വിജയ് മല്യയെ പോലെ പൊലീസ് സ്റ്റേഷനിൽ ഹാജരായി വീട്ടിൽ പോകാൻ കാത്തിരുന്ന നീരവ് മോദിയെ കുടുക്കിയത് ബാങ്ക് ക്ലർക്ക്; റദ്ദാക്കിയ പാസ്പോർട്ടുമായി ബാങ്ക് അക്കൗണ്ട് എടുക്കാൻ ചെന്നപ്പോൾ പൊലീസ് പാഞ്ഞെത്തി; ആഡംബര ജീവിതം മറന്ന് ഒറ്റമുറി ഇടുങ്ങിയ സെല്ലിൽ ഇനി ഒമ്പത് ദിവസം കൂടി;വിജയ് മല്യയുടെ കാര്യത്തിൽ ഇല്ലാത്ത ധൃതി എങ്ങനെ നീരവ് മോദിയുടെ കാര്യത്തിൽ ഉണ്ടായി എന്നറിയാമോ?
മറുനാടൻ ഡെസ്ക്
ലണ്ടൻ: ഇന്ത്യൻ ബാങ്കുകളെ വെട്ടിച്ച് കോടികളുമായി യുകെയിലേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിയെ കഴിഞ്ഞ ദിവസം ലണ്ടനിൽ വച്ച് അറസ്റ്റ് ചെയ്തത് അതി നാടകീയമായിട്ടാണെന്ന റിപ്പോർട്ട് പുറത്ത് വന്നു. ഇതു പോലെ തന്നെ ഇന്ത്യയിൽ നിന്നും കോടികളുടെ വെട്ടിപ്പ് നടത്തി യുകെയിലേക്ക് മുങ്ങി അവിടുത്തെ പൊലീസ്റ്റ് സ്റ്റേഷനിൽ ഹാജരായി വീട്ടിൽ പോകാൻ കാത്തിരുന്ന മോദിയെ കുടുക്കിയത് ഒരു ബാങ്ക് ക്ലാർക്കാണെന്നാണ് പുതിയ റിപ്പോർട്ട്. ലണ്ടനിൽ ഒരു ബാങ്ക് അക്കൗണ്ട് തുറക്കാനിരിക്കുമ്പോഴാണ് മോദി പിടിയിലായിരിക്കുന്നത്.
റദ്ദാക്കിയ പാസ്പോർട്ടുമായിട്ടാണ് മോദി ബാങ്ക് അക്കൗണ്ട് തുറക്കാനെത്തിയതെന്ന് ഈ ബാങ്ക് ക്ലാർക്ക് കണ്ടെത്തുകയും അത് പൊലീസിൽ അറിയിക്കുകയും ചെയ്തോടെ മോദി കുരുക്കിലാവുകയായിരുന്നു. മോദിയെ മാർച്ച് 29വരെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അതായതുകൊട്ടാര സദൃശമായ മണിമാളികകളിൽ ആഡംബര ജീവിതം നയിച്ച മോദി ഇനിയുള്ള ഒമ്പത് ദിവസങ്ങൾ ഒറ്റ മുറി ഇടുങ്ങിയ സെല്ലിൽ കഴിച്ച് കൂട്ടേണ്ടി വരുമെന്ന് ചുരുക്കം. വിജയ് മല്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യത്തിലില്ലാത്ത ധൃതി മോദിയുടെ കാര്യത്തിലുണ്ടായതെങ്ങനെയെന്ന ചോദ്യവും ഇതെ തുടർന്ന് ശക്തമായിട്ടുണ്ട്.
പൊലീസിന്റെ ഈ തന്ത്രപരമായ നീക്കം നീരവ് മോദിയെയും അദ്ദേഹത്തിന്റെ ലോയർമാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പൊലീസ് സെല്ലിൽ കഴിഞ്ഞതിനെ തുടർന്നാണ് മോദിയെ വെസ്റ്റ് മിൻസ്റ്റേർസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ ഹാജരാക്കിയത്. തുടർന്ന് നടന്ന വിചാരണയിൽ മോദിക്ക് ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് ചെയ്യാനുള്ള ഗൂഢാലോചന , ക്രിമിനൽ പ്രോപ്പർട്ടി മറച്ച് വയ്ക്കാനുള്ള ഗൂഢാലോചന തുടങ്ങിയ രണ്ട് ചാർജുകളാണ് മോദിക്ക് മേൽ ചുമത്തിയിരിക്കുന്നത്.
ലണ്ടനിലെ ഒരു മെട്രോബാങ്കിൽ അക്കൗണ്ട് തുറക്കാൻ ചെന്ന മോദിയുടേത് റദ്ദാക്കിയ പാസ്പോർട്ടാണെന്ന് അവിടുത്തെ ഒരു ക്ലാർക്ക് മനസിലാക്കിയതിനെ തുടർന്നായിരുന്നു ചൊവ്വാഴ്ച അദ്ദേഹം അറസ്റ്റിലായത്. പൊലീസ് ഇതിനായി പദ്ധതി ആസൂത്രണം നടത്തുകയും ഈ പ്ലാൻ പ്രകാരമുള്ള ഷെഡ്യൂളിനേക്കാൾ അഞ്ച് ദിവസം മുമ്പാണ് മോദിയെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന റിപ്പോർട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. മാർച്ച് 25ന് മോദിയെ നാടകീയ രംഗങ്ങൾ ഒഴിവാക്കിക്കൊണ്ട് അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമായിരുന്നു അദ്ദേഹത്തിന്റെ ലോയർമാർ ഏർപ്പാടാക്കിയിരുന്നത്.
