രണ്ടാം മോദി സർക്കാരിൽ ധനമന്ത്രി ആയതോടെ നിർമ്മല സീതാരാമൻ കുറിക്കുന്നത് മറ്റൊരു ചരിത്രം; ഇന്ദിരാ ഗാന്ധി കഴിഞ്ഞാൽ പ്രതിരോധ വകുപ്പും ധനവകുപ്പും കൈകാര്യം ചെയ്ത വനിത എന്ന ഖ്യാതി ഇനി ഈ ഉരുക്കുവനിതക്ക്; പ്രാപ്തമായ കൈകളിലേക്ക് രാജ്യത്തിന്റെ ഖജനാവിന്റെ ചുമതല ഏൽപ്പിച്ചു കൊടുത്ത മോദിയുടെ നടപടിയെ പ്രതീക്ഷയോടെ ഉറ്റുനോക്കി രാജ്യവും ലോകവും; നിർമലയിലൂടെ സർക്കാർ തയ്യാറെടുക്കുന്നത് വൻ സാമ്പത്തിക പരിഷ്‌കാരങ്ങൾക്ക്
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: രണ്ടാം മോദി സർക്കാർ അധികാരം ഏറ്റെടുക്കുമ്പോൾ ലോകമാകെ ഉറ്റുനോക്കിയത് ആരാകും ഇന്ത്യയുടെ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുക എന്നായിരുന്നു. കഴിഞ്ഞ മോദി സർക്കാർ ഏറ്റവുമധികം പഴി കേൾക്കേണ്ടി വന്ന വകുപ്പായിരുന്നു ധനകാര്യം. അതുകൊണ്ടുതന്നെ ഇത്തവണ ഏറെ ശ്രദ്ധയോടെ മാത്രമേ ധനകാര്യം ആരെയെങ്കിലും ഏൽപ്പിക്കു എന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ഉറപ്പായിരുന്നു. വകുപ്പുകൾ വിതരണം ചെയ്തപ്പോൾ മോദി ഏവരെയും വിസ്മയിപ്പിച്ചു. അർഹമായ കൈകകളിലും പ്രാപ്തമായ നേതാവിലും ധനവകുപ്പ് വെച്ചുകൊടുത്തു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്യങ്ങളെ കാര്യപ്രാപ്തിയോടെ കൈകാര്യം ചെയ്യാനറിയാവുന്ന നിർമ്മല സിതാരാമൻ അങ്ങനെ ഇന്ത്യൻ ധനമന്ത്രിയായി.
ഇന്ദിരക്കു ശേഷം
കഴിഞ്ഞ മന്ത്രിസഭയിൽ നിർമ്മല സീതാരാമനായിരുന്നു ഇന്ത്യയുടെ പ്രതിരോധ മന്ത്രി. ഇത്തവണ ധനമന്ത്രിയും നിർമ്മല തന്നെ. ഇന്ദിരാഗാന്ധി മാത്രമാണ് ഇതിന് മുമ്പ് ഈ രണ്ടു വകുപ്പുകളും കൈകാര്യം ചെയ്ത വനിത. അവരാകട്ടെ അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അതുകൊണ്ടു തന്നെ ഇന്ദിരാ ഗാന്ധിക്കു ശേഷം സുപ്രധാനമായ രണ്ടു വകുപ്പുകൾ കൈകാര്യം ചെയ്യാൻ അവസരം ലഭിച്ച വനിതയാണ് നിർമ്മല സീതാരാമൻ. ധനവകുപ്പിൽ സഹമന്ത്രിയായി ഇതിനു മുമ്പ് ഇവർ പ്രവർത്തിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായും കമ്പനികാര്യ സഹമന്ത്രിയായും ഒക്കെ സേവനമനുഷ്ഠിച്ചിട്ടുള്ള നിർമലാ സീതാരാമന് ധനകാര്യം പരിചയമില്ലാത്ത മേഖലയല്ല.
