ജയിക്കണമെങ്കിൽ സുരേഷ് കുറുപ്പും രാജു എബ്രഹാമും വേണം; ആറ്റിങ്ങലിൽ സത്യനെ മാറ്റുന്നത് ആലോചിക്കാനേ വയ്യ; എന്നിട്ടും മന്ത്രിയാക്കില്ലെന്നത് പോട്ടെ സംസ്ഥാന കമ്മറ്റിയിൽ പോലും മൂവർക്കും ഇടമില്ല; ഇന്നലെ കയറി വന്ന സീമ വരെ എത്തിയിട്ടും ജനകീയ നേതാക്കളോട് എന്തേ സിപിഎമ്മിന് ഇത്ര വിരോധം ? സിപിഎമ്മിൽ പിടിമുറുക്കിയ കണ്ണൂർ ലോബിക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പാർട്ടി പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: സിപിഎമ്മിന് ജനകീയ മുഖങ്ങളോട് എന്തിത്ര വിരോധം? കെ ആർ ഗൗരിയമ്മയേയും എംവി രാഘവനേയും വി എസ് അച്യുതാനന്ദനേയും വരെ ഒതുക്കിയും ഇപ്പോൾ തോമസ് ഐസക്കിനെ മൂലയ്ക്കിരുത്താൻ ശ്രമിക്കുന്നതും ജനകീയ മുഖം കൊണ്ട് മാത്രമാണ് എന്നത് എല്ലാവർക്കും അറിയാവുന്ന രഹസ്യമാണ്. കണ്ണൂർ ലോബിയുടെ കേഡർ സ്വഭാവത്തിൽ പെടാത്ത ജനകീയ നേതാക്കളോട് ഏക്കാലത്തും കാണുന്ന അനീതിക്ക് ഏറ്റവും ഒടുവിൽ ഇരയാക്കുന്നതു കോട്ടയത്ത് നിന്നുള്ള സുരേഷ് കുറുപ്പും പത്തനംതിട്ടയിൽ നിന്നുള്ള രാജു എബ്രഹാമും ആറ്റിങ്ങലുകാരുടെ സ്വന്തം ബി സത്യനുമാണ്. ജനീയതയും കാര്യക്ഷമതയും മൂലം മൂവരും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെട്ടുവെങ്കിലും അവസാന നിമിഷം ഒഴിവാക്കിയതിന്റെ പിന്നാലെ പാർട്ടി സംസ്ഥാന കമ്മറ്റിയിലും പരിഗണിക്കാത്തതാണ് ഇപ്പോൾ ചർച്ചയാകുന്നത്.
കോട്ടയത്ത് ജനകീയ മുഖമാണ് സുരേഷ് കുറുപ്പ്. പാർലമെന്റിലും നിയമസഭയിലും ചുറുചുറക്കോടെ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചു നിന്ന് പ്രവർത്തിക്കുന്ന നേതാവ്. പത്തനംതിട്ടയിലും രാജു എബ്രഹാം ഇത്തരത്തിലെ നേതാവാണ്. റാന്നിയിൽ സിപിഎം കോട്ട കാക്കാൻ രാജു എബ്രഹാം തന്നെ വേണം. തിരുവനന്തപുരത്തെ ആറ്റിങ്ങൽ എംഎൽഎയായ ബി സത്യനും ഇത്തരത്തിലെ നേതാവാണ്. ഇവർക്കൊന്നും സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിൽ സ്ഥാനമില്ല. കോളേജ് അദ്ധ്യാപിക പദവി രാജിവച്ച് രാഷ്ട്രീയത്തിലെത്തിയ ടിഎൻ സീമ സിപിഎം സംസ്ഥാന സമിതിയിൽ എത്തിയിട്ട് നാളുകൾ ഏറെയായി. രാജ്യസഭാ അംഗവുമായി. വട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനമാണ് കിട്ടിയത്. അഞ്ച് കൊല്ലം സിപിഎം സ്ഥാനാർത്ഥി ജയിച്ച പാരമ്പര്യമുള്ള തിരുവനന്തപുരം നോർത്തിന്റെ പുതിയ രൂപമാണ് വട്ടിയൂർക്കാവ്. ഇത്തരത്തിലെ നേതാക്കൾ പോലും ജനകീയതയുടെ പിൻബലമില്ലാതെ സിപിഎമ്മിൽ പ്രധാനികളാകുന്നു. പക്ഷേ സുരേഷ് കുറുപ്പും സത്യനും രാജു എബ്രഹാമും ഔട്ടും.
