നിശാന്തിനി എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു; പൊലീസുകാർ നന്നായി മർദിച്ചു; തറയിൽ ഇരുത്തിയശേഷം ലാത്തികൊണ്ട് കാൽവെള്ളയിൽ അടിച്ചു; കള്ളക്കേസിൽ കുടുങ്ങിയ പേഴ്സി ജോസഫിനുണ്ടായത് കരിയർ നഷ്ടവും അപമാനവും; ഐപിഎസുകാരിക്കെതിരായ വകുപ്പുതല അന്വേഷണം കോടതിയെ പറ്റിക്കാനോ? വനിതാ ബറ്റാലിയൻ കമാണ്ടന്റിനെതിരായ നടപടി ശാസനയിലോ താക്കീതിലോ ഒതുങ്ങും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ആറുവർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പേഴ്സി ജോസഫ് വിജയം നേടിയത്. ഐ.പി.എസ്. ഉദ്യോഗസ്ഥയുൾപ്പെട്ട പൊലീസിനെതിരേയായിരുന്നു ഇടപെടൽ. പലവിധത്തിലുള്ള ഭീഷണികളുയർന്നു. ഒടുവിൽ തന്നെ ഉപദ്രവിച്ച പൊലീസുകാർക്കെതിരേ വകുപ്പുതല നടപടിക്ക് സർക്കാർ തീരുമാനിച്ചതോടെ പെഴ്സി ജോസഫ് ഡെസ്മണ്ട് ആശ്വാസത്തിലായി. എന്നാൽ എല്ലാ അർത്ഥത്തിലും കോടതിയുടെ തീരുമാനം അട്ടിമറിക്കാനാണ് നീക്കം. വനിതാ ബറ്റാലിയൻ കമൻഡാന്റ്ാമ് നിലവിൽ ആർ.നിശാന്തിനി. തൊടുപുഴ എഎസ്പിയായിരുന്നപ്പോൾ ബാങ്ക് മാനേജരെ കള്ളക്കേസിൽ കുടുക്കി കസ്റ്റഡയിൽ മർദിച്ചെന്ന പരാതിയിലാണു വകുപ്പുതല അന്വേഷണത്തിനു നടപടി.
യൂണിയൻ ബാങ്ക് പെരുമ്പാവൂർ ശാഖയിൽ ചീഫ് മാനേജരായ ഇദ്ദേഹത്തിനെതിരേ മൂന്നാംമുറ പ്രയോഗിച്ചതിന് ഐ.പി.എസ്. ഉദ്യോഗസ്ഥയായ ആർ. നിശാന്തിനി ഉൾപ്പെടെ ആറുപൊലീസുകാർക്കെതിരേയാണ് നടപടിയെടുക്കാൻ പൊലീസ് മേധാവിയോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ നളിനി നെറ്റോ, കേസുമായി ബന്ധപ്പെട്ട എല്ലാവരുടെയും നിലപാടുകൾ കേട്ടശേഷമാണ് നടപടിക്ക് ശുപാർശചെയ്തത്. ഹൈക്കോടതി നിർദേശപ്രകാരമാണിത്. എന്നാൽ പേഴ്സി ജോസഫിന് ഉണ്ടായ നഷ്ടത്തിന് സമാനമായതൊന്നും കുറ്റക്കാർക്ക് സംഭവിക്കില്ല. വകുപ്പ് തല അന്വേഷണവും നടപടിയും പേരിൽ മാത്രം ഒതുങ്ങും.
വകുപ്പുതല നടപടികൾക്കു മുൻപ് ഐജി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ആരോപണങ്ങൾ പരിശോധിക്കും. അന്വേഷണ സമിതിയുടെ ശുപാർശയിലാകും ഐപിഎസ് ഉദ്യോഗസ്ഥയ്ക്കെതിരെ അന്തിമ തീരുമാനമെടുക്കുക. ഈ റിപ്പോർട്ട് എന്ന് തയ്യാറാകുമെന്നോ അതിൽ എന്ത് നടപടിയെടുക്കുമെന്നോ ആർക്കും വ്യക്തതയൊന്നുമില്ല. താക്കീതോ ശാസനയോ നൽകി ഹൈക്കോടതിയുടെ കണ്ണിൽ പൊടിയിടുന്ന തരത്തിൽ ശിക്ഷ നടക്കാനാകും പൊലീസ് ശ്രമിക്കുക. ഇതിലൂടെ നിശാന്തിനിക്ക് സർവ്വീസിൽ കാര്യമായ പ്രശ്നമൊന്നും ഉണ്ടാകില്ല. ശാസനയും സ്ഥലം മാറ്റവും ഇൻക്രിമെന്റ് നഷ്ടവുമെല്ലാം അച്ചടക്ക നടപടിയാണ്. അതിന് അപ്പുറം ഒന്നും ഇവിടെ സംഭവിക്കില്ല,
സ്ത്രീപീഡനം ആരോപിച്ചാണു ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്തത്. ഈ കേസ് പിന്നീട് കോടതി റദ്ദാക്കി. കള്ളക്കേസിൽ കുരുക്കുകയും കസ്റ്റഡയിൽ മർദിക്കുകയും ചെയ്തെന്ന മാനേജരുടെ പരാതിയിൽ നേരത്തേ അന്വേഷണം നടന്നിരുന്നു. നിശാന്തിനിയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരും കുറ്റക്കാരാണെന്നു കണ്ടെത്തിയതിനെ തുടർന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തു നടപടിക്ക് ഉത്തരവും ഇറങ്ങി. പിന്നീട് ആ ഉത്തരവ് മരവിപ്പിച്ചു. ഇതിനെ ചോദ്യംചെയ്ത മാനേജർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നാലു മാസത്തിനകം തീർപ്പുണ്ടാക്കാൻ സർക്കാരിനു നിർദ്ദേശം നൽകി. സംഭവത്തെക്കുറിച്ച് എറണാകുളം റൂറൽ എസ്പി: എ.വി.ജോർജാണ് അന്വേഷണം നടത്തി ആദ്യം റിപ്പോർട്ട് നൽകിയത്. മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയിന്റ് അഥോറിറ്റിയും പൊലീസുകാർക്കെതിരെ നടപടിക്കു ശുപാർശ നൽകിയിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണു നിശാന്തിനിക്കെതിരെ വകുപ്പതല നടപടിക്ക് ആഭ്യന്തര സെക്രട്ടറി ഉത്തരവിറക്കിയത്.