കഴിഞ്ഞ സർക്കാരിലെ മിന്നൽപ്പിണർ
പുൽവാമ ഭീകരാക്രമണത്തിന് പാക് തീവ്രവാദികൾക്ക് കനത്ത തിരിച്ചടി നൽകിയ ബലാക്കോട്ട് മിന്നലാക്രമണവും നിർമല സീതാരാമന്റെ തൊപ്പിയിലെ പൊൻതൂവലാണ്. റഫാൽ ഇടപാട് കേന്ദ്ര സർക്കാരിനെതിരെ രാഹുൽഗാന്ധി പാർലമെന്റിൽ ബ്രഹ്മാസ്ത്രമായി പ്രയോഗിച്ചപ്പോൾ സർക്കാരിന് കവചം തീർത്തത് നിർമ്മലയായിരുന്നു. ഓഖി ദുരന്തം കേരളത്തെ നടുക്കിയപ്പോൾ കടലിന്റെ മക്കളുടെ രോഷത്തിന് മുന്നിലും പതറാതെ നിന്ന നിർമ്മല അന്ന മലയാളികൾക്കും വിസ്മയമായിരുന്നു.
കഴിഞ്ഞ അഞ്ചുവർഷം കൈകാര്യം ചെയ്തത് പരിചയം ഇല്ലാത്ത പ്രതിരോധ മേഖലയാണ് എങ്കിൽ ഇനിയുള്ള 5 വർഷം നിർമല സീതാരാമൻ കൈകാര്യം ചെയ്യേണ്ടത് തന്റെ സ്വന്തം പ്രവർത്തന മേഖല തന്നെയാണ്. ജെഎൻയുവിൽ നിന്ന് ജെഎൻയുവിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ പിഎച്ച്ഡി എടുത്തിട്ടുള്ള നിർമ്മല സീതാരാമൻ രാഷ്ട്രീയത്തിലെത്തും മുൻപ് വിവിധ മൾട്ടിനാഷണൽ കമ്പനികളിൽ ഉദ്യോഗസ്ഥയായിരുന്നു.
രാഷട്രീയവുമായി അകന്നു നിന്ന ആദ്യനാളുകൾ
1959 ഓഗസ്റ്റ് 18ന് തമിഴ്‌നാട്ടിലെ മധുരയിലാണ് നിർമല സീതാരാമന്റെ ജനനം. റെയിൽവേയിൽ ഉദ്യോഗസ്ഥനായ നാരായൺ സീതാറാമിന്റെയും വീട്ടമ്മയായ സാവിത്രിയുടെയും മകളായി ജനനം. വളരെ കണിശ സ്വഭാവക്കാരനായിരുന്നു നിർമലയുടെ അച്ഛൻ. ചിട്ടവട്ടങ്ങൾക്കനുസരിച്ച് മകളെ വളർത്തിയപ്പോൾ സാഹിത്യകുതുകിയായ അമ്മ കുട്ടികൾക്ക് കൂട്ടായി പുസ്തകങ്ങൾ നൽകി. കുട്ടിക്കാലത്ത ഈ ശീലങ്ങളും അറിവുമാണ് ഇന്ത്യയുടെ സുപ്രധാന സ്ഥാനം വരെ നിർമ്മലയെ എത്തിച്ചത്. റയിൽവേയിലെ അച്ഛന്റ ജോലി കാരണം അടിക്കടിയുള്ള സ്ഥലംമാറ്റം നിർമ്മലയ്ക്ക് സമ്മാനിച്ചത് ഒട്ടേറെ ജീവിതാനുഭവങ്ങളാണ്. പിന്നീടുള്ള ആത്മവിശ്വാസത്തിന് അത് അടിത്തറയായി.
തിരുച്ചിറപ്പള്ളി സീതാലക്ഷ്മി രാമസ്വാമി കോളേജിൽ നിന്ന് ബിരുദം നേടിയ മികവ് ഡൽഹിയില ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിർമ്മലയെ എത്തിച്ചു. അവിടെ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പിന്നീട് എംഎഫിലും ഡോക്ടറേറ്റും നേടി. വികസ്വര രാജ്യങ്ങളിൽ ആഗോള വത്കരണം വരുത്തിയ പ്രതിഫലമായിരുന്നു നിർമലയുടെ പ്രിയപ്പെട്ട വിഷയം. ഇതാണ് ഇന്ത്യയുടെ വാണിജ്യമന്ത്രി പദത്തിലേക്ക് അവരെയെത്തിച്ചതിന് പിന്നിലെ പ്രധാന കാരണം.ഇടതു ബുദ്ധിജീവികളുട പഠനക്കളരിയായ ജെഎൻയു വിലെ കാമ്പസിൽ പോലും രാഷ്ട്രീയ മോഹങ്ങൾ ഒന്നും നിർമ്മലയ്ക്ക് ഉണ്ടായിരുന്നില്ല എന്നത് ഇപ്പോൾ ഒരു വൈരുദ്ധ്യമായി കാണാം.
