നിഷാമിന്റെ കമ്പനിയിൽ നിന്നും വീടുകൾ വാങ്ങാൻ ആർക്കും താത്പര്യമില്ല; കിങ് ബീഡിയുടെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞു; ആഡംബര കാറുകൾ എല്ലാം പൊലീസ് സ്റ്റേഷനിൽ തുരുമ്പെടുക്കുന്നു; ബിസിനസ് സാമ്രാജ്യം പിടിച്ചെടുക്കാനുള്ള സഹോദരങ്ങളുടെ ശ്രമവും തലവേദനയായി; രാജാവിനെ പോലെ ജീവിച്ച നിഷാം അകത്തായതോടെ ബിസിനസ് സാമ്രാജ്യം പൊളിഞ്ഞടുങ്ങുന്നു
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: എണ്ണിയാൽ തീരാത്തത്ര ബിസിനസ് സാമ്രാജ്യങ്ങളുമായി ചക്രവർത്തിയെ പോലെ ജീവിച്ച നിഷാം മുഹമ്മദിന്റെ ജയിൽ വാസം നീണ്ടതോടെ ബിസിനസ് സ്ഥാപനങ്ങൾ പൊളിഞ്ഞടുങ്ങുന്നതായി റിപ്പോർട്ട്. നിഷാമിന്റെ റിയൽ എസ്റ്റേറ്റ്, ബീഡി അടക്കം സകല ബിസിനസുകളുടെയും മാർക്കറ്റ് കുത്തനെ ഇടിഞ്ഞു. ഇതോടെ നിഷാമിന്റെ 5000 കോടിയുടെ ബിസിനസ് സാമ്രാജ്യം ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.
ബീഡി, റിയൽ എസ്റ്റേറ്റ്, ജുവലറി, ഹോട്ടൽ അടക്കമുള്ള ബിസിനസിന്റെ നടത്തിപ്പ് സംബന്ധിച്ച തർക്കവും കൂടിയായതോടെ വൻതിരിച്ചടിയാണ് നിഷാം നേരിടുന്നത്. അതേസമയം തന്റെ സ്വത്തിനായുള്ള വടംവലിയിൽ ബിസിനസ് സംബന്ധമായ ഒരുകാര്യവും തന്നെയോ ഭാര്യയോ അറിയിക്കുന്നില്ലെന്നും നിഷാം പറഞ്ഞു. നിഷാം തന്നെ ജയിലിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ മുൻ മാനേജർ തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതോടെയാണ് നിഷാമിന്റെ ബിസിനസ് ലോകത്തെ സംഘർഷങ്ങൾ പുറത്തായത്.
ചന്ദ്രബോസ് വധക്കേസിനു പുറമേ കേരളത്തിലും പുറത്തുമായി നിഷാമിനെതിരേ നിരവധി കേസുകളുള്ളതു നിഷാമിന്റെ മോചനത്തിനു തടസമാകുമെന്നതാണ് ബിസിനസ് പങ്കാളികളായ സഹോദരങ്ങളെ അലട്ടുന്നത്. നിഷാമിന്റെ ബിസിനസ് സാമ്രാജ്യം സ്വന്തമാക്കാൻ സഹോദരങ്ങൾ തമ്മിലും കടുത്ത മത്സരമാണ് നടക്കുന്നത്.നിഷാമിനെതിരേ ഗുരുതരമായ ആരോപണങ്ങൾ നിരത്തി സഹോദരങ്ങളും പൊലീസിൽ പരാതി നൽകി. സഹോദരങ്ങളും ബന്ധുക്കളും തന്റെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന നിഷാമിന്റെ പരാതിയും കൂടിയായപ്പോൾ സംഗതി വസ്തുതയാണെന്ന പ്രചാരണവും ശക്തമായി.
