തൊഴിലുറപ്പ് മേഖലയിലെ സുരക്ഷയില്ലായ്മ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടും ധനമന്ത്രി ഉറച്ച് നിന്നത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുമെന്ന നിലപാടിൽ; തോമസ് ഐസക്കിന്റെ പ്രഖ്യാപനത്തിന് മണിക്കൂർ ഒന്നിന്റെ ആയുസ്സ് പോലും നൽകാതെ എ സി മൊയ്തീൻ; കൊവിഡ്19ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് അവധി നൽകിയത് മാർച്ച് 31 വരെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കൊവിഡ്19 സംസ്ഥാനത്ത് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ തൊഴിലുറപ്പ് പദ്ധതി നിർത്തില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനമെത്തി മണിക്കൂർ തികയുന്നതിന് മുമ്പ് നിലപാട് തിരുത്തി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് തൊഴിലുറപ്പും നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്ത് യാതൊരു സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കാതെയാണ് ആയിരക്കണക്കിന് തൊഴിലാളികൾ തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്നത് എന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഇതിന് ശേഷവും തൊഴിലുറപ്പ് പദ്ധതി നിർത്തിവെക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ധനമന്ത്രി തോമസ് ഐസക്ക്.
നിലവിൽ കാസർഗോഡ് മാത്രമാണ് തൊഴിലുറപ്പ് നിർത്തിയത്., മറ്റ് ജില്ലകളിൽ തൊഴിൽ ക്രമീകരണം ഏർപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി തുടരും എന്നായിരുന്നു ധനമന്ത്രി പറഞ്ഞത്. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു ധനമന്ത്രിയുടെ പ്രതികരണം. ഇവർക്ക് കേന്ദ്രം പണം തന്നെ പറ്റൂ. വലിയ വായിൽ കൊട്ടുപാട്ടുമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ പക്ഷേ സംസ്ഥാനങ്ങൾക്ക് യാതൊരു സഹായവും നൽകുന്നില്ലെന്നും ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. ധനമന്ത്രിയുടെ പ്രസ്താവന വലിയ വിമർശനങ്ങൾക്കാണ് വഴിയൊരുക്കിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും അടിയന്തിരമായി ഇടപെടണം എന്നും അടിയന്തിരമായി സംസ്ഥാനത്ത് തൊഴിലുറപ്പുജോലികൾ നിർത്തിവെക്കണം എന്നും അദ്ദദേഹം ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ..
കൊറോണ വ്യാപനകാലത്ത് സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്കുപോലും വീട്ടിലിരുന്നാൽ ശമ്പളം നിഷേധിക്കരുതെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയം തൊഴിലുടമകൾക്ക് കർശനനിർദ്ദേശം നൽകിയിരിക്കുകയാണ്. എന്നാൽ ഇന്നും സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് തൊഴിലുറപ്പുപദ്ധതിയിൽ പണി എടുക്കുന്നത്. അതും ഒരു സുരക്ഷിതത്വവുമില്ലാതെ. ഒരുമിച്ചു പണിയെടുക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിക്കുന്നു. ഒരു പാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നു. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ്. അടിയന്തിരമായി സംസ്ഥാനത്ത് തൊഴിലുറപ്പുജോലികൾ നിർത്തിവെക്കണം. അവരും മനുഷ്യരാണ്. മുഖ്യമന്ത്രിയും തദ്ദേശമന്ത്രിയും അടിയന്തിരമായി ഇടപെടണം
നൂറുകണക്കിന് ആളുകൾ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ തൊഴിലെടുക്കുന്നത് സംസ്ഥാനത്തുകൊറോണയുടെ സമൂഹ വ്യാപനത്തിന് വഴിതെളിക്കുമോ എന്ന ആശങ്കയും ഉയർന്നു. ഇതിന് തൊട്ട് പിന്നാലെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീൻ തൊഴിലുറപ്പ് മാർച്ച് 31 വരെ നിർത്തി വെച്ചതായി പ്രഖ്യാപിച്ചത്.