കുറച്ചു കാലം മാധ്യമപ്രവർത്തനം നടത്തിയ ചരിത്രവും നിർമ്മലയ്ക്കുണ്ട്. പഠനത്തിനു ശേഷം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിലും ബിബിസിയിലും ജോലി ചെയ്തുകൊണ്ടാണ് നിർമല തന്റെ കരിയർ ആരംഭിക്കുന്നത്. 1986ലാണ് ആന്ധ്രാ സ്വദേശിയായ പരകാലാ പ്രഭാകറിനെ നിർമല വിവാഹം കഴിക്കുന്നത്. തുടർന്ന് ഭർത്താവിന്റ ഗവേഷണ പഠനത്തിനായി ലണ്ടനിലേക്ക് പറിച്ചു നട്ട ജീവിതം ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തുന്നത് 1991ലാണ് .കോർപ്പറേറ്റ് വിദഗ്ദ്ധനായിരുന്നു ഭർത്താവിനൊപ്പം ആന്ധ്രയിലെ നർസാപുരത്താണ് സ്ഥിരതാമസമാക്കിയത്.
1991ൽ ഗർഭിണിയായിരുന്ന നിർമ്മല , ആന്ധ്രയിലെ ചൂടു സഹിക്കാനാവാതെ ചെന്നെയിലേയ്ക്കു പോകുന്നു. പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്താണ് ലോക്‌സഭാ പ്രചരണം നടക്കുന്നത്. തെരഞ്ഞെടുപ്പു പ്രചരണത്തിനായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രി രാജീവ്ഗാന്ധി പെരുംപതൂരിൽ കൊല്ലപ്പെട്ടു. തുടർന്ന് ചൈന്നെയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ നിർമ്മലാ സീതാരാമൻ മൂന്നു ദിവസമാണ് ചെന്നെയിലെ ആശുപത്രിയിൽ കുട്ടിയുമായി കുടുങ്ങിയത്. തുടർന്ന് സമാധാനത്തിന്റെ വെള്ളക്കൊടി കെട്ടിയ കാറിൽ ഡോക്ടറാണ് നിർമ്മലയെ വീട്ടിലെത്തിക്കുന്നത്.
രാഷ്ട്രീയത്തിലേക്ക്
രണ്ടായിരത്തിന്റെ തുടക്കത്തിലാണ് നിർമ്മല സജീവ രാഷ്ട്രീയവുമായി ബന്ധപ്പടുന്നത്. ഭർത്താവ് പ്രഭാകറിന്റ കുടുംബത്തിന്റ രാഷ്ട്രീയ പാരമ്പര്യം നിർമ്മല ഏറ്റടുക്കുകയായിരുന്നു. 1970കളിൽ ആന്ധ്രയിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പ്രധാനികളായിരുന്നു ഭർത്താവിന്റെ അച്ഛനും അമ്മയും. പ്രഭാകറും കോൺഗ്രസ് അനുഭാവി ആയിരുന്നു. എന്നാൽ ചിരംജീവി പ്രജാരാജ്യം രൂപീകരിച്ചപ്പോൾ അതിൽ ചേർന്നു. എന്നാൽ തുടർന്ന് അവിടെ നിന്നും ബിജെപിയിലും പ്രഭാകർ എത്തി. ഭാരവാഹി പട്ടികയിൽ മൂന്നിലൊന്നു ഭാഗം വനിതകൾക്കായി ബി ജെപി മാറ്റിവച്ചപ്പോൾ നിർമ്മലയും അതിൽ ചേർന്നു. അതായിരുന്നു തുടക്കം.
