പ്രളയ ദുരിതാശ്വസം എല്ലാവർക്കും നൽകി എന്നത് സർക്കാരിന്റെ വെറും വീമ്പു പറച്ചിൽ മാത്രം; എറണാകുളം ജില്ലയിൽ ഇനിയും സഹായം ലഭിക്കാതെ കളക്റ്റ്രേറ്റിൽ കാത്തുനിൽക്കുന്നത് നൂറുകണക്കിന് ആളുകൾ; നിയമസഭയിൽ ഉന്നയിച്ചിട്ടുപോലും പരിഹാരമില്ലെന്ന് വി ഡി സതീശൻ എംഎൽഎ; കളക്ടറെ കണ്ട് പരാതി പറയാൻ പോലും അവസരം ലഭിക്കാതെ പ്രളയബാധിതർ
ആർ പീയൂഷ്
കൊച്ചി: പ്രളയ ദുരിതാശ്വാസം എല്ലാവർക്കും നൽകി എന്ന് വീമ്പു പറയുന്ന സർക്കാർ എറണാകുളം ജില്ലയിലേക്ക് ഒന്ന് എത്തി നോക്കണം. ഇവിടെ മുപ്പതിനായിരത്തിലധികം പേർക്കാണ് ഇനിയും സഹായം ലഭിക്കാനുള്ളത്. ഇത് സംബന്ധിച്ച് നിരവധി പേരാണ് പരാതിയുമായി മാസങ്ങളോളമായി ജില്ലാ കളക്ടർ ഓഫീസിൽ കയറി ഇറങ്ങുന്നത്. പ്രളയം ഏറ്റവുമധികം നാശം വിതച്ച വടക്കൻ പറവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ളവരാണ് പരാതികൾ അറിയിക്കാനായി കളക്ടറേറ്റിൽ കാത്തു നിൽക്കുന്നത്. പ്രായമായവരും രോഗികളും സ്ത്രീകളുമടക്കം നിരവധി പേർ ഭക്ഷണം പോലും കഴിക്കാതെ കളക്ടറേറ്റിൽ കാത്തു നിൽക്കുന്ന അവസ്ഥയാണ്. പ്രളയം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും തങ്ങൾക്ക് ലഭിക്കാനുള്ള നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ലെന്നാണ് ഇവരുടെ പരാതി. സർക്കാർ അടിയന്തര സഹായമായി നൽകിയ പതിനായിരം രൂപ മാത്രം ലഭിച്ചവരാണ് മിക്കവരും. അപേക്ഷയിൽ തെറ്റുകൾ കടന്നു കൂടിയത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലമാണ് പലരും ഏറെ നേരം കാത്തു നിൽക്കുന്നത്. ദിവസവും പരാതി പരിഹാര സെല്ലിൽ നിന്ന് ടോക്കൺ നൽകുന്നത് 120 പേർക്കാണെങ്കിലും ടോക്കൺ ലഭിക്കാത്തവരും പരാതി പറയാനായി കാത്തു നിൽക്കാറുണ്ട്.
വീടിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാത്തതിനാൽ പലരും ബന്ധു വീടുകളിലാണ് ഇപ്പോഴും തങ്ങുന്നത്. ഉപജീവന മാർഗ്ഗമായ കൃഷിയും നാൽക്കാലി വളർത്തലുമെല്ലാം നശിച്ചു പോയവർ വേറെയും. പ്രളയത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചതിനാൽ വീട്ടിനുള്ളിൽ കിടന്നുറങ്ങാൻ പോലും പേടിയാണ് പലർക്കും. ഇപ്പോൾ പലരുടെയും മക്കളുടെ വിവാഹവും മറ്റ് ആവശ്യങ്ങളും വരുമ്പോൾ എന്ത് ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണിവർ. പലതവണ കളക്ടറെ കാണാനെത്തിയെങ്കിലും കാണാൻ കഴിയില്ല എന്നാണ് അധികാരികൾ പറയുന്നത്. പ്രളയത്തിന്റെ പരാതിയാണെങ്കിൽ പരാതി പരിഹാര സെല്ലിൽ കൊടുത്താൽ മതി എന്നാണ് നിർദ്ദേശം. ജില്ലാ ഭരണാധികാരിയെ കണ്ട് തങ്ങളുടെ സങ്കടം പറയാൻ പോലും കഴിയാത്തതിന്റെ വേദനയിലാണ് ഇവർ. ഇന്നാണ് പ്രളയ ദുരിതാശ്വാസ തുക എത്തുമെന്ന് അറിയിച്ച അവസാന തീയതി. എന്നാൽ ഇന്നും അക്കൗണ്ടുകളിൽ പണം എത്തിയില്ല. ഇതിനെ തുടർന്നാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ കൂട്ടമായി കളക്റ്റ്രേറ്റിലെത്തിയത്. എന്നാൽ ഇന്നും കളക്ടറെ കാണാൻ കഴിയില്ല എന്ന സ്ഥിരം പല്ലവി തന്നെയാണ് അധികാരികൾ പറയുന്നത്.
