സംസ്ഥാനത്ത് പുതിയതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല: വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ വരുന്ന മൂന്നാഴ്ച അതിപ്രധാനം; നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരണമെന്ന് സർക്കാർ; വീടുകളിൽ നിരീക്ഷണത്തിലുള്ളത് കാൽ ലക്ഷത്തിലധികം ആളുകൾ; വിദേശ പൗരന്മാർ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് നിർദ്ദേശം; ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത് പതിനാറ് സംസ്ഥാനങ്ങളിൽ; അതീവ ജാഗ്രതാ മുന്നറിപ്പുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത തുടരുന്നു. വൈറസിന്റെ സാമൂഹ്യവ്യാപനം തടയാൻ വരുന്ന മൂന്നാഴ്ച പ്രധാനമാണെന്നും വിലയിരുത്തലുണ്ട്. കരുതൽ നടപടികളുടെ ഭാഗമായി സർക്കാർ നിരവധി ബോധവത്ക്കര പരിപാടികളാണ് ആസുത്രണം ചെയ്തിരിക്കുന്നത്. തുടർച്ചയായി ഇന്നലെയും കേരളത്തിൽ കോവിഡ് 19 രോഗബാധയില്ല എന്ന റിപ്പോർട്ട് വന്നതോടെ ഏറെ ആശ്വാസകരമാണ്. രോഗവ്യാപനം നിയന്ത്രണവിധേയമാണെങ്കിലും ഏതു സാഹചര്യവും നേരിടാനുള്ള അതീവജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജ എന്നിവർ വ്യക്തമാക്കിയിരുന്നു. കോവിഡ് സംസ്ഥാനത്ത്
ഭാവിയിലേക്കുള്ള തയ്യാറെടുപ്പ് ശക്തിപ്പെടുത്തും. അതിനായി എല്ലാ പ്രാഥമികാരോഗ്യകേന്ദ്രത്തിലും വൈകിട്ടുവരെ ഡോക്ടറുടെയും മറ്റും സേവനം ഉറപ്പാക്കും. തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തം കൂടുതൽ സജീവമാക്കുന്നതിന് ജനപ്രതിനിധികളുമായി സംസാരിക്കും. എല്ലാ ജില്ലയിലും കോവിഡ് കെയർ സെന്ററുകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹെൽത്ത് വളന്റിയർ സേവനം ഉറപ്പാക്കാൻ വിരമിച്ചവരുടെ പട്ടിക തയ്യാറാക്കും. വിദഗ്ധസമിതിയുടെ പട്ടിക തയ്യാറായതായും വ്യാഴാഴ്ച അന്തിമരൂപമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 25,603 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 25,366 പേർ വീടുകളിലും 237 പേർ ആശുപത്രിയിലും. ബുധനാഴ്ചയോടെ പുതുതായി 57 പേർ ആശുപത്രിയിലായി. 7861 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. 4622 പേർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കി. 2550 സാമ്പിൾ പരിശോധിച്ചു. സുപ്രീംകോടതിയും ഹൈക്കോടതിയും സംസ്ഥാനത്തെ സർക്കാരിന്റെ പ്രതിരോധപ്രവർത്തനങ്ങളെ പ്രകീർത്തിച്ചത് ആരോഗ്യ വകുപ്പിന് ഊർജം പകരും.
കുടുംബാരോഗ്യകേന്ദ്രങ്ങളിൽ മാത്രമാണ് വൈകിട്ടുവരെ ഡോക്ടർമാരുള്ളത്. കൂടുതൽ ഡോക്ടർമാരെയും നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെയും നിയോഗിച്ച് എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പ്രവർത്തിപ്പിക്കും. കോവിഡ് കെയർ സെന്ററുകൾക്കായി ഹോട്ടലുകൾ, ലോഡ്ജുകൾ എന്നിവ ഉപയോഗിക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കീഴിലുള്ള കെട്ടിടങ്ങളും ആവശ്യം വരുമ്പോൾ ഉപയോഗിക്കും. ചില സ്വകാര്യ ആശുപത്രികളിൽ ചെറിയ രോഗത്തിന് എത്തുന്നവരെപ്പോലും സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്നതായി വിവരമുണ്ട്. ഇത് ശരിയായ രീതിയല്ല. കോളേജ്, എസ്എസ്എൽസി പരീക്ഷകളുടെ മൂല്യനിർണയ ക്യാമ്പുകളിൽ ആവശ്യമായ സുരക്ഷാക്രമീകരണം ഏർപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കി
അതേസമയം, കണ്ണൂർ ജില്ലയിൽ കോവിഡ് 19 ബാധ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 36 ആണ്. 7പേർ കണ്ണൂർ ജില്ലാ ആശുപത്രിയിലും 26 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും മൂന്നു പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണുള്ളത്. 11എണ്ണത്തിന്റെ സാമ്പിൾ ഫലം ലഭിക്കാനുണ്ട്. കോട്ടയത്ത് ഇന്നലെ മാത്രമായി 122 പേരെ ഹോം കോറന്റൈനിലേക്ക് മാറ്റി. നിലവിൽ 10 പേരാണ് ആശുപത്രികളിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ സമ്പർക്ക സാധ്യത പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല.
