വർഗീയ വിഷം തുപ്പുന്ന സലഫി പ്രഭാഷകൻ ഒളിവിലിരുന്ന് ലേഖനമെഴുതുന്നു; ശശികല നാടുനീളെ ഇപ്പോഴും പ്രസംഗിച്ചു നടക്കുന്നു; കാട്ടിനുള്ളിൽകയറി മാവോവാദികളെ വെടിവച്ചുകൊന്ന പൊലീസ് നാട്ടിൽ മതവിദ്വേഷത്തിന് വഴിമരുന്നിടുന്നവരെ കാണാത്തതിന്റെ രാഷ്ട്രീയം ഇങ്ങനെ
എം പി റാഫി
കോഴിക്കോട്: നിലമ്പൂർ വനത്തിനുള്ളിൽ രണ്ട് മാവോവാദികളെ വെടിവച്ചു കൊന്ന പൊലീസ്, വർഗീയ വിഷം തുപ്പിയ രണ്ട് പ്രഭാഷകർക്കതിരെയുള്ള നടപടി അനന്തമായി നീട്ടികൊണ്ടു പോകുകയാണ്. സലഫി പ്രഭാഷകൻ ഷംസുദ്ദീൻ ഫരീദ് പാലത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഒന്നര മാസവും ഹിന്ദു ഐക്യ വേദി നേതാവ് കെപി ശശികലക്കെതിരെ കേസെടുത്തിട്ട് ഒരു മാസവും തികയുകയാണ്. ശശികല പ്രസംഗ വേദികളിൽ സജീവമായും ഷംസുദ്ദീൻ ഒളിത്താവളത്തിലിരുന്ന് ലേഖനമെഴുതുമ്പോഴും പൊലീസിന് ചെറുവിരലനക്കാൻ സാധിക്കുന്നില്ല. മാവോവാദികളുമായി ഏറ്റുമുട്ടി വെടിവച്ചെന്നു അവകാശപ്പെടുന്ന അതേ പൊലീസ് തന്നെയാണ് വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ യഥേഷ്ടം വിട്ടിരിക്കുന്നത്.
വലിയ കൊട്ടിഘോഷിച്ചായിരുന്ന രണ്ടു പേർക്കെതിരെയും കേസെടുത്തത്. പൊലീസ് മുഖം നോക്കാതെ കേസെടുത്തപ്പോൾ സർക്കാറിന്റെ ധീരമായ നിലപാടിനു പൊതുസമൂഹം ജാതി മത വ്യത്യാസമില്ലാതെ പ്രശംസിക്കുകയുണ്ടായി. എന്നാൽ പിന്നീടങ്ങോട്ട് വർഗീയ വിഷം നാടുനീളെ തുപ്പിയവർക്കെതിരെ ചെറുവിരലനക്കാൻ പൊലീസും സർക്കാറും തയ്യാറായില്ല. സെപ്റ്റംബർ ഏഴിനായിരുന്നു വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ ഷംസുദ്ദീൻ പാലത്തിനെതിരെ കാസർകോട് ജില്ലാ പൊലീസ് മേധാവിക്കു പരാതി ലഭിച്ചത്. അന്നു വൈകിട്ടു തന്നെ ജാമ്യമില്ലാ വകുപ്പ് 153 എ ചുമത്തി സലഫി പ്രഭാഷകനെതിരെ കാസർകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് മാറ്റുകയും ഇവിടെ 933/16 നമ്പർ പ്രകാരം എഫ്.ഐ.ആർ ഇടുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിൽ രാജ്യം നിരോധിച്ച ഐസിസിന്റെ അതേ ആശയങ്ങളാണ് പ്രസംഗത്തിലുടനീളം ഉള്ളതെന്ന് കണ്ടെത്തുകയും കോഴിക്കോട് നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ ഒക്ടോബർ ആറിന് ഷംസുദ്ദീനു മേൽ യു.എ.പി.എ ചുമത്തുകയും ചെയ്തു. ഒക്ടോബർ 15നായിരുന്നു വിദ്വേഷ പ്രസംഗം നടത്തിയ കെപി ശശികലക്കെതിരെ കാസർകോട് എസ്പിക്കു വീണ്ടും പരാതി ലഭിച്ചത്. ഈ പരാതിന്മേൽ ശശികലക്കെതിരെ ഒക്ടോബർ 26ന് 1091/16 ക്രൈം നമ്പർ പ്രകാരം 153 എ വകുപ്പ് ചുമത്തി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാസർകോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന മുസ്ലിംലീഗ് നേതാവ് അഡ്വ.സി ഷുക്കൂർ ആയിരുന്നു ഇരു കേസുകളിലും പരാതിക്കാരൻ.
