മുസ്ലിം സംഘടനകളുടെ കൂട്ടായ സമ്മർദതന്ത്രം ഫലം കണ്ടു; സ്കൂൾ സമയമാറ്റം സർക്കാർ ഒഴിവാക്കി; മദ്രസാ വിദ്യാഭ്യാസം തകരുമെന്ന തൊടു ന്യായത്തിനുമുന്നിൽ വഴിമാറിയത് കേരളീയ പൊതുസമൂഹം ആഗ്രഹിച്ചിരുന്ന പരിഷ്ക്കരണം
കെ വി നിരഞ്ജൻ
കോഴിക്കോട്:സംഘടിതമായ മതശക്തിതന്നെയാണ് നമ്മുടെ രാഷ്ട്രീയക്കാരെപോലും നിയന്ത്രിക്കുന്നതെന്നതിന് ഇതാ ഒരു തെളിവുകൂടി. സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തി സമയം രാവിലെ പത്തുമണിയെന്നത് ഒമ്പതരക്ക് ആക്കാനുള്ള സർക്കാറിന്റെ നീക്കം, മദ്രസാ വിദ്യാഭ്യാസത്തെ ബാധിക്കുമെന്ന് പറഞ്ഞ് മുസ്ലിം സമുദായ സംഘടനകളുടെ കൂട്ടമായ പ്രതിഷേധത്തിനുമുന്നിൽ ഇല്ലാതായി.ഇന്നലെ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളുടെ യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് സ്കൂൾ സമയമാറ്റം ഒഴിവാക്കിയതായി വ്യക്തമായി അറിയിച്ചു.
പക്ഷേ കേരളീയ പൊതുസമൂഹം പൊതുവെ സ്വാഗതം ചെയ്ത പുരോഗമനപരമായ ഒരു തീരുമാനമാണ് മുസ്ലിം സംഘടനകളുടെ തൊടുന്യായത്തിൽപെട്ട് ഇല്ലാതായത്.വിദ്യാഭ്യാസ വിചക്ഷണരും നിഷ്പക്ഷമതികളും സ്കൂൾ സമയം രാവിലെ അരമണിക്കൂർ നേരെത്തെയാക്കുന്നതിനെഅനുകൂലിച്ചിട്ടും, മുസ്ലീലീഗ് മുതൽ ജമാഅത്തെ ഇസ്ലാമിവരെയുള്ള വിവിധ ധ്രുവങ്ങളിൽനിൽക്കുന്ന സകല മുസ്ലിം സംഘടനകളും ഒന്നിച്ച് എതിർക്കയിരുന്നു. ഇതേതുടർന്നാണ് സമയമാറ്റം വേണ്ടെന്ന് വെച്ചത്.
സ്കൂളുകളും സർക്കാർ ഓഫീസുകളും ഒരേസമയത്ത് തുറക്കുന്നതിനാൽ, രാവിലെയുണ്ടാകുന്ന തിരക്ക് ഒരു പരിധിവരെ കുറക്കാമെന്നും കരുതി പൊതുസമൂഹത്തിൽനിന്നും ഈ നീക്കത്തിന് വലിയ പിന്തുണയുണ്ടായി. മാത്രമല്ല വൈകുന്നേരം മൂന്നരക്ക് ക്ളാസുകൾ അവസാനിക്കുന്നതിനാൽ എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികൾക്കും മറ്റും കുട്ടികൾക്ക് സമയം കിട്ടുകയും ചെയ്യും.ഇതെല്ലാം മുന്നിൽ കണ്ടുകൊണ്ടും, രാവിലെ അധ്യയനം തുടങ്ങുന്നതാണ് വിദ്യാർത്ഥികളുടെ പഠനത്തിന് ഗുണംചെയ്യുകയെന്നുള്ള വിദഗ്ധരുടെ അഭിപ്രായവും കണക്കിലെടുത്താണ് സർക്കാർ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരമൊരു മാറ്റത്തിന് നീക്കം നടത്തിയത്.
മാത്രമല്ല സ്കൂൾ അധ്യയന സമയം വെറും അരമണിക്കൂർമാത്രം നേരത്തെയാക്കുന്നത് എങ്ങനെയാണ് മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുന്നതെന്ന് കൃത്യമായി പറയാനും മുസ്ലിം സംഘടനകൾക്ക് കഴിയുന്നില്ല. ഇപ്പോൾ തന്നെ മുസ്ലിം സമുദായത്തിൽപെട്ട പല കുട്ടികളും അതിരാവിലെ മുതൽ ട്യൂഷന് പോവുന്നവരാണ്. മുസ്ലിം മാനേജ്മെന്റുകൾ നടത്തുന്ന സി.ബി.എസ്.ഇ സ്ക്കൂളുകൾ ഭൂരിഭാഗവും രാവിലെ എട്ടേകാലിന് പ്രവർത്തനം തുടങ്ങുന്നവയാണ്. അപ്പോഴൊന്നുമില്ലാത്ത മദ്രസാ വിദ്യാഭ്യാസം തടസ്സപ്പെടൽ, പൊതുവിദ്യാലയങ്ങളിലെ സമയക്രമം അൽപ്പം മാറ്റുമ്പോൾ എങ്ങനെയാണ് ഉണ്ടാവുന്നത് എന്ന ചോദ്യത്തിനും മുസ്ലിം സംഘടനകൾക്ക് കൃത്യമായ മറുപടിയില്ല.