പാർട്ടി നയരേഖകൾ ഗുഗിളിൽ നോക്കിയിട്ട് കാര്യമില്ലെന്നും അത് വായിച്ചു പഠിക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിമർശിച്ചത് തൃശൂരിലാണ്. ഷംസീറിനേയും റിയാസിനേയും ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നിട്ടും ഇരുവരും സിപിഎം സംസ്ഥാന സമിതിയിൽ എത്തി. അപ്പോഴും ജനകീയ നേതാക്കളെ സിപിഎം തഴഞ്ഞു. സിപിഎമ്മിൽ കണ്ണൂർ ലോബി പിടിമുറുക്കുന്ന പ്രശ്നങ്ങളാണ് ഇതിന് കാരണം. തിരുവനന്തപുരത്തുകാരൻ പിരപ്പിൻകോട് മുരളിയെ സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കി. ഈ ഒഴിവിലേക്ക് പോലും തിരുവനന്തപുരത്തുകാരനായ സത്യനെ പരിഗണിച്ചില്ല. ഇതും അണികളിൽ പ്രതിഷേധം ശക്തമാക്കുന്നുണ്ട്. ജനകീയത കൈവിട്ട് മുന്നോട്ട് പോകുന്നതാണ് സിപിഎം നേരിടുന്ന വലിയ പ്രതിസന്ധി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മുന്നോട്ട് വയ്ക്കാൻ ശക്തമായ മുഖം ഇല്ലാത്തതിന് കാരണവും ഈ നയമാണെന്ന് അണികൾ പറയുന്നു. ഷംസീറിനേയും റിയാസിനേയും പരിഗണിക്കുന്നവർ എന്തുകൊണ്ട് സുരേഷ് കുറുപ്പിനും രാജു എബ്രഹാമിനേയും തള്ളുന്നുവെന്നത് ആർക്കും ഉത്തരം കിട്ടാത്ത ചോദ്യമാകുന്നു.
സിപിഎമ്മിലെ വിഭാഗീയത പൂർണ്ണമായും തീർന്നുവെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. എന്നാൽ സംസ്ഥാന സമിതിയിൽ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ അടിച്ചൊതുക്കുന്നു. എന്തിനാണ് സികെ സദാശിവനെ സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയെന്നതിന് മറുപടികളില്ല. വി എസ് അച്യുതാനന്ദന്റെ വിശ്വസ്തനായിരുന്നു സികെ. തിരുവനന്തപുരത്തുകാരൻ പിരപ്പിൻകോട് മുരളിയെ പ്രായത്തിന്റെ പേരിൽ ഒഴിവാക്കിയപ്പോൾ കോലിയക്കാട് കൃഷ്ണൻനായർ എന്ന മുതിർന്ന സഖാവിന് സംസ്ഥാന കമ്മറ്റിയിലും നിയമസഭയിൽ എംഎൽഎയായും തുടരാം. ഇത് എതിർ ശബ്ദങ്ങളെ അടിച്ചൊതുക്കുകയാണ്. ഇതിന് ശേഷം പാർട്ടിയിൽ വിഭാഗീയതയില്ലെന്ന് പറയുകയും ചെയ്യുന്നു. കണ്ണൂർ ലോബിയെ ഭയന്ന് മിണ്ടാതിരിക്കുന്നവർ മാത്രമാണ് ഇന്ന് സംസ്ഥാന സമിതിയിൽ ഉള്ളതെന്നും പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു. സുരേഷ് കുറുപ്പിനേയും രാജു എബ്രഹാമിനേയും അയിഷാ പോറ്റിയേയും എസ് ശർമ്മയയേയും പോലുള്ള മിടുക്കരെ മന്ത്രിയാക്കാതെ ഒഴിവാക്കിയ രീതി ഇപ്പോഴും സിപിഎമ്മിൽ ഉണ്ടെന്ന് തന്നെയാണ് സിപിഎം സംസ്ഥാന സമ്മേളനവും തെളിയിക്കുന്നത്.
