കേരകർഷകന് 'നീര' എന്താണ് നൽകുന്നത്? വകുപ്പുമന്ത്രിക്കുപോലും പിടിയില്ലാത്ത കണക്കുകളുമായി ബോർഡ്; മോഹിപ്പിക്കുന്ന പരസ്യവാചകങ്ങൾ കേട്ടു തലവയ്ക്കുന്ന കർഷകൻ വഴിയാധാരമാകുമോ?
കേര കർഷകർക്ക് നല്ല കാലത്തിന്റെ സൂചന നൽകിയാണ് നീര ഡ്രിങ്ക് വിപണിയിൽ എത്തുന്നതെന്ന വാർത്ത പുറത്തുവന്നിട്ട് നാളേറെയായി. കർഷകർക്ക് ഇനി മാസം 30,000 രൂപവരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് നീര വിപണനത്തിന്റെ ഘടന എന്നും ബോർഡു പറയുന്നു.
എന്നാൽ പരസ്യത്തിലും മറ്റും പറയുന്ന രീതിയിലാണോ നീരയുടെ കണക്കുകൾ. കർഷകന് ഇതിൽ നിന്ന് കാര്യമായ ലാഭം പ്രതീക്ഷിക്കാമോ. ബോർഡു പറയുന്ന കണക്കുകളൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുകയാണ് മാദ്ധ്യമങ്ങളും മറ്റും ചെയ്തത്. വകുപ്പുമന്ത്രിക്കുപോലും നീരയുടെ കണക്കുകളുടെ കാര്യത്തിൽ വലിയ എത്തും പിടിയും ഇല്ലെന്നതാണ് സത്യം.
ബോർഡ് പറയുന്ന കണക്കുകളും നീരയുടെ വിപണിയുമെല്ലാം കർഷകർക്ക് പ്രയോജനം ചെയ്യുന്നതാണോ. മറ്റു രാജ്യങ്ങളിലെ കർഷകർ നീരയിലൂടെ നേടിയ മോഹിപ്പിക്കുന്ന വരുമാനം നമ്മുടെ കർഷകർക്കും ലഭിക്കുമോ. നീരയെക്കുറിച്ചും അതിന്റെ വിപണിയെക്കുറിച്ചും കണക്കുകളെക്കുറിച്ചുമെല്ലാം പരിശോധിക്കാം.
നീര തൊണ്ട തൊടാതെ കുടിക്കുന്നവർ
കേര കാർഷിക മേഖലയിൽ വൻ പ്രതിസന്ധിയാണ്. ഇനി കേരകർഷകർക്ക് രക്ഷപ്പെടുവാൻ ഒരേയൊരു വഴിയെ ഉള്ളു. വേഗം നീര ചെത്തണം, അതു വിപണനം ചെയ്യണം, കർഷകന് തെങ്ങൊന്നിന് 1500 രൂപയെങ്കിലും കുറഞ്ഞത് കിട്ടും, ഒരു ശതമാനം തെങ്ങ് ചെത്തിയാൽ (18 ലക്ഷം എന്നാണ് വെയ്പ്) 54000 കോടിരൂപയുടെ അധികം വരുമാനം ലഭിക്കും. തൊഴിൽ ഇല്ലാത്ത എല്ലാവർക്കും ഗ്രീൻ കോളർ ജോബ്, പണമില്ലാത്ത സംസ്ഥാന സർക്കാരിന് ഖജനാവിലേക്ക് പണം. ഇങ്ങനെ നീളുന്നു നീരയുടെ കടലാസിലെ സാമ്പത്തിക ശാസ്ത്രം. സ്വാഭാവികയുക്തിക്കു ചിന്തിച്ചാൽ പോലും നീതിയുക്തമല്ലാത്ത കണക്കുകൾ പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഇത്രയുമധികം പണംതരുന്ന പൊന്മുട്ടിയിടുന്ന താറാവാണോ നീര എന്നു ചിന്തിക്കുവാനുള്ള സാമാന്യബുദ്ധി മാദ്ധ്യമപ്രവർത്തകരോ സാമ്പത്തിക വിദഗ്ധരോ കർഷകരോ ഇതുവരെ പ്രയോഗിച്ചിട്ടില്ല എന്നുള്ളതാണ് സത്യം. 90 ൽ അധികം നാൡകേര ഉത്പാദന രാജ്യങ്ങളിൽ നീര നൽകുന്ന സാമ്പത്തിക വരുമാനം, തായ്‌ലന്റിലും മലേഷ്യയിലും കർഷകർ നീരയിലൂടെ നേടിയ കോടികളുടെ പുളകം കൊള്ളിക്കുന്ന കഥകൾ എന്നതിലപ്പുറം ഇതിലെ നെല്ലും പതിരും വേർതിരിക്കുവാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്നു ചുരുക്കും.