നാടുനീളെ വർഗീയത പറഞ്ഞു നടന്നവർക്കെതിരെ ഇടതു സർക്കാറിൽ നിന്നും കടുത്ത നടപടിയുണ്ടാകുമെന്നായിരുന്നു സമൂഹം പ്രതീക്ഷിച്ചത്. എന്നാൽ പ്രതികളെ അറസ്റ്റു ചെയ്യുന്നതിനു പകരം യഥേഷ്ടം സ്വൈര വിഹാരത്തിനനുവദിച്ചിരിക്കുകയാണിപ്പോൾ പൊലീസ്. വർഗീയതക്കെതിരെ സന്ധിയില്ലെന്നു പരഞ്ഞ് അധികാരത്തിലെത്തിയ പിണറായി സർക്കാറിന് ശശികലയെയും ഷംസുദ്ദീനെയും തൊടാൻ പേടിയാണെന്നത് ആരെയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം കെപി ശശികല പതിവു പോലെ സ്കൂളിൽ പോയതും ഉപരോധമുണ്ടായതും ഏറെ ചർച്ച ചെയ്തതായിരുന്നു. ശശികല പതിവു പോലെ വേദികളിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. ഷംസുദ്ദീൻ പാലത്ത് ഇസ് ലാഹ് മാസികയിൽ ലേഖനവും മുടക്കാതെ എഴുതുന്നുണ്ട്. അൽ ഇസ് ലാഹ് മാസികയുടെ നബംബറിലെ ലക്കത്തിലും ഷംസുദ്ദീന്റെ ലേഖനങ്ങളുണ്ട്. എന്നാൽ, ഇതൊന്നും പൊലീസ് അറിഞ്ഞിട്ടേയില്ല. വർഗീയ വിഷം എത്രവേണമെങ്കിലും തുപ്പിക്കോളോ ഇവിടെ ആർക്കെതിരെയും നടപടിയുണ്ടാകില്ലെന്ന മനോഭാവമാണ് പൊലീസിനുള്ളത്.
പ്രതികളായ ഷംസുദ്ദീൻനെയും ശശികലയെയും അറസ്റ്റു ചെയ്യാനോ തെളിവു ശേഖരിക്കാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. യൂട്യൂബിലും മറ്റു സോഷ്യൽ മീഡിയകളിലും അപ് ലോഡ് ചെയ്ത വീഡിയോകളായിരുന്നു രണ്ട് പരാതിയിലും പരാതിക്കാരൻ ഹാജരാക്കിയിരുന്നത്. പരാതിയിലുന്നയിച്ച ശബ്ദം ഈ രണ്ടു വ്യക്തികളുടേതു തന്നെയാണോ എന്ന് പരിശോധിക്കേണ്ടതും ഇതു സ്ഥാപിക്കേണ്ടതും പ്രോസിക്യൂഷന്റെ ബാധ്യതയാണ്. ഇതു പരിശോധിക്കണമെങ്കിൽ ആദ്യം അറസ്റ്റു ചെയ്ത് ഇരുവരുടെയും ശബ്ദ സാമ്പിളുകൾ ശേഖരിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ പരാതിയിൽ ഉന്നയിച്ച ശബ്ദവും ഇവരിൽ നിന്നും ശേഖരിച്ച സേമ്പിളുകളും ഒന്നു തന്നെയാണെന്ന് തെളിയിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ യൂട്യൂബിൽ അപ് ലോഡ് ചെയ്തവരും കേസിൽ പ്രതി ചേർക്കപ്പെടേണ്ടതാണ്. എന്നാൽ രണ്ട് കേസുകളുടെയും അന്വേഷണവും എങ്ങുമെത്താതെ ഇഴയുകയാണ്. പൊലീസ് ഷംസുദ്ദീനെതിരെ യുഎപിഎ ചുമത്തിയും ശശികളക്കെതിരെ ഐപിസി 153 എ ചുമത്തിയും കേസെടുത്തുവെന്നല്ലാതെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ലെന്നതാണ് വസ്തുത.
അതേസമയം രാഷ്ട്രീയ പാർട്ടികൾ പ്രതിചേർക്കപ്പെട്ട ഇരുവരെയും രക്ഷിക്കാനുള്ള ശ്രമവും നടത്തി വരുന്നുണ്ട്. നിക്ഷിപ്ത താൽപര്യങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയവുമാണ് രാഷ്ട്രീയ പാർട്ടികൾക്ക് ഈ വിഷയമെങ്കിൽ, ഇത്തരം പ്രഭാഷകർക്കെതിരെ കടുത്ത നടപടി വേണമെന്നാണ് മതേതരത്വത്തിൽ വിശ്വസിക്കുന്നവരുടെ ആവശ്യം. വിദ്വേഷ പ്രസംഗങ്ങളെ പൊതു സമൂഹം അങ്ങേയറ്റം എതിർക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു. എന്നാൽ ശംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്തതിനു പിന്നാലെ ഷംസുദ്ദീൻ മതപണ്ഡിതനാണെന്നു പറഞ്ഞായിരുന്നു മുസ്ലിം ലീഗ് രംഗത്തെത്തിയത്. ബിജെപിയാകട്ടെ ശശികല പ്രസംഗിച്ചതെല്ലാം ശരിയാണെന്ന മട്ടിലുമാണ്. ലീഗും ബിജെപിയും ഇരുവരെയും പണ്ഡിത വൽക്കരിച്ചു സംരക്ഷിക്കുമ്പോൾ വർഗീയതയോടുള്ള ഈ പാർട്ടികളുടെ നിലപാടാണ് വ്യക്തമാകുന്നത്. ഇരുവരുടെയും പ്രസംഗത്തോട് ഒരു പാർട്ടി അണികളും യോജിക്കുന്നില്ലയെന്നത് മറ്റൊരു യാഥാർത്ഥ്യം.
ഷംസുദ്ദീൻ പാലത്തിനെതിരെ യു.എ.പി.എ ചുമത്തിയതിനു പിന്നാലെ മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പണ്ഡിതനെതിരെ യു.എ.പി.എ ചുമത്തിയ നടപടിയെ എതിർത്തു കൊണ്ടായിരുന്നു നിയമസഭയിൽ ചോദ്യം ഉന്നയിച്ചത്. ഇതിനു മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതും ഷംസുദ്ദീനെ പണ്ഡിതൻ എന്നു വിളിച്ചു കൊണ്ടായിരുന്നു. ഒരു പണ്ഡിതർക്കെതിരെയും യുഎപിഎ ഉണ്ടാകില്ലെന്ന് അദ്ദേഹം നിയമസഭയിൽ മറുപടിയും പറയുന്നു. എന്നാൽ വിദ്വംസക പ്രസംഗങ്ങൾ നടത്തുന്നവർക്ക് പണ്ഡിത പട്ടം നൽകി സംരക്ഷണം ഏർപ്പെടുത്തുകയായിരുന്നു ഇതിലൂടെ ചെയ്തത്. ഇതിനു മുൻപുള്ള നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ അന്വേഷണം ത്വരിതഗതിയിൽ കൊണ്ടുപോയ ഉദ്യോഗസ്ഥരുടെ മനോവീര്യവും ചോർന്നു പോയി. കേസ് അന്വേഷണം വൈകിപ്പിക്കുന്നതിനായി കടുത്ത സമ്മർദം ഉണ്ടന്ന് ചില പൊലീസ് ഉദ്യോഗസ്ഥരും മറുനാടൻ മലയാളിയോടു വെളിപ്പെടുത്തുകയുണ്ടായി.
യു.എ.പി.എ വകുപ്പ് ചുമത്തിയാൽ എത്രയും പെട്ടെന്ന് അറസ്റ്റ് രേഖപ്പെടുത്തണമെന്നിരിക്കെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടാൻ പൊലീസ് ഒത്താശ ചെയ്യുകയാണിപ്പോൾ. യുഎപിഎ യിൽ ഉപവകുപ്പ് 39 പ്രകാരമാണ് ഷംസുദ്ദീനെതരിരെയുള്ള കേസ്. ഇന്ത്യയിൽ നിരോധിച്ച ഐസിസ് സംഘടനക്ക് പ്രോത്സാഹനം നൽകിയെന്നുള്ളതാണ് കുറ്റം. ഇന്ത്യാ രാജ്യം നിരോധിച്ച ഐസിസിന്റെ ആശയം പ്രചരിപ്പിക്കുന്നു എന്നാണ് ഷംസുദ്ദീനെതിരെ പരാതിക്കാരൻ പരാതിയിൽ ഉന്നയിച്ചതും. അതേസമയം, ഷംസുദ്ദീൻ യുഎപിഎ മരവിപ്പിക്കുന്നതിനുള്ള നിയമ നടപടികളുമായി നീങ്ങുകയാണ്. നേരത്തെ ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുഎപിഎ വന്നത്. ആഗോള ഭീഗര സംഘടനയായ ഐസിസിന്റെ അടിസ്ഥാന മൂന്ന് ആശയങ്ങളിലൊന്നായ 'അൽവലാഅ് വൽബറാഅ്' വിഷയത്തിന്മേൽ നടത്തിയ പ്രസംഗമാണ് ഷംസുദ്ദീനെതിരെയുള്ള കേസിനാധാരം. എന്നാൽ ചുമത്തപ്പെട്ട യുഎപിഎ മരവിപ്പിക്കുക