ഒക്ടോബറിൽ പുറത്തിറക്കിയ ആദ്യ റിപ്പോർട്ടിൽ എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പരാമർശം; നിയമം പാസായ ശേഷം രാജ്യം മുഴുവൻ പ്രതിഷേധം അലയടിച്ചതോടെ വിവരങ്ങളെ അടിസ്ഥാനമാക്കി എൻആർസിക്ക് രൂപം നൽകാൻ യാതൊരു നിർദ്ദേശവും ഇല്ലെന്ന് നിലപാട്; എൻപിആർ-എൻആർസി വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടുകൾ തമ്മിൽ വൈരുധ്യം വ്യക്തം; എൻപിആർ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്ന് പറഞ്ഞ് നിലപാട് മയപ്പെടുത്തുന്നത് പ്രതിഷേധങ്ങൾ തണുപ്പിക്കാൻ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) തയ്യാറാക്കാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. അടുത്തവർഷം ഇതിനായുള്ള പദ്ധതികൾ തുടങ്ങും. എന്നാൽ, എൻപിആർ ദേശീയ പൗരത്വ രജിസ്റ്ററു(എൻആർസി)മായി ബന്ധിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന പ്രചരണം ശക്തമായതോടെ കേന്ദ്രസർക്കാർ ഈ വിഷയത്തിൽ രണ്ടു തട്ടിലായിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രക്ഷോഭങ്ങൾ കൊടുമ്പിരി കൊള്ളുമ്പോഴും ആഭ്യന്തര വകുപ്പിന്റെ രേഖകളിൽ തന്നെ വ്യത്യസ്ത നിലപാടുകളാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇറക്കിയ രണ്ട് രേഖകളിൽ തമ്മിലാണ് വൈരുദ്ധ്യം ശക്തമായിരിക്കുന്നത്. ആദ്യം പുറത്തിറക്കിയ റിപ്പോർട്ടിൽ എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പറയുന്നുണ്ടെങ്കിലും രണ്ടാമത്തേതിൽ അത്തരമൊരു നിർദ്ദേശം ഇല്ലെന്നതും ശ്രദ്ധേയമാണ്. സിഎഎ വന്നതിന് ശേഷമാണ് രാജ്യത്ത് അങ്ങോളമിങ്ങോളം പ്രതിഷേധം ഉടലെടുത്തത്. ഇതോടെ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ പ്രതിരോധത്തിലായി. മുസ്ലിം ജനവിഭാഗങ്ങളുടെ ആശങ്ക പരിഹരിക്കാൻ വേണ്ട ശ്രമങ്ങൾ വേണമെന്ന ബോധ്യം കേന്ദ്രത്തിലും ഉടലെടുത്തിട്ടുണ്ട്. ഇതോടെയാണ് രണ്ടാമത് പുറത്തിറക്കിയ രേഖയിൽ ആദ്യത്തേതിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്.
ഒക്ടോബറിലാണ് ആദ്യ രേഖ പുറത്ത് വന്നത്. ഇതിലാണ് എൻപിആർ എൻആർസിയുടെ ആദ്യ പടിയാണെന്ന് പറയുന്നത്. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പാർലെന്റിൽ പറയുകയും ചെയ്തിരുന്നു. എന്നാൽ അസം മോഡലിൽ മുസ്ലിംങ്ങളെ പിന്തള്ളാനുള്ള നീക്കമാണെന്ന വികാരം ഉയർന്നതോടെ ഇതിനെതിരെ വ്യാപക പ്രക്ഷോഭം ഉയർന്നുവന്നു. ഇതോടെ രണ്ടാമത്തെ സർക്കുലറിൽ കേന്ദ്രം ഈ നിർദ്ദേശത്തിൽ നിന്ന് പിൻവലിഞ്ഞു. എൻപിആർ. വിവരങ്ങളെ അടിസ്ഥാനമാക്കി എൻആർസിക്ക് രൂപം നൽകാൻ യാതൊരു നിർദ്ദേശവുമില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ നിലപാട്.