വിദ്യാഭ്യാസ രംഗമായിരുന്നു നിർമ്മലയുടെ ആദ്യതട്ടകം. ലണ്ടനിൽ നിന്നു മടങ്ങിയതിനു ശേഷം പാവപ്പെട്ട കുട്ടികൾക്കായി ഒരു സ്‌ക്കൂൾ സ്ഥാപിച്ച് അതിന്റ പ്രവർത്തനങ്ങളിലായിരുന്നു നിർമ്മല മുഴുകിയിരുന്നത്. അദ്വാനിയുട രഥയാത്രയും അതേതുടർന്ന് രാജ്യമെമ്പാടും ബിജപിക്കനുകൂല തരംഗവും ഉണ്ടായ കാലം. ആന്ധ്രയിലെ രാ്ഷ്ട്രീയ മാറ്റങ്ങൾ തെലുങ്കുദേശം എൻഡിഎയിൽ ശക്തമായ കക്ഷിയായപ്പോൾ രഘുശങ്കർ പ്രസാദിന്റ നേതൃത്വത്തിൽ ബി ജെപിയും സമാന്തരമായി ആന്ധ്രയിൽ വളർന്നുവന്നു. നിർമ്മലയുടെ പ്രവർത്തനം ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ടപ്പോൾ ദേശീയ വനിതാ കമ്മിഷനിലേയ്ക്ക് നിർമ്മല 2003ൽ എത്തി. അങ്ങിന സുഷമാ സ്വരാജുമായി നിർമ്മല സൗഹൃദം സ്ഥാപിക്കുന്നു.
2006 ൽ ബിജെപിയിൽ ചേർന്ന നിർമല കർണാടകത്തിൽ നിന്നാണ് രാജ്യസഭയിലെത്തിയത്. ഒഴുക്കുള്ള ഇംഗ്‌ളീഷും സൗമ്യവ്യക്തിത്വവും മൂലം ബിജെപിയുടെ വക്താക്കളിൽ ഒരാളായിട്ടായിരുന്നു നിർമ്മലയുടെ ദേശീയ അരങ്ങേറ്റം. പിന്നീട് 2010 ൽ നിഥിൻ ഗഡ്കരിയുടെ പ്രത്യേക താൽപര്യ പ്രകാരം നിർമല ബിജെപിയുടെ ഔദ്യോഗിക വക്താവായി. പാർട്ടിയുടെ സമ്മർദ്ദ ഘട്ടങ്ങളിലെല്ലാം നിർമ്മലയുടെ വാക്ക് പ്രതിരോധ കവചം തീർത്തു. നരേന്ദ്ര മോദിയെ ദേശീയ നേതാവെന്ന പ്രതിഛായയിലേക്കുയർത്താൻ നിർമല വഹിച്ച പങ്ക് ചെറുതല്ല.
'സമചിത്തതയോടെ എല്ലാകാര്യങ്ങളേയും സമീപിക്കുക എന്നതാണ് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉപദേശം. ഞാൻ എപ്പോഴും അങ്ങിനെയാണ്. സമവായത്തിന്റ വഴിയാണ് തെരഞ്ഞെടുക്കുക. അതിരൂക്ഷമായ പ്രതികരണം ഒരിക്കലും എന്നിൽ നിന്നുണ്ടാവില്ല.' - ഈ വാക്കുകളിൽ നിർമ്മലാ സീതാരാമന്റ ജീവിതവുമുണ്ട്.
മാധ്യമരംഗത്ത ജോലി നല്കിയ പരിചയം മൂലം പത്രക്കുറിപ്പുകൾ സ്വന്തമായി തയ്യാറാക്കുന്ന പതിവും നിർമ്മലയ്ക്കുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന പുസ്തകപ്രേമി, കർണ്ണാടക സംഗീതത്തെുയും കൃഷ്ണ ആരാധനയും ഇഷ്ടപ്പടുന്ന ദക്ഷിണേന്ത്യക്കാരി, സർവ്വോപരി കുടുംബ ബന്ധങ്ങൾക്ക് വലിയ വില നല്കുന്ന കുടുംബിനി. നിർമ്മല സീതാരാമൻ മാതൃകയാകുന്നത് ഇങ്ങനെയൊക്കെയാണ്.