മറ്റാരെ പരീക്ഷിച്ചാലും വിജയിക്കാത്ത റാന്നിയിൽ രാജു എബ്രഹാം അഞ്ചുവട്ടം ജയിച്ചിട്ടും മന്ത്രിയാക്കാത്തത് അണികളെ പോലും ഞെട്ടിച്ചിരുന്നു. യുഡിഎഫ് കോട്ടയായ കോട്ടയത്തെ ഏറ്റുമാനൂരിൽ തുടർച്ചയായി ജയിക്കുന്ന സുരേഷ് കുറുപ്പിനെ ഒഴിവാക്കിയതിലും അസ്വസ്ഥതയുണ്ട്. ആറ്റിങ്ങലിൽ ന്നും റിക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച സത്യനെ മന്ത്രിയാക്കാത്തതും പ്രതിഷേധത്തിന് ഇടനൽകി. ഇതിന് പിന്നാലെയാണ് സംസ്ഥാന കമ്മറ്റിയിലും ഇവരെ ഒഴിവാക്കുന്നത്. സത്യനേയും സുരേഷ് കുറുപ്പിനേയും സ്പീക്കർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കരുതിയവരുമുണ്ട്. മന്ത്രിസഭയിൽ പ്രാദേശിക സന്തുലനാവസ്ഥ പാലിക്കേണ്ടി വരുന്നതിനാലാണ് ഈ പേരുകാർ ഒഴിവാകുന്നതെന്ന ന്യായമാണ് പാർട്ടി പറയുന്നത്. എന്നാൽ കണ്ണൂരിൽ നിന്ന് മൂന്ന് പേർക്ക് മന്ത്രിയാകും. മറ്റ് ജില്ലകളിലെ മികച്ച നേതാക്കളെ അവഗണിക്കുകയും ചെയ്യുന്നു. ഇത് തന്നെയാണ് സംസ്ഥാന സമിതി തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചത്.
പത്തനംതിട്ടയിലെ റാന്നി മണ്ഡലത്തിൽ എൽ ഡി എഫ് സ്ഥാനാർത്ഥി രാജു എബ്രഹാം 14596 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 58749 വോട്ടുകളാണ് ഇദ്ദേഹത്തിനു ലഭിച്ചത്. ശക്തമായ മത്സരമായിരുന്നു റാന്നി മണഡലത്തിൽ. യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി സെക്രട്ടറിയുമായ മറിയാമ്മ ചെറിയാനു 44153 വോട്ടുകൾലഭിച്ചു.ബിഡിജെഎസ് സ്ഥാനാർത്ഥി കെ പത്മകുമാർ 25201 വോട്ടുകൾ നേടി. എസ്.എൻ.ഡിപി യോഗം പത്തനം തിട്ട യൂണിയൻ പ്രസിഡന്റാണ് കെ പത്മകുമാർ. പരമ്പരാഗതമായി കോൺഗ്രസ് കോട്ടയാണ് റാന്നി. ഇവിടെയാണ് അഞ്ചുതവണയായി രാജു എബ്രഹാം ജയിച്ചു കയറുന്നത്. ഇത്തവണയെങ്കിലും പത്തനംതിട്ടയുടെ പ്രതിനിധിയായി മന്ത്രിയാകുമെന്ന് കരുതി. എന്നാൽ മാത്യു ടി തോമസ് പത്തനംതിട്ടയിൽ നിന്ന് മന്ത്രിയാകുന്നതിനാൽ രാജു എബ്രഹാം വേണ്ടെന്നാിരുന്നു സിപിഎം തീരുമാനം. ജനകീയനായ ഈ മുഖത്തെ എന്തിന് സിപിഎം സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയെന്നതും ദുരൂഹമായി തുടരും. അടുത്ത സമ്മേളനത്തിലും ആരും രാജുവിനെ പരിഗണിക്കില്ല.