ഇന്നും വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ തൊഴിലുറപ്പ് ജോലികൾ നടക്കുന്നിരുന്നു. ഓരൊറ്റ പേന കൊണ്ട് നൂറോളം പേരാണ് അന്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുന്നത്. സാനിറ്റൈസറോ, ഹാൻഡ് വാഷോ ഹാൻഡ് ഗ്ലൗസോ മാസ്കോ ഒന്നും ഈ തൊഴിലാളികൾക്ക് നൽകിയില്ല. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് അവധി നൽകി വീട്ടിലിരുത്തുമ്പോഴാണ് രാജ്യത്ത് പട്ടിണി മാറ്റാൻ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളോട് ഭരണകൂടം കണ്ണിൽ ചോരയില്ലാതെ പെരുമാറിയത്.
പൊതുജനാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് പൊതുബോധം കുറവുള്ളവരാണ് തൊഴിലാളികളിൽ കൂടതലും. പണ്ട് മുതലേ ഒരേ ഗ്ലാസിൽ നിന്നും വെള്ളം കുടിക്കുകയും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്നവർ. ഇപ്പോൾ വിവിധ ഇടങ്ങളിൽ നടക്കുന്നത് പറമ്പ് ഒരുക്കലാണ്. ഓരോ പഞ്ചായത്തിലെയും സ്വകാര്യ വ്യക്തികളുടെ ഭൂമി വൃത്തിയാക്കുകയും നീർത്തടങ്ങളും കനാലുകളും വൃത്തിയാക്കുകയും ചെയ്യുന്നതാണ് പ്രധാന പ്രവർത്തി. മാങ്ങയുടെയും ചക്കയുടെയും കശുമാങ്ങയുടെയും സീസണാണിത്. പറമ്പിൽ പണിക്കെത്തുന്ന തൊഴിലാളികൾ ഇവ പങ്ക് വെച്ച് കഴിക്കുന്നതും പതിവാണ്. ഇതെല്ലാം തന്നെ രോഗാണു ബാധ പടരുന്നതിന് അവസരം ഒരുക്കുന്നവയുമാണ്.
നടക്കുന്നത് ധാർഷ്ട്യം
പഞ്ചായത്ത് ഭരണ സമിതികളുടെയും ഇംപ്ലിമെന്റിംഗ് ഓഫീസർമാരുടെയും ധാർഷ്ട്യമാണ് ഈ ക്രൂരതക്ക് പിന്നിൽ. സർക്കാർ ഉദ്യോഗസ്ഥർക്ക് അവധി നൽകിയത് പോലെ ഈപാവങ്ങളെയും വേതനം നൽകി വീട്ടിലിരുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തീരുമാനം എടുക്കാവുന്നതേയുള്ളൂ. എന്നാൽ തങ്ങളുടെ അധികാരം പ്രതികരണ ശേഷി ഇല്ലാത്ത ജനവിഭാഗത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണ് തദ്ദേശ സ്ഥാപനങ്ങൾ. പല പഞ്ചായത്തുകളിലേയും ഇംപ്ലിെന്റിംഗ് ഓഫീസർമാർ പഴയകാല ജന്മിമാരെ പോലെയാണ് തൊഴിലാളികളോട് പെരുമാറുന്നത് എന്നും ആക്ഷേപമുണ്ട്.
ജാഗ്രത നിർദ്ദേശങ്ങളും ജലരേഖ
കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പ്രവൃത്തി സ്ഥലങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ മാർച്ച്18ന് സംസ്ഥാന തൊഴിലുറപ്പ് മിഷൻ പുറപ്പെടുവിച്ചിരുന്നു. ഇന്നാൽ ഇത് കൃത്യമായി പാലിക്കുന്നുണ്ടോ എന്നുറപ്പ് വരുത്തുന്നതിന് പോലും സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. സാധാരണ നൽകുന്നപോലെ ഒരു നിർദ്ദേശത്തിൽ ഇത് ഒതുങ്ങി.
