മേൽക്കൂരയും സുന്ദരമായ ശില്പഭംഗികളും കത്തിയമർന്നിട്ടും സ്ട്രക്ചറിനും ഗോപുരത്തിനും തകരാറൊന്നുമില്ല; അഗ്നി പടർന്നത് കണ്ടെത്താൻ വൈകിയത് ദുരന്തത്തിന്റെ വ്യാപ്തികൂട്ടി; ലോകമെമ്പാടും മെഴുകുതിരി പ്രദക്ഷിണം നടത്തി ആദരവ് കാട്ടി; നോത്രദാം കത്തീഡ്രൽ പുനരുജ്ജീവിപ്പിക്കാൻ പ്രതിജ്ഞയെടുത്ത് ഫ്രഞ്ച് സർക്കാർ; ദൈവകോപമെന്ന് ഐസിസ്
മറുനാടൻ ഡെസ്ക്
പാരിസ്: ലോകത്തെ ഏറ്റവും അമൂല്യമായ പെയിന്റിങ്ങുകളും ചരിത്ര രേഖകളും യേശുക്രിസ്തു ധരിച്ചുവെന്ന് കരുതുന്ന മുൾക്കിരീടമുൾപ്പെടെയുള്ള വസ്തുക്കളും സൂക്ഷിച്ചിരുന്ന നോത്രദാം പള്ളി കത്തിയമർന്നതിന്റെ നടുക്കത്തിലാണ് ലോകം. പന്ത്രണ്ടാം നൂറ്റാണ്ടിൽ ബിഷപ്പ് മൗറിസ് ഡി സുല്ലിയുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങുകയും പതിമ്മൂന്നാം നൂറ്റാണ്ടിൽ നിർമ്മാണം പൂർത്തിയാവുകയും ചെയ്ത നോത്രദാം കത്തീഡ്രൽ, ലോകാത്ഭുതങ്ങളെപ്പോലെ പരിഗണിച്ചിരുന്ന വാസ്തുവിദ്യാ അത്ഭുതങ്ങളിലൊന്നാണ്. പലതവണ പുതുക്കിപ്പണിഞ്ഞെങ്കിലും ഗോഥിക് മാതൃകയിലുള്ള ശില്പമാതൃകയുടെ ഉന്നതമായ ഉദാഹരണമായാണ് നോത്രദാം കത്തിയമർന്നത്.
ഗോപുരവും മേൽക്കൂരയും പൂർണമായും കത്തിയമർന്നെങ്കിലും കത്തീഡ്രലിന്റെ സ്ട്രക്ചറിന് കാര്യമായ കുഴപ്പമൊന്നും പറ്റിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. ഇരട്ട ടവറുകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന നോർത്ത് ടവറും സൗത്ത് ടവറും പൂർണമായി കത്തിനശിച്ചു. എന്നാൽ, അതിന്റെ രൂപത്തിന് കാര്യമായ മാറ്റമുണ്ടായിട്ടില്ല. പൂർണമായും തടികൊണ്ട് നിർമ്മിച്ചതിനാലാണ് ഇത് കത്തിയമരാൻ കാരണം. 52 ഏക്കറോളം വരുന്ന വനത്തിൽനിന്ന് മുറിച്ചെടുത്ത പലതരം മരങ്ങൾകൊണ്ടാണ് ഇതിന്റെ മേൽക്കൂര തയ്യാറാക്കിയിരുന്നത്. ബൈബിളിൽ പരാമർശിക്കുന്ന രാജാക്കന്മാടെയെല്ലാം രൂപങ്ങൾ ഇതിൽ കൊത്തിവെച്ചിരുന്നു.
കത്തോലിക്കാ വിശ്വാസികൾക്ക് നോത്രദാം പള്ളിയുമായി വളരെയടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവകാലത്ത് ആക്രമിക്കപ്പെട്ടെങ്കിലും പള്ളിയിലെ അമൂല്യമായ വസ്തുക്കളൊന്നും നഷ്ടപ്പെട്ടിരുന്നില്ല. കുരിശിലേറ്റുന്നതിന് മുമ്പ് യേശുക്രിസ്തു അണിഞ്ഞിരുന്ന മുൾക്കിരീടമുൾപ്പെടെയുള്ള വസ്തുക്കൾ പള്ളിയിലാണ് സൂക്ഷിച്ചിരുന്നത്. അതുകൊണ്ടുതന്നെ ക്രൈസ്തവരുടെ ഏറ്റവും ്പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായും ഇത് പരിഗണിച്ചിരുന്നു. ദിവസവും ആയിരക്കണക്കിനാളുകളാണ് നോതത്രദാം പള്ളി സന്ദർശിച്ചിരുന്നത്. ഈ അമൂല്യ വസ്തുക്കൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ടോ എന്ന ആശങ്കയാണ് ലോകത്തിന്റെ നെഞ്ചിൽ തീ പടർത്തുന്നത്.