ഒക്ടോബറിൽ പുറത്തിറങ്ങിയ ആഭ്യന്തര മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ 15-ാം അധ്യായത്തിന്റെ 273-ാം പേജിൽ പറയുന്നത് ഇങ്ങനെയാണ്. 'എല്ലാ തരത്തിലുള്ള ആളുകളുടേയും വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള എൻപിആറിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇത് ദേശീയ പൗരത്വ രജിസ്ട്രേഷനുള്ള ആദ്യ പടിയാണ്.'ഹൗസിങ് ആൻഡ് പോപുലേഷൻ സിസ്റ്റം, സിവിൽ രജിസ്ട്രേഷൻ സിസ്റ്റം, സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിരുന്ന വരുന്നുവെന്നും റിപ്പോർട്ടിന്റെ 262-ാം പേജിൽ പറയുന്നു.
എന്നാൽ ഏറ്റവും അവസാനമായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ രേഖയിൽ പറയുന്നത് എൻപിആർ ഓരോ കുടുംബത്തിന്റേയും വ്യക്തികളുടേയും വിശ്വസനീയമായ രജിസ്ട്രിയെന്നാണ്. ഗ്രാമം, പട്ടണം, ഉപജില്ല, സംസ്ഥാനം എന്നിവപോലുള്ള സ്ഥലവിവരങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന താമസക്കാരുടെ രജിസ്റ്ററാണ് ഇത്, സുരക്ഷ ശക്തിപ്പെടുത്തുന്നതിന്'. എൻപിആർ ഡാറ്റയെ അടിസ്ഥാനമാക്കി രാജ്യത്ത് എൻആർസി സൃഷ്ടിക്കുന്നതിനുള്ള ഒരു നിർദ്ദേശവും നിലവിൽ ഇല്ലെന്നും പറയുന്നു.
എൻപിആറിലെ എൻആർസി ആശങ്കയ്ക്ക് കാരണം എന്ത്?
അസമിൽ പൗരത്വ രജിസ്റ്റർ തയ്യാറാക്കി 2019 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചപ്പോൾ അസമിലെ 19 ലക്ഷം ആളുകൾ പുറത്തായിരുന്നു. അപേക്ഷയിൽ മതം രേഖപ്പെടുത്തേണ്ടതില്ലാത്തതിനാൽ പട്ടികയിൽ ഉൾപ്പെടാത്തവർ ഏതൊക്കെ മതക്കാരാണെന്നത് ഔദ്യോഗികമായി അറിയാനാവില്ല. 19-ൽ 14 ലക്ഷം ഹിന്ദുക്കളും ബാക്കി മുസ്ലീങ്ങളും ആണെന്നത് പേരുകൾ നോക്കിയുള്ള ഏകദേശ അനൗദ്യോഗികകണക്ക്. പട്ടികയിൽ ഇടംപിടിക്കാത്തവർ വിദേശികൾക്കുവേണ്ടി രൂപവത്കരിച്ച ട്രിബ്യൂണലുകളെ സമീപിക്കണം. അസമിൽ പുതുതായി 200 ട്രിബ്യൂണലുകൾ തുറന്നു. ട്രിബ്യൂണൽ വിധിക്കെതിരേ അപ്പിൽപോകാം. പൗരത്വമില്ലാത്തവരെ പാർപ്പിക്കാൻ ആറുകേന്ദ്രങ്ങൾ ഇപ്പോൾ സംസ്ഥാനത്ത് തുറന്നിട്ടുണ്ട്. ട്രിബ്യൂണലിനെ സമീപിച്ചശേഷവും പൗരത്വം തെളിയിക്കാനാവാത്ത 800-ലധികംപേരെ ഈ തടവുകേന്ദ്രങ്ങളിൽ താമസിപ്പിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിലാണ് പാർലമെന്റ് പാസാക്കിയ പൗരത്വനിയമ ഭേദഗതിബിൽ നിയമമായത്. ഇതനുസരിച്ച് 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിലെത്തിയിട്ടുള്ള മുസ്ലിം ഇതരർക്ക് പൗരത്വം ലഭിക്കും. ഇപ്പോൾ എൻ.ആർ.സി.യിൽനിന്ന് പുറത്തായ വലിയൊരു വിഭാഗം(മുഖ്യമായും ഹിന്ദുക്കൾ)പട്ടികയിൽ ഇടംപിടിക്കും. ഇതേ തുടർന്നാണ് രാജ്യമെമ്പാടും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. ഇതിന് പിന്നാലെ രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുമെന്ന് ബിജെപി നേതാക്കളും ആഭ്യന്തര മന്ത്രിയും പലപ്പോഴായി വെളിപ്പെടുത്തിയതോടെ അസമിലേപോലെ ഓരോ ഇന്ത്യക്കാരനും പൗരത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കേണ്ടിവരുമെന്നും അതിൽ പരാജയപ്പെടുന്ന മുസ്ലീങ്ങൾ തടവുകേന്ദ്രങ്ങളിൽ അടക്കപ്പെടുമെന്നും വ്യാപക പ്രചാരണമുണ്ടായി.
ആളുകൾ തങ്ങളുടേതായ രീതിയിലും സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച സന്ദേശങ്ങളും പ്രശ്നങ്ങൾ ആളിക്കത്തിച്ചു. രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കിയാൽ പട്ടികയിൽ ഉൾപ്പെടാത്ത മുസ്ലീങ്ങൾ ഒഴികെയുള്ളവർക്ക് പൗരത്വത്തിന് അർഹതയുണ്ടാകുന്ന തരത്തിലാണ് പൗരത്വ നിയമ ഭേദഗതി നിലനിൽക്കുന്നത്. അതും പ്രതിഷേധം ആളിക്കത്താൻ കാരണമായി. ഇതിന് പിന്നാലെയാണ് എൻപിആർ പുതുക്കാൻ കേന്ദ്രം തീരുമാനിക്കുന്നത്. എൻ.ആർ.സി.യും എൻ.പി.ആറും തമ്മിൽ ബന്ധമില്ലെന്നാണ് സർക്കാർ ആവർത്തിച്ച് പറയുന്നത്. ജനസംഖ്യാപട്ടിക മാത്രമാണ് എൻ.പി.ആർ. സെൻസസിന്റെ ഭാഗമായുള്ള ജനസംഖ്യാ കണക്കെടുപ്പായി മാത്രമേ അതിനെ കാണേണ്ടതുള്ളു. തുടങ്ങിയവയാണ് സർക്കാരിന്റെ വാദങ്ങൾ. എന്നാൽ എൻ.ആർ.സി.ക്ക് അടിസ്ഥാനമാക്കുക എൻ.പി.ആർ. ആണെന്ന് മുൻ ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു 2014-ൽ പർലമെന്റിൽ രേഖാമൂലം മറുപടി നൽകിയിട്ടുമുണ്ട്.
