മസാല ബോണ്ട് അടിപൊളിയാക്കാൻ മുഖ്യമന്ത്രിയുടെ കറക്കം ഖജനാവിൽ ചില്ലി കാശില്ലാത്തപ്പോഴോ? ചീഫ് സെക്രട്ടറിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ 60 ലക്ഷവും ചുമരിലെ പാനലിന് 6 ലക്ഷവും; മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴി മനോഹരമാക്കാൻ 12 ലക്ഷത്തിനും ടെൻഡർ വിളിക്കാത്ത പണി; സാമ്പത്തിക പ്രതിസന്ധിയിൽ ഡിഎ കുടിശ്ശിഖ നിഷേധിച്ച് മറ്റൊരു തീരുമാനവും; സാമൂഹിക പെൻഷൻ നൽകലും ഇനി വൈകും; വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ പിണറായി സർക്കാർ നിറം മാറിയോ? പ്രതിഷേധവുമായി ജീവനക്കാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സുഗമമാക്കാനും വോട്ടി കിട്ടാനും സർക്കാർ ജീവനക്കാർ അതിനിർണ്ണായകമാണ്. അതുകൊണ്ട് വോട്ടെടുപ്പിന് മുമ്പ് അവരെ കൂടെ നിർത്താൻ പല വാഗ്ദാനവും നൽകി. എന്നാൽ സർക്കാർ ജീവനക്കാരോടും വോട്ടെടുപ്പു കഴിഞ്ഞതോടെ 'മാറി നിൽക്കങ്ങോട്ട്' നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ എടുക്കുന്നത്.
വോട്ടെടുപ്പിന് പിന്നാലെ സർക്കാരും ജനോപകാര തീരുമാനങ്ങളിൽ സർക്കാർ മലക്കം മറിയുകയാണ്. വരുന്ന ഒന്നാം തീയതി ശമ്പളത്തിനൊപ്പം ഒരു വർഷത്തെ ക്ഷാമബത്ത (ഡിഎ) കുടിശികയടക്കം നൽകുമെന്നറിയിച്ചു തിരഞ്ഞെടുപ്പിനു മുൻപ് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതോടെ ജീവനക്കാർ ആവേശത്തിലായി. ആഘോഷവും തുടങ്ങി. വോട്ടെടുപ്പിന് മുമ്പ് 5 ലക്ഷം സർക്കാർ ജീവനക്കാരുടെ കുടുംബത്തെ കയ്യിലെടുക്കാനായിരുന്നു ഇത്. എങ്കിലും ഉത്തരവ് ഇറങ്ങിയതിനാൽ ജിവനക്കാരും എല്ലാം വിശ്വസിച്ചു. എന്നാൽ സർക്കാർ ഇന്നലെ പൊടുന്നനെ നിലപാടു മാറ്റി. 5% ഡിഎ വർധന മാത്രമേ ഈ മാസത്തെ ശമ്പളത്തിനൊപ്പം നൽകിത്തുടങ്ങൂവെന്നും 16 മാസത്തെ കുടിശികത്തുക തൽക്കാലമില്ലെന്നുമാണു പുതിയ ഉത്തരവ്.
കുടിശികയടക്കം ഡിഎ നൽകുമെന്നു ബജറ്റിലടക്കം വലിയ പ്രഖ്യാപനം നടത്തുകയാണ് സർക്കാർ ചെയ്തത്. കുടിശികയായി 10,000 രൂപ മുതൽ 50,000 രൂപ വരെയാണു ജീവനക്കാർക്കു വരുന്ന ഒന്നാം തീയതി മുതൽ കിട്ടേണ്ടിയിരുന്നത്. തടഞ്ഞുവച്ചവർക്കും സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനായിരുന്നു തിരഞ്ഞെടുപ്പിനു മുൻപുള്ള തീരുമാനം. വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാൽ, മുൻഗണനാ റേഷൻ കാർഡിൽപ്പെടാത്തവരെ അർഹരുടെ പട്ടികയിൽ നിന്നു നീക്കാൻ നിർദ്ദേശിച്ചു വോട്ടെടുപ്പു കഴിഞ്ഞു രണ്ടാം നാൾ ധനവകുപ്പ് ഉത്തരവിറക്കി.
പുതിയ ഉത്തരവു പ്രകാരം വെള്ള റേഷൻ കാർഡുള്ളവരുടെ സാമ്പത്തിക ശേഷി പരിശോധിച്ച ശേഷമേ ഇനി സാമൂഹിക സുരക്ഷാ പെൻഷൻ നൽകൂ. പെൻഷന്റെ പേരിൽ വലിയ വോട്ട് പിടിത്തമാണ് പിണറായി നടത്തിയത്. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാം മാറ്റുകയാണ്. സാമൂഹിക ക്ഷേമ പെൻഷനായി റേഷൻ ഡേറ്റാ ബേസിലുള്ള പെൻഷൻകാരുടെ സാമ്പത്തിക സ്ഥിതി തദ്ദേശ സെക്രട്ടറിമാർ നേരിട്ടെത്തി പരിശോധിച്ച ശേഷം പട്ടിക നവീകരിക്കും. ഭർത്താവ് മരിക്കുകയോ 7 വർഷത്തിലധികമായി ഭർത്താവിനെ കാണാതാവുകയോ ആയ സ്ത്രീകൾക്കു മാത്രമേ വിധവാ പെൻഷൻ നൽകൂ.