നീര ബോർഡു പറയുന്ന കണക്കുകൾ
മൂന്നു തെങ്ങു നീര ചെത്തുവാൻ നൽകിയാൽ ഒരു കർഷകന് ജീവിക്കുവാൻ സാധിക്കുമെന്നാണ് നാളികേര ബോർഡിന്റെ വാദം. ഒരു ലിറ്റർ നീര വീതം ഒരു തെങ്ങിൽ നിന്നു ലഭിച്ചാൽ മാസം 1500 രൂപയ്ക്കടുത്ത് വരുമാനം ലഭിക്കും. മൂന്ന് തെങ്ങാകുമ്പോൾ ഇത് 4500 രൂപയാകും. ഒരു ലിറ്റർ നീര 100 രൂപ വിലയ്ക്കാണ് വിൽക്കപ്പെടുക. 50 രൂപ കർഷകന്, 25 രൂപ നീര ടെക്‌നീഷ്യന്, 25 രൂപ കമ്പനിക്ക്. ഒരു നാളികേര ഫെഡറേഷനു കീഴിൽ 1500 തെങ്ങുകൾ ചെത്തുമെന്നും 13,000 രൂപ മുതൽ 30,000 രൂപ വരെ നീര ടെക്‌നീഷ്യന്മാർക്ക് ലഭിക്കുമെന്നാണ് കണക്ക്. 18 ലക്ഷം തെങ്ങുകൾ അതായത് 1 ശതമാനം തെങ്ങുകൾ ചെത്തുമ്പോൾ ഇത്തരത്തിൽ വലിയ വരുമാനം വാങ്ങുന്ന 1 ലക്ഷം തൊഴിലാളികളെയാണ് നീര വിഭാവനം ചെയ്യുന്നത്. കേരകർഷകരുടെ ഭാഗത്ത് നിന്നു വിശകലനം ചെയ്യുമ്പോൾ ഒരു ഹെക്ടറിലെ 80 തെങ്ങുകൾ ചെത്താൻ തിരഞ്ഞെടുത്താൽ ഹെക്ടറിനു ലഭിക്കുന്ന പ്രതിവർഷ വരുമാനം 3.6 ലക്ഷം രൂപയാണ്.
നീരയുടെ വില
മുകളിൽ സൂചിപ്പിച്ച കണക്കുകളെ സംബന്ധിച്ച് വകുപ്പ് മന്ത്രിയോട് ചോദിച്ചപ്പോൾ പറഞ്ഞ് ഇത് അവരുടെ (ബോർഡിന്റെ) കണക്കുകളാണ് എനിക്കറിയില്ല എന്നാണ്. ഇതുമായി ബന്ധപ്പെടുന്ന കേരളത്തിലെ ഒരു വകുപ്പ് മന്ത്രിക്കുപോലും അറിയാത്ത കണക്കാണ് നീരയുടേതെന്ന് ചുരുക്കം. ഈ സാഹചര്യത്തിലാണ് കണക്കുകൾ എത്രമാത്രം സത്യസന്ധമാണെന്ന് പരിശോധിക്കേണ്ടി വരുന്നത്. ബോർഡിന്റെ തന്നെ പ്രോജക്ട് റിപ്പോർട്ടിലെ കണക്കുകൾ പരിശോധിക്കുമ്പോൾ 50 രൂപ എന്ന വിലയൊന്നും നീരയ്ക്ക് ലഭിക്കുകയില്ലെന്നാണ് സത്യം. നീരയുടെ വില തൊട്ട് പറഞ്ഞതെല്ലാം തെറ്റിദ്ധാരണാജനകമാണെന്ന് കരുതേണ്ടിയിരിക്കുന്നു. ഒരു ലിറ്റർ നീരയ്ക്ക് വിലയായി 50 രൂപ കർഷകന് നൽകുമെന്നാണ് ബോർഡ് പറഞ്ഞിരുന്നത്. എന്നാൽ ബോർഡിന്റെ തന്നെ സൈറ്റിൽ പറയുന്ന പ്രോജക്ട് റിപ്പോർട്ടിൽ അഞ്ചാം പേജിൽ 2.5 ലിറ്റർ നീര വീതം നൽകുന്ന തെങ്ങ് കർഷകന് 500 രൂപയാണ് മാസം ലഭിക്കുന്നത്. അതായത് ലിറ്ററിന് 6.70 രൂപ മാത്രം. പക്ഷെ കർഷകർക്ക് ആശ്വാസം എന്ന രീതിയിൽ ഒരു ദിവസം 10,000 ലിറ്റർ നീര അതായത് മാസം 3 ലക്ഷം ലിറ്റർ നീര വിൽക്കുമ്പോൾ 30,000 രൂപ ലഭിക്കുമെന്ന് കണക്കുകൾ ഉണ്ട്. ഇതിന്റെ പങ്ക് കർഷക കമ്പനി അംഗങ്ങൾക്ക് അതായത് കർഷകർക്ക് ഉള്ളതാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ ഒരു ലിറ്റർ നീരയ്ക്ക് വീണ്ടും ഒരു രൂപ കൂടി അതായത് പരമാവധി 8 രൂപയിൽ താഴെ വില മാത്രമെ കർഷകന് ലഭിക്കു. 