പാലക്കാട് ജില്ലയിൽ 204പേർ നിരീക്ഷണത്തിൽ കഴിയുന്നു. 182 പേർ വീടുകളിലും, 22പേർ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളതെന്ന് റിപ്പോർട്ട്. വയനാട്ടിൽ 71 പേരെകൂടി വീടുകളിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 4 പേർക്ക് രോഗം സ്ഥിരീകരിച്ച തിരുവനന്തപുരത്ത് 192പേരെ പുതുതായി നിരീക്ഷണത്തിലാക്കിയ 218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സംസ്ഥാത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സർക്കാർ അതിഥി മന്ദിരങ്ങളിലെ താമസ സൗകര്യം ഗവർണർ, മന്ത്രിമാർ, എംഎൽഎമാർ, എംപി.മാർ, സംസ്ഥാന സർക്കാരിന്റെ അതിഥികൾ, ഔദ്യോഗികാവശ്യത്തിന് വരുന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തി.
കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ അതിഥി മന്ദിരങ്ങളിൽ പൊതുജനങ്ങൾക്കുള്ള റൂം റിസർവേഷനിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസം 20 തീയതി തിരുവനന്തപുരത്ത് വച്ചു നടത്താനിരുന്ന ദക്ഷിണേന്ത്യൻ ക്രൈം ബ്രാഞ്ച് മേധാവിമാരുടെയും മറ്റു കുറ്റാന്വേഷണ ഏജൻസികളുടെ മേധാവിമാരുടെയും യോഗവും മാറ്റിവെച്ചതായി സൂചനയുണ്ട്. കൂടാതെ, കോവിഡ് 19 രോഗപരിശോധനയ്ക്ക് മൂന്ന് സ്ഥാപനങ്ങൾക്ക് കൂടി അനുമതി നൽകിയിരുന്നു. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി എന്നീ സ്ഥപനങ്ങൾക്കാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ആലപ്പുഴയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഫീൽഡ് യൂണിറ്റ് ലാബിനു പുറമേ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിലും കോവിഡ് പരിശോധന നടത്താൻ അനുമതിയുണ്ട്.
മൂന്ന് ലാബുകൾക്ക് കൂടി അനുമതി ലഭിച്ചതോടെ സംസ്ഥാനത്ത് തന്നെ ദിവസവും രണ്ട് ഷിഫ്റ്റുകളിലായി ഏകദേശം 500 സാമ്പിളുകൾ പരിശോധിക്കാനുള്ള സംവിധാനമാകും. പുതിയ സ്ഥാപനങ്ങൾ കൂടിയാകുന്നതോടെ, രാജ്യത്തെ അംഗീകൃത പരിശോധന ലാബുകളുടെ എണ്ണം 66ആകുമെന്നതിൽ വലിയ നേട്ടമാണ്. എന്നാല, കൊവിഡ് 19 എന്ന മഹാമാരിയിൽ കേരളത്തിലെ സാമ്പത്തികരംഗത്ത് വൻ ഇടിവാണ് സൃഷ്ടിച്ചിരിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് നിയന്ത്രണം. ഓഫീസുകളിൽ അടിയന്തരമല്ലാത്ത യോഗങ്ങളും യാത്രകളും ഒഴിവാക്കാനും ഇ ഫയലുകൾ ഉപയോഗിക്കാനും സർക്കാർ നിർദ്ദേശം നൽകി. സന്ദർശകർക്കും നിയന്ത്രണമുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പൊതുഭരണ വകുപ്പ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. അത്യാവശ്യക്കാരൊഴികെ സന്ദർശകരെ ഓഫീസിലേക്ക് കടത്തിവിടരുതെന്നാണ് പ്രധാന നിർദ്ദേശം. ജീവനക്കാരെയും സന്ദർശകരെയും കഴിവതും തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിക്കണം. അടിയന്തരമല്ലാത്ത യോഗങ്ങളും അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകളും ഒഴിവാക്കണം. യോഗങ്ങൾ കഴിവതും വീഡിയോ കോൺഫറൻസ് വഴി ആക്കുക എന്നീ നിർദേശങ്ങളും ഉത്തരവിലുണ്ട്.