എന്നാൽ, നൂറ്റാണ്ടുകളെ അതിജീവിച്ച നിർമ്മാണ വൈഭവം പള്ളിയുടെ അടിസ്ഥാന രൂപത്തെ കാത്തുസൂക്ഷിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. ഔർ ലേഡി ഓഫ് പാരീസ് എന്ന് വിശേഷിപ്പിച്ചിരുന്ന കത്തീഡ്രൽ, മണ്ിക്കൂറുകളോളം നീണ്ടുനിന്ന അഗ്നിതാണ്ഡവത്തിനുശേഷവും തലയുയർത്തി ന്ിൽക്കുന്നുവെന്നാണ് ആദ്യ സൂചനകൾ. ഗോപുരം കത്തിനശിച്ചെങ്കിലും ദേവാലയത്തിന്റെ പ്രധാന ഭാഗങ്ങൾ തീപിടിത്തത്തിൽനിന്ന് രക്ഷിക്കാൻ സാധിച്ചെന്നാണ് സൂചന. നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്ന പള്ളിയുടെ മേൽക്കൂരയിൽനിന്നുയർന്ന തീ പെട്ടെന്ന് കണ്ടെത്താനാകാതെ വന്നതാണ് പ്രത്യാഘാതം ഇത്രയും രൂക്ഷമാക്കിയത്.
പുനർനിർമ്മിക്കുമെന്ന് ഫ്രാൻസ്
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപ്പെടുന്ന നോത്രദാം കത്തീഡ്രൽ പുനർനിർമ്മിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കാലത്തെ മാത്രമല്ല, ഫ്രഞ്ച് വിപ്ലവത്തെയും രണ്ട് ലോകമഹായുദ്ധങ്ങളെയും അതിജീവിച്ച കത്തീഡ്രൽ വീണ്ടും പഴയരൂപത്തിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തീഡ്രൽ പുനർനിർമ്മിക്കാൻ സഹായം വാഗ്ദാനം ചെയ്ത് ഇപ്പോൾത്തന്നെ ലോകത്ത് പല ഭാഗത്തുനിന്നും സഹായമെത്തുന്നുണ്ട്. ഫ്രാൻസിലെ ശതകോടീശ്വരന്മാരായ വ്യവസായികൾ പണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫ്രാൻസ്വ ഹെന്റി പിനോട്ട് എന്ന വ്യവസായി എണ്ണൂറുകോടിയോളം രൂപയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. വ്യവസായി ബെർണാഡ് ആർനോട്ടിന്റെ കുടുംബം 1600 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ദേവാലയം വീണ്ടും നിർമ്മിക്കാമെങ്കിലും അതിനുള്ളിലെ പെയിന്റിങ്ങുകളുൾപ്പെടെയുള്ളവ നശിച്ചിട്ടുണ്ടോ എന്നാണ് ആശങ്കയുളവാക്കുന്ന കാര്യം. കത്തീഡ്രലിന്റെ പ്രധാന ഭാഗങ്ങളെയെല്ലാം അഗ്നി ബാധിച്ചിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്ന് ഫ്രഞ്ച് സാംസ്കാരിക മന്ത്രി ഫ്രാങ്ക് റീസ്റ്റർ പറഞ്ഞു. നാശനഷ്ടം കണക്കാക്കി വരുന്നതേയുള്ളൂവെങ്കിലും അമൂല്യശേഖരത്തിൽ എന്തൊക്കെ ബാക്കിയുണ്ടാകുമെന്നത് കാത്തിരുന്നുമാത്രമേ അറിയാനാകൂ. തീ നിയന്ത്രണവിധേയമാക്കി അഗ്നിരക്ഷാസൈനികർക്ക് ഉള്ളിൽ കടക്കാനായെങ്കിലും, ചില പെയിന്റിങ്ങുകളുടെ വലിപ്പവും ഭാരക്കൂടുതലും കാരണം അവ പുറത്തെടുക്കാൻ പോലും സാധിക്കാതെ പോയിട്ടുണ്ട്.
കത്തീഡ്രലിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ച് അരമണിക്കൂറിനു ശേഷമാണ് അഗ്നിരക്ഷാ സേനയ്ക്ക് അവിടേയ്ക്ക് എത്താനായതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ റെമി ഹെയ്റ്റ്സ് വ്യക്തമാക്കി. അഗ്നിബാധയുടെ കാരണമെന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. കത്തീഡ്രലിന്റെ മേൽക്കൂരയിലെ തടികൊണ്ടുള്ള ഭാഗങ്ങൾ കത്തിയശേഷമാണ് രക്ഷാപ്രവർത്തകർക്ക് അവിടെയെത്താനായതും തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടങ്ങാനായതും. ആദ്യം ഫയർ അലാറം അടിച്ചെങ്കിലും തീ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ, അഗ്നിരക്ഷാസേനയെ അറിയിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ കാലതാമസമുണ്ടായതായി കരുതുന്നുവെന്നും റെമിസ് പറഞ്ഞു.