50 രൂപ ബോർഡ് പറയുമ്പോൾ യഥാർത്ഥത്തിൽ 42.30 രൂപയോളം നഷ്ടപ്പെടുത്തി കർഷകന് 7.70 പൈസയ്ക്ക് നീര വിൽക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.
കണക്കില്ലാതെ ബോർഡ്
50 രൂപയിൽ 42 രൂപ എവിടെ പോകുന്നു എന്നതാണ് കണക്കുകളിൽ നിന്ന് കണ്ടെത്തേണ്ടത്. അതിലെ കണക്കുകളിലേക്ക് കടക്കുമ്പോൾ നാളികേര ബോർഡും അനുബന്ധ ഏജൻസികളും നൂറു രൂപയുടെ വരുമാനത്തിൽ 25 രൂപ മാത്രം കമ്പനി വിഹിതമായി കാണിക്കുന്നു എന്നയിടത്ത് തന്നെ 42 രൂപ എവിടെ പോകുന്നു എന്നുള്ളതിനുള്ള ഉത്തരം ലഭിക്കും.50 രൂപ കർഷകനും 25 ടെക്‌നീഷ്യനും നൽകി 75 രൂപയ്ക്ക നീര വാങ്ങി, സംസ്‌കരിച്ച്, മാർക്കറ്റിൽ എത്തിച്ച്, വിപണനം ചെയ്യുന്നവന് 25 രൂപയാണ് മാർജിൻ ഇട്ടിരിക്കുന്നത്. ഉത്പാദന സ്ഥലത്ത് നിന്ന് നീര കളക്റ്റ് ചെയ്യുവാനുള്ള ഗതാഗത ചെലവും, നീര പ്ലാന്റിന്റെ പ്രാഥമിക മൂലധന ചെലവും, വിലയുടെ 30 ശതമാനത്തിൽ അധികം വരുന്ന പരസ്യചെലവും, സംസ്‌കരണ തൊഴിലാളികളുടെ ചെലവും, മറ്റു ഒളിഞ്ഞിരിക്കുന്ന വ്യവസായ ചെലവുകളും മനഃപൂർവം മറന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ചുരുക്കം. വിപണി സമവാക്യങ്ങളും രീതികളും പരിശോധിക്കുമ്പോൾ കൃത്യമായ പഠനം ഇല്ലാത്തതിന്റെയും അപഗ്രഥിക്കാത്തതിന്റെ അപാകതയാണ് ഇതെന്ന് മനസിലാകും. മാർക്കറ്റിങ് വിലയോ, മൂലധന ചെലവോ കണക്കാക്കാതെയും വിപണിയെയും കുറിച്ചു പഠിക്കാതെയും തട്ടിക്കൂട്ടിയ റിപ്പോർട്ടിൽ മാത്രമെ 50 രൂപ കർഷകന് നൽകുവാൻ സാധിക്കു. കൃത്യമായ കണക്കുകൾ പരിശോധിക്കുമ്പോൾ വിപണിയിൽ വേരുറപ്പിക്കുവാൻ നീരയ്ക്ക് സാധിച്ചാൽ 67- 68 ശതമാനം കമ്പനി വിഹിതമായും, 25 ശതമാനം തൊഴിലാളി വിഹിതമായും, ബാക്കിയുള്ളത് അതായത് 7 - 8 ശതമാനം കർഷനും നൽകുവാൻ സാധിച്ചേക്കും. പരമാവധി 10 രൂപയ്ക്കപ്പുറം കർഷകന് നൽകി നീര വ്യവസായം