തലേന്ന് പാറക്കുളത്തിൽ നിന്നെടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ ഹിറ്റായതോടെ വീണ്ടും സെൽഫി വീഡിയോ എടുക്കാൻ ചെന്നത് ദുരന്തത്തിൽ കലാശിച്ചു; വെള്ളത്തിൽ ഇറങ്ങിയപ്പോൾ കാൽവഴുതിയ ഷിഹാനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫാത്തിമയും സൈനബയും മുങ്ങിത്താണു; ആഘോഷമായി ഉംറക്കയച്ച ഉമ്മുമ്മ കൊച്ചുമക്കൾ പോയത് ഇതുവരെ അറിഞ്ഞില്ല; തേങ്ങലോടെ വിടനൽകി ഞാറയിൽക്കോണം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആഘോഷമായി ഉമ്മുമ്മയെ ഉംറക്ക് അയച്ച ശേഷം അപ്രതീക്ഷിതമായാണ് ദുരന്തം ഞാറയിൽക്കോണത്തെ തേടിയെത്തിയത്. ഉമ്മുമ്മയെ യാത്രയാക്കാനാണ് സഹോദരന്മാരുടെ മക്കളായ ജുമാനയും ഷിഹാനയും സൈനബയും അജ്മിയയും മറ്റു സഹോദരങ്ങളും അടുത്ത ബന്ധുക്കളുമെല്ലാം വെള്ളിയാഴ്ച ഞാറയിൽക്കോണത്തെ ഇടപ്പാറയിൽ വീട്ടിൽ ഒത്തുചേർന്നത്. ഈ ഒത്തുചേരൽ ഒരു ദുരന്തമായി മാറുമെന്ന് ആരും കരുതിയിരുന്നില്ല. പരീക്ഷാക്കാലം കൂടി കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു കുട്ടികൾ.
ഉംറയ്ക്കു പോകുന്നതുമായി ബന്ധപ്പെട്ട ചടങ്ങുകൾ കഴിഞ്ഞതിനുശേഷം ശനിയാഴ്ച വൈകിട്ട് കുട്ടികൾ പാറമടയിൽ പോയി ഫോട്ടോയെടുത്തിരുന്നു. ഇത് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും വാട്സ് ആപ്പിലും ഷെയർ ചെയ്യുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റു ചെയ്ത ചിത്രങ്ങൾക്ക് കൂടുതതൽ ലൈക്ക് കിട്ടിയതോടെ വീണ്ടും സെൽഫിയെടുക്കാനുള്ള മോഹം അവരിൽ ഉദിച്ചു. ഈ സെൽഫി മോഹമാണ് പെൺകുട്ടികളുടെ ജീവനെടുത്തത്. വീണ്ടും ഫോട്ടോയും വീഡിയോയും എടുക്കാനായി ഞായറാഴ്ച വൈകിട്ട് സഹോദരങ്ങൾ അഞ്ചുപേരും ചേർന്ന് പാറമടയിലെത്തിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്.
കരയിൽനിന്ന് സെൽഫിയെടുത്ത ശേഷം പെൺകുട്ടികൾ നാലുപേരും വെള്ളത്തിൽ ആഴമില്ലാത്ത ഭാഗത്ത് ഫോട്ടോയെടുക്കാൻ ഇറങ്ങി. സഹോദരനാണ് ഫോട്ടോയെടുത്തത്. ഫോട്ടോയെടുക്കുന്നതിനിടെ ഷിഹാന അബദ്ധത്തിൽ വെള്ളത്തിൽ വീഴുകയായിരുന്നു. ആദ്യം ഇറങ്ങിയ ഭാഗത്ത് ആഴമില്ലായിരുന്നെങ്കിലും കാൽ പിറകിലേക്ക് വഴുതിയതോടെ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഷിഹാനയെ രക്ഷപ്പെടുത്താൻ ശ്രമിച്ചതോടെ മറ്റുള്ളവരും വെള്ളത്തിലേക്ക് വീണു. തുടർന്ന് പരസ്പ്പരം രക്ഷപെടാൻ ശ്രമം നടത്തിയെങ്കിലും അതൊന്നും വിലപ്പോയില്ല.
വെള്ളത്തിലെ ചുഴിയിൽ പെട്ട് ആഴത്തിലേക്ക് പോയതോടെ അവർക്ക് വെള്ളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. സഹോദരനായ ആൺകുട്ടിയുടെ നിലവിളി കേട്ട് പാറമടയ്ക്കു സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് അജ്മിയയെ രക്ഷപ്പെടുത്തിയത്. മറ്റുള്ളവർ അപ്പോഴേക്കും മുങ്ങിത്താണിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് ആറ്റിങ്ങലിൽ നിന്നെത്തിയ ഫയർഫോഴ്സും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഏഴുമണിയോടെ കുട്ടികളുടെ മൃതദേഹം പുറത്തെടുത്തത്.