പണമില്ലാത്തതിനാലാണു രണ്ടു തീരുമാനങ്ങളിൽ നിന്നും പിന്നോട്ടു പോകുന്നതെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രതിസന്ധിക്കിടയിലും മുഖ്യമന്ത്രിയും ഐഎഎസുകാരും യൂറോപ്യൻ പര്യടനത്തിനുള്ള ഒരുക്കത്തിലാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിസന്ധിയുമില്ലെന്ന് പറഞ്ഞ സർക്കാർ ഇപ്പോൾ സാമ്പത്തിക പ്രതിസന്ധി ചർച്ചയാക്കുന്നുവെന്നതും ശ്രദ്ധേയമാണ്. അതായതുകൊടുക്കില്ലെന്ന് ഉറപ്പാക്കിയുള്ള ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നാണ് വ്യക്തമാകുന്നത്.
ചീഫ് സെക്രട്ടറിയുടെ ഓഫിസ് മോടിപിടിപ്പിക്കാൻ 60 ലക്ഷം രൂപയും ചുമരിൽ പാനൽ ഘടിപ്പിക്കാൻ 6 ലക്ഷവും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടനാഴി മനോഹരമാക്കാൻ 12 ലക്ഷവും അനുവദിച്ചു പൊതുഭരണ വകുപ്പ് ഉത്തരവും ചെലവ് ചുരുക്കൽ കാലത്ത് ചർച്ചയാകുന്നുണ്ട് . വേഗം നടപ്പാക്കേണ്ട കാര്യങ്ങളാണ് ഇവയെന്നതിനാൽ ടെൻഡർ വിളിക്കാതെ പൊതുമരാമത്തു മാന്വലിലെ പ്രത്യക വകുപ്പനുസരിച്ചു പണി തുടങ്ങാമെന്ന വിചിത്ര നിർദ്ദേശവും ഉത്തരവിലുണ്ട്.
2018 ജനുവരി ഒന്നു മുതൽ ജൂലായ് ഒന്നു വരെയുള്ള ക്ഷാമബത്ത കുടിശ്ശിക ഏപ്രിലിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് സർക്കാർ ഈ തീരുമാനം പറഞ്ഞത്. അതനുസരിച്ച് ഉത്തരവും ഇറക്കി. രൂക്ഷമായ ധനപ്രതിസന്ധി കണക്കിലെടുത്താണ് നിലപാട് മാറ്റിയത്. ഇന്നലെ വൈകിട്ട് ഇറക്കിയ പുതുക്കിയ ഉത്തരവ് പ്രകാരം, നിശ്ചയിച്ച നിരക്ക് പ്രകാരമുള്ള ക്ഷാമബത്ത ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം വിതരണം ചെയ്തുതുടങ്ങുമെന്നും കുടിശ്ശികയുടെ കാര്യത്തിൽ പിന്നീട് ഉത്തരവിറക്കുമെന്നുമാണ് വ്യക്തമാക്കിയിട്ടുള്ളത്.
അഞ്ച് ലക്ഷത്തോളം ജീവനക്കാർക്കാണ് ക്ഷാമബത്ത ലഭിക്കേണ്ടത്. കഴിഞ്ഞ വർഷം ജനുവരി ഒന്നുമുതൽ ജൂലായ് ഒന്നു വരെയുള്ള കുടിശ്ശികയിനത്തിൽ ജീവനക്കാർക്ക് 10,000 രൂപ മുതൽ 50,000 രൂപ വരെ ലഭിക്കേണ്ടതാണ്. ഇതിനാണ് കാത്തിരിക്കാൻ ആവശ്യപ്പെടുന്നത്.
Stories you may Like
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കെ സുധാകരന്റെ അതിജീവനകഥ
- ഉമ്മൻ ചാണ്ടി ഇഫ്ക്ടിൽ ജനങ്ങളെ നേരിട്ടുകണ്ടു പരാതികൾ സ്വീകരിച്ചു പിണറായി
- രണ്ട് പരാമർശങ്ങളിലും 'പിവി' ആരെന്ന് വ്യക്തം; കള്ളം പറയുന്നത് ആര്?
- തീയിൽ കുരുത്ത കുതിരയായും കൊടുങ്കാറ്റിൽ പറക്കുന്ന കഴുകനും'! സ്തുതി ഗാനം സിപിഎം ഏറ്റെടുക്കും
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