മുന്നോട്ടു കൊണ്ടുപോകുവാൻ സാധിക്കുകയില്ല, 10 രൂപയ്ക്ക് മുകളിൽ കർഷകന് നൽകിയാൽ കമ്പനി അടിച്ചു പൂട്ടേണ്ടി വന്നേക്കാം. ബോർഡിന്റെ പ്രോജക്ട് റിപ്പോർട്ട് പഠിക്കുന്ന ഏതൊരു സാധാരണ വ്യക്തിക്കും ഇതു മനസിലാക്കാവുന്നതാണ്. ഇനി വെറുമൊരു വാദത്തിനു വേണ്ടി 100 രൂപ സിദ്ധാന്തം അംഗീകരിച്ചാലും വിപണനം ചെയ്യാൻ ഏറെ വിയർക്കേണ്ടി വരുമെന്നതാണ് മറ്റൊരു സത്യം. 20 രൂപയ്ക്ക് വിപണിയിൽ ലഭിക്കുന്ന നീര 100 രൂപയ്ക്ക് വിൽക്കുവാൻ കർഷക കമ്പനികൾ മൂക്കുകൊണ്ട് 'ക്ഷ' തന്നെ വരക്കേണ്ടി വരും.
നീരയുടെ വില 20 രൂപ മാത്രം
ഒരു ലിറ്റർ നീരയ്ക്ക് 100 മുതൽ 125 രൂപ വരെ വില വരുമെന്നാണ് ബോർഡ് പറയുന്നത്. നാളികേര വികസന ബോർഡിന്റെ ചെയർമാൻ കൂടിയ ടി കെ ജോസിന്റെ കണക്കുകളനുസരിച്ച് കുറഞ്ഞത് 50രൂപ കർഷകന് കിട്ടിയാലെ നീര വിൽക്കുകയുള്ളു. അതിന്റെ വ്യംഗ്യം മറ്റൊന്നുമല്ല 100 രൂപ കിട്ടിയേ മതിയാകൂ എന്നതു തന്നെ. എന്നാൽ 100 രൂപ എങ്ങനെയാണ് നീരയ്ക്ക് വില വന്നത് എന്നതിനെക്കുറിച്ച് ആരും അഭിപ്രായം ഉന്നയിച്ചു കാണുന്നില്ല. ഉത്പാദന ചെലവിന് ആനുപാതികമായിട്ടാണോ വില നിശ്ചയിച്ചതെന്നും അറിയില്ല. എന്നാൽ നീരയ്ക്ക് നിലവിൽ ലഭിക്കുന്ന വിലയുമായി അതിനെ താരതമ്യപ്പെടുത്തേണ്ടിയിരിക്കുന്നു. നാളികേര വികസന ബോർഡിന്റെ ജേണലിൽ ഇവിടെ 100 മുതൽ 125 രൂപ വരെ വില വരുന്ന നീര, ലക്ഷ്വദ്വീപിൽ 30 രൂപയ്ക്ക് ലഭിക്കും എന്നു പറയുന്നുണ്ട്. തമിഴ്‌നാട്ടിൽ പനയുടെ മധുരക്കള്ള് (നീര) 20 രൂപയ്ക്കു വിൽക്കപ്പെടുകയും ചെയ്യുന്നു. ഗുജറാത്തിലും നീര 20 രൂപയ്ക്ക് തന്നെയാണ് വിൽക്കുന്നത്. ശ്രീലങ്കയിലും സ്ഥിതി വ്യത്യസ്തമല്ല. വിപണിയിൽ നിലവിൽ 20 മുതൽ 30 രൂപ വരെ വിലയിൽ ലഭിക്കുന്ന നീര നാം 100 രൂപയ്ക്ക് വിൽക്കുമെന്നു പറയുന്നതിന്റെ യുക്തി ആരും ഇതുവരെ ചോദ്യം ചെയ്തു കണ്ടില്ല. 2018 ആസിയാൻ കരാറോടെ അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാകുമ്പോൾ 30 രൂപയുടെ നീര വിൽക്കപ്പെടുമോ, അതോ ബോർഡിന്റെ 100 രൂപയുടെ നീര വിൽക്കപ്പെടുമോ എന്നു മാത്രം ചിന്തിച്ചാൽ മതി ഇതിന്റെ പൊള്ളത്തരം മനസിലാകാൻ. കേര പഞ്ചസാരയുടെ കാര്യത്തിലും ഇതുപോലെ തന്നെ അവ്യക്തതകളുണ്ട്. 