നിറപറയ്ക്കെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ; ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ആവശ്യം തള്ളി; സർക്കാർ തീരുമാനം അറിഞ്ഞതോടെ ഉൽപന്നങ്ങൾ വിപണിയിലെത്തി; മായം കലർന്ന ഭക്ഷണവസ്തുക്കൾ കഴിക്കാൻ പിന്നെയും മലയാളികളുടെ ജീവിതം ബാക്കി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: നിറപറ ഉൽപന്നങ്ങളെ നിരോധിച്ച സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടതില്ലെന്ന് സർക്കാരിന് നിയമോപദേശം. ഇതോടെ മായം കലർത്തിയ ഭക്ഷ്യഉൽപന്നങ്ങൾ സംസ്ഥാനത്ത് ആരു വിറ്റാലും സർക്കാരിന് ഒരു ചുക്കുമില്ലെന്ന് വ്യക്തമായി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടിയെ ചോദ്യം ചെയ്ത് നിറപറ ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ എതിർസത്യവാങ്മൂലം പോലും നൽകാതെ സർക്കാർ അഭിഭാഷകർ കാഴ്ചക്കാരായി നിന്നപ്പോഴാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി ഹൈക്കോടതി റദ്ദ് ചെയ്തത്. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മീഷണർ ടി.വി അനുപമ ഐ.എ.സ് ചീഫ് സെക്രട്ടറിക്ക് രേഖാമൂലം അപേക്ഷ നൽകിയിരുന്നു. കൂടാതെ മായംചേർത്ത ഭക്ഷണവസ്തുക്കൾ വിൽക്കുന്ന കമ്പനികളോട് സർക്കാർ കാണിക്കുന്ന മൃദുസമീപനത്തിനെതിരെ പല കോണുകളിൽ നിന്നും നിന്നും വിമർശനം ഉയർന്നിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ പോകണമെന്ന് ആവശ്യപ്പെട്ട് വി.ടി.ബൽറാം അടക്കമുള്ള എംഎൽഎമാർ മുഖ്യമന്ത്രിക്ക് കത്തും നൽകിയിരുന്നു. എന്നാൽ നിറപറയ്ക്ക് അനുകൂലമായ വിധിക്കെതിരെ സുപ്രീം കോടതിയിൽ പോകേണ്ടതില്ലെന്നാണ് നിയമവകുപ്പ് സർക്കാരിന് നൽകുന്ന ഉപദേശം. ഇതോടെ ഭക്ഷ്യസുരക്ഷാ കമ്മീഷണർ ടി.വി അനുപമയുടെ നടപടികൾക്ക് തിരിച്ചടിയായി.
നിറപറയ്ക്ക് എതിരെ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചാണ് ഞാൻ നടപടി സ്വീകരിച്ചതെന്ന് ടി.വി.അനുപമ മറുനാടൻ മലയാളിയോട് പറഞ്ഞിരുന്നു. നിറപറ ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പ് കമ്പനിയുടെ വിശദീകരണം കേട്ടില്ല എന്ന വാദത്തിന് അനുകൂലമായിട്ടാണ് ഹൈക്കോടതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരോധനം റദ്ദ് ചെയ്തത്. എന്നാൽ പലതവണയും ഇക്കാര്യം കമ്പനിയെ ഔദ്യോഗികമായി രേഖാമൂലം അറിയിച്ചതും വിശദീകരണം നൽകാൻ സമയം നൽകിയെന്നുള്ളതും രേഖകൾ സ്ഥിരീകരിക്കുന്നു. എന്നാൽ ഹൈക്കോടതിയിൽ കറിപൗഡർ കമ്പനിയുടെ ഇത്തരം കള്ളത്തരങ്ങളെ കോടതിയുടെ ശ്രദ്ധയിൽ പെടുത്താൻ സർക്കാർ അഭിഭാഷകർ മെനക്കെട്ടില്ല എന്നതാണ് യാഥാർഥ്യം. ഈ സാഹചര്യത്തിലാണ് അപ്പീൽ പോകണമെന്ന ആവശ്യം ഉയർന്നത്. ഹൈക്കോടതി ഉത്തരവ് ലഭിച്ചതോടെ നിരോധിച്ച ഉൽപനങ്ങളെല്ലാം വിപണിയിൽ തിരിച്ചെത്തിയിരുന്നു. നിറപറയിൽ മായം ചേർന്നില്ലെന്ന് ഹൈക്കോടതി പറയുന്നില്ല. എന്നാൽ നിരോധനത്തിന് വ്യവസ്ഥയില്ലെന്നാണ് ഉത്തരവ്. ഇതിനെ അപ്പീലിലൂടെ മറികടക്കാമെന്നായിരുന്നു ടി.വി.അനുമയുടെ ലക്ഷ്യം.
ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നടപടി റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന്റെ കാതൽ ഇതാണ് ' നിലവാരമില്ലാത്ത ഭക്ഷണത്തെയും സുരക്ഷിതമല്ലാത്ത ഭക്ഷണത്തെയും രണ്ടും രണ്ടായി കാണണം. നിറപറ കമ്പനി സുരക്ഷിതമല്ലാത്ത ഭക്ഷണം വിറ്റു എന്ന പരാതി നിലവിലില്ല. നിലവാരമില്ലാത്ത ഭക്ഷണവസ്തുക്കൾ വിറ്റാൽ പിഴയാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. വീണ്ടും നിയമലംഘനം നടത്തുകയാണെങ്കിൽ കമ്പനിയുടെ ലൈസൻസ് തന്നെ റദ്ദാക്കാവുന്നതാണ്. എന്നാൽ ഭക്ഷണവസ്തുക്കൾ നിലവാരമുള്ളതാണോ ഇല്ലാത്തതാണോ എന്ന് തിരിച്ചറിഞ്ഞ് വാങ്ങേണ്ടത് ഉപഭോക്താവിന്റെ ഉത്തരവാദിത്വമാണ്. ഭക്ഷ്യസുരക്ഷാവകുപ്പ് നിർദ്ദേശിച്ചിരിക്കുന്ന ഗുണനിലവാരം നിലനിർത്താൻ കഴിയാത്ത ഉൽപന്നങ്ങളെ ഭക്ഷ്യസുരക്ഷാ വകുപ്പിന് പരസ്യങ്ങളിലൂടെ പൊതുജനങ്ങളെ അറിയിക്കാവുന്നതാണ്. ൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ശിക്ഷിച്ച കമ്പനികളോട്, അവയുടെ ഉൽപന്നങ്ങളിൽ അത് പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശിക്കാനമുള്ള അധികാരവും ഉണ്ട്. അതേസമയം നിറപറ ഉൽപന്നങ്ങളെ നിരോധിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്നുള്ള കമ്പനിയുടെ വാദം ഹൈക്കോടതി തള്ളുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ കമ്മീഷറിൽ നിക്ഷിപ്തമായ കൃത്യനിർവഹണം ശരിയായ രീതിയിൽ ചെയ്തു എന്നു മാത്രമാണ് കോടതി മനസിലാക്കുന്നത്. എന്നാൽ നിയമത്തിന്റെ ആഴത്തിലേക്ക് ചെല്ലുമ്പോൾ നിലവാരമില്ലാത്തത്, സുരക്ഷിതമല്ലാത്തത് എന്നിവയുടെ നിർവചനങ്ങൾ കൂടി പരിശോധിച്ച് ഭക്ഷ്യസുരക്ഷ കമ്മീഷണരുടെ ഉത്തരവ് റദ്ദാക്കുന്നു '
ഹൈക്കോടതി വിധി സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നട്ടൊല്ലൊടിക്കുന്ന വിധിയാണെന്ന് നിയമവിദഗ്ദർ അഭിപ്രായപ്പെട്ടിരുന്നു നിലവാരമില്ലാത്തതും സുരക്ഷിതമല്ലാത്തതും മായം ചേർത്തതുമായ ഭക്ഷ്യവസ്തുക്കൾ വിൽക്കാനോ, സൂക്ഷിക്കാനോ, വിതരണം ചെയ്യാനോ പാടില്ല എന്ന ഭക്ഷ്യസുരക്ഷാനിയമത്തിലെ 26(2) വകുപ്പ് ഹൈക്കോടതി പരിഗണിച്ചില്ല എന്ന വാദമാണ് പ്രധാനമായും ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഈ നിയമത്തിന് വിരുദ്ധമായുള്ള നടപടിക്കെതിരെ നിയമത്തിലെ 36(3)ബി പ്രകാരം ഉദ്യോഗസ്ഥന് ആ ഉൽപന്നത്തെ നിരോധിക്കുവാനുള്ള അവകാശമുണ്ടെന്ന കാര്യം കോടതിയെ ബോധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല.
