്. സ്ഥലത്തെ ഏറ്റവും മുതിർന്ന ആൾക്ക് പോലും ഇത് സംബന്ധിച്ച് കൃത്യമായ തെളിവുകളോ രേഖകളോ ഇല്ലാത്ത സാഹചര്യത്തിൽ ഇവിടെ നടക്കുന്നത് കോടികളുടെ ആത്മീയ കച്ചവടത്തിനുള്ള ശ്രമങ്ങളാണെന്നാണ് പ്രധാന ആരോപണം. സമീപത്തുള്ള കുയ്യണ്ടം മഹല്ല് പള്ളിയിലെ പുരോഹിതൻ സൈദലവി മദനി പരസ്യമായി ഈ ആത്മീയ ചൂഷണത്തിനെതിരെ നിലപാടെടുത്തിട്ടുണ്ട്. വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഈ നിർമ്മാണത്തെ എതിർക്കണമെന്നും ഇത്രയധികം അപകടങ്ങളുണ്ടാക്കി ആളുകളുടെ ജീവനെടുത്തത് കപടവിശ്വാസികൾ പ്രചരിപ്പിക്കുന്നത് പോലെ ഇത് സംരക്ഷിക്കാത്തതിനാലാണെങ്കിൽ ആളെകൊല്ലുന്ന ഈ നാലുവരിക്കല്ലിൽ പണിത തറ പൊളിച്ചുനീക്കുകയാണ് വേണ്ടത് എന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേ സമയം സ്ഥലമുടമയും ഇതിനെ ചുറ്റിപ്പറ്റി കൂടെക്കൂടിയവരും പറയുന്നത് തുടങ്ങിയ പണികൾ പൂർത്തിയാക്കി ഇതൊരു ആത്മീയ കച്ചവട കേന്ദ്രമാക്കുമെന്ന് തന്നെയാണ്. തന്റെ സ്ഥലത്ത് തനിക്കിഷ്ടമുള്ളത് താൻ നിർമ്മിക്കുമെന്നും അതിന് ആരുടെയും സഹായം താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സ്ഥലമുട കപ്പള്ളി അബ്ദുള്ള പറയുന്നു. ഇപ്പോൾ പണം മുടക്കിയിരിക്കുന്ന വടകരക്കാരൻ അയാളുടെ സ്വന്തം ഇഷ്ടപ്രകാരം സഹായിച്ചതാണ്. അത്തരത്തിൽ ആരെങ്കിലും വന്നാൽ തടയുകയുമില്ല. ആരെയും നിർബന്ധിച്ച് ഇങ്ങോട്ട് പ്രാർത്ഥിക്കാൻ വിളിച്ചിട്ടില്ല. നേർച്ചയും നടത്തുന്നില്ല. എല്ലാ വിധ കെട്ടിട നിർമ്മാണ നിയമങ്ങളും പാലിച്ചാണ് ഇത് നിർമ്മിക്കുന്നത്. ഇത് പൊളിക്കുകയാണെങ്കിൽ ആദ്യം മടവൂരിലും മമ്പുറത്തുമൊക്കെയുള്ള ജാറങ്ങളും മഖ്ബറകളും പൊളിക്കട്ടെയെന്നും കപ്പള്ളി അബ്ദുള്ളയും കൂടെയുള്ളവരും പറയുന്നു.
മാധ്യമ പ്രവർത്തകരാണെന്ന് പറഞ്ഞ് വിളിക്കുന്നവരോട് തനിക്കൊന്നും സംസാരിക്കാനില്ലെന്നും ഇതും പറഞ്ഞ് ആരും തന്റെ പറമ്പിലേക്ക് കയറേണ്ട എന്നുമാണ് സ്ഥലമുടമയും കൂട്ടരും പറയുന്നത്. അതൊരു ചെറിയ ഭീഷണിയുടെ സ്വരത്തിലുമാണ്. ഇതിനിടെ നിർമ്മാണം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിരുന്ന കരാറുകാരൻ പിന്മാറിയിട്ടുണ്ട്. കരാറുകാരൻ ജാഫർ കൂനിയോടാണ് നിർമ്മാണ പ്രവർത്തികളിൽ നിന്ന് പിന്മാറിയത്. ഇയാൾ പിന്മാറിയെങ്കിലും പുതിയ ആളുകളെ കണ്ടെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്