600 രൂപ വിപണിയിൽ വിലയുള്ള കേര പഞ്ചസാരയ്ക്ക് 1000 രൂപയാണ് നാളികേര ബോർഡ് നൽകിയിരിക്കുന്ന വില. വിലയുടെ കാര്യത്തിൽ തന്നെ വിപണിയിൽ നിന്നും നിഷ്‌കാസിതരാകുമെന്നതാണ് ഇത് വ്യക്തമാക്കുന്നത്. ഇനി പിടിച്ചു നിൽപ്പിനായി 50 രൂപ വില കിട്ടിയാൽ തന്നെ കർഷകന് എന്തുലഭിക്കും എന്നു ഊഹിക്കാവുന്നതേയുള്ളു. മദ്യത്തോട് ഏറെ പ്രതിബദ്ധതയുള്ള നാട്ടിൽ കള്ളിനുപോലും (8 ശതമാനം ആൽക്കഹോൾ) 100 രൂപ വിലകിട്ടാത്തപ്പോൾ നീരയ്ക്ക് 100 രൂപ കിട്ടുമെന്ന സാമ്പത്തിക വാദത്തോട് യോജിക്കുവാൻ ബുദ്ധിയുള്ളവർക്ക് സാധിക്കുമെന്നു തോന്നുന്നില്ല.
വിപണി എവിടെ?
നീരയുടെ രുചി തേനൂറുന്നതാണെന്നും അത് വലിയ സ്വീകര്യതയുള്ളതുമാകുമെന്നാണ് പറയപ്പെടുന്നത്. എന്നാൽ നീര കുടിച്ചു നോക്കിയിട്ടുള്ളവർക്ക് ഇതിനോടു എത്രമാത്രം യോജിക്കുവാൻ കഴിയുമെന്ന് അറിയില്ല. നാളികേര ബോർഡിന്റെ 200 എംഎൽ കുപ്പിയിലെ നീര 3 പേർ ചേർന്നിട്ടും കുടിച്ചു തീർക്കുവാൻ സാധിച്ചില്ല. ചിലർ തുപ്പിക്കളയുന്നതും കണ്ടിരുന്നു. ഇത്രയും മോശമായ സാധനം എങ്ങനെ വിപണിയിൽ സ്വീകരിക്കപ്പെടുമെന്ന ചോദ്യം ഉന്നയിക്കുന്നില്ല. കാരണം രുചി നല്ല സാങ്കേതിക വിദ്യയുടെ സഹായം ഉണ്ടെങ്കിൽ ശരിയാക്കാവുന്നതേയുള്ളു. അതിനുള്ള ശ്രമം ഉണ്ടായാൽ മതി. പക്ഷെ 18 ലക്ഷം ലിറ്റർ നീര എവിടെയാണ് വിൽക്കുക എന്നു പറഞ്ഞാൽ മതി. 100 രൂപയ്‌ക്കേ നീര വിൽക്കുകയുള്ളു എന്നതും ഇതിനോടു ചേർത്തു വായിക്കണം. ഇത് വ്യക്തമാക്കുന്നത് നീര കയറ്റുമതി ചെയ്ത് വിൽക്കുമ്പോൾ കുറഞ്ഞ് 150 രൂപയെങ്കിലും ലിറ്ററിനു വില വരുമെന്നാണ്. വിപണിയിൽ സ്വഭാവികമായും വിലക്കുറഞ്ഞ നീര സ്വീകരിക്കപ്പെടും,കേരളത്തിന്റെ നീര കുപ്പിയിൽ തന്നെ ഇരിക്കേണ്ടി വരുവുനുള്ള സാഹചര്യമാണ് ഇത് സംജാതമാക്കുന്നത്. അതിനാൽ കയറ്റുമതി കഴിച്ച് 10 ലക്ഷം ലിറ്റർ നീരയെങ്കിലും ദിവസം കേരളത്തിൽ വിൽക്കപ്പെടണം (18 ലക്ഷം ലീറ്റർ നീരയാണ് ഉൽപ്പാദിപ്പിക്കപ്പെടുക). 