നിഷാമിന്റെ പ്രധാന ബിസിനസുകളിലൊന്നായ കിങ് ബീഡിയുടെ കയറ്റുമതി കുറഞ്ഞു. സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റിയയച്ചിരുന്ന കിങ് ബീഡി മോശമാണെന്നു പറഞ്ഞ് തിരിച്ചയയ്ക്കുന്നതായാണ് റിപ്പോർട്ട്. അതേസമയം തിരിച്ചുവരുന്ന പായ്ക്കറ്റുകളിലൂടെ മയക്കുമരുന്നും സ്വർണവും കടത്തിയാണ് നിഷാം കോടികളുണ്ടാക്കിയതെന്നു നേരത്തെ ആരോപണമുയർന്നിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസിന്റെ ഭാഗമായുള്ള കെട്ടിടസമുച്ചയങ്ങളുടെ വിൽപ്പന കുറഞ്ഞു, പല പ്രോജക്ടുകളും പകുതിക്കു വച്ച് നിലച്ചു, നിഷാമിന്റേതായതിനാൽ ഫ്ളാറ്റുകൾ വാങ്ങാൻ ആരും തയാറാവുന്നില്ല എന്നിങ്ങനെയാണ് പ്രചാരണം.
നിഷാമിന്റെ ആഡംബര കാറുകളിൽ പലതും ജയിലിൽ കിടന്ന് തുരുമ്പ് പിടിക്കുകയാണ്. 70 കോടി രൂപയുടെ ഇരുപതിലേറെ ആഡംബര കാറുകളാണ് നിഷാമിനുള്ളത്. മകനെ സ്കൂളിൽ കൊണ്ടുപോകാന്മാത്രമായി ഒരു ഫെരാരി. ഇതിൽ പലതും ഇപ്പോൾ പൊലീസ് സ്റ്റേഷനിലാണ്. വൻ വിലയുള്ള പി.ബി. 03 എഫ് 999 എന്ന ഹമ്മർ കാർ കൊണ്ടാണ് നിഷാം, ചന്ദ്രബോസിനെ ഇടിച്ചുതെറിപ്പിച്ചത്. തിരുനെൽവേലി ആസ്ഥാനമാക്കിയുള്ള കിങ് ബീഡി, തൃശൂർ കേന്ദ്രമാക്കിയുള്ള റിയൽ എസ്റ്റേറ്റ് ബിസിനസ്, മിഡിൽ ഈസ്റ്റിലെ സ്വർണക്കച്ചവടം, ഹോട്ടൽ തുടങ്ങിയ വൻ സംരംഭങ്ങളിലൂടെ നിഷാമിന്റെ സാമ്രാജ്യം കോടികളിലേക്ക് വളർന്നു. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര ഏജൻസികൾ അന്വേഷണവും നടത്തിയിരുന്നു. എന്നാൽ ഇതടക്കമുള്ള കേസുകൾ ഒതുക്കിത്തീർക്കാനും ഇല്ലാതാക്കാനും സംസ്ഥാന പൊലീസിലെ ചില ഉന്നതർ സഹായിച്ചു. ഇതിൽ പ്രധാനി ജില്ലാ പൊലീസ് മേധാവിസ്ഥാനത്തുനിന്നു വിരമിച്ച ഒരാളായിരുന്നു.
ചന്ദ്രബോസ് വധക്കേസിൽ വിചാരണ നേരിടുന്ന നിഷാമിന്റെ ജയിൽ വാസം തുടങ്ങിയിട്ട് രണ്ടുവർഷമായി. നിഷാം ജയിലിൽ ആയപ്പോൾ സഹായിക്കാൻ പുറത്ത് നിരവധി പേരുണ്ടായി. ജയിലിലായിരിക്കുമ്പോഴും നിഷാമിനെ സഹായിക്കാനാളുണ്ടായിരുന്നു. ജയിലിനകത്തിരുന്നും ബിസിനസ് കാര്യങ്ങൾ നോക്കാൻ കഴിഞ്ഞിരുന്നു. എന്നാൽ, പ്രതാപകാലത്തു നിഷാമിന്റെ സഹായംതേടിയവരെല്ലാം പതുക്കെ പിൻവലിഞ്ഞതോടെ നിഷാം ഒറ്റപ്പെട്ട നിലയിലായി.