പ്രാർത്ഥനയോടെ ലോകം
നോത്രദാം കത്തീഡ്രലിന് തീപിടിച്ചുവെന്നത് ലോകമെങ്ങുമുള്ള വിശ്വാസികളും സഞ്ചാരികളും ചരിത്രാന്വേഷികളും കടുത്ത ആശങ്കയോടെയാണ് കേട്ടത്. ഫ്രാൻസിന്റെ മുഖമുദ്രകളിലൊന്നായ ഈ പള്ളിക്കുള്ളിൽ സൂക്ഷിച്ചിരിക്കുന്ന അമൂല്യങ്ങളായ വസ്തുക്കൾതന്നെയാണ് ആശങ്കയ്ക്കുകാരണവും. പള്ളിയിലെ വിശുദ്ധ വസ്തുക്കൾ കേടുപാടുകളില്ലാതെ വീണ്ടെടുക്കാനാകണമേ എന്നായിരുന്നു ആവേ മരിയ ചൊല്ലി മെഴുകുതിരി കത്തിച്ച് തടിച്ചുകൂടിയ വിശ്വാസികളുടെ പ്രാർത്ഥന. ആയിരക്കണക്കിനാളുകളാണ് നോത്രദാം പള്ളിക്കുമുന്നിൽ പ്രാർത്ഥനകളുമായി എത്തിയത്.
പള്ളി പൂർവാധികം ഭംഗിയോടെ പുനർനിർമ്മിക്കുമെന്ന പ്രസിഡന്റ് എമ്മാനുവൽ മാക്രോണിന്റെ വാക്കുകൾ ആഹ്ലാദം പകരുന്നതാണെന്ന് വിശ്വാസികൾ പറഞ്ഞു. വിശുദ്ധവാരാചരണത്തിന്റെ രണ്ടാംദിനം ഇത്തരമൊരു അഗ്നിബാധയുണ്ടായതിന്റെ ആശങ്കയും വിശ്വാസികൾക്കുണ്ട്. നവീകരണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് അഗ്നിബാധയുണ്ടായത്. തീപ്പിടുത്തത്തിന്റെ കാരണങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല. ഇതിൽ അട്ടിമറിയൊന്നും സംശയിക്കുന്നില്ലെന്നാണ് അധികൃതർ നൽകുന്ന സൂചന.
ദൈവകോപമെന്ന് ഐസിസ്
വിശുദ്ധ വാരത്തിനിടെയുണ്ടായ തീപ്പിടുത്തം ദൈവകോപമാണെന്ന ആരോപണവുമായി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ രംഗത്തെത്തിയത് സംശയങ്ങൾക്കിടയാക്കിയിയിട്ടുണ്ട്. കത്തുന്ന കത്തീഡ്രൽ ഗോപുരത്തിന്റെ ചിത്രം സഹിതമുള്ള പോസ്റ്ററാണ് ഐസിസ് പുറത്തിറക്കിയിരിക്കുന്നത്. ശുഭദിനം ആശംസിക്കുന്ന പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് ഐസിസുമാസി ബന്ധമുള്ള അൽ മുന്റാസിർ ഗ്രൂപ്പാണ്. 1163-ൽ നിർമ്മാണം തുടങ്ങി 1345-ൽ പൂർത്തിയായ പള്ളിക്ക് വിടപറയേണ്ട സമയമായിരിക്കുന്നുവെന്നും ഈ തിരിച്ചടി അനിവാര്യമാണെന്നും ഇത് ദൈവശിക്ഷയാണെന്നും പോസ്റ്ററിൽ പറയുന്നു.
പള്ളിയിലുണ്ടായ തീപ്പിടിത്തത്തിൽ അസാധാരണമായൊന്നും സംശയിക്കുന്നില്ലെങ്കിലും ഈ പോസ്റ്റർ അധികൃതർക്ക് ചില സംശയങ്ങളുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ഭീകരുമായി എന്തെങ്കിലും ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസ് വ്യക്തമാക്കി. ഓൺലൈനിലൂടെ തീവ്രവാദി സംഘടനകൾ നടത്തുന്ന പ്രചാരണത്തെ തള്ളിക്കളയാനാണ് ഫ്രാൻസിന്റെ തീരുമാനം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