സിപിഎമ്മിൽ രണ്ട് തവണയിലധികം മത്സരിച്ച് ജയിച്ച എംഎൽഎമാർക്ക് വീണ്ടും സീറ്റ് നൽകുക പതിവില്ലാത്തതാണ്. എന്നാൽ റാന്നിയിലെ സാഹചര്യത്തിൽ രാജു എബ്രഹാം മാത്രമേ ജയിക്കൂവെന്ന് സിപിഎമ്മിന് അറിയാം. മികച്ച ഇടപെടലുകളിലൂടെ റാന്നിയിലും പത്തനംതിട്ടയിലും നിറഞ്ഞു നിൽക്കുന്ന രാജു എബ്രഹാമിന് മാറ്റിയാൽ തോൽവി ഉറപ്പായിരുന്നു. സിപിഎം ജില്ലാ സമ്മേളനത്തിലും സെക്രട്ടറിയായി രാജു എബ്രഹാം കടന്നുവരുമെന്ന് കരുതിയവരുണ്ട്. എന്നാൽ അതും സംഭവിച്ചില്ല. അഞ്ച് തവണ എംഎൽഎയായ ഈ ജനപ്രതിനിധിയെ പാർട്ടി സംസ്ഥാന കമ്മറ്റി അംഗം പോലും ആക്കാൻ സിപിഎം തയ്യാറായില്ലെന്നതും അൽഭുതമാണ്. ജനകീയരായ നേതാക്കൾ പത്തനംതിട്ട സിപിഎമ്മിൽ കുറവാണ്. എന്നിട്ടും രാജുവിനെ ആർക്കും വേണ്ട.
ഏറ്റുമാനൂർ എന്നത് കോട്ടയം ജില്ലയിലെ യുഡിഎഫ് കോട്ടയാണ്. നായർ സമവാക്യത്തെ അനുകൂലമാക്കി കഴിഞ്ഞ തവണ തോമസ് ചാഴിക്കാടനെ അട്ടിമറിച്ചാണ് ഏറ്റുമാനൂർ ഇടതുപക്ഷത്തേക്ക് സുരേഷ് കുറുപ്പ് എത്തിച്ചത്. ഇത്തവണയും വമ്പൻ വിജയം ആവർത്തിച്ചു. കോട്ടയം ലോക്സഭയിൽ സുരേഷ് കുറപ്പ് നേടിയ വിജയങ്ങളും കോൺഗ്രസിനെ പോലും ഞെട്ടിച്ചിരുന്നു. അത്തരമൊരു ജനകീയ മുഖത്തെ സിപിഎം മന്ത്രിസ്ഥാന പട്ടികയിൽ നിന്നും മാറ്റി നിർത്തുന്നു. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയപ്പോൾ സുരേഷ് കുറുപ്പിനെ മത്സരിപ്പിക്കാൻ പോലും സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യമില്ലായിരുന്നു. ജില്ലാ കമ്മറ്റിയുടെ ശക്തമായ ഇടപെടൽ കാരണമെന്നാണ് സ്ഥാനാർത്ഥിയായത്. ബിഡിജെഎസ് ഉയർത്തിയ വെല്ലുവിളി പോലും അതിജീവിച്ചാണ് സുരേഷ് കുറുപ്പ് വമ്പൻ വിജയം നേടിയത്.
കണ്ണൂരിന് സമാനമായ പാർട്ടി കോട്ടകളൊന്നും തിരുവനന്തപുരത്തില്ല. എന്നിട്ടും ആറ്റിങ്ങലിൽ സത്യന് 40383 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്നു. സംവരണ മണ്ഡലത്തെ എല്ലാ അർത്ഥത്തിലും സ്വന്തമാക്കിയ നേതാവാണ് സത്യൻ. എസ്എഫ്ഐയിലെ സജീവ പ്രവർത്തനത്തിനിടെ തന്നെ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ അധ്യക്ഷനായ യുവ നേതാവാണ് സത്യൻ. ആറ്റിങ്ങലിൽ കഴിഞ്ഞ തവണയാണ് മത്സരത്തിനെത്തിയത്. വമ്പൻ ഭൂരിപക്ഷം സത്യന് മന്ത്രിസ്ഥാനം നൽകുമെന്നും കരുതി. എന്നാൽ മുതിർന്ന നേതാവെന്ന പരിഗണനയിൽ കടകംപള്ളി സുരേന്ദ്രൻ മന്ത്രിയാവുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്