എന്നാൽ, രാജ്യത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മഹാരാഷ്ട്രയിൽ മാത്രം 45 പേർക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ എല്ലാ പരീക്ഷകളും മാർച്ച് 31 വരെ മാറ്റിവെയ്ക്കാൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിർദ്ദേശം നൽകി. കൊവിഡ് 19 ബാധിച്ച് ഇന്ത്യയിൽ ഇതുവരെ മരിച്ചത് മൂന്ന് പേരാണ്. കേരളത്തിൽ 27 പേരാണ് ഇതുവരെയുള്ള കണക്കുകൾ അനുസരിച്ച് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ആഗോളതലത്തിൽ കോവിഡ്-19 വ്യാപിക്കുമ്പോൾ രണ്ടുലക്ഷം കവിഞ്ഞതിന് പിന്നാലെ മരണം എട്ടായിരം കടന്നിരിക്കുകയാണ്. 169 രാജ്യങ്ങളിലാണ് രോഗം ഭീതി പടർത്തുന്നത്. 3,384 പേർക്കാണ് ഏഷ്യയിൽ ജീവൻ നഷ്ടമായതെങ്കിൽ ബുധനാഴ്ച വൈകീട്ട് നാലരവരെ യൂറോപ്പിലെ മരണം 3,421 ആയി.
അതീവ ജാഗ്രത മുന്നറിയിപ്പ്
കോവിഡ് രോഗത്തിന്റെ സമൂഹ വ്യാപനം തടയാൻ നിരീക്ഷണത്തിൽ കഴിയുന്നവർ അടുത്ത രണ്ടാഴ്ച അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും. ഇനി വിദേശത്തു നിന്നെത്തുന്നവരെ പ്രത്യേക കേന്ദ്രങ്ങളിൽ നിരീക്ഷിക്കും. വിദേശികൾ രോഗമില്ലെന്ന് ഉറപ്പാക്കി രാജ്യം വിടണമെന്ന കേന്ദ്രനിർദേശത്തെത്തുടർന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. അവധിയിലുള്ള ഡോക്ടർമാർ തിരിച്ചെത്തണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ യാത്രാവഴികൾ തയാറാക്കിയതിൽ ശ്രീചിത്ര ആശുപത്രിയുടെ പേരുൾപ്പടെ മറച്ചുവച്ചു.
വിമാനത്താവളങ്ങളിൽ ശരീരതാപനില മാത്രമാണ് പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരും പുതിയതായി നിരീക്ഷണത്തിൽവരുന്നവരും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റേയും ജില്ലാ ഭരണകൂടങ്ങളുടേയും മുന്നറിയിപ്പ്. പത്തനംതിട്ടയിൽ കോവിഡ് ബാധിതരെ പരിചരിച്ച വനിതാ ഡോക്ടർക്ക് രോഗ ലക്ഷണങ്ങൾ കണ്ടെത്തി. സാംപിളുകൾ പരിശോധനയ്ക്ക് അയച്ചരിക്കുകയാണ്. കേന്ദ്രസർക്കാർ നിർദേശമനുസരിച്ച് വിദേശത്തു നിന്നെത്തുവരെ വിമാനത്താവളങ്ങളിൽ നിന്ന് നേരിട്ട് നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് മാററാനുള്ള നടപടികൾക്ക് തുടക്കാമായി. ഇന്നും നാളെയുമായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന 1200 പേരെ ജില്ലയിലെ കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. ഇതിനായി 50 ബസുകൾ എത്തിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നല്കിയിട്ടുണ്ട്.
വിദേശ പൗരന്മാർ ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങൾ പാലിച്ച് എത്രയും വേഗം സ്വദേശത്തേയ്ക്ക് മടങ്ങണമെന്ന് സംസ്ഥാനം ഉത്തരവിറക്കി. 5000 വിദേശ വിനോദ സഞ്ചാരികളാണ് സംസ്ഥാനത്തുള്ളത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ യാത്രാവഴി തയാറാക്കുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഡോക്ടർ ഭക്ഷണം കഴിച്ച ഹോട്ടലുകളുടെ പേരുകൾ മാത്രമാണ് ചാർട്ടിലുള്ളത്. ശ്രീചിത്രാ അധികൃതർ വിവരങ്ങൾ ലഭ്യമാക്കിയിട്ടില്ലെന്നാണ് സൂചന. ഒരാൾ നിർദേശങ്ങൾ ലംഘിക്കുമ്പോൾ ബന്ധപ്പെട്ട നൂറു കണക്കനിന് പേരെ നിരീക്ഷണത്തിലാക്കേണ്ട ഭാരിച്ച ജോലിയാണ് കോവിഡ് പ്രതിരോധ നടപടികൾക്കിടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടങ്ങളും അഭിമുഖീകരിക്കുന്നത്. നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സമൂഹത്തിന്റെ സഹായം തേടുകയാണ് നിർണായക ഘട്ടത്തിൽ സർക്കാർ ശ്രമിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്