വൻ സാമ്പത്തിക പരിഷ്‌കാരങ്ങളെന്ന് സൂചന
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ നൂറ് ദിവസത്തെ അജണ്ടകളിൽ വൻ സാമ്പത്തികപരിഷ്‌കാരങ്ങളുമെന്ന് സൂചന. വിദേശനിക്ഷേപവും പൊതുമേഖലയിലെ സ്വകാര്യവത്കരണവും, വ്യവസായങ്ങൾക്ക് വൻ സഹായവും കർഷകസഹായ പദ്ധതികളും സർക്കാരിന്റെ ആദ്യ നൂറ് ദിന കർമപരിപാടികളിൽ ഇടം നേടിയേക്കും.
തൊഴിൽ നിയമങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ വരാനാണ് സാധ്യത. എയർ ഇന്ത്യയടക്കം 42 പൊതുമേഖലാ കമ്പനികൾ സ്വകാര്യവത്കരിച്ചേക്കും, വ്യവസായങ്ങൾക്കായി ഭൂബാങ്ക് അടക്കമുള്ള മാറ്റങ്ങളും കൊണ്ടു വരാൻ സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിന് നൽകിയ അഭിമുഖത്തിൽ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ സാമ്പത്തിക വളർച്ച കുറഞ്ഞു. ഇന്ത്യ ഇടത്തരം വരുമാനക്കെണിയിലേക്ക് പോകുകയാണെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തന്നെ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് രണ്ടാം മോദി സർക്കാർ വൻ സാമ്പത്തിക പരിഷ്‌കരണ നടപടികൾക്ക് ഊന്നൽ നൽകുന്നത് .
മാറ്റങ്ങളുടെ ചുക്കാൻ പിടിക്കുക നീതി ആയോഗ് തന്നെയാകുമെന്നാണ് സൂചന. ആദ്യം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി ചെയ്ത സമൂല മാറ്റങ്ങളിലൊന്ന് ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് പുതിയ നീതി ആയോഗ് എന്ന ഭരണഘടനാസ്ഥാപനം രൂപീകരിക്കലായിരുന്നു.
44 തൊഴിൽ നിയമങ്ങളെ, നാല് കോഡുകളാക്കി തിരിക്കാനാണ് പുതിയ നിയമഭേദഗതി ലക്ഷ്യമിടുന്നത്. വേതനം, വ്യവസായവികസനം, സാമൂഹ്യസുരക്ഷ, തൊഴിൽ സുരക്ഷ എന്നീ വിഭാഗങ്ങളാക്കി തൊഴിൽ നിയമങ്ങളെ തരം തിരിച്ച് ഒറ്റ കുടക്കീഴിൽ കൊണ്ടുവരും. അങ്ങനെ സങ്കീർണമായ തൊഴിൽ നിയമങ്ങളെ ലളിതമാക്കും.
പൊതുമേഖലാ കമ്പനികൾ ഉപയോഗിക്കാതിരിക്കുന്ന, ഭൂമിയും മറ്റ് വസ്‌കുക്കളുടെയും വിവരങ്ങൾ ശേഖരിച്ച് ഭൂബാങ്ക് ഉണ്ടാക്കിയ ശേഷം അത് വിദേശനിക്ഷേപകർക്ക് നൽകുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. നഷ്ടത്തിലായ പൊതുമേഖലയുടെ വസ്തുക്കൾ ഉപയോഗിക്കാൻ സർക്കാർ കണ്ടെത്തിയ വഴി ഇതാണ്. വിദേശനിക്ഷേപം ആവശ്യമുള്ള മേഖലകൾ കണ്ടെത്തി അവർക്ക് സഹായകമായ വിവരങ്ങൾ നൽകാനും അതിന് തയ്യാറാകുന്ന കമ്പനികളുടെ ക്ലസ്റ്ററുകൾ രൂപീകരിക്കാനും സർക്കാർ തയ്യാറെടുക്കുന്നു.