അസാധ്യമാണെന്നാണ് നിയമ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കെപി ശശികലയും മുൻകൂർ ജാമ്യത്തിനായുള്ള പരക്കം പാച്ചിലിലാണ്. അറസ്റ്റു ചെയ്യാതെ ഇതിനുള്ള സാവകാശം നൽകുകയാണ് പൊലീസ് ചെയ്യുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, ജോലിക്കു നിർത്തരുത്, പ്രശംസിക്കരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങി മതവിദ്വേഷംവളർത്തുന്ന പ്രസംഗമായിരുന്നു സലഫി പ്രഭാഷകൻ ഷംസുദ്ദീൻ നടത്തിയത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണവും പ്രസംഗിച്ച 'അൽ വലാഅ് വൽ ബറാഅ് ' എന്ന ആശയവും ആഗോള ഭീഗര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റുമായുള്ള സാമ്യതകൾ വിശദമായി നേരത്തെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ മുസ്ലിംങ്ങളല്ലാത്തവരെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ വിദ്വേഷ പരാമർശങ്ങളായിരുന്നു ഉണ്ടായിരുന്നത്.
വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും ഈ പ്രസംഗത്തിലൂടെ ഷംസുദ്ദീൻ പാലത്ത് പറയുകയുണ്ടായി., ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് തുടങ്ങി അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന സലഫി പരിപാടിയിലായിരുന്നു പ്രസംഗിച്ചത്.
സാധാരണ ഹിന്ദു വിശ്വാസികളെ പ്രകോപിപ്പിക്കുന്നതും മതന്യനപക്ഷങ്ങൾക്കെതിരെ വർഗീയ വിഷം ചീറ്റുന്നതായിരുന്നു ശശികലയുടെ പ്രസംഗം. ഗുജറാത്ത് ,ഒഡീഷ, യു.പി തുടങ്ങിയ സ്ഥലങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തും തരത്തിൽ മാറാട് നടത്തിയ പ്രസംഗം, മതർതരേസയെ ആക്ഷേപിക്കുകയും മതം മാറ്റാൻ വന്ന കാട്ടുകള്ളിയാണെന്നും പറഞ്ഞ് നടത്തിയ പ്രസംഗം, ഏറ്റവും ഒടുവിൽ മുസ്ലിം, ക്രിസ്ത്യൻ, ഹിന്ദു കടലുകളെ കുറിച്ചു നടത്തിയ പ്രസംഗങ്ങളെല്ലാമാണ് ശശികലക്കെതിരെയുള്ള കേസിന്റെ ആധാരം. ശശികല നടത്തിയ വർഗീയ വിദ്വേഷം പരത്തുന്ന 12 പ്രസംഗങ്ങളുടെ ലിങ്കുകളും സിഡികളും സഹിതമായിരുന്നു പരാതി നൽകിയയിരുന്നത്.
മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷ മത വിഭാഗങ്ങളെ അവേഹേളിക്കുന്നതും ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള ശശികലയുടെ മതവിദ്വേഷ പ്രസംഗങ്ങൾ സോഷ്യൽ മീഡിയകളിലും ഏറെ കാലമായി നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ ഇത്തരം പ്രസംഗങ്ങൾ ഷെയർ ചെയ്ത് കൂടുതൽ വിദ്വേഷവും കലഹവും ഉണ്ടാവുകയല്ലാതെ പ്രഭാഷകർക്കെതിരെ പൊലീസ് നടപടിയെടുക്കാൻ തയ്യാറാകുന്നില്ല. കേസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതികൾക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും അതാത് കേസുകൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പറയുന്നുണ്ട്. എന്നാൽ ഇവർ പൊലീസിനെ നോക്കുകുത്തിയാക്കി വേദികളിൽ സജീവമാവുകയും മാസികയിൽ എഴുതുകയും ചെയ്യുന്നു. കാട്ടിനുള്ളിൽ കഴിയുന്ന മാവോയിസ്റ്റുകളെക്കാൾ അപകടകാരികളാണ് നാട്ടിൽ കഴിയുന്നു വിദ്വേഷ പ്രഭാഷകർ.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്