മാത്രമല്ല രജീന്ദ്രസച്ചാർ കമ്മറ്റിയൊക്കെ, കേരളത്തിലെ മുസ്ലീങ്ങളുടെ മെച്ചപ്പെട്ട സാമൂഹിക-സാമ്പത്തിക അവസ്ഥക്ക് ഒരു പ്രധാനകാരണമായി എടുത്തുപറഞ്ഞിരുക്കുന്നത് പൊതുവിദ്യാഭ്യാസമാണ്.ഉത്തരേന്ത്യയിലെയും മറ്റും മുസ്ലീങ്ങളെപ്പോലെ മാതൃഭാഷ ഉറുദുവായിക്കരുതി വെറും മതപഠനത്തിൽ ഒതുങ്ങിക്കൂടാതെ, മലയാളത്തെ സ്വന്തം ഭാഷയാക്കി സ്വീകരിച്ചതാണ് കേരളത്തിലെ ഇസ്ലാംമത വിശ്വാസികളുടെ മെച്ചപ്പെട്ട അവസ്ഥക്ക് കാരണമെന്ന് സച്ചാർ കമ്മറ്റിപോലും അടിവരയിട്ട് പറയുന്നുണ്ട്.അങ്ങനെ നോക്കുമ്പോൾ പൊതുവദ്യാഭ്യാസത്തെ ശക്തിപ്പെടുത്തേണ്ടവർ തന്നെ അതിനെതിരായി തിരിയുന്നത് മറ്റെതേ അജണ്ട വച്ചാണെന്ന് സമൂഹ മാധ്യമങ്ങളിൽ നിശിതമായ വിമർശനം ഉയരുന്നുണ്ട്.
നിലവിലുള്ള രീതി പ്രകാരം എവിടെയും മദ്രസാ പഠനത്തിന് വിലക്കൊന്നുമില്ല. ഇനി അങ്ങനെയാണെങ്കിൽതന്നെ പൊതുവിദ്യഭ്യാസമാണോ മദ്രസാ വിദ്യാഭ്യാസമാണോ വലുത് എന്ന ചോദ്യത്തിനും അവർ മറുപടി പറയേണ്ടിവരും. പക്ഷേ പതിനഞ്ചുലക്ഷം വിദ്യാർത്ഥികളുടെ മദ്രസാ പഠനത്തിന് പ്രയാസമുണ്ടാക്കുന്ന തീരുമാനം ആയതിനാൽ സ്കൂൾ സമയമാറ്റത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നാണ് രണ്ടാഴമുമ്പ് കോഴിക്കോട്ട് ചേർന്ന മുസ്ലിം സംഘടനകളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടത്്. 2007ൽ സ്കൂൾ സമയമാറ്റ പ്രക്ഷോഭത്തെ തുടർന്നുള്ള അന്ന് സർക്കാർ മുസ്ലിം സംഘടനകൾക്ക് സ്കൂൾ സമയം മാറ്റില്ളെനന് രേഖാമൂലം ഉറപ്പുനൽകിയിരുന്നതായും യോഗം ചൂണ്ടിക്കാട്ടി.
കേരള ഹജ്ജ് കമ്മറ്റി ചെയർമാനും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി അധ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് സംസ്ഥാന ജനറർ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജമാഅത്തെ ഇസ്ലാമി,കെ.എൻ.എം, സമസ്ത തുടങ്ങിയ വിവിധ മുസ്ലിം സംഘടനകളുടെ നേതാക്കൾ പങ്കെടുത്തു. നേരത്തെ കോഴിക്കോട്ടുചേർന്ന മുസ്ലിംലീഗ് പ്രവർത്തക സമിതിയും സ്കൂൾ സമയമാറ്റത്തിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചിരുന്നു.
ഇതോടെ മതസംഘടനകളുടെ എതിർപ്പിൽ തട്ടി ഇടതുസർക്കാറിന്റെ വിദ്യഭ്യാസ പരിഷ്ക്കരണ ശ്രമങ്ങളിൽ പലതും പാഴാവുമെന്ന് ഉറപ്പായി.സ്കൂളുകളിലെ പ്രാർത്ഥനാ ഗീതം മതേതരമാക്കുകയെന്ന മികച്ച ആശയത്തിന് മന്ത്രി സി.രവീന്ദ്രനാഥ് തുടക്കമിട്ടിരുന്നു. പല രീതിയിലുള്ള ദേവീ ദേവന്മ്മാരുടെ സ്തുതിതൊട്ട് തിരുവിതാംകൂർ മഹാരാജാവിനെ സ്തുതിക്കുന്ന ഗാനങ്ങൾവരെ ഇപ്പോഴും കേരളത്തിലെ സ്കൂളുകളിൽ നിലനിൽക്കുന്നുണ്ട്.ഇതെല്ലാം ഒഴിവാക്കിക്കൊണ്ട് 'മനസ്സുനന്നാവട്ടെ, മതമേതെങ്കിലുമാവട്ടെ, മാനവഹൃത്തിൻ ചില്ലയിലെല്ലാം മാൺപുകൾ വിടരട്ടെ' എന്ന തീർത്തും മതേതരമായ ഗാനമാണ് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്കായി കണ്ടുവെച്ചിരിക്കുന്നത്.ഈ മാറ്റം ഹൈന്ദവ സംഘടനകളിൽനിന്ന് വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്ന് ഉറപ്പാണ്.
മതത്തെ ഈ രീതിയൽ പേടിക്കുന്ന ഒരു സർക്കാറിന് എങ്ങനെയാണ് ഇത്തരം പരിഷ്ക്കരണങ്ങൾകൊണ്ടുവരാൻ കഴിയുകയെന്നതാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലടക്കം ഉയർന്നുവരുന്ന ചോദ്യം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