എയർ ഇന്ത്യയടക്കം സർക്കാരിന്റെ കീഴിലുള്ള 42 കമ്പനികൾ പൂർണമായും സ്വകാര്യവത്കരിക്കാനാണ് സാധ്യത. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിദേശനിക്ഷേപത്തിനുള്ള പരിധി എടുത്തു കളയാനും സാധ്യതയുണ്ട്. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങൾ മൊത്തം ഒരു കമ്പനിയുടെ കീഴിൽ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. പല മന്ത്രാലയങ്ങളുടെ കീഴിലല്ലാതെ ഒറ്റ കമ്പനിയാകും ഇനി എല്ലാ സർക്കാർ സ്ഥാപനങ്ങളും നിയന്ത്രിക്കുക.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- നിക്ഷേപകരിൽ നിന്ന് വലിയ പലിശ നൽകി വാങ്ങിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചപ്പോൾ കൈ പൊള്ളി; കോവിഡിന്റെ ആഘാതത്തിൽ റിയൽ എസ്റ്റേറ്റ് മേഖല തകർന്നതോടെ നിലയില്ലാ കയത്തിലായി; തിരുവല്ല നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ എം രാജുവും കുടുംബവും റിമാൻഡിൽ; 500 കോടി തട്ടിയെടുത്ത കേസിൽ കഴിയുക മാവേലിക്കര സബ് ജയിലിൽ
- ഇക്കുറി കേരളത്തിൽ താമര വിരിയും; രാജീവ് ചന്ദ്രശേഖർ 12,000 വോട്ടുകൾക്ക് ജയിക്കും; തൃശൂർ നാലുലക്ഷം വോട്ടുപിടിച്ച് സുരേഷ് ഗോപി എടുക്കും; എൻഡിഎയുടെ വോട്ട് ശതമാനം 20 കടക്കും; ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി പ്രതീക്ഷിക്കുന്നു; ബിജെപി അഞ്ചു സീറ്റിൽ ജയിക്കുമെന്ന് അവകാശപ്പെട്ട് പ്രകാശ് ജാവദേക്കർ
- ദൈവങ്ങളെ പാടിയുറക്കുന്ന ഗാനഗന്ധർവന്റെ മകൻ ക്ഷേത്രത്തിലും പള്ളിയിലും പോകാത്ത അവിശ്വാസി; തുടക്കത്തിൽ നേരിട്ടത് 'ദാസേട്ടന്റെ മോന് ഇത്ര കഴിവേയുള്ളോ'എന്ന ചോദ്യം; പൊരുതിക്കയറിയ സെൽഫ് മേഡ് മാൻ; യേശുദാസിന്റെ മകനും പറയാനുണ്ട് അവഗണനയുടെ കഥകൾ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 'കൈയിൽ നിന്ന് പണമെടുത്താണ് എന്റെ സഹോദരൻ ജനങ്ങളെ സഹായിക്കുന്നത്; സംസ്ഥാനത്ത് വലിയൊരു മാറ്റം വരേണ്ടതുണ്ട്; എല്ലാവരും പവൻ കല്യാണിന്റെ പാർട്ടിക്ക് വോട്ട് ചെയ്യണം': സമ്മർദം കടുത്തതോടെ ചിരഞ്ജീവി മലക്കം മറിഞ്ഞു; കൊനിഡേല കുടുംബത്തിൽ വെടിനിർത്തൽ
- എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിലെ രണ്ടുപ്രസിദ്ധീകരണ സ്ഥാപനങ്ങൾക്കെതിരെ കേസ്
- റഷ്യയിൽ സെക്യൂരിറ്റി ജോലിക്കെന്ന് വാട്സാപ്പ് വഴി പരസ്യം; കൂലിപ്പട്ടാളത്തിനൊപ്പം റഷ്യ-യുക്രെയിൻ യുദ്ധഭൂമിയിൽ; മലയാളികൾ അടക്കം നിരവധി ഇന്ത്യാക്കാരെ ചതിച്ച മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ടു മലയാളികൾ സിബിഐ കസ്റ്റഡിയിൽ
- കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കണ്ടെത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല; വനം വകുപ്പ് ക്യാമറയിൽ അജ്ഞാത ജീവിയുടെ സാന്നിദ്ധ്യം കണ്ടെത്തിയില്ല
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