നിറപറ ഉൽപന്നങ്ങൾ നിരോധിച്ചു കൊണ്ട് ഭക്ഷ്യസുരക്ഷാ കമ്മീഷണർ പുറത്തിയ നിരോധന ഉത്തരവിൽ ഈ രണ്ടു നിയമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഹൈക്കോടതി വിധിയിൽ ഈ നിയമത്തെ കുറിച്ച് പരമാർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന നിയമങ്ങൾക്ക് വിധേയമായി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ നടപടിയിലൂടെ മറ്റു കമ്പനികൾക്കും യഥേഷ്ടം നിലവാരമില്ലാത്ത എന്തും വിൽക്കാനുള്ള ധൈര്യം കൂടിയാണ് ഈ കോടതി ഉത്തരവിലുള്ളത്.
അതേസമയം ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്ന കാര്യം സർക്കാർ ഏതു രീതിയിൽ പരിഗണിക്കുമെന്ന് കണ്ടറിയാം. ഭക്ഷ്യസുരക്ഷാ വകുപ്പ്, സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് എന്നീ സുപ്രധാന വകുപ്പുകൾ എടുത്ത പല കേസുകളിലും കോടതിയിൽ നിന്ന് പലപ്പോഴും തിരിച്ചടിയുണ്ടായിട്ടുണ്ട്. പിന്നീട് പല കേസുകളും സർക്കാർ അപ്പീൽ പോയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. നിറപറയുടെ കാര്യത്തിൽ ഹൈക്കോടതി വിധി എതിരായ സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മീഷണർ അപ്പീൽ പോകണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടാലും അന്തിമതീരുമാനമെടുക്കേണ്ടത് ചീഫ് സെക്രട്ടറിയാണ്. ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്ന നിലയിൽ വൻകിട ബ്രാൻഡുകൾക്കെതിരെ തിരിഞ്ഞ ടി.വി.അനുപമയെ തൽസ്ഥാനത്ത് നിന്ന് മാറ്റുന്ന കാര്യം സജീവപരിഗണനയിലായിരുന്നു.
എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് കമ്മീഷണർ തസ്തികയിൽ നിന്ന് ടി.വി.അനുപമയെ മാറ്റണം എന്ന ആവശ്യം താൽക്കാലികമായെങ്കിലും സർക്കാർ ഉപേക്ഷിച്ചത്. നെസ്ലെ മാഗി രാജ്യവ്യാപകമായി നിരോധിച്ച കേന്ദ്രഭക്ഷ്യസുരക്ഷാ കമ്മീഷണർ കോടതിയിൽ നിന്ന് അനുകൂല വിധിയുമായി എത്തിയപ്പോൾ വിധിക്കെതിരെ അപ്പീൽ നൽകണമെന്ന് ആവശ്യപ്പെട്ട കേന്ദ്രകമ്മീഷണറുടെ കസേര ദിവസങ്ങൾക്കുള്ളിൽ തെറിപ്പിച്ചിരുന്നു. അപ്പീൽ പ്രതീക്ഷ നശിക്കുമ്പോൾ മലയാളികളുടെ തീന്മേശകളിലേക്കും അടുക്കളിയിലേക്കും ഇനിയും മായം കലർന്ന ഭക്ഷണവസ്തുക്കൾ യഥേഷ്ടം ഒഴുകാൻ യാതൊരു തടസവുമുണ്ടാവില്ല.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