പകൽനേരമത്രയും ബന്ധുക്കളും കുട്ടികളും ഒത്തുചേർന്നതിന്റെ സന്തോഷത്തിലായിരുന്ന ഇടപ്പാറയിൽ വീട് ഇതോടെ ദുരന്തമയമായി മാറി. സംഭവമറിഞ്ഞ് ഞാറയിൽക്കോണം ഗ്രാമം ഒന്നടങ്കം നടുങ്ങിത്തരിച്ചു. വിവരം കേട്ടവർ സംഭവസ്ഥലത്തേക്കും വീട്ടിലേക്കും ഓടിയെത്തി. വിദേശത്തുള്ള കുട്ടികളുടെ ബാപ്പമാരെ എങ്ങനെ ദുരന്തവിവരം അറിയിക്കുമെന്നറിയാതെ ബന്ധുക്കൾ ഉഴറി. കാര്യങ്ങൾ ഒരുവിധം അവതരിപ്പിച്ചതോടെ ഫോണിന്റെ അങ്ങേത്തലയ്ക്കൽ അലമുറയിട്ട കരച്ചിലായിരുന്നു മറുപടി.
ജമാലുദ്ദീൻ - ബുഷ്റ ദമ്പതികളുടെ മകൾ ഫാത്തിമ ജുമാന (16) ആയൂർ വിവേകാനന്ദ പബ്ലിക് സ്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. മികച്ച വിജയം പ്രതീക്ഷിച്ചിരിക്കെയാണ് ജുമാനയുടെ വിയോഗം. വർക്കല ഞെക്കാട് ഗവ. സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു കമാലുദ്ദീൻ - തസ്നി ദമ്പതികളുടെ മകൾ ഷിഹാന (17). ഏക മകളായിരുന്നതുകൊണ്ട് തന്നെ ആ കുടുംബത്തിലെ കൺമണിയായിരുന്നു ഷിഹാന.
പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ തേങ്ങി സഹപാഠികളും അദ്ധ്യാപകരും
പ്രിയപ്പെട്ടവരുടെ വിയോഗം വിശ്വസിക്കാനാകാതെ അദ്ധ്യാപകരും സഹപാഠികളും. നിറകണ്ണുകളോടെയാണ് അദ്ധ്യാപകരും സഹപാഠികളും സ്കൂൾ ജീവനക്കാരും ഇവരെ കാണാനെത്തിയത്. പരീക്ഷയുടെ അവസാന ദിവസമായ 27ന് ആയിരുന്നു സൈനബയെ അവസാനമായി കണ്ടതെന്ന് കെ.ടി.സി.ടി ഹയർ സെക്കൻഡറി സ്കൂളിലെ ജീവനക്കാരൻ സമീർ ഓർക്കുന്നു. 9 സിയിൽ പഠിക്കുന്ന അവൾ സഹപാഠികൾക്കു മാത്രമല്ല അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും കണ്ണിലുണ്ണിയായിരുന്നു. കലോത്സവങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു സൈനബ. രണ്ടുവർഷം മുമ്പ് കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനത്തിൽ ഒന്നാംസ്ഥാനം നേടിയ ടീമിലെ അംഗമായിരുന്നു സൈനബ. ഇത്തവണ തൃശൂർ കലോത്സവത്തിലും പങ്കെടുത്തിരുന്നു. സഹോദരിമാർക്കൊപ്പം അവധി ആഘോഷിക്കാനെത്തിയതായിരുന്നു അവൾ.
ഇടപ്പാറയിൽ വീട്ടിലേക്ക് ജനസഞ്ചയം
അപ്രതീക്ഷിതമായി വന്നുചേർന്ന ദുരന്തത്തിൽ കുട്ടികളുടെ മാതാപിതാക്കളെയും വീട്ടുകാരെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും നാട്ടുകാരും ഉഴറി. ഞായറാഴ്ച വൈകിട്ടു മുതൽ ദുരന്തസ്ഥലത്തേക്കും ഇടപ്പാറയിൽ വീട്ടിലേക്കും ജനങ്ങളുടെ ഒഴുക്കായിരുന്നു. വിവരമറിഞ്ഞ് ഇന്നലെ രാവിലെ മുതൽ ദൂരെയുള്ള ബന്ധുക്കളും കൂടുതൽ നാട്ടുകാരും എത്തിക്കൊണ്ടിരുന്നു. ജലാലുദ്ദീന്റെ പുതുതായി പണിത വീട്ടിലാണ് കുട്ടികളുടെ മൃതദേഹം പൊതുദർശനത്തിന് വച്ചത്. കുട്ടികളുടെ ഉമ്മമാരുടെയും സഹോദരങ്ങളുടെയും കരച്ചിൽ കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. മൂന്നുപേരുടെയും സ്കൂളുകളിൽനിന്നുള്ള സഹപാഠികളും അദ്ധ്യാപകരും എത്തിയതോടെ കരച്ചിൽ ഉച്ചത്തിലായി.