100 രൂപയ്ക്ക് നീര എത്ര പേർ വാങ്ങിക്കുടിക്കുമെന്നതാണ് ഇതിലെ സംശയകമായ കാര്യം. ഇതിലും പോഷക സമ്പന്നമായ പാൽ 50 രൂപയ്ക്ക് കിട്ടുമ്പോൾ നീര എന്തിന് വാങ്ങണം എന്ന് ഉപഭോക്താവ് ചിന്തിച്ചാൽ കുറ്റം പറയുന്നതിൽ യുക്തിയില്ല. ഈ നീര വിൽക്കാതെ ഇരുന്നാൽ കള്ളാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അത് വീണ്ടും വാറ്റിന്റെയും ചാരായത്തിന്റെയും നാടായി കേരളത്തെ മാറ്റിയേക്കാം. കള്ള് വിറ്റതിനു അറസ്റ്റിലാകുന്ന കടക്കാരെയാകും കേരളം ഇനി കാണുക
നീരയുടെ രുചി; ഗുണം
നീരയുടെ രുചിയിൽ തർക്കങ്ങൾ ഉണ്ടെങ്കിലും നീരയുടെ ഗുണത്തിൽ തർക്കിക്കേണ്ടതില്ല. എന്നിരുന്നാലും ചില വസ്തുതകൾ പറയാതെ പറ്റില്ല. ധാതുക്കളുടെയും മൂലകങ്ങളുടെയും പ്രകൃതിദത്ത കലവറയാണ് നീരയെന്നാണ് പറയപ്പെടുന്നത്. നീരയിൽ അടങ്ങിയിരിക്കുന്നതിൽ 80 ശതമാനത്തിലധികവും ജലം തന്നെയാണ്. പിന്നെ അന്നജവും, സിട്രിക് ആസിഡ്, ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ തുടങ്ങിയ ശരീരത്തിനുവേണ്ട അത്യാവശ്യം ഘടകങ്ങളുമുണ്ട്. നീര ഏറെ പോഷകസമ്പന്നം തന്നെ. എന്നാൽ 100 രൂപയുടെ ഫുഡ് സപ്ലിമെന്റുകളുമായി താരതമ്യം ചെയ്യുമ്പോൾ നീര ഒരുപാട് പിന്നിലാണെന്ന് പറയാതെ വയ്യ. ഇതിന്റെ പകുതി വിലയ്ക്കു ലഭിക്കുന്ന പാലിന്റെ പോഷക ഗുണങ്ങൾക്കൊപ്പം നീര നിൽക്കില്ല എന്നാണ് വിദഗ്ധ അഭിപ്രായം. നീരയ്ക്ക് ഗുണങ്ങൾ ഉണ്ട്, പക്ഷെ ആ ഗുണമേന്മ ഇതിനും വിലക്കുറവിൽ മറ്റു ഭക്ഷ്യവസ്തുക്കളിലും ലഭ്യമാണ്. മാത്രമല്ല ഏറെ തെറ്റിദ്ധാരണജനകവും അപകടരവുമായ ഒരു കാര്യവും നീരയുടെ കാര്യത്തിൽ പ്രചരിക്കുന്നുണ്ട്. നീര പ്രമേഹ രോഗികൾക്കും ഉപയോഗിക്കാം എന്നതാണ് ഈ കാര്യം. എന്തു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പ്രചരിക്കുന്നതെന്ന് വ്യക്തമല്ല. നീരയിൽ 80 ശതമാനം സൂക്രോസാണെന്നും ഫ്രക്‌ടോസല്ലെന്നുമാണ് പറയുന്നത്. എന്നാൽ അത് തെറ്റാണ് സൂക്രോസ് കുടലിലെത്തുമ്പോാൾ വിഘടിച്ച് ഫ്രക്‌ടോസ് ആയിമാറും എന്നതാണ് യാഥാർഥ്യം. നീരയിൽ നിന്നു രക്തത്തിലേക്ക് ഇത് ആഗിരണം ചെയ്യുവാൻ അൽപ്പം കൂടുതൽ നേരം എടുക്കുമെന്നു മാത്രമെയുള്ളു. രക്തത്തിൽ എത്തുന്നതു വരെയുള്ള കുറച്ചു നേരം ഷുഗർ കുറഞ്ഞിരിക്കും. ഫലത്തിൽ നീര സ്ഥിരം കൂടിച്ചാൽ രോഗം മൂർച്ഛിക്കുക തന്നെ ചെയ്യും. പ്രമേഹ രോഗികൾ മരിച്ചാലും അത്ഭുതപ്പേടേണ്ടതില്ല.