യുപിഎ സർക്കാരിന്റെ കാലത്ത് തന്നെ എൻആർസി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നു. 2012ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് എൻപിആർ കൊണ്ടുവരുന്നത് എൻആർസി നടപ്പിലാക്കാനാണെന്ന് സർക്കാർ അന്ന് ലോക്സഭയിൽ പറഞ്ഞിരുന്നു. ഇതാണ് മോദി സർക്കാർ ഇപ്പോൾ പ്രതിരോധത്തിനായി ഉയർത്തിക്കാണിക്കുന്നത്. അതായത് എല്ലാം തുടങ്ങിവെച്ചത് കോൺഗ്രസ് ആണെന്നും തങ്ങളത് നടപ്പിലാക്കുന്നുവെന്നുമുള്ള വിധേയത്വം. പൗരത്വ നിയമ ഭേദഗതി വന്നപ്പോഴും അവർ ഇങ്ങനെയാണ് പ്രതികരിച്ചത്. രാജ്യത്ത് ദേശീയ ജനസംഖ്യാ രജിസ്റ്ററും എൻആർസിയും വരുന്നതല്ല പ്രശ്നം. പക്ഷെ ആശങ്കകൾക്ക് അടിസ്ഥാനം പൗരത്വ നിയമ ഭേദഗതിയാണ്. എൻആർസിയുടെ ഭാഗമായി പുറത്താക്കപ്പെടുന്നവരിൽ മതവിശ്വാസത്തിന്റെ പേരിൽ ഒരു വിഭാഗം മാത്രം പൗരത്വത്തിൽ നിന്ന് ഒഴിവാക്കപ്പെടുന്നതാണ് വിമർശകർ ഉയർത്തിക്കാണിക്കുന്നത്. എന്നാൽ പ്രതിഷേധങ്ങളും ആശങ്കകളും നിലനിൽക്കുമ്പോഴും സർക്കാർ സമൂഹത്തിൽ നിലനിൽക്കുന്ന ആശങ്ക പരിഹരിക്കാൻ തക്ക പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നതാണ് പ്രതിഷേധാർഹമായിരിക്കുന്നത്.
രാജ്യവ്യാപകമായി എൻആർസി നടപ്പിലാക്കുമെന്ന് ആഭ്യന്തര മന്ത്രി ലോക്സഭയിൽ പറയുമ്പോഴും എൻആർസിയേപ്പറ്റി സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് പിന്നീട് പറയുന്നു. ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട് എന്നു തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ രേഖകളിലും വ്യക്തമാക്കുന്നത്. രാജ്യമൊട്ടുക്കും എൻ.ആർ.സി. കൊണ്ടുവരുമ്പോൾ അടിസ്ഥാനവർഷവും തീയതിയും നിശ്ചയിക്കണം. അത് ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല. അസമിൽ അടിസ്ഥാനമാക്കാൻ 1951-ലെ പൗരത്വപട്ടികയുണ്ടായിരുന്നു. അതുപോലെ ദേശീയതലത്തിൽ പട്ടികയില്ല. 2021-ലെ സെൻസസ് പൂർത്തിയാവുമ്പോൾ ദേശീയ ജനസംഖ്യാരജിസ്റ്റർ നിലവിൽവരും. എൻ.ആർ.സി.ക്ക് ഒരുപക്ഷേ അത് അടിസ്ഥാനമാക്കിയേക്കുമെന്ന ആശങ്ക ശക്തമായി നിലനിൽക്കാൻ കാരണങ്ങളുണ്ടുതാനും. ഇതല്ലെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
യുപിഎ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ ജനസംഖ്യാ രജിസ്റ്ററിനുള്ള ഫോമിൽ ഉണ്ടായിരുന്നതിനെക്കാൾ കൂടുതൽ ചോദ്യങ്ങൾ ഇപ്പോൾ എൻപിആറിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2020ലേക്കുള്ള എൻപിആറിനായി മാതാപിതാക്കളുടെ ജനന സ്ഥലം,അവസാനം താമസിച്ച സ്ഥലം, ആധാർ നമ്പർ, ഡ്രൈവിങ് ലൈസൻസ് നമ്പർ,വോട്ടർ ഐഡി, മൊബൈൽ നമ്പർ തുടങ്ങിയവയാണ് അധികമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്രയും വിവരങ്ങൾ ശേഖരിക്കുന്നത് ഫലത്തിൽ എൻആർസി നടപടികൾക്കുള്ള വിവര ശേഖരണമായാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാണിച്ചത്. എന്നാൽ, ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രസർക്കാരും വിശദീകരിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്