അതേസമയം, ഈ വിഷയം നിയമസഭയിലടക്കം താൻ പലതവണ ഉന്നയിച്ചെന്നും എന്നാൽ പ്രശ്നത്തിന് പരിഹാരമായില്ലെന്നും വി ഡി സതീശൻ എം എൽ എ ആരോപിച്ചു. സർക്കാരിനു പണമില്ലാത്തതല്ലെന്നും നടത്തിപ്പിലുണ്ടായ വീഴ്ചയാണ് നഷ്ടപരിഹാരം വൈകാൻ കാരണമെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. അനുവദിച്ച നിസ്സാര തുക പോലും ജനങ്ങളുടെ അക്കൗണ്ടിൽ എത്തിയിട്ടില്ല. സർക്കാർ ഈ വിഷയത്തിന് പ്രാധാന്യം നൽകുന്നില്ല. ജനങ്ങൾ ഓഫീസുകൾ കയറിയിറങ്ങി മടുത്തെന്നും പലരും താമസിക്കുന്നത് ബന്ധുക്കളുടെ വീടുകളിലാണെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രളയ ദുരിതാശ്വാസത്തിനായി സർക്കാർ ശതകോടികൾ പിരിച്ചിട്ടും എറണാകുളം ജില്ലയിൽ മാത്രം ഇനി സഹായം ലഭിക്കാനുള്ളത് 27,000 പേർക്ക്. ദുരിതാശ്വാസ ഫണ്ട് തീർന്നെന്നാണ് പരാതിയുമായി എത്തിയ പ്രളയ ബാധിതർക്ക് കളക്ടർ നൽകുന്ന മറുപടി. ഒരാഴ്ചക്കകം പണം അക്കൗണ്ടുകളിലേക്ക് എത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എറണാകുളം ജില്ലയിൽ വീടുകൾക്ക് നഷ്ടം സംഭവിച്ച 27000 പ്രളയബാധിതർക്കാണ് ഇനി ധനസഹായം ലഭിക്കാനുള്ളത്. കളക്റ്റ്രേറ്റിലെ പ്രശ്ന പരിഹാര സെല്ലിന് മുന്നിൽ ദിവസങ്ങളായി ഇത്തരത്തിൽ പരാതിക്കാരുടെ നീണ്ട നിരയാണ്.
ഭാഗീകമായി വീട് നഷ്ടപ്പെട്ടവരാണ് തുക ലഭിക്കാനുള്ളവരിൽ അധികവും. എന്നാൽ പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് പോലും പണം ലഭിച്ചിട്ടില്ലെന്ന് ചിലർ പറയുന്നു. കാലവർഷം എത്തും മുൻപ് അറ്റകുറ്റ പണിക്കുള്ള സഹായം നൽകണമെന്നാണ് ഇവരുടെ ആവശ്യം. അതേ സമയം ജില്ലയിൽ അനുവദിച്ച ദുരിതാശ്വാസ ഫണ്ട് തീർന്നതിനാലാണ് ധനസഹായം വൈകുന്നത് എന്ന് കളക്ടർ പ്രതികരിച്ചു. 163 കോടി രൂപ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇത് ലഭിച്ചാലുടൻ അക്കൗണ്ടിലേക്ക് പണം എത്തുമെന്നും പരാതിക്കാരെ നേരിൽ കണ്ട് കളക്ടർ അറിയിച്ചു. എന്നാൽ, പുതിയ പരാതികളൊന്നും ഇനി സ്വീകരിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി. ഒരാഴ്ചക്കകം ഈ തുക ലഭിക്കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ പ്രതീക്ഷ. ഇതിനോടകം 70000 കുടുംബങ്ങൾക്ക് ജില്ലയിൽ സഹായധനം ലഭ്യമായിട്ടുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