അതായത് അതിന് അഞ്ച് ദിവസം മുമ്പാണ് ഇപ്പോൾ അറസ്റ്റുണ്ടായിരിക്കുന്നത്. മാർച്ച് 29 വരെ മോദിയെ റിമാൻഡ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കാൻ ഡിസ്ട്രിക്ട് ജഡ്ജ് മേരി മാല്ലൻ ഉത്തരവിട്ടിട്ടുമുണ്ട്. തുടർന്ന് പ്രീലിമിനറി ഹിയറിംഗിനായി അദ്ദേഹത്തെ ചീഫ് മജിസ്ട്രേറ്റ് എമ്മ ആർബുത്നോട്ടിന് മുന്നിൽ ഹാജരാക്കുകയും ചെയ്യും. വിജയ് മല്യയുടെ വിചാരണയും ഇതേ ജഡ്ജായിരുന്നു മേൽനോട്ടം നടത്തിയിരുന്നത്. മോദിയുടെ അറസ്റ്റിനെ തുടർന്ന് അദ്ദേഹത്തെ നിയമനടപടികൾക്ക് വിധേയനാക്കുന്നതിന് വിട്ട് തരാൻ യുകെയോട് ആവശ്യപ്പെടാൻ ഇന്ത്യക്ക് വഴി തുറന്നിരിക്കുകയാണ്. എന്നാൽ ബ്രിട്ടനിലെ നിയമനടപടികൾ പൂർത്തിയാക്കി അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാൻ കാലമേറെയെടുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
തന്നെ അറസ്റ്റ് ചെയ്യാനുള്ള വാറണ്ടുണ്ടെന്ന് മനസിലാക്കിയ മോദി ഇതിലെ നാടകീയതകൾ ഒഴിവാക്കുന്നതിനായി സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മാർച്ച് 25ന് കീഴടങ്ങുന്നതിനുള്ള പദ്ധതികളൊരുക്കിയിരുന്നു. 2017 ഏപ്രിൽ 18ന് ഇതേ പോലെ മല്യ പൊലീസിന് മുന്നിൽ കീഴടങ്ങി വീട്ടിലേക്ക് പോയത് പോലെ തനിക്കും സാധിക്കുമെന്നായിരുന്നു മോദി പ്രത്യാശിച്ചിരുന്നത്. നാടകീയമായ അറസ്റ്റിലൂടെ മോദിയുടെ ആ കുതന്ത്രമാണ് പൊളിഞ്ഞിരിക്കുന്നത്. അന്ന് മല്യ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയപ്പോൾ അദ്ദേഹത്തെ വിലങ്ങ് അണിയിക്കുക പോലും ചെയ്തിരുന്നില്ലെന്നത് ഈ രീതി പിന്തുടരാൻ മോദിയെയും പ്രേരിപ്പിക്കുകയായിരുന്നു.
തുടർന്ന് ഒരു പൊലീസ് കാറിൽ മല്യയെ വെസ്റ്റ്മിൻസ്റ്റൻ മജിസ്ട്രേറ്റിന്റെ കോടതിയിലേക്ക് കൊണ്ടു പോവുകയുമായിരുന്നു. എന്നാൽ മോദിയുടെ അറസ്റ്റ് ഇത് പോലെ പ്ലാൻ ചെയ്ത പ്രകാരമല്ല നടന്നിരിക്കുന്നത്. മറിച്ച് യൂണിഫോമിട്ട പൊലീസുകാർ എത്തി ലണ്ടനിലെ ബാങ്കിൽ നിന്നും മോദിയ വാഹനത്തിലേക്ക് പിടിച്ച് കയറ്റുകയായിരുന്നു. ചൊവ്വാഴ്ച ഹോൽബോണിലെ മെട്രോ ബാങ്കിൽ തന്റെ റദ്ദാക്കിയ പാസ്പോർട്ടും കൗൺസിൽ ടാക്സ് ബില്ലുകളും ഐഡിയാക്കി അക്കൗണ്ടെടുക്കാൻ മോദി ശ്രമിച്ചപ്പോൾ ബാങ്ക് ജീവനക്കാരൻ പൊലീസിനെ വിളിച്ച് അറസ്റ്റ് ചെയ്യിക്കുകയായിരുന്നുവെന്നാണ് മോദിയുടെ ലോയറായ ജോർജ് ഹെപ്ബോൺ സ്കോട്ട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ഗവൺമെന്റ് റദ്ദാക്കിയ മോദിയുടെ പാസ്പോർട്ട് അറസ്റ്റിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