തൊഴിൽ തുടങ്ങുന്നതിന് മുന്നേയും ഇടവേളകളിലും തൊഴിലിന് ശേഷവും തൊഴിലാളികൾ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം. സോപ്പും കൈ കഴുകാനുള്ള വെള്ളവും പ്രവൃത്തിയിടങ്ങളിൽ കരുതണം. ഇതിനുള്ള ചെലവ് പദ്ധതിയിൽ ഉൾക്കൊള്ളിക്കാവുന്നതാണ്. വീട്ടിൽ തിരികെ എത്തിയ ശേഷവും തൊഴിലാളികൾ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ഏതുതരം പ്രവൃത്തിയാണെങ്കിലും വൃത്തിയുള്ള കൈയുറകൾ നിർബന്ധമായും ഉപയോഗിക്കണം. ആവശ്യമുള്ള സന്ദർഭങ്ങളിൽ മാസ്ക് ഉപയോഗിക്കണം.
വിയർപ്പ് തുടക്കാൻ തോർത്ത് ഓരോരുത്തരും കയ്യിൽ കരുതണം. ഓരോ ദിവസവും കഴുകി വൃത്തിയാക്കിയ തോർത്താണ് ഉപയോഗിക്കേണ്ടത്. പ്രവൃത്തിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ പരസ്പരം നിശ്ചിത അകലം കഴിയുന്നത്ര പാലിക്കണം (കുറഞ്ഞത് ഒരു മീറ്റർ). പ്രവൃത്തി സ്ഥലത്ത് തൊഴിലാളികളുടെ അനൗപചാരിക കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കണം. പനി, ചുമ, ശ്വാസതടസ്സം എന്നീ ബുദ്ധിമുട്ടുകളുള്ളവർ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വൈദ്യസഹായം തേടണം. കോവിഡ് 19 രോഗബാധയുള്ള വ്യക്തിയുമായി ബന്ധം പുലർത്തിയ ആരെങ്കിലുമുണ്ടെങ്കിൽ അവർ പ്രവൃത്തിയിൽ നിന്നും മാറി നിൽക്കണം. തൊഴിലാളികൾ പണിയായുധങ്ങൾ പരസ്പരം കൈമാറരുത് എന്നൊക്കെ ആയിരുന്നു നിർദ്ദേശങ്ങൾ.
മാർച്ച് 18ലെ അവസ്ഥയല്ല ഇന്ന് കേരളത്തിൽ. സംസ്ഥാനം അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്ന് പോകുകയാണ്. അപ്പോഴും പാവങ്ങളായ തൊഴിലുറപ്പ് തൊഴിലാളികൾ പൊരിവെയിലിൽ പണിയെടുക്കുകയാണ്. കൂട്ടംകൂടുകയാണ്. കൊറോണയെ പേടിച്ച് വീട്ടിലിരുന്നാൽ കൂലി കിട്ടില്ലെന്ന ഭീതിയോടെ. തദ്ദേശ സ്ഥാപനങ്ങളും ഈ പാവങ്ങളെ യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പണിയെടുപ്പിക്കുകയായിരുന്നു.
Stories you may Like
- സംസ്ഥാന തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി യാഥാർഥ്യത്തിലേക്ക്
- പ്രൊജക്ട് ഡയറക്ടറെ പഞ്ചായത്ത് പ്രസിഡന്റിന്റെ മുറിയിൽ പൂട്ടിയിട്ട് ചെരുപ്പൂരി അടിച്ചു
- ഓരോ കുടുംബങ്ങളിലും സന്തോഷമെത്തുക വികസനത്തിന്റെ ലക്ഷ്യം: കൃഷി മന്ത്രി പി പ്രസാദ്
- കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിച്ചതായി മന്ത്രി എം ബി രാജേഷ്
- രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി കേരളത്തിൽ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