പെഴ്സി ജോസഫ് തൊടുപുഴ ബ്രാഞ്ചിൽ ജോലിചെയ്യവേ 2011 ജൂലായ് 26-നാണ് സംഭവം. ബാങ്കിൽ വാഹനവായ്പയ്ക്കെത്തിയ വി.ഡി. പ്രമീള എന്ന പൊലീസുകാരിയുടെ കൈയിൽ കയറിപ്പിടിക്കുകയും വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അന്ന് തൊടുപുഴ എ.എസ്പി.യായിരുന്നു നിശാന്തിനി. ആ ദിവസത്തെക്കുറിച്ച് പെഴ്സി പറയുന്നതിങ്ങനെ: 'നിശാന്തിനി എന്റെ മുഖത്ത് രണ്ടുതവണ അടിച്ചു. പൊലീസുകാർ നന്നായി മർദിച്ചു. തറയിൽ ഇരുത്തിയശേഷം ലാത്തികൊണ്ട് കാൽവെള്ളയിൽ അടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്കുമനസ്സിലായില്ല. സ്ത്രീവിഷയമായതിനാൽ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ അപമാനിതനായി. പിന്നീട് ഈ കേസിൽ പോരാട്ടം ആരംഭിക്കുകയായിരുന്നു.
പരാതി നൽകിയതിനെത്തുടർന്ന് അന്നത്തെ ഇടുക്കി എസ്പി. ജോർജ് വർഗീസ് അന്വേഷിച്ചെങ്കിലും പൊലീസുകാർക്ക് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ തനിക്ക് തുണയായെന്ന് പെഴ്സി പറയുന്നു. 'ഞാൻ സീറ്റിൽനിന്ന് എഴുന്നേൽക്കുന്നതായിപ്പോലും ഇതിലില്ലായിരുന്നു''. തൊടുപുഴയിലെ ഒരു കോൺഗ്രസ് വനിതാനേതാവിന് തന്നോടുണ്ടായ വിരോധമാണ് ഇതിന് കാരണമെന്ന് പേഴ്സി പറയുന്നു.''നേതാവ് ഇടപെട്ട ഒരു കേസിൽ ജപ്തിനടപടി നിർത്തിവെക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. സംഭവദിവസം രാവിലെ ഇവരുടെ ഭർത്താവ് ബാങ്കിലെത്തി ഒരു കാർഷികവായ്പ ആവശ്യപ്പെട്ടെങ്കിലും ഭവനവായ്പയ്ക്ക് കുടിശ്ശികയുണ്ടായിരുന്നതിനാൽ സമ്മതിച്ചില്ല. തുടർന്ന് കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തിയാണ് പോയത്. അന്ന് വൈകീട്ടാണ് സംഭവമുണ്ടായത്.''
മജിസ്ട്രേറ്റ് കോടതി, മനുഷ്യാവകാശകമ്മിഷൻ, ഹൈക്കോടതി, സർക്കാരുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റ്... അങ്ങനെ എല്ലാ വാതിലും മുട്ടി. കേസ് നടപടികൾനടക്കെ ഒരു ദിവസം വൈറ്റിലയിലെ പെഴ്സിയുടെ വീടിനുസമീപം രണ്ട് പൊലീസുകാരെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ഇതിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പോയപ്പോൾ പൊലീസിനെ ശക്തിയായി ശാസിച്ചു. വി.ഡി. പ്രമീളയുടെ പരാതി സംശയകരമാണെന്നും ഒരു കെണിയാണോയെന്ന് സംശയിക്കണമെന്നുമാണ് ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ തൊടുപുഴ മജിസ്ട്രേറ്റ് കോടതി വിധിയിലുള്ളത്. കേസ് നടത്തുന്നതിന് ബാങ്ക് സാമ്പത്തികമായി സഹായിച്ചു. അദ്ധ്യാപികയായ ഭാര്യ ആശ, മകൻ എയർ ഇന്ത്യയിൽ പൈലറ്റായ സ്വരൂപ്, ബാഡ്മിന്റൺ താരമായ മകൾ സിൻഡ പെഴ്സി എന്നിവർ നൽകിയ മാനസികപിന്തുണയും വലുതായിരുന്നുവെന്ന് പേഴ്സി പറയുന്നു.
Stories you may Like
- തീരാ നോവായി അരുണോദയത്തിലെ മിടുമിടുക്കൻ
- കണാതാകുന്നവരെ കണ്ടെത്താനുള്ള കേരളാ പൊലീസിലെ പ്രത്യേക സെല്ലിനെ കാണാനില്ല!
- ഡോ. വന്ദനദാസ് കൊലപാതക കേസ്: പ്രതിയെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും
- മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻലാൽ
- പ്രതികൾ കയറിയ ഓട്ടോ അതുതന്നെ, ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടിൽ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