കണക്കുകളിലെ മറ്റൊരു വൈരുദ്ധ്യം
കേരളത്തിൽ ഇന്നും 18 കോടി തെങ്ങുണ്ടെന്നാണ് ബോർഡിന്റെ കണക്കുകൾ. എന്നാൽ ഇത് എത്രത്തോളം ശരിയാണെന്ന് പറയാൻ സാധിക്കില്ല. തെങ്ങു കൃഷിയെ രക്ഷിക്കാൻ കോടിക്കണക്കിന് രൂപ വർഷം തോറും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയിട്ടും ഒന്നു ചെയ്യാൻ ബന്ധപ്പെട്ടവർക്ക് സാധിച്ചിട്ടില്ല. ചെല്ലിയും മഞ്ഞളിപ്പുംകൊണ്ട് ഇന്നു പകുതിയിലേറെ നാളികേരകൃഷിയും നശിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. കീടനിയന്ത്രണത്തിനും രോഗങ്ങൾ അകറ്റുന്നതിനും വർഷങ്ങളായി കോടികൾ പാഴാക്കി ശ്രമിക്കുകയാണ് നാളികേര ബോർഡ്. വേപ്പിൻ പിണ്ണാക്കും പുകയില കഷായവുമാണ് ഇതുവരെ കണ്ടുപിടിച്ച കീടനാശിനിനികൾ. പിന്നെ ഇതിൽ നിയന്ത്രിക്കാൻ പറ്റാത്തവ വെട്ടിക്കളയാൻ തെങ്ങു പുനരുദ്ധാരണ പദ്ധതിയുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് തെങ്ങുകൾ വെട്ടിമാറ്റിയിട്ടുണ്ട്. ഇതെല്ലാം കഴിഞ്ഞ് വീണ്ടുമൊരു കണക്കെടുപ്പ് നടത്തിയാൽ 10 കോടിയെങ്കിലും തെങ്ങുകൾ ഉണ്ടായാൽ ഭാഗ്യം. ഒരു കാലഘട്ടത്തിൽ കോക്കോ കൃഷിയും വാനില കൃഷിയും ചെയ്ത ഓർമ്മയും അനുഭവമുള്ള കർഷകർ നീര എന്നു കേൾക്കുമ്പോൾ എടുത്തു ചാടില്ല എന്നു വിശ്വസിക്കുന്നു. ദുർലഭതയായിരുന്നു ഇതിന്റെ വില കൂട്ടിയ ഘടകം. സുലഭമായപ്പോൾ ആർക്കും വേണ്ടതായി. നീരയും അങ്ങനെതന്നെ ദുർലഭം ആയതുകൊണ്ടു മാദ്ധ്യമ പരിലാളന കിട്ടുന്നു എന്നു മാത്രം. സുലഭമാകുമ്പോൾ നീര ആർക്കും വേണ്ടാത്ത പാനീയം ആയി മാറിയേക്കും. കർഷക കമ്പനികൾക്ക് ഒരു മുന്നറിയിപ്പും; പറഞ്ഞ വില കിട്ടാതെ വരുമ്പോൾ ആരും വഴക്കിടരുത്, ആരുടെയും കുഴപ്പമില്ല നാളികേര ബോർഡിന്റെ തലപ്പത്തുള്ളവരുടെ വിവര ഇല്ലായ്മയ്ക്ക് അവർ ഇരയായതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