ജുമാന ആയൂർ വിവേകാനന്ദ പബ്ലിക് സ്കൂളിലും ഷിഹാന ഞെക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും സൈനബ കടുവയിൽ കെ.ടി.സി.ടി സകൂളിലെയും വിദ്യാർത്ഥികളായിരുന്നു. സഹപാഠിയെ അവസാനമായി ഒരുനോക്കുകാണാൻ എത്തിയ കൂട്ടുകാർ വെള്ളപുതച്ചു കിടക്കുന്ന അവരെ കണ്ട് വാവിട്ടുകരഞ്ഞു. പ്രിയ വിദ്യാർത്ഥികളെ കണ്ട അദ്ധ്യാപകരും സകലനിയന്ത്രണവും വിട്ട് തേങ്ങി. കണ്ടുനിന്നവരെല്ലാം കണ്ണീരടക്കാൻ പാടുപെട്ടു. വീട്ടുപരിസരത്തും സമീപത്തെ റോഡിലുമെല്ലാം ആളുകൾ കണ്ണീരോടെ കൂടിനിന്ന് അവിചാരിതമായി വീട്ടുകാർക്കുണ്ടായ ദുരന്തത്തിൽ പങ്കുചേർന്നു.
പള്ളിക്കൽ പൊലീസ് ഇൻക്വസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൃതദേഹം ഇന്നലെ വൈകിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. വിദേശത്തുള്ള ഷിഹാനയുടെയും സൈനബയുടെയും ബാപ്പമാരും സഹോദരങ്ങളും ഉംറയ്ക്കായി ശനിയാഴ്ച രാവിലെ തിരിച്ച ഇവരുടെ ഉമ്മയും തിരിച്ചെത്തിയതിനുശേഷം സംസ്ക്കാരം ഇന്നു രാവിലെ ഞാറയിൽക്കോണം മുസ്ലിം ജമാ അത്ത് കബർസ്ഥാനിൽ നടക്കും. ഷഹബാസ് അമാൻ, അമാന, അയാന എന്നിവരാണ് ഫാത്തിമ ജുമാനയുടെ സഹോദരങ്ങൾ. ഷിഹാന ഏക മകളാണ്. സൈനബയുടെ മൂത്ത സഹോദരൻ ഷിറാസ് കഴിഞ്ഞവർഷം മരിച്ചിരുന്നു. എൻജിനിയറിങ് വിദ്യാർത്ഥിയായ അജാസാണ് മറ്റൊരു സഹോദരൻ.
കൊലച്ചുഴിയായി മാറുന്ന പാറമടകൾ
പാറമടയിലെ അപകടങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം പതിവായി മാറുകയാണ്. പാറമടയിലെ ചുഴികളെ കുറിച്ച് ബോധ്യമില്ലാത്ത പലരും ഇറങ്ങുന്നതോടെയാണ് അപകടം പതിവായി മാറുന്നത്. പാറമടകൾ ഏറെയുള്ള മടവൂർ ഞാറയിൽക്കോണം പ്രദേശത്ത് ക്വാറി അപകടങ്ങൾ പുതിയ സംഭവമല്ലെന്ന് വിലയിരുത്തുന്നു. പാറ പൊട്ടിച്ചെടുത്ത് ആഴവും വീതിയും കൂടിയ ക്വാറികളിൽ പലതും അപകടക്കെണിയൊരുക്കി വച്ചവയാണ്. ശനിയാഴ്ച പെൺകുട്ടികൾ വീണുമരിച്ച കാരിഞ്ചയിൽ ക്വാറി അമ്പതടിയോളം താഴ്ചയുള്ളതാണ്. ക്വാറിയിൽ പലയിടത്തും പൊട്ടിച്ചെടുത്ത പാറകളുടെ ബാക്കി ഭാഗം വെള്ളത്തിനടിയിൽ എഴുന്നുനിൽക്കുന്നുണ്ട്. ഇതിനിടയിൽപ്പെട്ടാൽ വെള്ളത്തിൽനിന്ന് പൊങ്ങി രക്ഷപ്പെടാൻ പ്രയാസമാണ്. വെള്ളത്തിൽ അകപ്പെട്ട കുട്ടികൾക്ക് സംഭവിച്ചതും അതായിരിക്കാമെന്ന് നാട്ടുകാർ പറയുന്നു.
ഈ ക്വാറിയിൽനിന്ന് അധികം അകലെയല്ലാതെ 4 വർഷം മുമ്പ് ഞാറയിൽക്കോണത്തുള്ള മറ്റൊരു പാറമടയിൽ വീണ് ലോറി ഡ്രൈവർ മരിച്ചിരുന്നു. പാറ കയറ്റിക്കൊണ്ടിരിക്കെ ക്വാറിയിലേക്ക് വീണായിരുന്നു അപകടം. സമീപത്തെ കക്കോട് മലയിലുള്ള ക്വാറി ഇതിനെക്കാൾ അപകടമാണ്. നിരവധി പേരാണ് പല കാലങ്ങളിൽ ഈ ക്വാറിയിൽ വീണ് മരിച്ചിട്ടുള്ളത്. ഇവിടെനിന്ന് ക്വാറിയിൽ ചാടി ആത്മഹത്യചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