ഇതിനിടെ, ബിസിനസ് നോക്കി നടത്തുന്നതും പണമിടപാടുകളും സംബന്ധിച്ചു സഹോദരങ്ങളും ബന്ധുക്കളുമായി തർക്കവും തുടങ്ങി. വിവിധ സ്ഥാപനങ്ങൾ നടത്തുന്ന നിഷാമിന്റെ ബിസിനസിന്റെ പകുതി ഓഹരി രണ്ടു സഹോദരന്മാരുടെയും ഉമ്മയുടെയും മറ്റു രണ്ടുപേരുടെയും പേരിലാണ്. ഭാര്യക്ക് ഇതിൽ ഇടപെടാനാവാത്ത സ്ഥിതിയുമായി. ഇതോടെയാണ് ബിസിനസ് തകരുന്നുവെന്ന പ്രചാരണം ശക്തമായത്.
ചന്ദ്രബോസ് വധകേസിന് പുറമേ നിഷാമിന് പേരിൽകേരളത്തിന് അകത്തും പുറത്തുമായി കേസുകൾ നിരവധിയാണ്. ആറു വർഷത്തിനിടയിൽ 16 കേസുകൾ. 2015 മാർച്ച് 9നു സംസ്ഥാനത്തും പുറത്തുമുള്ള 13 കേസുകൾ ഉൾപ്പെടുത്തി കാപ്പയും ചുമത്തി. 2014ൽ നിഷാം കൊലപ്പെടുത്താൻ ശ്രമിച്ചെന്നാരോപിച്ചു സുമൻ എന്നൊരാൾ ബംഗളുരു പൊലീസിൽ പരാതി നൽകി. 2013ൽ ഒൻപതു വയസുള്ള മകനെക്കൊണ്ട് ഫെരാരി കാർ ഓടിപ്പിച്ചതിനും ചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചതിനും കേസ്. 2013 ജൂൺ 15ന് വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ്.ഐയെ കാറിനുള്ളിൽ പുട്ടിയിട്ടതിനും അപമര്യാദയായി പെരുമാറിയതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസ്.
ബംഗളുരുവിൽ മോഡലിനെ ബലാത്സംഗം ചെയ്തതായി കേസ്. വിദേശ നിർമ്മിത ആഡംബര കാറുകൾ ഇറക്കുമതി ചെയ്തതിൽ രണ്ട് കോടിരൂപയുടെ നികുതി തട്ടിപ്പ് നടത്തി. സഹോദരന്റെ ഭാര്യയുടെ ചിത്രം ഫേസ്ബുക്കിൽ ദുരുപയോഗം ചെയ്തു, ബിസിനസുകാരനായ അബ്ദുൽ റസാഖ് നൽകിയ പരാതിയിൽ തൃശൂർ ടൗൺ പൊലീസ് ഐടി നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ്, വേലൂർ സദേശി ഷംസുദ്ദീനെ വീട് കയറി അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസ് എന്നിവയെല്ലാം കോടതിക്കു പുറത്ത് ഒത്തുതീർന്നതിനാൽ റദ്ദായി.
അതേസമയം ജയിലിൽ കഴിയുന്ന നിഷാമിനെ സഹായിച്ചെന്ന പരാതിയിൽ പൊലീസ് കമ്മിഷണർക്കു നേരേ ശിക്ഷാനടപടിയുമുണ്ടായി. ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കുന്നതിലും മറ്റും മധ്യവർത്തിയായത് ഉന്നത പൊലീസുദ്യോഗസ്ഥനാണ്. എന്നാൽ, റിയൽ എസേ്റ്ററ്റ് ബിസിനസിലടക്കം യാതൊരു പ്രശ്നവുമില്ലെന്നാണ് നിഷാമിന്റെ ബന്ധുക്കൾ പറയുന്നത്. നിഷാമിന്റെ ഭാര്യയും മകനും അവരുടെ വീട്ടിലാണിപ്പോൾ. നിഷാമിന്റെ വിവാഹത്തിന് ആദ്യമേ വീട്ടുകാർ എതിരായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമായാരുന്നുവെന്നതാണ് പ്രശനം. അതുകൊണ്ടുതന്നെ ഇവരെ അടുപ്പിക്കാതിരിക്കാനും ശ്രമമുണ്ടായി. തന്റെ ഭാര്യക്കുപോലും ബിസിനസിൽ ഇടപെടാനാവില്ലെന്നു നിഷാം പരാതിപ്പെടുകയും ചെയ്തിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